വാഷിംഗ്ടണ്‍: യു.എസില്‍ ജനിച്ച പുതിയ മാര്‍പ്പാപ്പ ലിയോ പതിനാലാമന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെയും വൈസ് പ്രസിഡന്റ് ജെ.ഡി. വാന്‍സിനെയും വിമര്‍ശിക്കാന്‍ മടി കാണിക്കാത്ത ഇടയനാണ്. റിപ്പബ്ലിക്കന്‍ നേതാക്കളുടെ നയങ്ങളെ പലവട്ടം വിമര്‍ശിച്ചിട്ടുള്ള അദ്ദേഹത്തിന്‌റെ എക്‌സ് അക്കൗണ്ടിലെ പഴയ പോസ്റ്റുകള്‍ ഇപ്പോള്‍ വാര്‍ത്തകളില്‍ നിറയുന്നു.
‘അമേരിക്കയില്‍ നിന്നുള്ള മാര്‍പ്പാപ്പയെ ലഭിച്ചത് വലിയൊരു ബഹുമതിയാണ്, എന്ന് ട്രംപ് പറയുന്നുണ്ടെങ്കിലും തന്നെ വിമര്‍ശിക്കാന്‍ മടിക്കാത്തയാളാണെന്ന് അദേ്ദഹത്തിനറിയാം. മാര്‍പ്പാപ്പയുമായി കൂടിക്കാഴ്ച നടത്തുമോ എന്ന ചോദ്യത്തിന്, ‘അവര്‍ ഇതിനകം വിളിച്ചിട്ടുണ്ട്’ എന്ന് ഒഴുക്കന്‍ മറുപടിയാണ് ട്രംപ് നല്‍കിയത്. പഴയ വിമര്‍ശനങ്ങളെക്കുറിച്ച് വൈറ്റ് ഹൗസ് ഉദ്യോഗസ്ഥര്‍ പ്രതികരിച്ചുമില്ല.
‘ജെ ഡി വാന്‍സ് ശരിയല്ല, മറ്റുള്ളവരോടുള്ള നമ്മുടെ സ്‌നേഹത്തെ റാങ്ക് ചെയ്യാന്‍ യേശു നമ്മോട് ആവശ്യപ്പെടുന്നില്ല’ എന്ന തലക്കെട്ടിലുള്ള ഒരു ലേഖനം മാര്‍പ്പാപ്പയുടേതായി എക്‌സിലുണ്ട്. ജയിലില്‍ മനുഷ്യാവകാശ ലംഘനങ്ങള്‍ നടന്നതായി ആരോപിക്കപ്പെട്ടപ്പോള്‍ ‘നിങ്ങള്‍ ഈ കഷ്ടപ്പാടുകള്‍ കാണുന്നില്ലേ? നിങ്ങള്‍ക്ക് ഒരു മനസ്സാക്ഷിക്കുത്തുമില്ലേ എന്ന് ട്രംപിനോട് ആരായാനും റോബര്‍ട്ട് പ്രെവോസ്റ്റ് മടിച്ചിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: