ചണ്ഡീഗഡ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ഇന്നലെ നടന്ന ആദ്യ മത്സരത്തില്‍ തകര്‍പ്പന്‍ ജയവുമായ് റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു. പഞ്ചാബ് കിങ്‌സിനെ അവരുടെ ഹോം ഗ്രൗണ്ടില്‍ ഏഴ് വിക്കറ്റിന് തോല്‍പ്പിക്കുകയായിരുന്നു. വിരാട് കോഹ്‌ലിയുടെ(പുറത്താകാതെ 54 പന്തില്‍ 73) അപരാജിത ഇന്നിങ്‌സ് ആണ് ബെംഗളൂരു വിജയത്തില്‍ നിര്‍ണായകമായത്.
ആദ്യം ബാറ്റ് ചെയ്ത പഞ്ചാബ് കിങ്‌സ് ആറ് വിക്കറ്റ് നഷ്ടത്തില്‍ 20 ഓവറില്‍ 157 റണ്‍സെടുത്തു. ഇതിനെതിരെ ബെംഗളൂരു വെറും മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ ഏഴ് പന്തുകള്‍ ബാക്കി നില്‍ക്കെ ലക്ഷ്യം കണ്ടു.
ബെംഗളൂരു ബൗളര്‍മാരുടെ മികവില്‍ പഞ്ചാബിനെ കുറഞ്ഞ സ്‌കോറില്‍ ഒതുക്കാന്‍ സാധിച്ചു. ക്രുണാല്‍ പാണ്ഡ്യയും സുയാഷ് ശര്‍യും രണ്ട് വീതം വിക്കറ്റുകള്‍ മുംബൈയ്‌ക്കായി നേടി.
പഞ്ചാബ് നിരയില്‍ മികച്ചൊരു വ്യക്തിഗത ബാറ്റിങ് പ്രകടനം ആരില്‍ നിന്നും ഉണ്ടായില്ല.പ്രിയാന്‍ഷ് ആര്യ(22), പ്രഭ്‌സിമ്രാന്‍(33), ജോഷ് ഇംഗ്ലിസ്(29) എന്നിവര്‍ക്കൊപ്പം പുറത്താകാതെ നിന്ന ശശാങ്ക് സിങ്ങും(31) മാര്‍കോ ജാന്‍സെനും പുറത്താകാതെ നിന്നു.
മറുപടി ബാറ്റിങ്ങില്‍ കോഹ്‌ലിക്കൊപ്പം ജിതേഷ് ശര്‍മയും(11) പുറത്താകാതെ നിന്നു. തുടക്കത്തിലേ ഫിലിപ്പ് സാള്‍ട്ടിനെ നഷ്ടപ്പെട്ട ബെംഗളൂരുവിനായ് കോഹ്‌ലിക്കൊപ്പം മൂന്നാമനായെത്തിയ ദേവ്ദത്ത് പടിക്കലും(61) മികച്ച ഇന്നിങ്‌സ് ആണ് കളിച്ചത്. കോഹ്‌ലി കളിയിലെ താരമായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: