Tuesday, May 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

ബ്രഹ്മോസ് കരുത്തറിഞ്ഞ പാകിസ്ഥാന്‍

പാകിസ്ഥാന്റെ അപേക്ഷയെതുടര്‍ന്ന് സൈനിക നടപടികള്‍ താല്‍ക്കാലികമായി നിര്‍ത്തിയെങ്കിലും ഭാരതം നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണ്. ഏതൊരു ഭീകരാക്രമണവും യുദ്ധമായി കണക്കാക്കുമെന്നും ശക്തമായ തിരിച്ചടി ഉണ്ടാകുമെന്നും ഭാരതം വ്യക്തമാക്കിക്കഴിഞ്ഞു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 13, 2025, 01:10 pm IST
in Editorial, Vicharam

പഹല്‍ഗാം ഭീകരാക്രമണത്തിലൂടെ പലരുടെയും സിന്ദൂരം മായ്ച്ചുകളഞ്ഞ പാകിസ്ഥാന്‍, ഓപ്പറേഷന്‍ സിന്ദൂറിലൂടെ മറുപടി നല്‍കാന്‍ ഭാരതം ഉപയോഗിച്ചത് ബ്രഹ്മോസ് ആണ്. ഭീകരതയ്‌ക്കെതിരായ വിട്ടുവീഴ്ചയില്ലാത്ത നിലപാടിന് അന്താരാഷ്‌ട്ര തലത്തില്‍ അംഗീകാരം നേടിയെടുത്തതിനൊപ്പം സൈനികശക്തിയും രാഷ്‌ട്രീയ ഇച്ഛാശക്തിയും കൂടി തെളിയിച്ചതോടെ പാകിസ്ഥാന്റെ ഭീഷണി അടങ്ങി. തിരിച്ചടിക്ക് സൈന്യത്തിന് പൂര്‍ണസ്വാതന്ത്ര്യം നല്‍കുന്ന നിലപാടു പ്രധാനമന്ത്രി നരേന്ദ്രമോദി നേരത്തെ പ്രഖ്യാപിച്ചതാണ്. പാകിസ്ഥാനിലും പാക് അധിനിവേശ കശ്മീരിലുമുള്ള ഒന്‍പത് ഭീകരത്താവളങ്ങള്‍ തകര്‍ത്താണ് ഭാരതം ഓപ്പറേഷന്‍ സിന്ദൂറിന് തുടക്കമിട്ടത്. പാകിസ്ഥാന്‍ പേടിച്ച് വിറച്ച ആ രാത്രിയ്‌ക്കുശേഷം തുടര്‍ന്നുള്ള ദിവസങ്ങളിലും പാകിസ്ഥാനില്‍ ഉറക്കമുണ്ടായില്ല. ഭാരതത്തെ ലക്ഷ്യമിട്ടുള്ള ഓരോ ആക്രമണത്തിനും അതേ ശക്തിയില്‍ തിരിച്ചടിച്ചു. വടക്ക്, പടിഞ്ഞാറന്‍ അതിര്‍ത്തികളിലെ സൈനികകേന്ദ്രങ്ങളെയും ജനവാസകേന്ദ്രങ്ങളെയും ലക്ഷ്യമിട്ടായിരുന്നു പാകിസ്ഥാന്‍ ആക്രമണം.

ആകാശമാര്‍ഗ്ഗത്തിനൊപ്പം അതിര്‍ത്തിയില്‍ കരമാര്‍ഗ്ഗവും ആക്രമണം തുടര്‍ന്നു. എന്നാല്‍ അതേ മാര്‍ഗ്ഗത്തില്‍ക്കൂടി തന്നെ ഭാരതം തിരിച്ചടിച്ചത് വളരെ കരുതലോടെയാണ്. നിരപരാധികളെ പരിക്കുപോലുമേല്‍പ്പിക്കാതെ ഭീകരതാവളങ്ങളെ മാത്രം ലക്ഷ്യംവച്ചാണ് ഭാരത പരാക്രമമത്രയും. അതേസമയം ഭാരതത്തിലെ 36 കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ടായിരുന്നു പാക് ആക്രമണം. ഇതെല്ലാം ചെറുത്തെന്ന് മാത്രമല്ല, ശക്തമായി തിരിച്ചടിക്കുകയും ചെയ്തു. 300 മൂതല്‍ 400 വരെ ഡ്രോണുകളെ അന്ന് മാത്രം ഭാരതസൈന്യം വെടിവെച്ചിട്ടു. പഞ്ചാബിലെ അമൃത്സറില്‍ വെടിവെച്ചിട്ടവയില്‍ തുര്‍ക്കിയുടെ ഡ്രോണും ഉള്‍പ്പെടുന്നു.
പാകിസ്ഥാന്റെ അപേക്ഷയെതുടര്‍ന്ന് സൈനിക നടപടികള്‍ താല്‍ക്കാലികമായി നിര്‍ത്തിയെങ്കിലും ഭാരതം നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണ്. ഏതൊരു ഭീകരാക്രമണവും യുദ്ധമായി കണക്കാക്കുമെന്നും ശക്തമായ തിരിച്ചടി ഉണ്ടാകുമെന്നും ഭാരതം വ്യക്തമാക്കിക്കഴിഞ്ഞു. എന്തിനും ഏതിനും പൂര്‍ണസജ്ജമാണെന്ന് സൈന്യവും വ്യക്തമാക്കിയിട്ടുണ്ട്. കേന്ദ്രനടപടിയെ സംസ്ഥാന സര്‍ക്കാര്‍ പിന്തുണക്കുന്നുണ്ടെങ്കിലും തുര്‍ക്കിക്ക് നല്‍കി 10 കോടി എന്തിനായിരുന്നു എന്ന ചോദ്യം പ്രസക്തമാണ്. തുര്‍ക്കിയുടെ വെടിക്കോപ്പുകളാണ് പാക്കിസ്ഥാന്‍ ഉപയോഗിച്ചത്. അതോടൊപ്പം സിപിഎമ്മിന്റെ ചില നേതാക്കള്‍ സംസ്ഥാനഭരണകൂടത്തിന്റെ പിന്തുണയെ സംശയത്തോടെ നിരീക്ഷിക്കാന്‍ പ്രേരിപ്പിക്കുന്നതാണ്. യുദ്ധത്തിനെതിരെ വെള്ള പ്രാവിനെ പറപ്പിക്കാന്‍ വെമ്പല്‍കാട്ടുന്ന അത്തരം നേതാക്കള്‍ പാലസ്തീന്റെ അക്രമങ്ങളെ താലോലിക്കുന്നതും നമ്മള്‍ കണ്ടതാണ്. നമ്മുടെ വീട്ടുമുറ്റത്ത് ബോംബുപൊട്ടാത്തകാലത്തോളം നമ്മുടെ കുഞ്ഞിന് പരിക്കേല്‍ക്കാത്ത കാലത്തോളം യുദ്ധം പൂരമായി കാണുന്നവരെക്കുറിച്ചാണ് അത്തരക്കാരുടെ ചിന്ത.

അതിര്‍ത്തികടന്നുള്ള ഭീകരപ്രവര്‍ത്തനങ്ങള്‍ക്കെതിരെ ശക്തമായ മറുപടി നല്‍കിയ ഭാരതം അതു തുടരുമെന്ന നിലപാടില്‍ തന്നെയാണ്. അതിന് പറ്റിയ ആയുധമാണ് ബ്രഹ്മോസ്. ലഖ്‌നൗവിലെ ബ്രഹ്മോസ് ഉത്പ്പാദന കേന്ദ്രം രാജ്യത്തിന്റെ സൈനിക ശക്തി വര്‍ധിപ്പിക്കുന്നതിനു മുതല്‍ക്കൂട്ടാകുമെന്ന കാര്യത്തില്‍ സംശയമില്ല. പൊഖ്‌റാനില്‍ ആണവ പരീക്ഷണം നടത്തി വര്‍ഷങ്ങള്‍ക്ക് മുന്‍പുതന്നെ സാങ്കേതികവിദ്യയില്‍ ഭാരതത്തിന്റെ ശക്തി തെളിയിച്ചിട്ടുണ്ട്. വളരെ വേഗത്തില്‍ മിസൈല്‍ കേന്ദ്രം യാഥാര്‍ത്ഥ്യമാക്കിയ യുപി
സര്‍ക്കാരും ശാസ്ത്രജ്ഞരും അഭിനന്ദനങ്ങള്‍ അര്‍ഹിക്കുന്നു. യുപിയിലെ ഈ പ്രതിരോധ ഇടനാഴി രാജ്യത്ത് ഏറെ സഹായകമാകും. ഒരു വര്‍ഷം 80 മുതല്‍ 100 മിസൈലുകള്‍ വരെ നിര്‍മിക്കാനാകുന്ന ഉത്പ്പാദന യൂണിറ്റിനാണ് ലഖ്‌നൗവില്‍ തുടക്കം കുറിച്ചിരിക്കുന്നത്. വരും വര്‍ഷങ്ങളില്‍ ഉത്പ്പാദനം 150ലേക്ക് എത്തിക്കാന്‍ സാധിച്ചേക്കും. ഡിആര്‍ഡിഒയും റഷ്യയും സംയുക്തമായി നിര്‍മിക്കുന്ന ഈ മിസൈലുകള്‍ക്ക് 290 മുതല്‍ 400 കിലോമീറ്റര്‍ ദൂരപരിധിയില്‍ സഞ്ചരിക്കാനാകും. 80 ഹെക്ടറില്‍ സ്ഥിതിചെയ്യുന്ന യൂണിറ്റിന് 300 കോടിരൂപയാണ് നിര്‍മാണ ചെലവ്.

Tags: pakistanBrahmosmissileindia
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

ഇതിന് വഴിവെച്ചത് ഭാരത മാധ്യമ പ്രവർത്തകരിൽ ചിലരും ചില എൻജിഒകളും; മറുപടി കേൾക്കാതെ വനിതാ മാധ്യമപ്രവർത്തക ഇറങ്ങിയോടി

News

പുടിൻ വീണ്ടും ഭാരതത്തിലേക്ക്; ബ്രിക്‌സ് ഉച്ചകോടി സെപ്തംബറിൽ, ദൽഹിയിൽ

India

ഭാരതസംസ്ക്കാരത്തെ ചേർത്ത് വച്ച് പാക് പഞ്ചാബ് സർക്കാർ ; ഇസ്ലാംപുരയെ കൃഷൻ നഗറാക്കി , ബാബറി മസ്ജിദ് ചൗക്കിനെ ജെയിൻ മന്ദിർ ചൗക്കാക്കി മാറ്റി

World

ഭീകരതയ്‌ക്കെതിരായ ഇന്ത്യയുടെ പോരാട്ടം തുടരും , പരോക്ഷമായി പാകിസ്ഥാന് വിമർശനം : സ്വീഡനിൽ തീവ്രവാദത്തിനെതിരെ ശബ്‌ദമുയർത്തി പ്രധാനമന്ത്രി

India

സിന്ധു നദീജല കരാർ : ആർബിട്രേഷൻ കോടതി ഉത്തരവ് തള്ളി ഇന്ത്യ ; രാജ്യത്തിന്റെ പരമാധികാരത്തെ തൊട്ടു കളിക്കരുതെന്ന് താക്കീത്

പുതിയ വാര്‍ത്തകള്‍

സാമൂഹ്യ സുരക്ഷാ – ക്ഷേമ നിധി ബോര്‍ഡ് പെന്‍ഷന്‍ വിതരണം 25 മുതല്‍

ഈ മാലാ പാര്‍വ്വതി യുഡിഎഫോ അതോ എല്‍ഡിഎഫോ? രേവന്ത് റെഡ്ഡിയ്‌ക്കെതിരെ പിണറായിയെ വാഴ്‌ത്തി, പിണറായിയെ സ്റ്റേജിലെത്തിച്ചതിന് സതീശന് വാഴ്‌ത്തല്‍

ഒമാൻ വിദേശകാര്യ മന്ത്രിയുമായി ഫോണിൽ സംവദിച്ച് ഡോ. ജയശങ്കർ

ചന്ദ്രനാഥ് രഥിന്റെ കൊലപാതകം : അഞ്ചാമത്തെ പ്രതി പിടിയിൽ

കോണ്‍ഗ്രസ്-സിപിഎം ഒത്തുകളിയുടെ ആ പഴയ നാളുകള്‍ ഇനി പറ്റില്ല, മന്ത്രിയുടെ പ്രഖ്യാപനം സ്വാഗതം ചെയ്യുന്നു- രാജീവ് ചന്ദ്രശേഖര്‍

മോദിയുടെ ആഹ്വാനം ; 3,800 ൽ നിന്ന് ലക്ഷദ്വീപിലേയ്‌ക്കെത്തിയ വിനോദസഞ്ചാരികൾ 68,000 ത്തിലേയ്‌ക്ക് ; മാലിദ്വീപിന് മോദി നൽകിയത് വമ്പൻ പണി

മത്തി പൊള്ളിച്ചത്, മത്തി മുളകിട്ടത്, മത്തി വറുത്തത്, മത്തി അച്ചാർ, മത്തി പീര..വായില്‍ വെള്ളുമൂറുന്ന.മത്തിയുടെ അഞ്ച് വെറൈറ്റികള്‍…

സര്‍ക്കാര്‍ മാറിയതോടെ പൊലിസ് ഓഫീസേഴ്സ് അസോസിയേഷന്‍ നേതാക്കള്‍ക്ക് സ്ഥാനചലനം

നോർവേയിൽ ഇന്ത്യയെയും, മോദിയെയും അപമാനിക്കാൻ ശ്രമിച്ച് മാധ്യമപ്രവർത്തക ഹെല്ലെ ലിങ് ; ഹീറോയാക്കി ഏറ്റെടുത്ത് രാഹുലും , കൂട്ടരും

യൂറോപ്യന്‍ നാടോടിക്കഥയിലെ കുഴലൂത്തുകാരന്‍ പ്രത്യേക ഗാനം പാടി കുട്ടികളെ വശീകരിക്കുന്നു (ഇടത്ത്)

ഒരു രാജ്യത്തെ മുഴുവന്‍ കുട്ടികളെയും മാധുര്യമേറിയ സംഗീതത്താല്‍ വശീകരിച്ച നാടോടിക്കഥയിലെ കുഴലൂത്തുകാരനെപ്പോലെ പോലെ ജോസഫ് വിജയ്…

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.