തിരുവനന്തപുരം: ആന്റീബയോട്ടിക്കുകള്‍ ഇനിമുതല്‍ നിര്‍ബന്ധമായും നീലക്കവറില്‍ മാത്രമേ നല്‍കാന്‍ പാടുള്ളൂവെന്ന് എല്ലാ ആശുപത്രികള്‍ക്കും മെഡിക്കല്‍ സ്റ്റോറുകള്‍ക്കും ഫാര്‍മസികള്‍ക്കും നിര്‍ദേശം നല്‍കി. ആന്റിബയോട്ടിക്കുകളുടെ അമിത ഉപയോഗം തടയാനുള്ള കേരള ആന്റി മൈക്രോബിയല്‍ റെസിസ്റ്റന്‍സ് സ്ട്രാറ്റജിക് ആക്ഷന്‍ പ്ലാന്‍ പ്രകാരമാണിത്.
എല്ലാ ആശുപത്രികളേയും ആന്റിബയോട്ടിക് സ്മാര്‍ട്ട് ആശുപത്രികളാക്കുന്നതിന്റെ ഭാഗമായാണ് കളര്‍ കോഡിംഗ് കൊണ്ടുവരുന്നത്. 3 മാസത്തിനുള്ളില്‍ എല്ലാ ആശുപത്രികളും ഇത് നടപ്പിലാക്കണം. ആന്റിബയോട്ടിക് സാക്ഷരതയുടെ ഭാഗമായി തദ്ദേശസ്ഥാപനങ്ങള്‍ക്കുള്ള മാര്‍ഗരേഖ പുറത്തിറക്കാനും നിര്‍ദേശം നല്‍കി.
ഡോക്ടറുടെ പ്രിസ്‌ക്രിപ്ഷന്‍ ഇല്ലാതെ ആന്റിബയോട്ടിക്കുകള്‍ മെഡിക്കല്‍ സ്റ്റോറുകളില്‍ വില്‍ക്കാന്‍ പാടില്ല എന്ന നിര്‍ദ്ദേശം ലംഘിച്ചതിന് സംസ്ഥാനത്ത് 450 ഫാര്‍മസികളുടെ ലൈസന്‍സുകള്‍ സസ്‌പെന്‍ഡ് ചെയ്യുകയും 5 എണ്ണത്തിന്‌റേത് റദ്ദാക്കുകയും ചെയ്തിട്ടുണ്ട്. കേരളത്തില്‍ ആന്റിബയോട്ടിക്കുകളുടെ ഉപയോഗത്തില്‍ 30 ശതമാനം വരെ കുറവുണ്ടായതായി ആരോഗ്യവകുപ്പ് അവകാശപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: