കൊച്ചി : സ്വന്തം സിനിമയെ വിലക്കിയിട്ടും സൗദി അറേബ്യയെ പുകഴ്‌ത്തി നടൻ ടൊവിനോ തോമസ് .ബേസിൽ ജോസഫ് നായകനായ ‘മരണമാസ്സ്’ എന്ന സിനിമയുടെ സൗദിയിലെ പ്രദര്‍ശനവിലക്കിലും കുവൈത്തിലെ സെന്‍സറിങ്ങിലും പ്രതികരിക്കുകയായിരുന്നു നിര്‍മാതാവ് ടൊവിനോ തോമസ് . അതിനിടെയായിരുന്നു ഇന്ത്യയെ പരിഹസിച്ചും, സൗദിയെ പുകഴ്‌ത്തിയുമുള്ള വാക്കുകൾ.
ചില രാജ്യങ്ങളിൽ അവരുടേതായ നിയമങ്ങൾ ഉണ്ടാകുമെന്നും അതിനെ നമുക്ക് മാറ്റാൻ കഴിയില്ലെന്നും ടൊവിനോ പറയുന്നു. ചില ഷോട്ടുകൾ വെട്ടി കളഞ്ഞപ്പോൾ കുവൈറ്റിൽ ചിത്രത്തിന് പ്രദർശനാനുമതി ലഭിച്ചെന്നും എന്നാൽ സൗദിയിൽ പ്രദർശിപ്പിക്കാൻ കഴിയില്ലെന്നും ടൊവിനോ പറഞ്ഞു.
‘നമ്മുടെ സിനിമ സൗദിയിലും കുവൈത്തിലും പ്രദർശിപ്പിക്കുന്നതിൽ നിന്ന് വിലക്ക് നേരിട്ടു. കുവൈറ്റില്‍ കുറച്ച് ഷോട്ടുകള്‍ ഒഴിവാക്കിയപ്പോൾ പ്രദർശനാനുമതി ലഭിച്ചിട്ടുണ്ട്. കളഞ്ഞിട്ടുണ്ട്. സൗദിയില്‍ സിനിമ പ്രദര്‍ശിപ്പിക്കാന്‍ പറ്റില്ല. ഓരോ രാജ്യങ്ങളുടെ നിയമങ്ങൾക്കനുസരിച്ചേ അവിടെ അനുമതികൾ ലഭിക്കുകയുള്ളൂ. നമ്മുടെ രാജ്യമൊക്കെയാണെങ്കില്‍ വേണമെങ്കില്‍ ചോദ്യംചെയ്യാം, അതിന് വേണ്ടി ഫൈറ്റ് ചെയ്യാം.
സൗദിയെപ്പറ്റി നമുക്ക് എല്ലാവര്‍ക്കും അറിയാമല്ലോ. ഞാന്‍ 2019-ല്‍ പോയപ്പോള്‍ കണ്ട സൗദിയല്ല 2023-ല്‍ പോയപ്പോള്‍ കണ്ടത്. അവര്‍ അവരുടേതായ ഭേദഗതികള്‍ വരുത്തുന്നുണ്ട്, അതിന്റേതായ സമയം അവർക്ക് കൊടുക്കൂ. 2019-ല്‍ ഇന്ത്യ ഉണ്ടായിരുന്നതിനേക്കാള്‍ പ്രോഗ്രസീവായാണോ, റിഗ്രസീവായിട്ടാണോ നമ്മൾ മാറിയിരിക്കുന്നത് എന്ന് ചോദിച്ചാല്‍ അത് വലിയ ചോദ്യമാണ്. കഴിഞ്ഞ അഞ്ചാറുവര്‍ഷംകൊണ്ട് പുരോഗതിയാണോ അധോഗതിയാണോ ഉണ്ടാക്കിയിരിക്കുന്നത് എന്ന കാര്യത്തിൽ എനിക്ക് സംശയമുണ്ട്.’’എന്നാണ് ടൊവിനോ പറയുന്നത് .
സ്വന്തം മാതൃരാജ്യത്തെ പരിഹസിക്കാൻ ശ്രമിക്കുന്ന ടൊവിനോയെ നിരവധി പേർ വിമർശിക്കുന്നുണ്ട്. സ്വന്തം സിനിമയെ വിലക്കിയിട്ട് പോലും ‘ വിശാലഹൃദയനായ ആശാൻ ‘ സൗദിയോട് ക്ഷമിച്ചിരിക്കുകയാണെന്നും ചിലർ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: