മലപ്പുറം : ഉത്സവത്തിനിടെ സിപിഎം പ്രവര്‍ത്തകരെ പൊലീസ് മര്‍ദിച്ചെന്ന പരാതിയില്‍ പെരുമ്പടപ്പ് പൊലീസ് സ്റ്റേഷനിലെ രണ്ട് പൊലീസുകാരെ അന്വേഷണ വിധേയമായി സസ്പെന്‍ഡ് ചെയ്തു. മറ്റൊരു പൊലീസുകാരനെ സ്ഥലം മാറ്റുകയും ചെയ്തു. എരമംഗലത്താണ് സംഭവം.
സിപിഎം ഏരിയ കമ്മിറ്റി അംഗത്തിന്റെ മകനെയും ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരെയും മര്‍ദിച്ചെന്നാണ് പരാതി.സിപിഎം പൊന്നാനി ഏരിയ കമ്മിറ്റി നടപടി ആവശ്യപ്പെട്ട് മുഖ്യമന്ത്രിയ്‌ക്ക് ഉള്‍പ്പെടെ പരാതി നല്‍കിയതിനെ തുടര്‍ന്നാണ് നടപടി
സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ സാന്‍ സോമന്‍, സിവില്‍ പൊലീസ് ഓഫിസര്‍ യു ഉമേഷ് എന്നിവര്‍ക്കാണ് സസ്പന്‍ഷന്‍.സിവില്‍ പൊലീസ് ഓഫിസര്‍ ജെ ജോജയെ കോട്ടയ്‌ക്കലിലേക്കാണ് സ്ഥലം മാറ്റിയത്.
കഴിഞ്ഞ ഏപ്രില്‍ രണ്ടിനാണ് സംഭവമുണ്ടായത്. പുഴക്കര ഉത്സവത്തിനിടെ മറ്റൊരാളെ അന്വേഷിച്ചെത്തിയ പൊലീസ് ഉദ്യോഗസ്ഥര്‍ പ്രദേശത്തെ വീടുകളില്‍ കയറി കുട്ടികളെ ചോദ്യം ചെയ്യുകയും പിടിച്ചുകൊണ്ടു പോവുകയുമായിരുന്നു.
കുട്ടികളെ മര്‍ദിച്ചെന്ന് കാട്ടി സിപിഎം പൊന്നാനി ഏരിയ കമ്മിറ്റി മുഖ്യമന്ത്രിക്കടക്കം പരാതി നല്‍കിയിരുന്നു. ഇതില്‍ തിരൂര്‍ ഡി വൈ എസ് പി അന്വേഷണം നടത്തി ജില്ലാ പൊലീസ് മേധാവിക്ക് റിപ്പോര്‍ട്ട് നല്‍കിയ പ്രകാരമാണ് നടപടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: