തിരുവനന്തപുരം: ഐബി ഉദ്യോഗസ്ഥ ട്രെയിനിന് മുന്നില്‍ ചാടി ജീവനൊടുക്കിയ വിഷയത്തില്‍ സുഹൃത്തും ഐബി ഉദ്യോഗസ്ഥനുമായ സുകാന്തിനെതിരെ നടപടിയെടുത്ത് ഇന്റലിജന്‍സ് ബ്യൂറോ. ഇയാളെ സര്‍വീസില്‍ നിന്നും പിരിച്ചുവിട്ടു. കേസില്‍ പ്രതിയായ വിവരം പൊലീസ് ഐ ബിയെ അറിയിച്ചിരുന്നു.
കേസിന്റെ വിശദാംശങ്ങളടക്കം പരിശോധിച്ച ശേഷമാണ് രഹസ്യാന്വേഷണ ബ്യൂറോ നടപടി സ്വീകരിച്ചത്.
തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്നും ജോലി കഴിഞ്ഞിറങ്ങിയ ശേഷമാണ് ഐബി ഉദ്യോഗസ്ഥ ട്രെയിനിനു മുന്നില്‍ ചാടി മരിച്ചത്.സുകാന്തുമായി പെണ്‍കുട്ടി അടുപ്പത്തിലായിരുന്നു. സാമ്പത്തിക മായും ലൈംഗികമായും ചൂഷണം ചെയ്ത ശേഷം വിവാഹത്തില്‍ നിന്നും സുകാന്ത് ഒഴിഞ്ഞു മാറിയ മാനസിക വിഷമനത്തിലാണ് യുവതി ആത്മഹത്യ ചെയ്തതെന്നാണ് കേസ്. പെണ്‍കുട്ടി ഗര്‍ഭഛിദ്രം നടത്തിയതിന് തെളിവുകളും പൊലിസിന് ലഭിച്ചു.
പൊലിസ് അന്വേഷണം തുടങ്ങിയതോടെ സുകാന്തും മാതാപിതാക്കളും ഒളിവില്‍ പോയിരിക്കുകയാണ്. പിന്നാലെ സുകാന്ത് ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: