Monday, June 2, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

ബംഗാളിലെ എയ്ഡഡ് സ്‌കൂള്‍ നിയമന ക്രമക്കേട്; ഡിസംബര്‍ 31 വരെ ജോലിയില്‍ തുടരാമെന്ന് സുപ്രീംകോടതി

Janmabhumi Online by Janmabhumi Online
Apr 18, 2025, 08:00 am IST
in India
FacebookTwitterWhatsAppTelegramLinkedinEmail

ന്യൂദല്‍ഹി: ബംഗാളിലെ എയ്ഡഡ് സ്‌കൂള്‍ നിയമന ക്രമക്കേടില്‍ ജോലി നഷ്ടമായ അദ്ധ്യാപകര്‍ക്ക് ഈ വര്‍ഷം ഡിസംബര്‍ വരെ ജോലിയില്‍ തുടരാമെന്ന് സുപ്രീംകോടതി. ഇത്രയും അദ്ധ്യാപകരെ ജോലിയില്‍ നിന്നും മാറ്റി നിര്‍ത്തുന്നത് വിദ്യാര്‍ത്ഥികളെ ബാധിക്കുമെന്നതിനാലാണ് കോടതിയുടെ ഈ ഉത്തരവ്. 31നുള്ളില്‍ ഈ തസ്തികകളിലേക്കുള്ള നിയമന നടപടികള്‍ ആരംഭിക്കാനും ഡിസംബര്‍ 31നുള്ളില്‍ ഇത് പൂര്‍ത്തീകരിച്ചിരിക്കണമെന്നും സുപ്രീംകോടതി ആവശ്യപ്പെട്ടിട്ടുണ്ട്.

നിയമന ക്രമക്കേടിനെ തുടര്‍ന്നുള്ള സുപ്രീംകോടതി ഉത്തരവില്‍ ഇതിലൊന്നും പെടാത്തവരുടേയും ജോലി നഷ്ടമായിട്ടുണ്ട്. ഇവര്‍ക്ക് ജോലിയില്‍ തുടരാം. ബാക്കി തസ്തികകളിലേക്ക് അദ്ധ്യാപകരെ നിയമിക്കുന്നതിനുവേണ്ട നടപടികള്‍ സംസ്ഥാന സര്‍ക്കാരിന്റെ നേതൃത്വത്തില്‍ കൈക്കൊള്ളണം. 9, 10, 11, 12 ക്ലാസ് വിദ്യാര്‍ത്ഥികളുടെ താത്പ്പര്യം പരിഗണിച്ചാണ് അദ്ധ്യാപകര്‍ക്ക് ജോലിയില്‍ താത്കാലികമായി തുടരാമെന്ന ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്. സംസ്ഥാന സര്‍ക്കാരിന്റെ മേല്‍നോട്ടത്തില്‍ എയ്ഡഡ് സ്‌കൂളുകളിലെ റിക്രൂട്ട്‌മെന്റ് ഡ്രൈവ് കൃത്യമായി പൂര്‍ത്തീകരിക്കണമെന്ന് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന, ജസ്റ്റിസ് സഞ്ജയ് കുമാര്‍ എന്നിവരടങ്ങുന്ന ഡിവിഷന്‍ ബെഞ്ചിന്റെ ഉത്തരവില്‍ പറയുന്നുണ്ട്. ഗ്രൂപ്പ് സിയിലും ഡിയിലും വലിയ തോതിലുള്ള ക്രമക്കേട് കണ്ടെത്തിയതിനാല്‍ അസിസ്റ്റന്റ് അദ്ധ്യാപകര്‍ക്ക് മാത്രമേ നിലവില്‍ ഈ ഉത്തരവ് ബാധകമാകൂവെന്നും കോടതി അറിയിച്ചിട്ടുണ്ട്.

2016ലെ സ്‌കൂള്‍ സര്‍വീസ് കമ്മിഷന്‍ നടത്തിയ നിയമനത്തില്‍ വന്‍തോതിലുള്ള ക്രമക്കേടുകള്‍ കണ്ടെത്തിയതിനെത്തുടര്‍ന്ന് ഈ മാസം മൂന്നിന് സുപ്രീംകോടതി ബംഗാളിലെ 25,753 അദ്ധ്യാപക- അനദ്ധ്യാപക ജീവനക്കാരുടെ നിയമനങ്ങള്‍ റദ്ദാക്കി. നിയമന പ്രക്രിയയില്‍ കൃത്രിമത്വം ഉണ്ടെന്ന കൊല്‍ക്കത്ത ഹൈക്കോടതിയുടെ ഉത്തരവ് ശരിവെച്ചുകൊണ്ടായിരുന്നു നടപടി. നിയമന പ്രക്രിയയിലെ കൃത്രിമത്വം നിയമനങ്ങളുടെ സമഗ്രതയെ ബാധിച്ചിട്ടുണ്ടെന്നും ഇത് ആവര്‍ത്തിക്കരുതെന്നും കോടതി നിര്‍ദേശിച്ചിട്ടുണ്ട്.

അതേസമയം നടപടികളെല്ലാം പാലിച്ച് നിയമനം നേടിയെടുത്തവരേയും സുപ്രീംകോടതിയുടെ ഉത്തരവ് മൂലം ജോലി നഷ്ടമായിട്ടുണ്ട്. ക്രമക്കേട് നടത്തി ജോലി നേടിയവരേയും അല്ലാത്തവരേയും തിരിച്ചറിയാന്‍ സ്‌കൂള്‍ നിയമന കമ്മിഷന് സാധിക്കാത്തതിനെ തുടര്‍ന്നാണിത്. ബംഗാള്‍ സര്‍ക്കാരും എസ്എസ്സിയും സര്‍വീസില്‍ തിരിച്ചെത്തുന്നതിന് ഒരു സംവിധാനം കണ്ടെത്തണമെന്ന് ആവശ്യപ്പെട്ട് അര്‍ഹരായ അദ്ധ്യാപകര്‍ കുത്തിയിരിപ്പ് സമരം നടത്തിവരികയാണ്. അവരെ സര്‍വീസില്‍ തിരിച്ചെടുത്ത് നിയമനം പുനസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ടാണ് പ്രക്ഷോഭം നടത്തുന്നത്.

Tags: BengalSupreme CourtAided school recruitment
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

‘സുപ്രീം കോടതിക്കെതിരായ ആരോപണങ്ങള്‍ ഉന്നയിക്കാന്‍ ഒരു വ്യക്തിയെയും അനുവദിക്കാനാവില്ല’

India

ജിഹാദി ആശയങ്ങളെ എതിർത്തു ; മാതാപിതാക്കളെ കൊലപ്പെടുത്തി എഞ്ചിനീയറിംഗ് ബിരുദധാരിയായ മകൻ ; മദ്രസ അധ്യാപകരെയും കൊലപ്പെടുത്താൻ ശ്രമം

Kerala

എസ്ഡിപിഐ നേതാവ് ഷാന്‍ വധം: പ്രതി ചേര്‍ത്ത ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്ക് സുപ്രീംകോടതി ജാമ്യം അനുവദിച്ചു

India

ബംഗാളിൽ ആറായിരം ബംഗ്ലാദേശികൾ വോട്ടർ പട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ടെന്ന് സൂചന ; ഇടം നേടിയത് തൃണമൂൽ നേതാക്കൾക്ക് 10,000 രൂപ നൽകി

Vicharam

നിഷികാന്ത് ദുബെയും സുപ്രീം കോടതി വിവാദവും; ആനന്ദ് രംഗനാഥന്റെ സുപ്രീം കോടതിയോടുള്ള 9 ചോദ്യങ്ങൾ

പുതിയ വാര്‍ത്തകള്‍

പരിപാടി നടക്കുന്ന പാകിസ്ഥാന്‍ ഹാളിലേക്ക് ഷഹീദ് അഫ്രീദിയെ കൂട്ടിക്കൊണ്ടുവരുന്ന സംഘാടകന്‍ (ഇടത്ത്) ഷഹീദ് അഫ്രീദിയുടെ വാക്കുകള്‍ക്ക് കയ്യടിയും ആര്‍പ്പുവിളിയും (വലത്ത്)

പാകിസ്ഥാന്‍ ക്രിക്കറ്റ് താരങ്ങള്‍ക്ക് ദുബായിലെ മലയാളികളുടെ സ്വീകരണം; ചടങ്ങ് നടന്നത് പാകിസ്ഥാന്‍ അസോസിയേഷന്‍ ഹാളില്‍

കുസാറ്റ് അലുമിനി സംഘടന ഷഹീദ് അഫ്രീദിക്ക് സ്വീകരണം നല്‍കിയപ്പോള്‍ (ഇടത്ത്) സൂര്യ കൃഷ്ണമൂര്‍ത്തി (വലത്ത്)

പാകിസ്ഥാന്‍ ക്രിക്കറ്റ് താരങ്ങള്‍ക്ക് ദുബായിലെ മലയാളികളുടെ സ്വീകരണം: കേട്ടപ്പോള്‍ ഞെട്ടിപ്പോയെന്ന് സൂര്യ കൃഷ്ണമൂര്‍ത്തി

റഷ്യന്‍ വ്യോമതാവളങ്ങളെ ആക്രമിച്ച് യുക്രെയിന്‍

ഗുകേഷ് ഡി, ഹികാരു നകാമുറ, മാഗ്നസ് കാള്‍സന്‍, ഫാബിയാനോ കരുവാന, അര്‍ജുന്‍ എരിഗെയ്സി, വെയ് യി (ഇടത്ത് നിന്നും വലത്തോട്ട്)

ആരും വമ്പരല്ല, ലോകചെസ്സിലെ ഒന്നും രണ്ടും മൂന്നും നാലും അഞ്ചും ആറും റാങ്കുകാര്‍ അന്യോന്യം തോല്‍പിക്കുന്നു; കൗതുകമായി നോര്‍വെ ചെസ്

മുക്കത്ത് പ്ലസ് ടു വിദ്യാര്‍ഥിനി മരിച്ച നിലയില്‍

സംസ്ഥാനത്ത് മഴക്കെടുതിയില്‍ ഞായറാഴ്ച 4 മരണം

കൗമാരക്കാരിയെ പീഡിപ്പിച്ച അമ്മയുടെ സുഹൃത്ത് അറസ്റ്റില്‍

കരുവാറ്റയില്‍ 2 സ്‌കൂളുകള്‍ക്ക് തിങ്കളാഴ്ച അവധി

രണ്ട് വൃക്കകള്‍ക്കും മൂത്രസഞ്ചിക്കും തകരാറുണ്ടായതിനെ തുടര്‍ന്ന് ഏഴ് വര്‍ഷമായി മൂത്രമൊഴിക്കാതെ ജീവിക്കേണ്ടി വന്ന ഓസ്കര്‍ ലാറെന്‍സര്‍. ഇദ്ദേഹത്തിന്‍റെ ശരീരത്തില്‍ രണ്ട് വൃക്കകളും മൂത്രസഞ്ചിയും  വിജയകരമായി തുന്നിപ്പിടിപ്പിച്ചു (ഇടത്ത്)

ലോകത്ത് ആദ്യമായി മൂത്രസഞ്ചി തുന്നിപ്പിടിപ്പിച്ചു; ഏഴ് വര്‍ഷത്തിന് ശേഷം മൂത്രമൊഴിച്ച് ഓസ്കര്‍ ലാറെന്‍സര്‍

സ്‌കൂളുകള്‍ തിങ്കളാഴ്ച തുറക്കും, സംസ്ഥാനതല പ്രവേശനോത്സവം ആലപ്പുഴ കലവൂര്‍ ഗവ. എച്ച്എസ്എസില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies