ഇസ്ലാമാബാദ് ; പാകിസ്ഥാൻ സൈനിക മേധാവി അസിം മുനീറിനെ കാണാതായതായി റിപ്പോർട്ട്. ഇന്ത്യയുമായുള്ള സംഘർഷം ശക്തമാകുന്നതിനിടെ പാക് സൈന്യത്തിൽ ഭിന്നത രൂക്ഷമായതായും , സൈനികസംഘം അസീം മുനീറിനെ കസ്റ്റഡിയിലെടുത്തുവെന്നുമാണ് സൂചന.
പാക്കിസ്ഥാന്റെ ജോയിന്റ് ചീഫ്സ് ഓഫ് സ്റ്റാഫ് കമ്മിറ്റിയുടെ ചെയർമാൻ ജനറൽ സാഹിർ ഷംഷദ് മിർസയാണ് മുനീറിനെ കസ്റ്റഡിയിലെടുത്തതെന്നാണ് വിവരം. മുനീറിനെ അജ്ഞാത കേന്ദ്രത്തിലേക്കു മാറ്റിയെന്നും രാജ്യദ്രോഹക്കുറ്റത്തിനു സൈനിക കോടതിയുടെ നടപടികൾക്കു വിധേയനാക്കുമെന്നും സൂചനയുണ്ട്
ഈ വിഷയത്തിൽ പാകിസ്ഥാൻ ഒരു പ്രസ്താവനയും പുറത്തിറക്കിയിട്ടില്ല. എന്നാൽ ഇന്നലെ രാത്രി മുതൽ മുനീർ എവിടെയാണെന്ന് ആർക്കും അറിയില്ലെന്നാണ് വിശ്വസനീയമായ വൃത്തങ്ങൾ വെളിപ്പെടുത്തുന്നത്.
ജനറൽ മുനീറിന് പകരം ജോയിന്റ് ചീഫ്സ് ഓഫ് സ്റ്റാഫ് കമ്മിറ്റി മേധാവി ജനറൽ സാഹിർ ഷംഷാദ് മിർസയെ നിയമിച്ചതായും റിപ്പോർട്ടുണ്ട്.പാകിസ്ഥാൻ പ്രധാനമന്ത്രി ഷഹബാസ് ഷെരീഫ് ഇന്നലെ രാത്രി വൈകി ഒരു ബങ്കറിൽ ഒളിച്ചിരുന്നുവെന്നും വാർത്തകൾ വരുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: