ഇടുക്കി : കഞ്ചാവ് കേസിലും തുടര്‍ന്ന് പുലിപ്പല്ല് കേസിലും കുടുങ്ങിയ റാപ്പര്‍ വേടന്‍ ഇടുക്കി വാഴത്തോപ്പില്‍ സര്‍ക്കാരിന്റെ ‘എന്റെ കേരളം’ വാര്‍ഷികാഘോഷ പരിപാടിയില്‍ ഗാനങ്ങളുമായെത്തി. തന്റെ ചില കാര്യങ്ങള്‍ അനുകരിക്കരുതെന്ന് ആരാധകരോട് ആവശ്യപ്പെട്ട വേടന്‍ തന്നെ ഉപദേശിക്കാന്‍ ആരുമില്ലായിരുന്നുവെന്നും പറഞ്ഞു.
നിങ്ങളുടെ മുന്നിലാണ് താന്‍ നില്‍ക്കുന്നത്.തന്നെ കേള്‍ക്കുന്നവര്‍ക്ക് നന്ദിയെന്നും പറഞ്ഞ വേടന്‍ സര്‍ക്കാരിനും നന്ദി അറിയിച്ചു.
തന്നെ തിരുത്താനും തിരുത്തപ്പെടാനുമുള്ള സാഹചര്യത്തിലാണ് നിങ്ങളുടെ മുന്നില്‍ നില്‍ക്കുന്നത്. പൊതുസ്വത്താണ് വേടന്‍ എന്ന വ്യക്തി .താന്‍ ഒരു പാര്‍ട്ടിയുടെയും ആളല്ല. നിങ്ങളുടെ ചേട്ടനും അനിയനുമൊക്കെയാണ് താന്‍ എന്നും വേടന്‍ പറഞ്ഞു. വേദിയില്‍ വന്‍ കൈയ്യടികളാണ് വേടന് കിട്ടിയത്.
ഷോയ്‌ക്ക് കനത്ത സുരക്ഷാ ക്രമീകരണങ്ങളാണ് ഒരുക്കിയിരുന്നത്. എണ്ണായിരം
പേര്‍ക്കായിരുന്നു പ്രവേശനം. വേടനൊപ്പം സര്‍ക്കാരും പൊതുജനങ്ങളുമുണ്ടെന്ന് മന്ത്രി റോഷി അഗസ്റ്റിന്‍ പറഞ്ഞു.ഈ പരിപാടിയോടുകൂടി വേടന് പുതിയ മുഖം കിട്ടും.തെറ്റ് ഏറ്റ് പറയാനുള്ള മനസാണ് വേടനെ വ്യത്യസ്തനാക്കിയതെന്നും റോഷി അഗസ്റ്റിന്‍ പറഞ്ഞു.
കഞ്ചാവ് കൈവശം വെച്ചതിന് കസ്റ്റഡിയിലായതിന് പിന്നാലെ റദ്ദാക്കിയ പരിപാടിയാണ് സര്‍ക്കാര്‍ ഇന്ന് വീണ്ടും നടത്തുന്നത്. ഏപ്രില്‍ 29-ന് പരിപാടി അവതരിപ്പിക്കാനായിരുന്നു ആദ്യം തീരുമാനിച്ചിരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: