കൊച്ചി ; ഇന്ത്യയിലാണ് താമസമെങ്കിലും സിപിഎം നേതാക്കൾക്ക് ചൈന വിട്ടൊരു കളിയില്ല . ട്രമ്പിനും, മോദിയ്‌ക്കുമെതിരെ ആഞ്ഞടിക്കുന്നവർ ചൈനയുടെ കാര്യം വരുമ്പോൾ സ്നേഹത്തിന്റെ മേൽമൂടി അണിയും. ചൈനയെ തകർക്കാനാണ് യുഎസ് പ്രസിഡന്റ് ശ്രമിക്കുന്നതെന്നും , അതിന് മോദി പിന്തുണ നൽകുന്നുവെന്നും നാളുകൾക്ക് മുൻപാണ് പ്രകാശ് കാരാട്ട് പറഞ്ഞത് .
ഇപ്പോഴിതാ ചൈനീസ് അംബാസഡർ സു ഫെയ്ഹോങ് എകെജി ഭവനിൽ എത്തിയതിന്റെ ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത് . സിപിഎം ജനറൽ സെക്രട്ടറി എം എ ബേബിയുമായി കൂടികാഴ്‌ച നടത്താനാണ് സു ഫെയ്ഹോങ് എത്തിയത് . പോളിറ്റ് ബ്യൂറോ അംഗം ആർ അരുൺ കുമാറും ചേർന്നാണ് സു ഫെയ്ഹോങ്ങിനെ സ്വീകരിച്ചത്. ഇതിന്റെ സിപിഎം എറണാകുളം ജില്ലാ കമ്മിറ്റി പങ്ക് വച്ചിട്ടുമുണ്ട് .
2024 മേയിലാണ് ലാണ് ഇന്ത്യയിലെ ചൈനീസ് സ്ഥാനപതിയായി സൂ ഫെയ്ഹോങ് ചുമതലയേറ്റത്. മുൻ സ്ഥാനപതി സൺ വെയ്ഡോങ് കാലാവധി പൂർത്തിയാക്കി ഒന്നര വർഷത്തെ ഇടവേളയ്‌ക്ക് ശേഷമാണ് സു ഫെയ്ഹോങ് സ്ഥാനമേറ്റതെന്നുമൊക്കെ സിപിഎം ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു. ചൈനയും ഇന്ത്യയുമായി അതിർത്തി തർക്കം ഉണ്ടായപ്പോൾ പോലും ചങ്കിലെ ചൈനയെ തള്ളിപറയാതെ കൂടെ നിന്നവരാണ് സിപിഎമ്മുകാർ . ഇനിയിപ്പോൾ മോദി സർക്കാരിനെ പുറത്താക്കാൻ സിപിഎം ചൈനയുടെ സഹായം തേടുമോയെന്നാണ് ചിത്രം കണ്ട ചിലർ ചോദിക്കുന്നത് .
പ്രതികരിക്കാൻ ഇവിടെ എഴുതുക: