തിരുവനന്തപുരം : നെടുമങ്ങാട് മാര്‍ക്കറ്റില്‍ യുവാവിനെ കുത്തിക്കൊന്ന കേസില്‍ മുഖ്യപ്രതി കസ്റ്റഡിയില്‍. അഴീക്കോട് സ്വദേശി നസീറിനെയാണ് പിടികൂടിയത്.
കൊലപാതകത്തിന് തൊട്ടുമുന്‍പ് നസീറും കൊല്ലപ്പെട്ട മുഹമ്മദ് ഹാഷിറും തമ്മില്‍ നെടുമങ്ങാട്ടെ ബാറില്‍ വെച്ചുണ്ടായ സംഘര്‍ഷത്തിന്റെ ദൃശ്യങ്ങളും പൊലീസ് ശേഖരിച്ചു.ബാറിലെ സംഘര്‍ഷത്തിന് ശേഷം രണ്ട് പേരും മാര്‍ക്കറ്റിന്റെ ഭാഗത്തേക്ക് പോയി വീണ്ടും സംഘര്‍ഷമുണ്ടാക്കി. തുടര്‍ന്നു നസീര്‍,മുഹമ്മദ് ഹാഷിറിനെ കുത്തിക്കൊല്ലുകയായിരുന്നു.
കൊലപാതകത്തിന് ശേഷം ഒളിവില്‍ പോയ നസീറിനെ ആര്യനാട് നിന്നാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. നസീറിന്റെ സുഹൃത്തായ റൗഡി ലിസ്റ്റില്‍ പെട്ട ആളെയും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. നസീറിനെ പൊലീസ് വിശദമായി ചോദ്യം ചെയ്തു വരികയാണ്.
നസീറും മുഹമ്മദ് ഹാഷിറും ഒരേ ഇറച്ചി കടയിലാണ് ജോലി ചെയ്തിരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: