ന്യൂദല്‍ഹി: ഇന്ത്യയുടെ തിരിച്ചടിയില്‍ ഗതികെട്ട് നിലവിളിച്ച പാകിസ്ഥാന്റെ രക്ഷകനായി തല്‍ക്കാലം എത്തിയിരിക്കുകയാണ് യുഎസ് പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപ്. ഇന്ത്യയും പാകിസ്ഥാനും വെടിനിര്‍ത്തലിന് സമ്മതിച്ചതായും ഇരുരാജ്യങ്ങളെയും തീരുമാനത്തില്‍ അഭിനന്ദിക്കുകയാണെന്നും ഉള്ള സന്ദേശം യുഎസ് പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപ് എക്സില്‍ പങ്കുവെച്ചു. തന്റെ അധ്യക്ഷതയില്‍ വെള്ളിയാഴ്ച രാത്രി നടന്ന സമാധാനചര്‍ച്ചയില്‍ ഇരുരാജ്യങ്ങളും വെടിനിര്‍ത്തല്‍ സമ്മതിച്ചതായി പറയുന്നു.
— Donald J. Trump (@realDonaldTrump) May 10, 2025
പക്ഷെ ട്രംപിന്റെ മധ്യസ്ഥതയില്‍ സമാധാനചര്‍ച്ചകള്‍ നടത്തിയെന്ന കാര്യം ഇന്ത്യ ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. പാക് പ്രതിരോധസെക്രട്ടറി മാര്‍കോ റൂബിയോ താനുമായി സംസാരിച്ചെന്ന കാര്യം ഇന്ത്യന്‍ വിദേശകാര്യമന്ത്രി ജയശങ്കര്‍ സ്ഥിരീകരിച്ചു. പക്ഷെ വെടിനിര്‍ത്തല്‍ ഇന്ത്യ സമ്മതിച്ചതായുള്ള കാര്യത്തിന് ഇനിയും സ്ഥിരീകരണം വരേണ്ടിയിരിക്കുന്നു. വെടിനിര്‍ത്തലിന് ഇരുരാജ്യവും സമ്മതിച്ചെന്ന ട്രംപിന്റെ പ്രഖ്യാപനം പുറത്തുവന്നതുമുതല്‍ ഭാരതമാതാവിന് മുന്‍പില്‍ മുട്ടുകുത്തി, കൈകൂപ്പി വെടനിര്‍ത്തല്‍ വേണം എന്ന് കരഞ്ഞുനിലവിളിക്കുന്ന പാകിസ്ഥാന്‍നേതാവിന്റെ കാര്‍ട്ടൂണ്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായി പ്രചരിക്കുന്നുണ്ട്.
ട്രംപിന്റെ വെടിനിര്‍ത്തല്‍ പ്രഖ്യാപനത്തിന് തൊട്ടു മുന്‍പ് പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം തിരക്കിട്ട് ഒരു തീരുമാനം പ്രഖ്യാപിച്ചിരുന്നു. അത് പാകിസ്ഥാനുള്ള മുന്നറിയിപ്പായിരുന്നു. ഭാവിയില്‍ എന്ത് തീവ്രവാദി ആക്രമണമുണ്ടായാലും അത് ഇന്ത്യയ്‌ക്ക് നേര്‍ക്കുള്ള യുദ്ധമായി കണക്കാക്കി തിരിച്ചടിക്കുമെന്നായിരുന്നു ഇന്ത്യയുടെ താക്കീത്. ഇനി മേലില്‍ തീവ്രവാദ ആക്രമണമുണ്ടായാല്‍ ഓപ്പറേഷന്‍ സിന്ദൂര്‍ പോലുള്ളതിരിച്ചടികള്‍ പാകിസ്ഥാന് പ്രതീക്ഷിക്കാമെന്ന പരോക്ഷ സൂചനയാണ് ഇന്ത്യ നല്‍കിയത്.
കഴിഞ്ഞ ദിവസം നടത്തിയ രണ്ടാമത്തെ തിരിച്ചടിയില്‍ പാകിസ്ഥാന്റെ ആറ് എയര്‍ബേസുകള്‍ക്ക് കാര്യമായ കേടുപാടുകള്‍ കൂടി സംഭവിച്ചതോടെ പാകിസ്ഥാന്‍ കരഞ്ഞുനിലവിളിക്കുകയായിരുന്നു. ഓപ്പറേഷന്‍ സിന്ദൂറില്‍ ഒമ്പത് തീവ്രവാദ പരിശീലനകേന്ദ്രങ്ങള്‍ക്ക് നേരെ ഇന്ത്യ നടത്തിയ ബോംബാക്രമണത്തില്‍ പാകിസ്ഥാനിലെ തീവ്രവാദ കേന്ദ്രങ്ങള്‍ വരെ ഞെട്ടിയിരുന്നു. മസൂദ് അസ്ഹര്‍ എന്ന ഭീകരന്റെ അടുത്ത ബന്ധക്കള്‍ അഞ്ച് പേരാണ് ഇന്ത്യയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടതെന്ന് സ്ഥിരീകരിക്കപ്പെട്ടിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: