Sunday, August 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

മുഖ്യ പ്രതിയും മുഖ്യമന്ത്രിയും

ബിജെപി നേതാവായ പി.സി. ജോര്‍ജിന്റെ മകനും പാര്‍ട്ടിയുടെ യുവനേതാവുമായ ഷോണ്‍ ജോര്‍ജാണ് മുഖ്യമന്ത്രിയുടെ മകള്‍ക്കെതിരായ പരാതിക്കാരന്‍. നിരവധി ഭീഷണികളും സമ്മര്‍ദ്ദങ്ങളും നേരിട്ടിട്ടും പരാതിയില്‍ ഉറച്ചുനിന്ന് പൊരുതിയ ഷോണ്‍ അഭിനന്ദനങ്ങള്‍ അര്‍ഹിക്കുന്നു. ഒരുതരത്തിലുള്ള അന്തര്‍ധാര സൃഷ്ടിക്കാനും ഈ നേതാവ് നിന്നു കൊടുത്തില്ല. ഈ പോരാട്ടത്തിന്റെ വിജയമാണ് മുഖ്യമന്ത്രിയുടെ മകള്‍ മുഖ്യപ്രതിയായ കേസിന്റെ കുറ്റപത്രം.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 7, 2025, 10:48 am IST
inEditorial, Vicharam

വിവാദമായ മാസപ്പടിക്കേസില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണ പ്രതിയായതോടെ സിപിഎമ്മും സര്‍ക്കാരും വെട്ടിലായിരിക്കുകയാണ്. വീണയും ബെംഗളൂരു കേന്ദ്രീകരിച്ചുള്ള അവരുടെ കമ്പനിയായ എക്‌സാലോജിക് സൊല്യൂഷന്‍സും പ്രതികളായുള്ള കുറ്റപത്രം എസ്എഫ്‌ഐഒ അഥവാ സീരിയസ് ഫ്രോഡ് ഇന്‍വെസ്റ്റിഗേഷന്‍ ഓഫീസ് അടുത്തുതന്നെ ബെംഗളൂരു കോടതിയില്‍ സമര്‍പ്പിക്കും. വീണയും സിഎംആര്‍എല്‍ കമ്പനി മേധാവിയും കൂട്ടുപ്രതികളായിട്ടുള്ള ആദ്യകുറ്റപത്രം എറണാകുളം അഡീഷണല്‍ സെഷന്‍സ് കോടതിക്ക് കൈമാറിയിരുന്നു. രണ്ടാമത് സമര്‍പ്പിച്ച കുറ്റപത്രത്തിലാണ് വീണ മുഖ്യപ്രതിയായിരിക്കുന്നത്. ,എക്‌സാലോജിക് സൊല്യൂഷന്‍സ്.

സിഎംആര്‍എല്‍ എന്ന കമ്പനിയില്‍ നിന്ന്, നല്‍കാത്ത സേവനത്തിന് പ്രതിഫലമായി കോടികള്‍ കൈപ്പറ്റിയെന്ന കേസില്‍ നിന്ന് മകളെ രക്ഷിക്കാന്‍ മുഖ്യമന്ത്രി എന്ന നിലയ്‌ക്ക് പിണറായി വിജയന്‍ പരമാവധി ശ്രമിച്ചെങ്കിലും വിജയിച്ചില്ലെന്നാണ് വ്യക്തമായിരിക്കുന്നത്.

മുഖ്യമന്ത്രിയുമായി ബന്ധപ്പെട്ട അഴിമതികള്‍ നിയമസഭയില്‍ ചര്‍ച്ചയായപ്പോള്‍ കൃത്രിമമായ ധാര്‍മിക രോഷത്തോടെ പിണറായി വിജയന്‍ ചോദിച്ചത് വീട്ടിലിരിക്കുന്ന ആളുകളെ എന്തിന് ഇത്തരം കാര്യങ്ങളിലേക്ക് വലിച്ചിഴയ്‌ക്കണം എന്നാണ്. അഴിമതിയാരോപണങ്ങള്‍ നേരിടാന്‍ കഴിയാതെ വരുമ്പോള്‍ അതിവൈകാരികതയുടെ പുകമറ സൃഷ്ടിച്ച് ജനങ്ങളെ കബളിപ്പിച്ച് പിടിച്ചുനില്‍ക്കാനുള്ള തന്ത്രമാണ് മുഖ്യമന്ത്രി പ്രയോഗിച്ചത്. രണ്ട് കമ്പനികള്‍ തമ്മിലുള്ള ഇടപാടുകള്‍ ആണെന്നും, ഇതില്‍ പാര്‍ട്ടിക്കും സര്‍ക്കാരിനും യാതൊരു ഉത്തരവാദിത്വവുമില്ലെന്നും വാദിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനെപ്പോലുള്ളവര്‍ മുഖ്യമന്ത്രിയുടെയും കുടുംബത്തിന്റെയും രക്ഷയ്‌ക്ക് എത്തിയിരുന്നു. എന്നാല്‍ ഇതൊന്നും വിലപ്പോയില്ല.

മാസപ്പടി കൈപ്പറ്റിയത് വീണയാണെങ്കിലും മുഖ്യമന്ത്രിയുടെ മകള്‍ എന്ന നിലയ്‌ക്കാണ് ഇതെന്ന് എസ്എഫ്‌ഐഒയുടെ കുറ്റപത്രത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. കൂടാതെ, സിഎം ആര്‍എല്ലില്‍ നിന്ന് മാസപ്പടി കൈപ്പറ്റിയവരില്‍ പിണറായി വിജയനും ഉണ്ടെന്ന് പിടിച്ചെടുത്ത രേഖയില്‍ നിന്ന് തെളിയുന്നുണ്ട്. യഥാര്‍ത്ഥത്തില്‍ അച്ഛന് കൊടുക്കുന്ന പണത്തിന്റെ ഒരു വിഹിതം മകള്‍ക്ക് നീക്കിവെച്ചു എന്നുവേണം മനസ്സിലാക്കാന്‍. ഇതുകൊണ്ടാണ് ഐടി കമ്പനിയുടെ മറവില്‍, നല്‍കാത്ത സേവനത്തിന് പണം കൈമാറിയത്.

ബിജെപി നേതാവായ പി.സി. ജോര്‍ജിന്റെ മകനും ബിജെപിയുടെ യുവ നേതാവുമായ ഷോണ്‍ ജോര്‍ജാണ് മുഖ്യമന്ത്രിയുടെ മകള്‍ക്കെതിരായ പരാതിക്കാരന്‍. നിരവധി ഭീഷണികളും സമ്മര്‍ദ്ദങ്ങളും നേരിട്ടിട്ടും പരാതിയില്‍ ഉറച്ചുനിന്ന് പൊരുതിയ ഷോണ്‍ അഭിനന്ദനം അര്‍ഹിക്കുന്നു. ഒരു തരത്തിലുമുള്ള അന്തര്‍ധാര സൃഷ്ടിക്കാനും ഈ നേതാവ് നിന്നു കൊടുത്തില്ല. ഈ പോരാട്ടത്തിന്റെ വിജയമാണ് മുഖ്യമന്ത്രിയുടെ മകള്‍ മുഖ്യപ്രതിയായ കേസിന്റെ കുറ്റപത്രം. മധുരയില്‍ സിപിഎമ്മിന്റെ പാര്‍ട്ടി കോണ്‍ഗ്രസ് നടക്കുന്നതിനിടെയാണ് മാസപ്പടി കേസില്‍ മുഖ്യമന്ത്രിയുടെ മകള്‍ വിചാരണ ചെയ്യപ്പെടാന്‍ പോകുന്ന വിവരം പുറത്തുവന്നത്. പതിവിന് വിപരീതമായി പ്രതികരിക്കാന്‍ മുഖ്യമന്ത്രി തയ്യാറായില്ല. എന്തെങ്കിലും പറഞ്ഞു പോയാല്‍ കൂടുതല്‍ കുടുങ്ങുമെന്നതുകൊണ്ടാവാം നിശബ്ദത പാലിച്ചത്.

വീണ മുഖ്യപ്രതിയായത് സാങ്കേതികം മാത്രമാണെന്നും, കേസിന്റെ വിശദാംശങ്ങള്‍ പുറത്തുവരട്ടെ എന്നുമൊക്കെയാണ് എം.വി. ഗോവിന്ദനെപ്പോലുള്ള സിപിഎം നേതാക്കള്‍ ഇപ്പോഴും പറയുന്നത്. ഇത് ഒരുതരം കുപ്രചാരണമാണ്. ഈ ഘട്ടത്തില്‍ പുറത്തു വരേണ്ട കാര്യങ്ങളൊക്കെ പുറത്തുവന്നു കഴിഞ്ഞു. അതിന്റെ അടിസ്ഥാനത്തിലാണ് വീണ മുഖ്യപ്രതിയായത്. കേസിന്റെ നടപടി വെറും സാങ്കേതികമാണെന്ന് വാദിക്കുന്നത് മുഖം രക്ഷിക്കുന്നതിനു വേണ്ടിയാണ്. പത്തുവര്‍ഷത്തോളം തടവും പിഴയും ലഭിക്കാവുന്ന കുറ്റമാണ്. അങ്ങനെയൊരു കേസില്‍ പ്രതിയായാല്‍ അത് സാങ്കേതികമാണ് എന്നുപറഞ്ഞ് രക്ഷപ്പെടാനാവില്ല. നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടെ. കുറ്റം ചെയ്തവര്‍ ശിക്ഷിക്കപ്പെടുക തന്നെ വേണം. മകളെ രക്ഷിക്കാന്‍ ഏതറ്റം വരെയും മുഖ്യമന്ത്രി എന്ന നിലയ്‌ക്ക് പിണറായി വിജയന്‍ പോയെന്നിരിക്കും. പക്ഷേ വിജയിക്കാന്‍ പോകുന്നില്ല. മാത്രമല്ല ഈ കേസില്‍ പിണറായി വിജയനും കുടുങ്ങാനുള്ള സാധ്യത വളരെ കൂടുതലാണ്. ചിത്രം വ്യക്തമായിരിക്കെ രാഷ്‌ട്രീയ ധാര്‍മികത അല്പമെങ്കിലും അവശേഷിക്കുന്നുണ്ടെങ്കില്‍ മുഖ്യമന്ത്രിസ്ഥാനത്തുനിന്ന് രാജിവയ്‌ക്കാനുള്ള മാന്യത പിണറായി വിജയന്‍ കാണിക്കണം.

Tags: Veena VijayanChief MinisterExalogic Slutionsmain accused
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വന്ദേമാതരം: മുഖ്യമന്ത്രി ജമാഅത്തെ ഇസ്ലാമിയുടെ തിട്ടൂരത്തിന് കീഴടങ്ങിയെന്ന് ഷോണ്‍ ജോര്‍ജ്

Kerala

പട്ടികയിൽ പരാതി; മുഖ്യമന്ത്രിയുടെ പോലീസ് മെഡലുകൾ ഇന്ന് പ്രഖ്യാപിക്കില്ല, ഈ മാസം 20ന് യോഗം

Kerala

കൊല്ലത്ത് മത്സ്യത്തൊഴിലാളിയെ കായലില്‍ വീണ് കാണാതായി

Kerala

മുഖ്യമന്ത്രി മത്സ്യത്തൊഴിലാളികളെ ആക്ഷേപിച്ച് നടത്തിയ പ്രതികരണം അത്യന്തം ഹീനം- വി മുരളീധരന്‍ എം എല്‍ എ

Kerala

മുഖ്യമന്ത്രി ഹെലികോപ്ടറില്‍ പോയത് ഭാര്യാപിതാവിനെ കാണാന്‍ തന്നെയെന്ന് എം വി ഗോവിന്ദന്‍, സി പി ജോണ്‍ കേരളത്തിലെ സ്ത്രീകളെ ആകെ അപമാനിച്ചു

പുതിയ വാര്‍ത്തകള്‍

എവിടേക്കാണ് എസ് എഫ് ഐക്കാരുടെ അക്രമവാസന പോകുന്നത്…വിസിക്ക് റീത്ത് വെയ്‌ക്കാന്‍ മാത്രമുള്ള ധാര്‍ഷ്ട്യം

സംസ്ഥാന വ്യാപകമായി ബിജെപിയുടെ സ്വാതന്ത്ര്യദിനാഘോഷം; മാരാർജി ഭവനിൽ ഒ. രാജഗോപാൽ ദേശീയപതാക ഉയർത്തി

വിസ്‍മയയുടെ ഫൈറ്റ് സീന്‍ ക്ലിക്കായി…. ‘തുടക്കം’ രണ്ടാം വാരത്തിലേക്ക്; ഇപ്പോഴേ പന്ത്രണ്ടരക്കോടി ലാഭം

അന്തരിച്ച നടി ശ്രീദേവിയുടെ പുറത്തിറങ്ങാന്‍ വോകുന്ന ജീവചരിത്ര ഗ്രന്ഥത്തിന്‍റെ പുറം ചട്ട (നടുവില്‍)

അന്തരിച്ച നടി ശ്രീദേവിയെ വിശേഷണങ്ങളുമായി താരങ്ങള്‍…പകരക്കാരില്ലാത്ത ഒരേയൊരാള്‍ എന്ന് പ്രിയങ്ക ചോപ്ര, പ്രതിഭയുടെ ഉദാത്തമാതൃകയെന്ന് ബച്ചന്‍

കാൽ തൊട്ട് വന്ദിച്ച എൻ സിസി കേഡറ്റിന്റെ തൊപ്പി താഴെ വീണു ; തിരികെ എടുത്ത് ധരിപ്പിച്ച് പ്രധാനമന്ത്രി

ഹേമന്ത് രാജിവയ്‌ക്കണം അല്ലെങ്കിൽ കോൺഗ്രസ് പിന്തുണ പിൻവലിക്കണം ; രാഹുലിനെ കുരുക്കിലാക്കി റാഞ്ചിയിലെ വിദ്യാർത്ഥികൾ

വിക്രമിന്‍റെ മകളുടെ അമ്മായിയപ്പനും കാവിന്‍കെയര്‍ കമ്പനി ഉടമയുമായ സി.കെ. രംഗനാഥന്‍ (വലത്ത്) മരുമകന്‍ മനു രഞ്ജിത്, മകള്‍ അക്ഷിത, നടന്‍ വിക്രം ( ഇടത്ത്)

ആരാണ് വിക്രമിന്റെ മകള്‍ അക്ഷിതയുടെ അമ്മായിയപ്പനായ സി.കെ. രംഗനാഥന്‍? വെറും 15000 രൂപയ്‌ക്ക് ചിക് ഷാംപൂ ഇറക്കി കോടികള്‍ കൊയ്ത് രംഗനാഥന്‍

കാമുകൻ അസിം റിയാസ് എന്നെ മതം മാറ്റാൻ ശ്രമിച്ചു ; തീരുമാനം മാറ്റിയത് കൈലാസ  യാത്രയോടെ : എന്റെ ഉള്ളിലുള്ള വിശ്വാസങ്ങൾ ആർക്കും മാറ്റാനാകില്ല

നടന്‍ വിക്രമിനെ കുടുക്കിയത് പത്രപ്രവര്‍ത്തകന്റെ റിപ്പോര്‍ട്ട്, സമ്പന്നര്‍ക്ക് നിയമം പ്രശ്നമല്ലേയെന്ന് മുഖ്യമന്ത്രി വിജയിന് നേരെ വിമര്‍ശനം

വിദ്യാര്‍ത്ഥികളോട് ക്ഷമ ചോദിച്ച് ബാര്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ ചെയര്‍പേഴ്സണ്‍ മനന്‍ കുമാര്‍ മിശ്ര

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.