ന്യൂദൽഹി : ‘ഇസ്ലാമനുസരിച്ച് ബലാത്സംഗത്തേക്കാൾ വലിയ പാപമാണ് വിഗ്രഹാരാധനയെന്ന് ഖുർആൻ മുഴുവനും ഹൃദിസ്ഥമാക്കിയ ഇസ്ലാം പണ്ഡിതൻ ‘ഹാഫിസ്’ ഇഹ്‌സാൻ. കഴിഞ്ഞ ദിവസംസോഷ്യൽ മീഡിയയിൽ പ്രചരിച്ച വീഡിയോയിലാണ് എഹ്‌സാൻ ബലാത്സംഗത്തേക്കാൾ ഇസ്ലാമിൽ വിഗ്രഹാരാധന വലിയ പാപമാണെന്ന് വിവരിക്കുന്നത്.
ദേശീയ മാദ്ധ്യമത്തിനു നൽകിയ അഭിമുഖത്തിലാണ് എഹ്സാന്റെ ഈ പ്രസ്താവന . ‘ ആരെങ്കിലും ബലാത്സംഗം ചെയ്തിട്ടുണ്ടെങ്കിൽ, അത് ശരിയോ തെറ്റോ എന്ന് ഇസ്ലാം അനുസരിച്ച് എങ്ങനെ നിർണ്ണയിക്കും.‘ എന്നായിരുന്നു ചോദ്യം.
“ഒരു വശത്ത് വിഗ്രഹാരാധന നടക്കുകയും മറുവശത്ത് ബലാത്സംഗം നടക്കുകയും ചെയ്യുന്നുവെങ്കിൽ,വിഗ്രഹാരാധന ഇസ്‌ലാമനുസരിച്ച് വലിയ പാപമാണ് . ഇസ്ലാം അനുസരിച്ച്, വിഗ്രഹാരാധനയാണ് ബലാത്സംഗമല്ല വലിയ പാപമായി കണക്കാക്കുന്നത്. കാരണം, അവൻ എല്ലാം പൊറുക്കുമെന്ന് അല്ലാഹു പറയുന്നു, എന്നാൽ ശിർക്ക് വിഗ്രഹാരാധന പൊറുക്കില്ല “ എന്നും എഹ്സാൻ പറയുന്നു.
















