ന്യൂദൽഹി ; 27 വർഷം മുമ്പ് 1996-ൽ അന്തരിച്ച ബാബ വംഗ, ബൾഗേറിയയിൽ ഭാവി പ്രവചനം നടത്തിയിരുന്ന വ്യക്തിയാണ്. വാൻഗെലിയ പാണ്ഡേവ ദിമിത്രോവ എന്നാണ് ബാബ വംഗയുടെ യഥാർഥ പേര്. 12 –ാം വയസ്സിൽ കാഴ്ച നഷ്ടപ്പെട്ടതിനെ തുടർന്ന് തനിക്ക് ഭാവിയിലേക്കുള്ള കാര്യങ്ങൾ കാണാൻ സാധിച്ചിരുന്നതായി ബാബ വംഗ അവകാശപ്പെട്ടിരുന്നു. യുക്രെയ്നിലെ റഷ്യൻ അധിനിവേശവും ന്യൂയോർക്ക് നഗരത്തിലെ 9/11 ആക്രമണവും ബാബ വംഗ മുൻപ് കൃത്യമായി പ്രവചിച്ചിട്ടുണ്ടെന്ന് രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
ഇപ്പോഴിതാ അടുത്ത 18 വർഷത്തിനുള്ളിൽ, അതായത് 2043 ആകുമ്പോഴേക്കും, യൂറോപ്പിലെ 44 രാജ്യങ്ങളിൽ ഇസ്ലാം ആധിപത്യം സ്ഥാപിക്കുമെന്നാണ് ബാബ വാംഗയുടെ പ്രവചനം. യൂറോപ്പിലെ 4 രാജ്യങ്ങൾ ഇസ്ലാം മതത്തിനു മുൻ തൂക്കം നൽകുന്ന രാജ്യങ്ങളാണ് . . ബാക്കിയുള്ള 40 രാജ്യങ്ങളിൽ ക്രിസ്ത്യൻ മതക്കാരാണ് ഭൂരിപക്ഷം.
ബാബ വാംഗയുടെ അഭിപ്രായത്തിൽ, 2043 ആകുമ്പോഴേക്കും യൂറോപ്പ് മുഴുവൻ മുസ്ലീം ഭരണം പ്രാബല്യത്തിൽ വരും. ക്രിസ്തുമതത്തിന്റെ പിടി ക്രമേണ ദുർബലമാകും. എന്നിരുന്നാലും, കഴിഞ്ഞ കുറച്ച് വർഷങ്ങളായി യൂറോപ്പിൽ മുസ്ലീം ജനസംഖ്യ അതിവേഗം വർദ്ധിച്ചുകൊണ്ടിരിക്കുന്ന രീതിയും ഈ ദിശയിലേക്കാണ് വിരൽ ചൂണ്ടുന്നത്.
ബാബ വാംഗയുടെ അഭിപ്രായത്തിൽ, ബ്രിട്ടൻ, ഫ്രാൻസ്, ജർമ്മനി എന്നിവിടങ്ങളിലായിരിക്കും ആദ്യം ഇസ്ലാമിക ഭരണം വരിക. ഈ രാജ്യങ്ങളിൽ മുസ്ലീങ്ങളുടെ ജനസംഖ്യ വളരെ വേഗത്തിൽ വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. ഇതിനുശേഷം ക്രമേണ യൂറോപ്പിലെ മറ്റ് രാജ്യങ്ങളും ഇസ്ലാമികമാകും. ഇന്ത്യയിലാകട്ടെ 2050 ആകുമ്പോഴേക്കും ഇന്ത്യയിലെ മുസ്ലീം ജനസംഖ്യ 31 കോടിയിലെത്തും, ഇത് ലോകത്തിലെ ഏറ്റവും ഉയർന്ന നിരക്കായിരിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: