ന്യൂദല്‍ഹി: 2008 നവംബര്‍ 26ന് മുംബൈയില്‍ 166 പേരുടെ ജീവനെടുത്ത പാകിസ്ഥാനിലെ ഇസ്ലാമിക ഭീകരരുടെ ആക്രമണം ഇന്ത്യയുടെ മനസാക്ഷിയെ നടുക്കിയ സംഭവമായിരുന്നു. പക്ഷെ ഈ സംഭവം നടന്ന ഉടനെ മധ്യപ്രദേശിലെ കോണ്‍ഗ്രസ് നേതാവായ ദിഗ് വിജയ് സിങ്ങ് ഒരു പുസ്തകമെഴുതി. “26-11 ഏന്‍ ആര്‍എസ്എസ് കോണ്‍സ്പിറസി?” (26-11 ആര്‍എസ് എസ് ഗൂഢാലോചനയോ?) എന്നതായിരുന്നു ഈ പുസ്തകത്തിന്റെ പേര്. ഹിന്ദിയിലായിരുന്നു ഈ പുസ്തകം. അതിന്റെ ഹിന്ദി തലക്കെട്ട് “26-11 ആര്‍എസ്എസ് കി സാസിഷ്” എന്നായിരുന്നു. ഈ ഈ ആക്രമണത്തില്‍ ഇസ്ലാമിക തീവ്രവാദത്തെ വെള്ളപൂശിക്കൊണ്ട്, പാകിസ്ഥാനെ വെള്ളപൂശിക്കൊണ്ട് ഇത് ആര്‍എസ്എസിന്റെ ആക്രമണമായിരുന്നു എന്ന രീതിയില്‍ കോണ്‍ഗ്രസ് നേതാവായ ദിഗ് വിജയ് സിങ്ങ് ഇങ്ങിനെ ഒരു പുസ്തകം എഴുതിയത് എന്തിനാണ് എന്ന ചോദ്യം ഇന്ത്യയില്‍ ഇന്ന് വ്യാപകമായി ചര്‍ച്ച ചെയ്യപ്പെടുകയാണ്. മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരനായ പാകിസ്ഥാന്‍ പട്ടാള ഉദ്യോഗസ്ഥനായ തഹാവൂര്‍ ഹൂസൈന്‍ റാണയെ ട്രംപ് ഭരണകൂടം കഴിഞ്ഞ ദിവസം വിചാരണയ്‌ക്കായി ഇന്ത്യയ്‌ക്ക് വിട്ടുനല്‍കിയ പശ്ചാത്തലത്തില്‍ പ്രത്യേകിച്ചും.
ദിഗ് വിജയ് സിങ്ങിനെ പാര്‍ലമെന്‍റില്‍ പൊരിച്ച് അമിത് ഷാ:
Amit Shah: Digvijay Singh ji must switch ON his mike and confess that he didn't say : "RSS was responsible for 26/11"
Brutal very brutal. Digvijay Singh has no answer pic.twitter.com/k1fFAu72EA
— Farrago Abdullah Parody (@abdullah_0mar) April 3, 2025
പാകിസ്ഥാന്റെ ചാരസംഘടനയായ ഐഎസ് ഐ പ്രത്യേകം പരിശീലനം നല്‍കി അയച്ച ലഷ്കര്‍ ഇ ത്വയിബ എന്ന ഭീകരസംഘടനയിലെ അംഗങ്ങളായിരുന്നു ഈ ആക്രമണം നടത്തിയത്. 10 ലഷ്കര്‍ ഇ ത്വയിബ ഭീകരര്‍ ഒരു ബോട്ട് വഴി പാകിസ്ഥാനിലെ കറാച്ചിയില്‍ നിന്നും മുംബൈയിലെ പുറംകടല്‍ വഴിയാണ് മുംബൈ നഗരത്തിലേക്ക് ആയുധങ്ങളുമായി കയറിയത്. തുടര്‍ന്ന് മുംബൈ നഗരത്തിലെ നാലിടത്ത് ബോംബ് സ്ഫോടനവും തുടര്‍ച്ചയായ വെടിവെയ്പും നടത്തി. 166 പേരാണ് ഈ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. മുംബൈയിലെ ടാറ്റയുടെ താജ് ഹോട്ടല്‍ വരെ ആക്രമിക്കപ്പെട്ടു.
ഈ ആക്രമണത്തെ വെള്ളപൂശിക്കൊണ്ട് ഇത് ആര്‍എസ്എസിന്റെ ആക്രമണമായിരുന്നു എന്ന രീതിയില്‍ കോണ്‍ഗ്രസ് നേതാവായ ദിഗ് വിജയ് സിങ്ങ് പുസ്തകം എഴുതിയത്. ഇത് ഇന്ത്യയില്‍ മാത്രം നടക്കുന്ന കാര്യമാണ്. ഇതിനെതിരെ എന്തെങ്കിലും പറഞ്ഞാല്‍ അത് ആവിഷ്കാരസ്വാതന്ത്ര്യത്തിന് എതിരാണെന്ന് പറഞ്ഞ് കോണ്‍ഗ്രസുകാരും ജിഹാദിബുദ്ധിജീവികളും ഇടത് പക്ഷ എഴുത്തുകാരും ചാടിവീഴുകയും ചെയ്യും. വാസ്തവത്തില്‍ പാകിസ്ഥാനെ ഈ ആക്രമണത്തില്‍ നിന്നും വെള്ളപൂശിയെടുക്കുക എന്നതായിരുന്ന ദിഗ് വിജയ് സിങ്ങിന്റെ ലക്ഷ്യം. കോണ്‍ഗ്രസില്‍ പാകിസ്ഥാന്‍ ചാരന്മാരായി അറിയപ്പെടുന്നവരാണ് ദിഗ് വിജയ് സിങ്ങും മണിശങ്കര്‍ അയ്യരും പി. ചിദംബരവും. എല്ലാകാലത്തും പാകിസ്ഥാനെ കുറ്റപ്പെടുത്തേണ്ടിവരുന്ന അവസരങ്ങളില്‍ ഇവര്‍ സത്യത്തെ വളച്ചൊടിച്ച് പാകിസ്ഥാന് അനുകൂലമായ അജണ്ട അതിവിദഗ്ധമായി അവതരിപ്പിക്കും. പലപ്പോഴും സത്യത്തെ വെല്ലുന്നതായിരിക്കും ഇവര്‍ ചമയ്‌ക്കുന്ന നുണക്കഥകള്‍. .
അന്ന് മുംബൈയിലെ മുസ്ലിം ജിംഖാന ക്ലബ്ബില്‍ നടന്ന പുസ്തകപ്രകാശനച്ചടങ്ങില്‍ ദിഗ്വിജയ് സിങ്ങ് പറഞ്ഞത് വെടിയേറ്റ് മരിച്ച മഹാരാഷ്‌ട്ര ഭീകരവാദവിരുദ്ധസെല്‍ മേധാവിയായ ഹേമന്ത് കാര്‍ക്കറെ ഇന്ത്യയിലെ മുസ്ലിങ്ങളുടെ ദൈവമാണെന്നാണ് . അന്ന് ഹേമന്ത് കാര്‍ക്കറെയെ വെടിവെച്ച് കൊന്നത് ആര്‍എസ് എസ് ആണെന്നായിരുന്നു ദിഗ്വിജയ് സിങ്ങിന്റെ നിഗൂഢ സിദ്ധാന്തം. ഇതെല്ലാം ശുദ്ധഭോഷ്കാണെന്ന് പിന്നീട് തെളിഞ്ഞു. മുംബൈ പൊലീസിന്റെ പിടിയിലായ ലഷ്കര്‍ ഭീകരന്‍ അജ്മല്‍ കസബ് തന്നെ താനാണ് ഹേമന്ത് കാര്‍ക്കറെയെ വെടിവെച്ച് കൊന്നത് എന്ന കാര്യം പൊലീസ് മുമ്പാകെ ചോദ്യം ചെയ്യലില്‍ സമ്മതിച്ചു. അസീസ് ബര്‍ണി എന്ന എഴുത്തുകാരന്‍ ഒരു ഉറുദു പത്രത്തില്‍ മുംബൈ ഭീകരാക്രമണത്തെക്കുറിച്ച് എഴുതിയ നൂറോളം നിറംപിടിപ്പിച്ച ലേഖനങ്ങളെ അടിസ്ഥാനമാക്കിയാണ് ദിഗ്വിജയ് സിങ്ങ് ആര്‍എസ്എസിനെ കുറ്റപ്പെടുത്തിക്കൊണ്ടുള്ള തന്റെ പുസ്തകം എഴുതിയത്. എന്നാല്‍ അസീസ് ബര്‍ണി എഴുതിയ ലേഖനങ്ങള്‍ എല്ലാം കെട്ടുകഥകളായിരുന്നു. ഇതെല്ലാം തെറ്റാണെന്ന് തെളിഞ്ഞതോടെ ഇപ്പോള്‍ ദിഗ്വിജയ് സിങ്ങിന്റെ ഈ പുസ്തകം എവിടെയും കിട്ടാനില്ല. പുതിയ പതിപ്പ് പ്രസിദ്ധീകരിച്ചതുമില്ല.
26-11ല്‍ 166 പേര്‍ കൊല്ലപ്പെട്ട മുംബൈ ഭീകരാക്രമണം ആര്‍എസ് എസിന്റെ ഭീകര ആക്രമണമായിരുന്നുവെന്ന രീതിയില്‍ കോണ്‍ഗ്രസ് നേതാവ് ദിഗ് വിജയ് സിങ്ങ് പുസ്തകമെഴുതിയതിന് മുന്‍പേ പി.ചിദംബരവും ഇത്തരമത്തില്‍ പുസ്തകം എഴുതാന്‍ തുനിഞ്ഞിരുന്നുവെന്ന് വെളിപ്പെടുത്തി ബിജെപി യുവനേതാവ് തേജസ്വി സൂര്യയുടെ പോസ്റ്റ് :
UPA ministers P Chidambaram & Sushil Kumar Shinde fabricated a saffron terror plot & tried to pin 26/11 attacks on Hindu groups.
Shinde also claimed RSS camps promote Hindu terror while Digvijay Singh released a book '26/11 RSS ki Saazish' to further the conspiracy.
3/5 pic.twitter.com/lqmTB7bTt8
— Tejasvi Surya (@Tejasvi_Surya) July 3, 2024
അന്ന് സംഘത്തിലുള്ള അജ് മല്‍ കസബിനെ ജീവനോടെ പിടിച്ചതിനാല്‍ ദിഗ് വിജയ് സിങ്ങിന്റെ ആര്‍എസ്എസിനെതിരായ നിഗൂഢ അജണ്ട ഏശിയില്ല. അജ് മല്‍ കസബ് മുംബൈ ഭീകരാക്രമണത്തിന് പിന്നിലെ ഗൂഢാലോചന മുഴവന്‍ വിശദമായി മുംബൈ പൊലീസീനോടും ഭീകരവാദ വിരുദ്ധ സെല്ലിലെ ഉദ്യോഗസ്ഥരോടും പറഞ്ഞു.
ഈയിടെ ഇതേക്കുറിച്ച് അമിത് ഷാ പാര്‍ലമെന്‍റില്‍ ദിഗ് വിജയ് സിങ്ങിനെ ചോദ്യം ചെയ്തിരുന്നു. . “ദയവായി മൈക് ഓണ്‍ ചെയ്ത പറയാമോ 26-11ലെ മുംബൈ ഭീകരാക്രമണത്തിന് പിന്നില്‍ ആര്‍എസ് എസ് ആണെന്ന്?”
അമിത് ഷായുടെ ഈ ചോദ്യത്തിന് മുന്‍പില്‍ ദിഗ് വിജയ് സിങ്ങിന് വാക്കുകള്‍ ഇല്ലായിരുന്നു.
എല്ലാകാലത്തും ഇത് കോണ്‍ഗ്രസിന്റെ സ്ഥിരം കലാപരിപാടിയാണ്. ഗുജറാത്ത് കലാപത്തിന് പിന്നില്‍ മോദിയാണെന്നുള്ള കെട്ടുകഥയും ഇതേ നുണപ്രചാരണത്തിന്റെ ഭാഗമാണ്. ഇതേക്കുറിച്ച് കോണ്‍ഗ്രസ് മാത്രമല്ല, എന്‍ജിഒകളും സാമൂഹ്യപ്രവര്‍ത്തകരും ഇടത് ബുദ്ധിജീവികളും എഴുതിക്കൂട്ടിയ പുസ്തകങ്ങള്‍ക്ക് കയ്യും കണക്കുമില്ല. നേരത്തെ കോണ്‍ഗ്രസ് നേതാവ് പി.ചിദംബരവും സുശീല്‍ ഷിന്‍ഡേയും ചേര്‍ന്ന് 26-11ലെ മുംബൈ തീവ്രവാദി ആക്രമണത്തെക്കുറിച്ച് ആര്‍എസ്എസിനെ കുറ്റപ്പെടുത്തി പുസ്തകം എഴുതാന്‍ തുനിഞ്ഞിരുന്നു. പകരം ദിഗ് വിജയ് സിങ്ങാണ് പുസ്തകം എഴുതിയതെന്ന് മാത്രം.
ഇപ്പോള്‍ മുംബൈ ഭീകരാക്രമണത്തിന്റെ ആസൂത്രകരില്‍ പ്രധാനിയായ തഹാവൂന്‍ ഹുസൈന്‍ റാണയെ അമേരിക്കയില്‍ നിന്നും ഇന്ത്യയ്‌ക്ക് വിട്ടുകിട്ടിയതോടെ ഈ ആക്രമണത്തിന്റെ കൂടുതല്‍ രഹസ്യങ്ങള്‍ ചുരുളഴിയും. കേരളത്തില്‍ നിന്നുള്ളവരുമായി വരെ തഹാവൂന്‍ ഹുസൈന്‍ റാണ ഈ ആക്രമണത്തിന് മുന്‍പ് കൊച്ചിയില്‍ താജ് ഹോട്ടലില്‍ താമസിച്ച് കൂടിക്കാഴ്ച നടത്തിയിട്ടുണ്ട്. കേരളത്തില്‍ ഇസ്ലാമിക മതമൗലികവാദികളുടെ സ്ലീപ്പര്‍ സെല്ലുകള്‍ വ്യാപകമായി ആരംഭിച്ചത് തഹാവൂന്‍ ഹുസൈന്‍ റാണ കേരളം സന്ദര്‍ശിച്ച് മടങ്ങിയ ശേഷമാണെന്ന് പറയപ്പെടുന്നു. ഈ ഘട്ടത്തില്‍ ആര്‍എസ്എസിനെ കുറ്റപ്പെടുത്തി പുസ്തകമെഴുതിയ ദിഗ് വിജയ് സിങ്ങും അതിനെ വാഴ്‌ത്തിപ്പാടിയ കോണ്‍ഗ്രസും കൂടുതല്‍ അപഹാസ്യരാവുകയാണ്.
കോണ്‍ഗ്രസ് എന്ന സംഘടന രൂപീകരിക്കപ്പെട്ടത് ബ്രിട്ടീഷുകാരുടെ ഗൂഢാലോചനയുടെ ഭാഗമായിട്ടായിരുന്നു. ബ്രിട്ടീഷുകാരനായ എ.ഒ. ഹ്യൂം ആണ് ഈ സംഘടനയുടെ രൂപീകരണത്തിന് പിന്നില്‍. ഇന്ത്യയിലെ ഒന്നാം സ്വാതന്ത്ര്യസമരമെന്ന് വിളിക്കപ്പെടുന്ന 1857ലെ ബ്രിട്ടീഷുകാര്‍ക്കെതിരായ കലാപത്തിന്റെ മുന ഒടിക്കലായിരുന്നു കോണ്‍ഗ്രസ് എന്ന സംഘടനയെ രൂപീകരിച്ചതിന് പിന്നിലെ ബ്രിട്ടീഷുകാരുടെ ലക്ഷ്യം. അതെ, ഇന്ത്യയെ എല്ലാക്കാലത്തും വിദേശരാജ്യങ്ങളുടെ കയ്യിലെ കളിപ്പാട്ടമാക്കി മാറ്റുക എന്ന അന്നത്തെ ബ്രിട്ടീഷുകാരുടെ ദൗത്യമാണ് ഇന്നും കോണ്‍ഗ്രസ് നേതാക്കള്‍ പിന്തുടരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: