ന്യൂദൽഹി : പിറന്നമണ്ണിനായി ജീവൻ നൽകാനും തയ്യാറായി എത്തിയത് ആയിരക്കണക്കിന് യുവാക്കൾ . ഇന്ത്യയ്‌ക്കും പാകിസ്ഥാനും ഇടയിൽ വർദ്ധിച്ചുവരുന്ന സംഘർഷങ്ങൾക്കിടയിൽ, ചണ്ഡീഗഡിൽ സിവിൽ ഡിഫൻസ് വളണ്ടിയർമാരെ ക്ഷണിച്ചുകൊണ്ട് പ്രാദേശിക പ്രഖ്യാപനം വന്നിരുന്നു . ഇതിനു പിന്നാലെയാണ് ആയിരക്കണക്കിന് യുവാക്കൾ എത്തിയത്. “പാകിസ്ഥാൻ മുർദാബാദ്” ‘ ജയ് ഹിന്ദ് ‘ വിളിച്ചെത്തിയ ഇവർ ഇന്ത്യയ്‌ക്കായി ജീവൻ നൽകാനും തയ്യാറാണെന്ന് വിളിച്ചു പറയുന്നുണ്ടായിരുന്നു . ഇതിന്റെ ദൃശ്യങ്ങളും പുറത്ത് വന്നിട്ടുണ്ട്.
“ഞങ്ങൾ സൈന്യത്തെ പിന്തുണയ്‌ക്കാൻ ഇവിടെയുണ്ട്. അവർ ഞങ്ങൾക്ക് വേണ്ടി വളരെയധികം ചെയ്യുന്നു, ഞങ്ങളുടെ സൈന്യത്തിനായി എന്തെങ്കിലും ചെയ്യാനും ഞങ്ങൾ ആഗ്രഹിക്കുന്നു.”ചണ്ഡീഗഡ് സ്വദേശിയായ മുസ്‌കാൻ പറഞ്ഞു. “ഇന്ത്യയ്‌ക്കുവേണ്ടി എന്റെ ജീവൻ നൽകാൻ ഞാൻ തയ്യാറാണ്. ഞങ്ങൾ ഫോം ഫയൽ ചെയ്തിട്ടുണ്ട്; ഞങ്ങളിൽ നിന്ന് പ്രതീക്ഷിക്കുന്നതെന്തും ചെയ്യാൻ ഞങ്ങൾ തയ്യാറാണ്…” കരൺ ചോപ്ര എന്ന യുവാവ് പറഞ്ഞു.
നഗരം മുഴുവൻ യുവാക്കളെ കൊണ്ട് നിറഞ്ഞു .യുദ്ധസമാനമായ സാഹചര്യത്തിലണ് ചണ്ഡീഗഢ് ഭരണകൂടം വളണ്ടിയർമാരെ ക്ഷണിച്ചത്.ഇന്ത്യൻ സൈന്യത്തെ സഹായിക്കാനും പാകിസ്ഥാന്റെ “തുടർച്ചയായ പ്രകോപനങ്ങൾക്ക്” മറുപടി നൽകാനും തങ്ങൾ എല്ലാവരും ആഗ്രഹിക്കുന്നുവെന്ന് മറ്റൊരു തദ്ദേശവാസിയായ സഞ്ജന അറോറ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: