കോട്ടയം: യേശുക്രിസ്തുവിനോട് സ്വയം ഉപമിച്ചും പാര്‍ട്ടിയില്‍ തന്നെ ഒറ്റിക്കൊടുത്തവരെ വ്യംഗ്യമായി വിമര്‍ശിച്ചും എഡിഎം നവീന്‍ബാബുവിനെ മരണത്തിലേക്കു തള്ളിവിട്ട കേസിലെ പ്രതിയും സിപിഎം നേതാവുമായ പി പി ദിവ്യ. ഈസ്റ്റര്‍ ആശംസകള്‍ എന്ന വ്യാജേനയാണ് സോഷ്യല്‍ മീഡിയയില്‍ ദിവ്യയുടെ പ്രഭാഷണം. ഒപ്പമിരുന്ന് അത്താഴം കഴിച്ചവരും ഒപ്പം നടന്നവരുമായിരുന്നു ഒറ്റിക്കൊടുത്തതെന്ന പരാമര്‍ശങ്ങള്‍ പ്രഭാഷണത്തിലുണ്ട്. നിലപാടുകളുടെ പേരില്‍ മുള്‍ക്കിരീടം അണിയേണ്ടിവന്നാലും ഒരുനാള്‍ ഉയര്‍ത്തെഴുന്നേല്‍ക്കുക തന്നെ ചെയ്യുമെന്ന ആത്മവിശ്വാസവും അവര്‍ പ്രകടിപ്പിക്കുന്നു. എല്ലാം യേശുവിനെക്കുറിച്ചാണു പറയുന്നതെങ്കിലും അത് കൊള്ളേണ്ടിടത്തു കൊള്ളണമെന്ന ഉദ്യേശ്യം പ്രകടമാണ്. ഒരു ഘട്ടത്തില്‍ നെറികേടു കണ്ട് ചാട്ടവാറെടുക്കുകയുയിരുന്നു താനെന്ന പ്രതീതിയും അവര്‍ സൃഷ്ടിക്കുന്നു.
ഇന്നല്ലെങ്കില്‍ നാളെ ഏത് പാതാളത്തിലാണെങ്കിലും കുതിച്ചുയര്‍ന്ന് ജീവിതത്തിലേക്ക് തിരിച്ചു വരാമെന്ന സന്ദേശമാണ് ഈസ്റ്റര്‍ നല്‍കുന്നത് .നമുക്കൊരു പതനമുണ്ടാകുമ്പോള്‍ കൂടെ ആരൊക്കെ ഉണ്ടാകും എന്ന് തിരിച്ചറിവും ഈ അവസരത്തില്‍ നമുക്ക് പാഠമാകുമെന്നും ദിവ്യ പറഞ്ഞുവയ്‌ക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: