ഡെറാഡൂൺ : ഉത്തരാഖണ്ഡിലെ ഡെറാഡൂൺ ജില്ലയിലെ ശങ്കർപൂർ ഹുക്കുമാത്പൂർ തഹസിൽ വികാസ് നഗറിലെ അനധികൃത നിർമ്മാണ കെട്ടിടങ്ങൾ ബുൾഡോസറിന് ഇടിച്ച് നിരപ്പാക്കി ധാമി സർക്കാർ. വാർഡ് നമ്പർ ഒന്നിലെ മാനസികരോഗ ആശുപത്രിയിലേക്കുള്ള റോഡിലെ ഗോശാലയ്‌ക്ക് മുന്നിലുള്ള ബഞ്ചാര ഝാഡി ഗ്രാമസമാജിന്റെ ഭൂമിയിലെ അനധികൃത കൈയേറ്റങ്ങളാണ് ഇന്നലെ ധാമി സർക്കാർ ബുൾഡോസർ ഉപയോഗിച്ച് തകർത്തത്.
ഡെറാഡൂൺ ഡിഎമ്മിന്റെ നിർദ്ദേശപ്രകാരമാണ് ഈ നടപടി സ്വീകരിച്ചതെന്ന് വികാസ് നഗറിലെ എസ്ഡിഎം വിനോദ് കുമാർ പറഞ്ഞു. അക്കൗണ്ട് നമ്പർ 2033 ഉം 19.500 ഹെക്ടർ വിസ്തൃതിയുള്ള ഗ്രാമസഭയുടെ ഭൂമി, സർക്കാർ രേഖകളിൽ രേഖപ്പെടുത്തിയിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
എന്നാൽ ചിലർ വ്യാജ രേഖകൾ നിർമ്മിച്ച് ഭൂമാഫിയയ്‌ക്ക് വേണ്ടി അനധികൃത നിർമ്മാണ പ്രവർത്തനങ്ങൾ നടത്തിയിരുന്നു. തുടർന്ന് ഡെറാഡൂണിലെ ജില്ലാ മജിസ്‌ട്രേറ്റ് പ്രസ്തുത ഭൂമിയിൽ ഒരു അന്വേഷണം നടത്താൻ ഉത്തരവിട്ടു. വികാസ് നഗറിലെ പർഗാനയിലെ ഹുക്കുമത്പൂരിലെ താമസക്കാരായ ഷഹ്‌സാദും മറ്റൊരു വ്യക്തിയായ ഹനീഫിന്റെ ഭാര്യ ഗുൽനാസും ഭൂമി കൈയേറിയതായി പിന്നീട് കണ്ടെത്തി. തുടർന്നാണ് ഇപ്പോൾ ഈ നടപടി സ്വീകരിച്ചത്.
അതേ സമയം പ്രസ്തുത ഭൂമി കൈവശാവകാശത്തിൽ നിന്ന് മോചിപ്പിച്ചതായും അത് വിൽക്കുന്നവർക്കെതിരെ ആവശ്യമായ നടപടി സ്വീകരിച്ചുവരികയാണെന്നും എസ്ഡിഎം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: