India

ജയ്പൂർ ബോംബ് സ്ഫോടന പരമ്പര : നാല് മതമൗലിക തീവ്രവാദികൾക്ക് ജീവപര്യന്തം തടവ്

2008 മെയ് 13-ന് ജയ്പൂരിൽ 8 ബോംബ് സ്ഫോടനങ്ങളുടെ ഒരു പരമ്പരയാണ് നടന്നത്. അതിന്റെ ഫലമായി 71 പേർ കൊല്ലപ്പെടുകയും 200 ഓളം പേർക്ക് പരിക്കേൽക്കുകയും ചെയ്തു

Published by

ജയ്പൂർ : 2008-ലെ 71 പേർ കൊല്ലപ്പെടാനിടയായ ജയ്പൂർ ബോംബ് സ്ഫോടനങ്ങളുമായി ബന്ധപ്പെട്ട കേസിൽ പ്രത്യേക കോടതി നാല് ജിഹാദി തീവ്രവാദികളെ കുറ്റക്കാരായി കണ്ടെത്തി ജീവപര്യന്തം തടവിന് ശിക്ഷിച്ചു. സർവർ ആസ്മി, ഷഹബാസ് അഹമ്മദ്, സൈഫർ റഹ്മാൻ, മുഹമ്മദ് സെയ്ഫ് എന്നിവരെയാണ് കോടതി ശിക്ഷിച്ചത്.

2008 മെയ് 13-ന് ജയ്പൂരിൽ 8 ബോംബ് സ്ഫോടനങ്ങളുടെ ഒരു പരമ്പരയാണ് നടന്നത്. അതിന്റെ ഫലമായി 71 പേർ കൊല്ലപ്പെടുകയും 200 ഓളം പേർക്ക് പരിക്കേൽക്കുകയും ചെയ്തു. അതേസമയം തന്നെ ചാന്ദ്‌പോൾ ബസാറിലെ ഒരു ഗസ്റ്റ് ഹൗസിന് സമീപം ഒമ്പതാമത്തെ പൊട്ടാത്ത ബോംബ് കണ്ടെത്തി. അത് വിജയകരമായി നിർവീര്യമാക്കിയിരുന്നു.

തുടർന്ന് ഈ അക്രമണ സംഭവവുമായി ബന്ധപ്പെട്ട് ഒരു പ്രത്യേക കേസ് രജിസ്റ്റർ ചെയ്തു. തുടർന്ന് നടന്ന അന്വേഷണത്തിലും വിചാരണയിലുമാണ് പ്രതികളെ കുറ്റക്കാരാണെന്ന് കണ്ടെത്തി ഈ കേസിൽ ശിക്ഷ വിധിച്ചത്.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by