വാഷിങ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ പകരച്ചുങ്കം പ്രഖ്യാപനത്തിനു പിന്നാലെ ആഗോള ഓഹരിവിപണയില്‍ തകര്‍ച്ച തുടരുന്നു. ലണ്ടന്‍ സ്റ്റോക് എക്‌സ്‌ചേഞ്ച് സൂചിക ആറരശതമാനത്തേളം ഇടിഞ്ഞു. ഒരു വര്‍ഷത്തിനിടെ ഏറ്റവും വലിയ ഇടിവാണിത്. അമേരിക്കന്‍ ഓഹരി സൂചിക വ്യാപാരം തുടങ്ങിയത് നാലര ശതമാനം ഇടിവിലാണ്.
അതേസമയം പകരച്ചുങ്കത്തിന് പിന്നാലെ ചൈന, യുകെ, ജര്‍മ്മനി തുടങ്ങിയ വിവിധ രാജ്യങ്ങള്‍ യുഎസിനെതിരെ നടപടി ആരംഭിച്ചിട്ടുണ്ട്. വ്യാവസായ മേഖലയേയും ഇത് പ്രതികൂലമായി ബാധിച്ചിട്ടുണ്ട്.
പകരച്ചുങ്കം ഏര്‍പ്പെടുത്തുന്നത് മൂന്ന് മാസത്തേക്ക് താത്കാലികമായി നിര്‍ത്തിവെക്കണമെന്ന് ആവശ്യപ്പെട്ട് ബംഗ്ലാദേശ് ഇടക്കാല പ്രസിഡന്റ് മുഹമ്മദ് യൂനുസ് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് കത്തെഴുതി. സര്‍ക്കാര്‍ പുറത്തുവിട്ട പ്രസ്താവനയിലാണ് ഇക്കാര്യം അറിയിച്ചത്. യുഎസിന്റെ വാണിജ്യ അജണ്ടയെ ബംഗ്ലാദേശ് പിന്തുണയ്‌ക്കുന്നുണ്ട്. പുതിയ ഇറക്കുമതി തീരുവ ഏര്‍പ്പെടുത്തുന്നത് മൂന്ന് മാസത്തേയ്‌ക്ക് നിര്‍ത്തിവെക്കണമെന്നും യൂനുസ് ആവശ്യപ്പെട്ടു.
അതിനിടെ പാക് ഓഹരി വിപണി ഇന്നലേയും ഇടിഞ്ഞു. 8000 പോയിന്റാണ് ഇടിഞ്ഞത്. യുഎസിന്റെ പുതിയ താരിഫ് ആഗോള മാന്ദ്യം ഉണ്ടാകുമെന്ന ഭയമാണ് ഓഹരി വിപണിയിലെ വന്‍ ഇടിവിന് കാരണം. ഒരു മണിക്കൂര്‍ കൂളിങ് പിരീഡിന് ശേഷം വ്യാപാരം പുനരാരംഭിച്ചപ്പോള്‍ പിഎസ്എക്‌സിന് 2,000 പോയിന്റുകള്‍ നഷ്ടമായി. ഇന്നലെ അവസാനിച്ച വ്യാപാരത്തില്‍ മൊത്തം 8,600 പോയിന്റാണ് പിഎസ്എക്‌സ് ഇടിഞ്ഞത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: