ലണ്ടന്‍: 50ലധികം സ്ത്രീകളെ ബലാത്സംഗം ചെയ്ത് വീഡിയോ ദൃശ്യങ്ങള്‍ പകര്‍ത്തിയ ചൈനീസ് വിദ്യാര്‍ത്ഥി ഷെന്‍ഹാവോ ഷൗ ലണ്ടനില്‍ അറസ്റ്റില്‍. ഇയാളില്‍ നിന്ന് 160 മണിക്കൂറിലധികം ദൈര്‍ഘ്യമുള്ള ബലാല്‍സംഗ വീഡിയോ ദൃശ്യങ്ങള്‍ പിടിച്ചെടുത്തു. ഡേറ്റിംഗ് ആപ്പുകള്‍ വഴിയാണ് ഷൗ സ്ത്രീകളെ പരിചയപ്പെടുന്നത്. ഡേറ്റിംഗിന് കൊണ്ടുപോകുന്നിടത്തുവച്ച് ലഹരിമരുന്ന് നല്‍കി മയക്കി മാനഭംഗപ്പെടുത്തുകയും അതിന്റെ വീഡിയോ പകര്‍ത്തുകയുമാണ് ചെയ്തിരുന്നത്.
കുറഞ്ഞത് 50 സ്ത്രീകളെയെങ്കിലും അയാള്‍ ഇരയാക്കിയിട്ടുണ്ടെന്നാണ് വീഡിയോ ദൃശ്യങ്ങളില്‍ വ്യക്തമാവുന്നത്. അവരില്‍ ചൈനക്കാരും ലണ്ടനില്‍ നിന്നുള്ളവരുമുണ്ട്.
2019 ല്‍ പി എച്ച്ഡി ചെയ്യാന്‍ ചൈനയില്‍ നിന്ന് ലണ്ടനിലെത്തിയതാണ് ഷൗ. അങ്ങിനെയാണ് ഇയാള്‍ സ്ത്രീകളെ വേട്ടയാടാന്‍ തുടങ്ങിയത്. ഷൗവിനെതിരെ കൂടുതല്‍ കുറ്റങ്ങള്‍ ചുമത്തുമെന്ന് മെട്രോപൊളിറ്റന്‍ പോലീസ് കമാന്‍ഡര്‍ കെവിന്‍ സൗത്ത്വര്‍ത്ത് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: