തിരുവനന്തപുരം: രണ്ടാം പിണറായി സര്‍ക്കാരിന്റെ നാലാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിക്കുന്ന ‘എന്റെ കേരളം’ പ്രചാരണ പരിപാടികളില്‍ സര്‍വകലാശാലകളെ പങ്കാളിയാക്കാനുള്ള തീരുമാനം പുന:പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് സിന്‍ഡിക്കേറ്റ് അംഗങ്ങള്‍ ഗവര്‍ണര്‍ക്ക് കത്ത് നല്‍കി.
വാര്‍ഷികത്തിന്റെ ഭാഗമായി ജില്ലാതലത്തില്‍ സംഘടിപ്പിക്കുന്ന പരിപാടികളുടെ ഏകോപനചുമതല തിരുവനന്തപുരത്ത് കേരള സര്‍വകലാശാലയ്‌ക്കും കോട്ടയത്ത് മഹാത്മാഗാന്ധി സര്‍വകലാശാലക്കുമാണ് നല്‍കിയിരിക്കുന്നത്. സര്‍വകലാശാലകള്‍ക്ക് ബജറ്റില്‍ പ്രഖ്യാപിച്ച വിഹിതത്തില്‍, സാമ്പത്തിക ഞെരുക്കം മൂലം വലിയ വെട്ടിക്കുറവ് വരുത്തിയ സര്‍ക്കാര്‍ തുച്ഛമായ തുകയാണ് നല്‍കിയത്. അതിനാല്‍ സര്‍വകലാശാലകളുടെ ഗവേഷണ പദ്ധതികളടക്കം പ്രതിസന്ധിയിലായിരിക്കുന്നു. അതിനിടെയാണ് സര്‍ക്കാരിന് ഭരണത്തുടര്‍ച്ച ലഭിക്കാന്‍ സര്‍വകലാശാലകള്‍ക്ക് അധികബാധ്യത അടിച്ചേല്‍പിച്ചിരിക്കുന്നത്. അതിനാല്‍ കേരളയൂണിവേഴ്‌സിറ്റിയെ പരിപാടിയില്‍ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടാണ് ഗവര്‍ണര്‍ക്ക് കത്ത് നല്‍കിയതെന്ന് ഡോ. വിനോദ് കുമാര്‍ ടി.ജി നായര്‍, പി. എസ്. ഗോപകുമാര്‍ എന്നിവര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: