Wednesday, May 14, 2025
Janmabhumi~
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi~
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

കങ്കണ റണാവത്ത് ഹോളിവുഡിലേക്ക്…അപ്പോഴും ജിഹാദികള്‍ക്കും കമ്മികള്‍ക്കും ട്രോളാന്‍ ആവേശം

നടി കങ്കണ റണാവത്ത് ഹോളിവുഡിലേക്ക് പോകുന്നു. 'ബ്രെസ് ഡ് ബി ദ ഈവിള്‍' എന്ന ഹൊറര്‍ ഡ്രാമയിലാണ് കങ്കണ അഭിനയിക്കാന്‍ പോകുന്നത്. ഈ അഭിമാനനിമിഷം പങ്കുവെയ്‌ക്കുന്നതിന് പകരം കങ്കണയെ ട്രോളാനാണ് ജിഹാദികളും കമ്മിസൈറ്റുകളും മത്സരിക്കുന്നത്.

Janmabhumi Online by Janmabhumi Online
May 13, 2025, 06:56 pm IST
in Bollywood, India, Entertainment
കങ്കണ റണാവത്ത് (ഇടത്ത്) നടന്‍ ടെയ് ലര്‍ പോസി(നടുവില്‍) നടി സ്കാര്‍ലറ്റ് റോസ് സ്റ്റാലന്‍ (വലത്ത്)

കങ്കണ റണാവത്ത് (ഇടത്ത്) നടന്‍ ടെയ് ലര്‍ പോസി(നടുവില്‍) നടി സ്കാര്‍ലറ്റ് റോസ് സ്റ്റാലന്‍ (വലത്ത്)

FacebookTwitterWhatsAppTelegramLinkedinEmail

മുംബൈ: നടി കങ്കണ റണാവത്ത് ഹോളിവുഡിലേക്ക് പോകുന്നു. ‘ബ്ലെസ് ഡ് ബി ദ ഈവിള്‍'(Blessed be the Evil) എന്ന ഹൊറര്‍ ഡ്രാമയിലാണ് കങ്കണ അഭിനയിക്കാന്‍ പോകുന്നത്. ഈ അഭിമാനനിമിഷം പങ്കുവെയ്‌ക്കുന്നതിന് പകരം കങ്കണയെ ട്രോളാനാണ് ജിഹാദികളും കമ്മിസൈറ്റുകളും മത്സരിക്കുന്നത്.

ടീന്‍ വുള്‍ഫ് എന്ന ടെലിവിഷന്‍ ഡ്രാമയിലൂടെ രംഗത്തെത്തിയ ടയ്ലര്‍ പോസിയും തുള്‍സ കിംഗ് എന്ന ടിവി സീരിയലിലൂടെ പ്രശസ്തയായ സ്കാര്‍ലറ്റ് റോസ് സ്റ്റാലനുമാണ് കങ്കണയ്‌ക്ക് ഒപ്പം അഭിനയിക്കുന്നത്. യുഎസിലെ ന്യൂയോര്‍ക്കിലാണ് ഷൂട്ടിംഗ്.

അനുരാഗ് രുദ്രയാണ് സംവിധായകന്‍. ഗാഥ തിവാരിയും അനുരാഗ് രുദ്രയും ചേര്‍ന്നാണ് തിരക്കഥ രചിക്കുന്നത്. വെയ് ഡ് മുള്ളറും ഗാഥ തിവാരിയുടെ ലയണ്‍സ് മൂവീസും ചേര്‍ന്നാണ് ഈ ടെലിവിഷന്‍ ഡ്രാമ നിര്‍മ്മിക്കുന്നത്.

ഒരു ക്രിസ്ത്യന്‍ ദമ്പതികളുടെ കഥയാണ് ഇതില്‍ പറയുന്നത്. സ്ത്രീയുടെ ഗര്‍ഭം അലസിയ ശേഷം ഈ ദമ്പതികള്‍ ചേര്‍ന്ന് ഒരു ഫാംഹൗസിലെ വീട് വാടകയ്‌ക്കെടുക്കുന്നു. ഒരു ഇരുണ്ട ഭൂതകാലമുള്ളതാണ് ഈ വീട്.

എന്തായാലൂം കങ്കണ റണാവത്തിന്റെ ഉയര്‍ച്ച തന്‍റേടിയായ ഒരു സ്ത്രീയുടെ പോരാട്ടത്തിന്റെ കഥയാണ്. ഹിമാചല്‍ പ്രദേശിലെ ഗ്രാമത്തില്‍ നിന്നും ബോളിവുഡില്‍ എത്തിയ കങ്കണ ആദ്യനാളുകള്‍ കടുത്ത പരിഹാസങ്ങള്‍ക്ക് പാത്രമായിരുന്നു. പാശ്ചാത്യ ഉച്ചാരണശൈലിയുള്ള ഇംഗ്ലീഷില്‍ സംസാരിക്കാന്‍ അറിയില്ലെന്ന് പറഞ്ഞ് കരണ്‍ ജോഹാര്‍ വരെ കങ്കണയെ പരിഹസിച്ചിരുന്നു. പക്ഷെ ക്ഷമാപൂര്‍വ്വം കങ്കണ ഇംഗ്ലീഷ് പഠിച്ചെടുത്തു. ഇതിനിടെ ആദ്യ സിനിമകളിലെല്ലാം വിമര്‍ശനം ഏറ്റുവാങ്ങിയ കങ്കണ ഒടുവില്‍ ഗ്യാങ്സ്റ്റര്‍ എന്ന സിനിമയിലെ അഭിനയത്തിലൂടെ ശ്രദ്ധിക്കപ്പെടുകയായിരുന്നു.

മഹേഷ് ഭട്ടിന്‍റേതായിരുന്നു ഗ്യാങ്സ്റ്റര്‍ എന്ന സിനിമ. ഇതിന്റെ ഓഡിഷനില്‍ പങ്കെടുക്കാന്‍ രണ്ട് കൂട്ടുകാരികളുടെ കൂടെ വെറുതെ പോയതാണ് കങ്കണ. പക്ഷെ ഡയറക്ടര്‍ അനുരാഗ് ബസുവിന് കങ്കണയെ ഇഷ്ടമായി. പക്ഷെ സിനിമയിലെ റോള്‍ ഒരു അമ്മയുടേതാണ്. നിനക്ക് എത്ര വയസ്സായെന്ന് കങ്കണയോട് അനുരാഗ് ബസു ചോദിച്ചു. താന്‍ ഒരു ടീനേജറാണെന്ന് പറഞ്ഞപ്പോള്‍ എന്തു ചെയ്യാന്‍ പറ്റുമെന്ന് നോക്കട്ടെ എന്ന് അനുരാഗ് ബസു പറഞ്ഞു. നാടകത്തില്‍ അഭിനയിച്ച പരിചയമുള്ളതിനാലാണ് അനുരാഗ് ബസുവിന് കങ്കണയെ ഇഷ്ടമായത്. ചിത്രാംഗദ സിങ്ങിനായിരുന്നു നായിക വേഷം പറഞ്ഞുവെച്ചത്. എന്നാല്‍ എന്തോ, കങ്കണയെത്തേടി അനുരാഗ് ബസുവിന്റെ വിളി വന്നു. പാസ്പോര്‍ട്ട് ഉണ്ടോ എന്ന ചോദിച്ചായിരുന്നു വിളി. കങ്കണയ്‌ക്ക് പാസ്പോര്‍ട്ട് ഇല്ലായിരുന്നു. ഒരാഴ്ചയ്‌ക്കുള്ളില്‍ പാസ്പോര്‍ട്ട് വേണം. അച്ഛനെ വിളിച്ച് പറഞ്ഞ് പാസ്പോര്‍ട്ട് സംഘടിപ്പിച്ചു. മഹേഷ് ഭട്ടും അനുരാഗ് ബസുവും സഹായിച്ചു. ഗ്യാങ്ങ്സ്റ്റര്‍ എന്ന സിനിമ സൂപ്പര്‍ ഹിറ്റായി. അത് കങ്കണ എന്ന നടിയുടെ ഉദയമായിരുന്നു.

കൈക്കോട്ടിനെ കൈക്കോട്ടെന്ന് വിളിക്കാന്‍ ഇഷ്ടപ്പെടുന്ന കങ്കണ സ്വന്തം പരിശ്രമത്തിലൂടെയും കഴിവിലൂടെയും, ആരുടെയും സഹായമില്ലാതെ ഉദിച്ചുയര്‍ന്ന താരമാണ്. പിന്നീട് രാഷ്‌ട്രീയത്തിലും അവര്‍ ചുവടുവെച്ചു. ബിജെപിയില്‍ ചേര്‍ന്ന ശേഷം ഹിമാചല്‍ പ്രദേശിലെ മാണ്ഡി ലോക് സഭാ സീറ്റില്‍ ഇവര്‍ തോല്‍പിച്ചത് ഹിമാചല്‍ പ്രദേശിലെ മുഖ്യമന്ത്രിയുടെ മകനായ വിക്രമാദിത്യ സിങ്ങിനെയാണ്. പൊരിഞ്ഞ പോരാട്ടത്തില്‍ കങ്കണ വിജയിച്ചത് 74000 വോട്ടുകളുടെ ഭൂരിപക്ഷത്തിന്.

ഇപ്പോള്‍ കങ്കണ ഹോളിവുഡിലേക്ക് ചുവടുവെയ്‌ക്കുമ്പോള്‍ കങ്കണയുടെ പഴയൊരു പ്രസ്താവന ഉയര്‍ത്തിക്കൊണ്ടുവന്ന് സമൂഹമാധ്യമങ്ങളിലൂടെ വന്‍ വിമര്‍ശനം അഴിച്ചുവിടുകയാണ് രാഷ്‌ട്രീയ വിരോധികള്‍. ഹോളിവുഡ് ഒരു പ്ലേറ്റില്‍ തനിക്ക് അവസരം വെച്ച് നീട്ടിയാല്‍ സ്വീകരിക്കില്ല എന്നതായിരുന്നു കങ്കണയുടെ ഈ പ്രസ്താവന. ഇപ്പോള്‍ കങ്കണയ്‌ക്ക് കിട്ടിയ ഈ അവസരം പ്ലേറ്റില്‍ വെച്ച് നീട്ടപ്പെട്ട ഒന്നായിരുന്നു എന്നാണ് പലരും ഉയര്‍ത്തുന്ന വിമര്‍ശനം.

കങ്കണയുടെ വിജയം പലര്‍ക്കും ദഹിക്കുന്നില്ല. അവര്‍ പരാജയപ്പെടുത്തിയ ബോളിവുഡിലെ പഴയ തമ്പ്രാക്കള്‍ക്ക്, ജിഹാദികള്‍ക്ക്, ബിജെപി വിരുദ്ധര്‍ക്ക്…അങ്ങിനെ പലര്‍ക്കും. ഏറ്റവുമൊടുവില്‍ 1975ലെ അടിയന്തരാവസ്ഥക്കാലത്തെ ഇന്ദിരാഗാന്ധി ഭരണത്തിലെ ദൗര്‍ബല്യങ്ങള്‍ പുറത്തുകൊണ്ടുവരുന്ന കങ്കണ തന്നെ നിര്‍മ്മിക്കുകയും ഇന്ദിരാഗാന്ധിയായി തകര്‍ത്തഭിനയിക്കുകയും ചെയ്ത എമര്‍ജന്‍സി എന്ന സിനിമയ്‌ക്കെതിരെ വന്‍ വിമര്‍ശനമായിരുന്നു ഇന്ത്യയില്‍ ഉയര്‍ന്നത്. മഹാരാഷ്‌ട്രയില്‍ ഉദ്ധവ് താക്കറെ മുഖ്യമന്ത്രിയായിരുന്നപ്പോള്‍ കങ്കണയുടെ ഉറച്ച ബിജെപി നിലപാടുകള്‍ക്ക് മറുപടി കൊടുക്കാന്‍ ശരദ് പവാറിന്റെ അനുയായികള്‍ അവരുടെ മുംബൈയിലെ വീടിന്റെ ഒരു ഭാഗം സര്‍ക്കാര്‍ ഭൂമി കയ്യേറി എന്ന് ആരോപിച്ച് പൊളിക്കുക പോലും ചെയ്തു. എന്നാല്‍ കങ്കണ ഉറച്ച ചുവടുവെയ്പിലാണ്. മുന്നോട്ട് തന്നെ. പ്രിയങ്ക ചോപ്രയും ദീപിക പദുകോണും ഐശ്വര്യാറായിയും പയറ്റിയ ഹോളിവുഡില്‍ കങ്കണയും എത്തുകയാണ്.

Tags: bollywoodkangana ranautHollywoodKangana#BJPMPActor Kangana
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

അറപ്പുളവാക്കുന്ന രാഷ്‌ട്രം , പാകിസ്ഥാനെ ലോകഭൂപടത്തിൽ നിന്ന് തുടച്ചു നീക്കണമെന്ന് കങ്കണ റണാവത്ത്

Bollywood

അവസരവാദികളായ പാക് താരങ്ങൾ തീവ്രവാദത്തെ പിന്തുണയ്‌ക്കുന്നു : മഹിര ഖാനും, ഹനിയ ആമിറിനും സോഷ്യൽ മീഡിയയിൽ ആരാധകരുടെ പൊങ്കാല

News

” മഹാഭാരതം നിർമ്മിക്കുക എന്നത് എന്റെ സ്വപ്നമാണ് , ശ്രീകൃഷ്ണൻ തന്നെ ഏറ്റവുമധികം സ്വാധീനിച്ച കഥാപാത്രം ” : സ്വപ്ന പദ്ധതിയെക്കുറിച്ച് വാചാലനായി ആമിർ ഖാൻ

India

‘പരിപൂര്‍ണ്ണ നീതി’- ഇന്ത്യയുടെ പാക് ആക്രമണത്തെ പിന്തുണച്ച അക്ഷയ് കുമാര്‍ മുതല്‍ കങ്കണ വരെ

India

പാക് നടനൊപ്പമുള്ള ചിത്രത്തിന്റെ പോസ്റ്റുകൾ ഇൻസ്റ്റാഗ്രാമിൽ നിന്ന് നീക്കം ചെയ്ത് നടി വാണി കപൂർ : ഫവാദ് ഖാന്റെ ബോളിവുഡ് തിരിച്ചുവരവ് വെറും ദിവാസ്വപ്നം

പുതിയ വാര്‍ത്തകള്‍

ഓപ്പറേഷന്‍ സിന്ദൂര്‍:പ്രതിരോധ ഓഹരികള്‍ കുതിപ്പ് തുടരുന്നു; ആകാശ് മിസൈല്‍ നിര്‍മ്മാതാക്കളായ ഭാരത് ഡൈനാമിക്സിന് 11 ശതമാനം കുതിപ്പ്

പൊലീസ് ചമഞ്ഞ് തട്ടിപ്പ് : എക്‌സൈസ് ഉദ്യോഗസ്ഥര്‍ അറസ്റ്റില്‍

കരിപ്പൂര്‍ വിമാനത്താവളത്തില്‍ 9 കോടി രൂപയുടെ ഹൈബ്രിഡ് കഞ്ചാവ് പിടികൂടി

ഹാര്‍ട്ട് ബീറ്റ് കൂടണ് എന്ന ഗാനത്തിലെ രംഗം (ഇടത്ത്) ദിലീപിന്‍റെ ദോഹയിലെ സ്റ്റേജ് ഷോയില്‍ ഡയാന ഹമീദ്, നിഖില വിമല്‍ എന്നിവരോടൊപ്പം ദിലീപ് നൃത്തം ചെയ്യുന്നു (വലത്ത്)

പ്രിന്‍സ് ആന്‍റ് ഫാമിലി….കാത്തിരിപ്പിനൊടുവില്‍ ദിലീപിന് മറ്റൊരു ഹിറ്റ്?

ഭിന്നശേഷിക്കാരിയായ പ്രായപൂര്‍ത്തി ആകാത്ത പെണ്‍കുട്ടിയെ ഗര്‍ഭിണി ആക്കി: പ്രതിക്ക് ട്രിപ്പിള്‍ ജീവപര്യന്തവും പിഴയും

കോടഞ്ചേരിയില്‍ അപ്രതീക്ഷിത മലവെള്ളപ്പാച്ചില്‍,കുടുങ്ങിയത് 150 ലേറെ വിനോദ സഞ്ചാരികള്‍

മാധ്യമപ്രവര്‍ത്തകന്‍ കരണ്‍ ഥാപ്പര്‍ (ഇടത്ത്) ദ ഹിന്ദു എഡിറ്റര്‍ എന്‍.റാം (വലത്ത് നിന്നും രണ്ടാമത്)

മോദിയെ കുടുക്കാന്‍ ത്രീ ചാര്‍സോ ബീസ് ….മോദിയെ പുകഴ്‌ത്തി കുടുക്കിടാന്‍ ശശി തരൂരും കരണ്‍ ഥാപ്പറും എന്‍.റാമും ചേര്‍ന്ന് ഗൂഢാലോചന

തിരുവല്ലയില്‍ ബിവറേജസ് ഔട്ട്‌ലെറ്റിലും ഗോഡൗണിലും വന്‍ അഗ്നിബാധ, ലക്ഷക്കണക്കിന് രൂപയുടെ നഷ്ടം

ശ്രീരാമന്‍ വെറും കഥയിലെ കഥാപാത്രമെന്ന രാഹുല്‍ ഗാന്ധിയുടെ യുഎസ് സര്‍വ്വകലാശാലയിലെ പ്രസംഗത്തിനെതിരെ കേസ് വാദം മെയ് 19ന്

താമരശേരിയില്‍ 2 വിദ്യാര്‍ഥികള്‍ കുളത്തില്‍ മുങ്ങി മരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies