Friday, June 27, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

പാകിസ്ഥാന്റെ യുദ്ധക്കഴുകനായ എഫ് 16നെ ഇന്ത്യ വെടിവെച്ചിട്ടപ്പോള്‍ പാകിസ്ഥാനേക്കാള്‍ നൊപ്പം അമേരിക്കയ്‌ക്കും തിരിച്ചടി

പാകിസ്ഥാന്റെ ആയുധക്കലവറയിലെ ഏറ്റവും മൂര്‍ച്ചയേറിയ ആയുധമായ എഫ് 16 ഇന്ത്യ അടിച്ചുതാഴെയിട്ടു എന്നത് പാകിസ്ഥാന് മാത്രമല്ല, അമേരിക്കയ്‌ക്കും നാണക്കേടായിരിക്കുകയാണ്. കഴിഞ്ഞ ദിവസം പാശ്ചാത്യമാധ്യമങ്ങളായ സിഎന്‍എന്‍, ബിബിസി, ഗാര്‍ഡിയന്‍ എന്നിവ ഇന്ത്യ ഫ്രാന്‍സില്‍ നിന്നും വാങ്ങിയ റഫാല്‍ വിമാനത്തെ പാകിസ്ഥാന്‍ വെടിവെച്ച് വീഴ്‌ത്തി എന്ന നുണ പ്രചരിപ്പിക്കാനുള്ള ശ്രമത്തിലായിരുന്നു. അതിനിടെയാണ് പാശ്ചാത്യ രാജ്യങ്ങളെയാകെ നാണംകെടുത്തി ഇന്ത്യ അമേരിക്കന്‍ നിര്‍മ്മിതമായ ആധുനിക യുദ്ധവിമാനമായ എഫ് 16നെ വെടിവെച്ചിട്ടു എന്ന വാര്‍ത്ത എത്തിയത്.

Janmabhumi Online by Janmabhumi Online
May 9, 2025, 08:27 pm IST
in India, World
ഇന്ത്യ വെടിവെച്ചിട്ട അമേരിക്കന്‍ നിര്‍മ്മിതമായ പാകിസ്ഥാന്‍റെ എഫ് 16 യുദ്ധവിമാനം.

ഇന്ത്യ വെടിവെച്ചിട്ട അമേരിക്കന്‍ നിര്‍മ്മിതമായ പാകിസ്ഥാന്‍റെ എഫ് 16 യുദ്ധവിമാനം.

FacebookTwitterWhatsAppTelegramLinkedinEmail

ന്യൂദല്‍ഹി: പാകിസ്ഥാന്റെ ആയുധക്കലവറയിലെ ഏറ്റവും മൂര്‍ച്ചയേറിയ ആയുധമായ എഫ് 16 ഇന്ത്യ അടിച്ചുതാഴെയിട്ടു എന്നത് പാകിസ്ഥാന് മാത്രമല്ല, അമേരിക്കയ്‌ക്കും തിരിച്ചടിയായിരിക്കുകയാണ്. കഴിഞ്ഞ ദിവസം പാശ്ചാത്യമാധ്യമങ്ങളായ സിഎന്‍എന്‍, ബിബിസി, ഗാര്‍ഡിയന്‍ എന്നിവ ഇന്ത്യ ഫ്രാന്‍സില്‍ നിന്നും വാങ്ങിയ റഫാല്‍ വിമാനത്തെ പാകിസ്ഥാന്‍ വെടിവെച്ച് വീഴ്‌ത്തി എന്ന നുണ പ്രചരിപ്പിക്കാനുള്ള ശ്രമത്തിലായിരുന്നു. അതിനിടെയാണ് പാശ്ചാത്യ രാജ്യങ്ങളെയാകെ ഞെട്ടിച്ച് ഇന്ത്യ അമേരിക്കന്‍ നിര്‍മ്മിതമായ ആധുനിക യുദ്ധവിമാനമായ എഫ് 16നെ വെടിവെച്ചിട്ടു എന്ന വാര്‍ത്ത എത്തിയത്.

പാകിസ്താന്റെ ഫൈറ്റിംഗ് ഫാല്‍ക്കന്‍ (യുദ്ധക്കഴുകന്‍) എന്നാണ് എഫ് 16 അറിയപ്പെടുന്നത്. ഒരു എഫ് 16 പാകിസ്ഥാന്‍ വാങ്ങുന്നത് ഏകദേശം 580 കോടി രൂപയ്‌ക്കാണ്. ഇതിനെ വെടിവെച്ചിടുക എന്നത് അമേരിക്കയെക്കൂടി സമ്മര്‍ദ്ദത്തിലാക്കുന്ന കാര്യമാണ്. . കാരണം അമേരിക്കയുടെ ആയുധശേഖരത്തിലെയും കുന്തമുന എഫ് 16 തന്നെ.

എഫ് 16- പാകിസ്ഥാന്റെ യുദ്ധക്കഴുകന്‍

എഫ് 16 എന്നത് സൂപ്പര്‍സോണിക് ഫൈറ്റര്‍ ജെറ്റ് ആണ്. അതായത് ശബ്ദത്തേക്കാള്‍ വേഗതയില്‍ കുതിക്കുന്ന യുദ്ധ വിമാനം. പാകിസ്ഥാനിലെ പഞ്ചാബിലുള്ള സര്‍ഗോദ പട്ടാളവിമാനത്താവളത്തില്‍ നിന്നാണ് ഇന്ത്യയെ മുച്ചൂടും നശിപ്പിക്കാന്‍ എഫ് 16 യുദ്ധവിമാനം പറന്നുയര്‍ന്നത്. സര്‍ഗോദ പട്ടാളവിമാനത്താവളത്തില്‍ നിന്നും പറന്നുയരുന്നതിനിടെയാണ് ഈ യുദ്ധവിമാനത്തെ ഇന്ത്യയുടെ ഭൂതല-വ്യോമ മിസൈല്‍ തകര്‍ത്തിട്ടത്.

എഫ് 16നെ വീഴ്‌ത്തിയത് റഷ്യയുടെ എസ് 400
എസ് 400 എന്ന റഷ്യയുടെ വ്യോമപ്രതിരോധസംവിധാനത്തില്‍ നിന്നും കുതിച്ചുപാഞ്ഞുപോയ മിസൈലാണ് ഇതിനെ തകര്‍ത്തിട്ടത്. ചൈനയുടെയും ഫ്രാന്‍സിന്റെയും യുദ്ധവിമാനങ്ങള്‍ കൈവശമുണ്ടെങ്കിലും പാക് വ്യോമസേനയുടെ തുരുപ്പുചീട്ട് എഫ് 16 തന്നെ. ഏറ്റവും ശക്തമായ പ്രതിരോധസംവിധാനങ്ങള്‍ ചുറ്റും ഉയര്‍ത്തിയിട്ടുള്ള സൈനിക വിമാനത്താവളമാണ് പഞ്ചാബ് പ്രവിശ്യയിലെ സര്‍ഗോദ. എന്നിട്ടും ഇന്ത്യന്‍ മിസൈല്‍ ആ പ്രതിരോധസംവിധാനങ്ങളെ ഭേദിച്ച് എഫ് 16 പോലെ അതിവേഗം കുതിച്ചുയരുന്ന സൂപ്പര്‍സോണിക് യുദ്ധവിമാനത്തെ തകര്‍ത്തിട്ടു എന്നത് ഇന്ത്യയുടെ യുദ്ധമികവിന്റെ ഏറ്റവും തിളങ്ങുന്ന ഉദാഹരണങ്ങളില്‍ ഒന്നായി മാറിയിരിക്കുകയാണ്. പാകിസ്ഥാനെ അമ്പരപ്പിച്ച വിജയമായിരുന്നു ഇന്ത്യയുടേത്. ഇതോടെ പാകിസ്ഥാന്‍ തളര്‍ന്നു.

ബാലകോട്ടിലും ഇന്ത്യ എഫ് 16നെ വീഴ്‌ത്തിയിരുന്നു

1980ല്‍ ആണ് യുഎസ് എഫ് 16 എന്ന യുദ്ധവിമാനം പാകിസ്ഥാന് നല്‍കിയത്. പിന്നീട് പലവിധ പരിഷ്കരണങ്ങളും അപ്പപ്പോള്‍ യുഎസ് ഇതില്‍ നടത്തിയിരുന്നു. എഫ് 16ന് മേലുള്ള ഇന്ത്യയുടെ വിജയം യുഎസിനും വലിയ നാണക്കേടായി. മാത്രമല്ല, ഇന്ത്യയുടെ യുദ്ധമികവിന് മുന്‍പില്‍ യുഎസിന്റെ വജ്രായുധമായ എഫ് 16 ഒന്നുമല്ലെന്ന് വന്നാല്‍ യുഎസിന്റെ ആയുധക്കച്ചവടത്തിന് അത് വന്‍തിരിച്ചടിയാകും. ഇതോടെയാണ് യുഎസ് വിദേശകാര്യമന്ത്രി ഇന്ത്യയോടും പാകിസ്ഥാനോടും യുദ്ധം നിര്‍ത്താന്‍ ശക്തമായി ആവശ്യപ്പെട്ടത്. പുല്‍വാമയില്‍ 40 സിആര്‍പിഎഫ് ജവാന്മാരെ പാകിസ്ഥാന്‍ കൊന്നപ്പോള്‍ ഇന്ത്യ നടത്തിയ 2019ലെ ബാലകോട്ട് ആക്രമണത്തിനെതിരെ പാകിസ്ഥാന്‍ ഈ എഫ് 16 ഉപയോഗിച്ചിരുന്നു. അന്ന് മിഗ് 21 വിമാനം പറപ്പിച്ചിരുന്ന വിംഗ് കമാന്‍ഡര്‍ അഭിനന്ദന്‍ ഒരു എഫ് 16 വിമാനത്തെ നേര്‍ക്കുനേര്‍ യുദ്ധത്തില്‍ വെടിവെച്ചിട്ടിരുന്നു. 1971ലെ ഇന്ത്യാ-പാക് യുദ്ധത്തിന് ശേഷം 45 വര്‍ഷത്തെ ഇടവേളയില്‍ വീണ്ടും ഇന്ത്യയും പാകിസ്ഥാനും നേര്‍ക്കുനേര്‍ ഏറ്റുമുട്ടിയ യുദ്ധമായിരുന്നു ബാലകോട്ടിലേത്.

ലോകത്തിലെ ഏറ്റവും അപകടകാരിയായ യുദ്ധവിമാനം

ലോകത്തിലെ അപകടകാരികളായ യുദ്ധവിമാനങ്ങളില്‍ ഏറ്റവും അപകടകരം എന്നാണ് എഫ് 16നെ വിശേഷിപ്പിക്കുന്നത്. ഇതിന് ആകാശത്തില്‍ നിന്നും ഭൂതലത്തിലേക്ക് കുതിച്ചിറങ്ങാനുള്ള കഴിവും അപാരമാണ്. അതിനാല്‍ 840 കിലോമാറ്റര്‍ വരെ ദൂരത്തിലുള്ള ലക്ഷ്യകേന്ദ്രത്തിലേക്ക് അതിവേഗം കുതിച്ച് അപകടകരമായ റഡാറുകളെയോ സൈനിക കേന്ദ്രങ്ങളെയോ ബോംബിട്ട് നശിപ്പിക്കുക മാത്രമല്ല, എതിരാളികളുടെ മിസൈല്‍ തട്ടാതെ വെട്ടിച്ച് പറന്ന് തിരിച്ചെത്താനുള്ള കഴിവും ഉണ്ട്. അത്രയ്‌ക്കും രഹസ്യമായി പറക്കാനുള്ള ശേഷി എഫ് 16ന് ഉണ്ട്. ലക്ഷ്യസ്ഥാനത്തെത്തിയാല്‍ ഇതിന്റെ ചിറുകകളില്‍ ഒളിപ്പിച്ചിരിക്കുന്ന ബോംബുകള്‍ വര്‍ഷിക്കും. എന്നാല്‍ ഈ എഫ് 16നെയാണ് ഇന്ത്യ വീഴ്‌ത്തിയതെന്നത് പാകിസ്ഥാന് ഇനിയും വിശ്വസിക്കാന്‍ കഴിഞ്ഞിട്ടില്ല.

സദ്ദാമിനെതിരായ യുദ്ധത്തില്‍ താരമായിരുന്ന എഫ് 16

ഭൂഗുരുത്വാകര്‍ഷണത്തിന്റെ ഒമ്പത് മടങ്ങ് വരെ ശക്തിയുള്ള ആകര്‍ഷണങ്ങളെ വെട്ടിച്ച് പറക്കാന്‍ എഫ് 16ന് സാധിക്കും. പൈലറ്റിന് ഏത് കാലാവസ്ഥയിലും വസ്തുക്കളെയും സാഹചര്യങ്ങളെയും കാണാന്‍ കഴിയും. യുഎസും നാല് നേറ്റോ രാജ്യങ്ങളും ചേര്‍ന്ന് സംയുക്തമായി നിര്‍മ്മിച്ചതാണ് എഫ് 16. 1991ല്‍ സദ്ദാം ഹുസൈനെതിരെ മരുഭൂമിയിലെ കൊടുങ്കാറ്റ് എന്ന പേരില്‍ നടന്ന ഗള്‍ഫ് യുദ്ധദൗത്യത്തില്‍ വന്‍നാശം വിതച്ചതോടെയാണ് എഫ് 16 പ്രശസ്തിയിലേക്ക് ഉയര്‍ന്നത്. എന്തായാലും എഫ് 16നെ വെടിവെച്ചിട്ടതോടെ പാകിസ്ഥാന് മാത്രമല്ല, അമേരിക്കക്കും മുഖം നഷ്ടമായി. 330 മുതല്‍ 580 കോടി രൂപ വരെയാണ് ഒരു എഫ് 16 വിമാനത്തിന്റെ വില.

Tags: F16#S400#IndiaPakWar#OperationSindhoor#SetbackforPakistan
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

അസിം മുനീര്‍ (ഇടത്ത്) ട്രംപ് (നടുവില്‍) ആയത്തൊള്ള അലി ഖൊമേനി (വലത്ത്)
India

ട്രംപ് അസിം മുനീറിനെ സ്വീകരിച്ചത് ഇന്ത്യയെ തോല്‍പിക്കാനല്ല, ഇറാനെ ഒറ്റപ്പെടുത്താന്‍…ട്രംപിന്‍റേത് സങ്കീര്‍ണ്ണമായ നയതന്ത്രം

India

വീണ്ടും ഇന്ത്യയ്‌ക്കെതിരെ അസിം മുനീറിന്റെ യുദ്ധപ്രഖ്യാപനം; ഇന്ത്യന്‍ ജീവിതം പാകിസ്ഥാന്റെ നിയന്ത്രണത്തിലാകുമെന്ന് അസിം മുനീര്‍

India

ഇന്ത്യയ്‌ക്ക് പാകിസ്ഥാനേക്കാള്‍ കൂടുതല്‍ ആണവായുധങ്ങളുണ്ട്, ഇന്ത്യയ്‌ക്കുള്ളത് 180 ആണവായുധങ്ങള്‍: സിപ്രി

India

“ഇതെന്റെ സന്തോഷത്തിന്റെ ദിവസം”, ആകാശ് മിസൈല്‍ മൂന്ന് അമേരിക്കന്‍ എഫ്-16 വിമാനങ്ങളെ വെടിവെച്ചിട്ടപ്പോള്‍ ഡോ. റാവു പറഞ്ഞു

India

ബ്രഹ്മോസ് മിസൈല്‍ പാകിസ്ഥാനില്‍ നടത്തിയ സംഹാരതാണ്ഡവം കണ്ട് ഉക്രൈന്‍ പ്രസിഡന്‍റ് ഞെട്ടി, അദ്ദേഹം ജര്‍മ്മനിയോട് ഒരു കാര്യം ആവശ്യപ്പെട്ടു

പുതിയ വാര്‍ത്തകള്‍

ഹിന്ദു വിശ്വാസങ്ങളെയും, ഭക്തരെയും ചേർത്ത് നിർത്തി ഗൗതം അദാനി : പുരിയിൽ എത്തുന്ന 40 ലക്ഷം ജഗന്നാഥ ഭക്തർക്ക് ആഹാരം ഒരുക്കുന്നു

ആണവ ചർച്ച പുനരാരംഭിക്കാമെന്ന് ആര്‍ക്കും ഉറപ്പുകൊടുത്തിട്ടില്ല ; ഇറാന്‍ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി

തലച്ചോറിനെ കുറിച്ച് പഠിപ്പിക്കാൻ പശുവിന്റെ മുറിച്ചെടുത്ത തലയുമായി സ്കൂളിലെത്തി ; അധ്യാപിക ഖാസിം ബിയ്‌ക്ക് സസ്പെൻഷൻ

2026ൽ തമിഴ്നാട്ടിൽ എൻഡിഎ സർക്കാർ അധികാരത്തിലെത്തും; മുഖ്യമന്ത്രി എഐഎഡിഎംകെയിൽ നിന്ന്: അമിത് ഷാ

ആത്മഹത്യാ ചിന്തകൾ പ്രകടിപ്പിക്കുന്നവരെ നിഷ്കരുണം വധിക്കും ; ജപ്പാനിൽ ഒൻപത് പേരെ കൊലപ്പെടുത്തിയ ട്വിറ്റർ കില്ലറെ തൂക്കിലേറ്റി

വലിയമലയിലെ ഐ.എസ്.ആർ.ഒയുടെ ലിക്വിഡ് പ്രൊപ്പൽഷൻ സിസ്റ്റംസ് സെന്ററിലെ (എൽ.പി.എസ്.സി.) അമൃത് ഫാർമസിയുടെ ഉദ്ഘാടനം എൽ.പി.എസ്.സി. വലിയമല അസോസിയേറ്റ് ഡയറക്ടർ ആർ. ഹൂട്ടൻ നിർവഹിക്കുന്നു

ഐ.എസ്.ആർ.ഒയുടെ വിവിധ കേന്ദ്രങ്ങളിൽ എച്ച്എൽഎൽ അമൃത് ഫാർമസികൾ പ്രവർത്തനം ആരംഭിച്ചു

സൗജന്യ പദ്ധതിക്ക് അപേക്ഷ സ്വീകരിക്കുന്നില്ല; ബിപിഎല്‍ ഉപഭോക്താക്കളുടെ കുടിവെള്ളം മുട്ടിച്ച് വാട്ടര്‍ അതോറിറ്റി

കർണാടകയിൽ കടുവയെയും നാല് കടുവ കുഞ്ഞുങ്ങളെയും ചത്ത നിലയിൽ കണ്ടെത്തിയ സംഭവം : അന്വേഷണത്തിന് ഉത്തരവിട്ട് വനം മന്ത്രി

റോണോ-അല്‍ നാസര്‍ കരാര്‍ പുതുക്കി

‘എന്നിട്ട് എല്ലാം ശരിയായോ’ സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് നഗരത്തിലാകെ പോസ്റ്റര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies