ന്യൂദല്‍ഹി: പഹല്‍ഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ സൗദി സന്ദര്‍ശനം വെട്ടിച്ചുരുക്കി മടങ്ങിയ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ത്യയിലെത്തി. ചൊവ്വാഴ്ച രാത്രി ജിദ്ദ വിമാനത്താവളത്തില്‍ നിന്നും യാത്ര തിരിച്ച പ്രധാനമന്ത്രി രാവിലെ ഏഴ് മണിയോടെ ഡല്‍ഹിയിലെത്തി. തുടര്‍ന്ന് അവിടെ വെച്ച് തന്നെ പഹല്‍ഗാം സാഹചര്യം വിലയിരുത്താന്‍ പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ യോഗം ചേര്‍ന്നു.
എയർപോർട്ടിന്റെ ടെക്നിക്കൽ ഏരിയയിലുള്ള ലോഞ്ചിൽ വെച്ചാണ് ആദ്യ യോഗം ചേർന്നത്. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍, വിദേശകാര്യ മന്ത്രി എസ്. ജയശങ്കര്‍, വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി തുടങ്ങിയവരുമായി വിമാനത്താവളത്തില്‍ വെച്ച് മോദി അടിയന്തര യോഗം ചേര്‍ന്നു. പഹൽഗാമിലേയും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലേയും സുരക്ഷാ സാഹചര്യങ്ങളും യോഗം അവലോകനം ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: