ഒട്ടാവ: മോദി സര്‍ക്കാരിനെ മറച്ചിടാന്‍ അമേരിക്കയിലെ ജോര്‍ജ്ജ് സോറോസ് നിര്‍ദേശപ്രകാരം സാമൂഹ്യവിരുദ്ധ ശക്തികളെ സംഘടിപ്പിച്ചുകൊണ്ടിരിക്കുന്ന രാഹുല്‍ ഗാന്ധിയ്‌ക്ക് കാനഡയിലെ ഖലിസ്ഥാന്‍ സംഘടനയുടെ പിന്തുണാബലം കുറയും. ഇന്ത്യയിലെ ഖലിസ്ഥാന്‍ വാദികള്‍ക്ക് വാരിക്കോരി പണവും ആയുധവും അയച്ചിരുന്ന കാനഡയിലെ ഖലിസ്ഥാന്‍ അനുകൂല സംഘടനകള്‍ ദുര്‍ബലമാവുകയാണ്. കഴിഞ്ഞ ദിവസം കാനഡയില്‍ നടന്ന പൊതു തെരഞ്ഞെടുപ്പില്‍ കാനഡയിലെ സിഖുകാരുടെ സംഘടനയുടെ നേതാവ് ജഗ്മീത് സിങ്ങ് തെരഞ്ഞെടുപ്പില്‍ തോറ്റു.
കഴിഞ്ഞ ജസ്റ്റിന്‍ ട്രൂഡോ സര്‍ക്കാരിന് അധികാരത്തില്‍ തുടരാന്‍ പിന്തുണ നല്‍കാന്‍ മാത്രം ശക്തിയുണ്ടായിരുന്നു ജഗ്മീത് സിങ്ങിന്റെ ന്യൂ ഡെമോക്രാറ്റിക് പാർട്ടി (എൻഡിപി)ക്ക്. എന്നാല്‍ ഈ തെരഞ്ഞെടുപ്പില്‍ ജഗ്മീത് സിങ്ങ് തോറ്റു എന്ന് മാത്രമല്ല, അദ്ദേഹത്തിന്റെ പാര്‍ട്ടിക്ക് പത്ത് സീറ്റുപോലും തികയ്‌ക്കാന്‍ കഴിഞ്ഞിട്ടില്ല. തെരഞ്ഞെടുപ്പില്‍ തോറ്റ ജഗ്മീത് സിങ്ങ് പൊട്ടിക്കരഞ്ഞിരുന്നു.
അമേരിക്കയില്‍ കഴിഞ്ഞ തവണ സന്ദര്‍ശനം നടത്തിയ രാഹുല്‍ ഗാന്ധി ഇന്ത്യയ്‌ക്കെതിരെ യുദ്ധപ്രഖ്യാപനം നടത്തിയപ്പോള്‍ ഇന്ത്യയിലെ ഗുരുദ്വാരകളില്‍ സിഖുകാര്‍ക്ക് പോയി പ്രാര്‍ത്ഥിക്കാന്‍ സ്വാതന്ത്ര്യമില്ലെന്ന് വരെ പ്രസംഗിച്ചിരുന്നു. സിഖുകാരെ മോദി രണ്ടാംകിട പൗരന്മാരെന്ന് വിളിച്ചെന്ന് രാഹുല്‍ ഗാന്ധി നുണ പറയുക വരെ ചെയ്തു. ഇന്ത്യയിലെ സിഖുകാരെ മോദി സര്‍ക്കാരിനെതിരെ തിരിക്കുക എന്ന അമേരിക്കയിലെ മോദി വിരുദ്ധ ശക്തികളായ ജോര്‍ജ്ജ് സോറോസ് എന്ന അമേരിക്കന്‍ ശതകോടീശ്വരന്റെയും ഡീപ്സ്റ്റേറ്റിന്റെയും അജണ്ടയാണ് രാഹുല്‍ ഗാന്ധി അന്ന് നടപ്പാക്കാന്‍ ശ്രമിച്ചത്.
സിഖുകാരെക്കുറിച്ച് കല്ലുവെച്ച നുണ പരത്തുക, അരക്ഷിതരായ സിഖുകാരെ രക്ഷിക്കാന്‍ രാജ്യത്ത് കോണ്‍ഗ്രസേ ഉള്ളൂ എന്ന പ്രതീതി ജനിപ്പിക്കുക-ഇതായിരുന്നു രാഹുല്‍ ഗാന്ധിയുടെ ലക്ഷ്യം. കാനഡയിലും അമേരിക്കയിലും ഉള്ള ഖലിസ്ഥാന്‍ അനുകൂല സംഘടനകളില്‍ നിന്നും കര്‍ഷകസമരത്തിനും മറ്റും പണവും ആള്‍ബലവും രാഹുല്‍ഗാന്ധിയും കൂട്ടരും ഉപയോഗിച്ചിരുന്നു. കര്‍ഷകസമരം എന്ന സമരനാടകം ദല്‍ഹിയില്‍ സംഘടിപ്പിക്കുന്നതിന് പിന്നില്‍ ചുക്കാന്‍ പിടിക്കുന്നത് കോണ്‍ഗ്രസാണെന്ന് ഇന്ത്യയിലെ ഏത് കുട്ടിക്കും അറിയാം. കര്‍ഷകര്‍ എന്ന പദം ഉപയോഗിച്ച് മോദി സര്‍ക്കാരിനെ കരിവാരിത്തേയ്‌ക്കാന്‍ കാനഡയില്‍ നിന്നും വാരിക്കോരി പണം വന്നിരുന്നു.
എന്തായാലും ഇപ്പോള്‍ കാനഡയിലെ ഖലിസ്ഥാന്‍ ശക്തികള്‍ ചിതറിയിരിക്കുന്നു. കനത്ത തോല്‍വിയോടെ ഖലിസ്ഥാന്‍ വാദിയായ സിഖ് നേതാവ് ജഗ്മീത് സിങ്ങിന്റെ പാര്‍ട്ടിക്ക് ദേശീയ പദവി പോലും നഷ്ടപ്പെട്ടിരിക്കുകയാണ്. കാനഡയില്‍ മുന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോയെ ഉപയോഗിച്ച് കാനഡയില്‍ ഖലിസ്ഥാന്‍ ഭീകരനായ ഹര്‍ദീപ് സിങ്ങ് നിജ്ജാര്‍ വെടിയേറ്റ് മരിച്ചതിന്റെ പേരില്‍ മോദി സര്‍ക്കാരിനെ വേട്ടയാടാന്‍ പ്രേരിപ്പിച്ചത് ജഗ്മീത് സിങ്ങിന്റെ പാര്‍ട്ടിയാണ്.
യുഎസില്‍ ഡൊണാള്‍ഡ് ട്കംപ് പ്രസിഡന്‍റായി അധികാരത്തില്‍ എത്തിയത് മോദി സര്‍ക്കാരിന് വലിയ പിന്തുണയാണ്. കാനഡയില്‍ ജസ്റ്റിന്‍ ട്രൂഡോ തെരഞ്ഞെടുപ്പിന് തന്നെ പ്രധാനമന്ത്രി സ്ഥാനത്ത് നിന്നും ഇറങ്ങിപ്പോരേണ്ടി വന്നതിന് പിന്നില്‍ ട്രംപിന്റെ സമ്മര്‍ദ്ദവും ഉണ്ട്. കാനഡയില്‍ ഖലിസ്ഥാന്‍ വാദികള്‍ ചിതറുകയാണ്. അധികാരമില്ലാത്ത ഖലിസ്ഥാന്‍ അനുകൂല സംഘടനകള്‍ക്ക് കാനഡയില്‍ കൂടുതല്‍ തിരിച്ചടി നേരിടേണ്ടിവരും. പുതിയതായി കാനഡയില്‍ അധികാരമേല്‍ക്കുന്ന സര്‍ക്കാര്‍ ഖലിസ്ഥാന്‍ വാദികളെ സഹായിക്കില്ല. അതായത് കാനഡയില്‍ ഖലിസ്ഥാന്‍ വാദികള്‍ ചിതറും. ഇനി പഴയതുപോലെ ഫണ്ടും ആയുധവും ഇന്ത്യയിലേക്കെത്തില്ല.
യുഎസിലെ ഖലിസ്ഥാന്‍ വാദികള്‍ക്കെതിരെയും മോദി സര്‍ക്കാര്‍ കരുക്കള്‍ നീക്കുന്നുണ്ട്. ഇക്കാര്യത്തില്‍ ട്രംപും ഇന്ത്യയുമായി കൈകോര്‍ക്കും. എല്ലാത്തരം തീവ്രവാദങ്ങളെയും നേരിടുക എന്ന ദൗത്യത്തില്‍ ട്രംപിനും മോദിയെപ്പോലെ ദൃഢനിശ്ചയമുണ്ട്. എന്തായാലും ഖലിസ്ഥാന്‍ വാദികളെ ഇന്ത്യയെ ചിതറിക്കാനുള്ള ഗൂഢപദ്ധതിക്ക് ഉപയോഗിക്കാമെന്ന രാഹുല്‍ ഗാന്ധിയുടെയും അദ്ദേഹത്തിന് പിന്തുണ നല്‍കുന്ന സോറസിന്റെയു കണക്കുകൂട്ടല്‍ തെറ്റും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: