കാഞ്ഞിരംപാറ: യാത്രാ സൗകര്യത്തിന് അടിയന്തര പരിഹാരം കാണണമെന്ന് കാഞ്ഞിരംപാറ നിവാസികള്‍. രാത്രികാലങ്ങളില്‍ നഗരത്തില്‍ ബസിലോ ട്രയിനിലോ വന്നിറങ്ങുന്നവര്‍ക്ക് ടാക്‌സിയിലോ ഓട്ടോറിക്ഷയിലോയാണ് എത്തിച്ചേരാന്‍ സാധിക്കുന്നത്. അതിനാല്‍ രാത്രിയില്‍ ഇടവിട്ടുള്ള സമയങ്ങളില്‍ യാത്രാ ബസ് ഉണ്ടാകണമെന്നും ജനസദസ്സില്‍ ആവശ്യം ഉയര്‍ന്നു. പരസ്യമായി മദ്യപാനം നടക്കുന്നു. കുട്ടികള്‍ക്ക് പുറത്തിറങ്ങാന്‍ പറ്റാത്ത അവസ്ഥ. പോലീസിനോട് പരാതിപ്പെട്ടിട്ടും നടപടിയില്ല. കിള്ളിയാറില്‍ മരങ്ങളും ചില്ലകളും ഒടിഞ്ഞ് കിടക്കുന്നു. അതിനാല്‍ വെള്ളത്തിന്റെ സ്വാഭാവിക ഒഴുക്കിന് തടസ്സമാകുന്നു. ഇത് വെള്ളപ്പൊക്കത്തിന് കാരണമാകുന്നു. കിള്ളിയാര്‍ സംരക്ഷിക്കണം. ബലിക്കടവില്‍ വെള്ളക്കെട്ട് കാരണം കര്‍മ്മങ്ങള്‍ ചെയ്യാന്‍ സാധിക്കുന്നില്ല. പുതിയ പാലത്തില്‍ നിറയെ മാലിന്യ നിക്ഷേപമാണ്. ഇത് പരിസരത്താകെ ബുദ്ധിമുട്ടുണ്ടാക്കുന്നു. കുട്ടികളുടെ പാര്‍ക്ക് കാടുമൂടികിടക്കുന്നു. ഓടകളിലെ സഌബ് ഇളകി കിടക്കുന്നതിനാല്‍ മലിന ജലം റോഡിലൂടെ ഒഴുകുന്നതായും പരാതിപ്പെട്ടു. നിര്‍മാതാവ് ജി. സുരേഷ്‌കുമാര്‍ ജനസദസ്സ് ഉദ്ഘാടനം ചെയ്തു. കൗണ്‍സിലര്‍ സുമിബാലു അധ്യക്ഷത വഹിച്ചു. നഗരസഭാ ബിജെപി കൗണ്‍സില്‍ പാര്‍ട്ടി ലീഡര്‍ എം.ആര്‍ ഗോപന്‍ സംസാരിച്ചു.
പ്രതിമ സ്ഥാപിക്കലിന് പരിഹാരം വേണം: പട്ടം ജനസഭ
പട്ടം: പ്രതിമ സ്ഥാപിക്കലിന്റെ പേരില്‍ വിവിധ രാഷ്‌ട്രീയ പാര്‍ട്ടികള്‍ നടത്തുന്ന കയ്യേറ്റങ്ങള്‍ തടയണമെന്ന് പട്ടം വാര്‍ഡിലെ ജനസഭ ആവശ്യം ഉയര്‍ത്തി. കേദാരം റോഡില്‍ ഗ്യാസ് പൈപ്പിനായി വഴി പൊളിച്ചിട്ട് മൂന്ന് വര്‍ഷമായി, പണി പൂര്‍ത്തിയാകാതെ കിടക്കുന്നു. കോസ്‌മോ മുതല്‍ ചാലക്കുഴി വരെയുള്ള റോഡിന് പിച്ച് ചെന്ന് നിലച്ചത് വര്‍ഷങ്ങളായി. ഇതിന് പരിഹാരം കാണണമെന്ന് ആവശ്യം ഉയര്‍ന്നു. മങ്ങന്നൂര്‍കോണത്തെ കുളം ഓരോ വര്‍ഷവും ലക്ഷങ്ങള്‍ അനുവദിച്ചിട്ടും ഭംഗിയാക്കുന്നതില്‍ കാര്യമായ നടപടിയൊന്നുമില്ല. കുളത്തിനു ചുറ്റും മനോഹരമാക്കി വിശ്രമ പാര്‍ക്ക് ആക്കാനാകുമെന്ന് മുന്നോട്ടുവച്ച അഭിപ്രായം ശ്രദ്ധേയമായി. മുറിഞ്ഞപാലം കവലയിലെ ട്രാഫിക് സിഗ്‌നല്‍ സംവിധാനം അശാസ്ത്രീയമാണെന്നും, അത് അപകടങ്ങള്‍ക്ക് വഴിയൊരുക്കുന്നുവെന്നും ചൂണ്ടിക്കാട്ടി. ജന്മഭൂമി ഓണ്‍ലൈന്‍ എഡിറ്റര്‍ പി. ശ്രീകുമാര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: