Sunday, June 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

മുഖ്യ പ്രതിയും മുഖ്യമന്ത്രിയും

ബിജെപി നേതാവായ പി.സി. ജോര്‍ജിന്റെ മകനും പാര്‍ട്ടിയുടെ യുവനേതാവുമായ ഷോണ്‍ ജോര്‍ജാണ് മുഖ്യമന്ത്രിയുടെ മകള്‍ക്കെതിരായ പരാതിക്കാരന്‍. നിരവധി ഭീഷണികളും സമ്മര്‍ദ്ദങ്ങളും നേരിട്ടിട്ടും പരാതിയില്‍ ഉറച്ചുനിന്ന് പൊരുതിയ ഷോണ്‍ അഭിനന്ദനങ്ങള്‍ അര്‍ഹിക്കുന്നു. ഒരുതരത്തിലുള്ള അന്തര്‍ധാര സൃഷ്ടിക്കാനും ഈ നേതാവ് നിന്നു കൊടുത്തില്ല. ഈ പോരാട്ടത്തിന്റെ വിജയമാണ് മുഖ്യമന്ത്രിയുടെ മകള്‍ മുഖ്യപ്രതിയായ കേസിന്റെ കുറ്റപത്രം.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 7, 2025, 10:48 am IST
in Editorial, Vicharam

വിവാദമായ മാസപ്പടിക്കേസില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണ പ്രതിയായതോടെ സിപിഎമ്മും സര്‍ക്കാരും വെട്ടിലായിരിക്കുകയാണ്. വീണയും ബെംഗളൂരു കേന്ദ്രീകരിച്ചുള്ള അവരുടെ കമ്പനിയായ എക്‌സാലോജിക് സൊല്യൂഷന്‍സും പ്രതികളായുള്ള കുറ്റപത്രം എസ്എഫ്‌ഐഒ അഥവാ സീരിയസ് ഫ്രോഡ് ഇന്‍വെസ്റ്റിഗേഷന്‍ ഓഫീസ് അടുത്തുതന്നെ ബെംഗളൂരു കോടതിയില്‍ സമര്‍പ്പിക്കും. വീണയും സിഎംആര്‍എല്‍ കമ്പനി മേധാവിയും കൂട്ടുപ്രതികളായിട്ടുള്ള ആദ്യകുറ്റപത്രം എറണാകുളം അഡീഷണല്‍ സെഷന്‍സ് കോടതിക്ക് കൈമാറിയിരുന്നു. രണ്ടാമത് സമര്‍പ്പിച്ച കുറ്റപത്രത്തിലാണ് വീണ മുഖ്യപ്രതിയായിരിക്കുന്നത്. ,എക്‌സാലോജിക് സൊല്യൂഷന്‍സ്.

സിഎംആര്‍എല്‍ എന്ന കമ്പനിയില്‍ നിന്ന്, നല്‍കാത്ത സേവനത്തിന് പ്രതിഫലമായി കോടികള്‍ കൈപ്പറ്റിയെന്ന കേസില്‍ നിന്ന് മകളെ രക്ഷിക്കാന്‍ മുഖ്യമന്ത്രി എന്ന നിലയ്‌ക്ക് പിണറായി വിജയന്‍ പരമാവധി ശ്രമിച്ചെങ്കിലും വിജയിച്ചില്ലെന്നാണ് വ്യക്തമായിരിക്കുന്നത്.

മുഖ്യമന്ത്രിയുമായി ബന്ധപ്പെട്ട അഴിമതികള്‍ നിയമസഭയില്‍ ചര്‍ച്ചയായപ്പോള്‍ കൃത്രിമമായ ധാര്‍മിക രോഷത്തോടെ പിണറായി വിജയന്‍ ചോദിച്ചത് വീട്ടിലിരിക്കുന്ന ആളുകളെ എന്തിന് ഇത്തരം കാര്യങ്ങളിലേക്ക് വലിച്ചിഴയ്‌ക്കണം എന്നാണ്. അഴിമതിയാരോപണങ്ങള്‍ നേരിടാന്‍ കഴിയാതെ വരുമ്പോള്‍ അതിവൈകാരികതയുടെ പുകമറ സൃഷ്ടിച്ച് ജനങ്ങളെ കബളിപ്പിച്ച് പിടിച്ചുനില്‍ക്കാനുള്ള തന്ത്രമാണ് മുഖ്യമന്ത്രി പ്രയോഗിച്ചത്. രണ്ട് കമ്പനികള്‍ തമ്മിലുള്ള ഇടപാടുകള്‍ ആണെന്നും, ഇതില്‍ പാര്‍ട്ടിക്കും സര്‍ക്കാരിനും യാതൊരു ഉത്തരവാദിത്വവുമില്ലെന്നും വാദിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനെപ്പോലുള്ളവര്‍ മുഖ്യമന്ത്രിയുടെയും കുടുംബത്തിന്റെയും രക്ഷയ്‌ക്ക് എത്തിയിരുന്നു. എന്നാല്‍ ഇതൊന്നും വിലപ്പോയില്ല.

മാസപ്പടി കൈപ്പറ്റിയത് വീണയാണെങ്കിലും മുഖ്യമന്ത്രിയുടെ മകള്‍ എന്ന നിലയ്‌ക്കാണ് ഇതെന്ന് എസ്എഫ്‌ഐഒയുടെ കുറ്റപത്രത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. കൂടാതെ, സിഎം ആര്‍എല്ലില്‍ നിന്ന് മാസപ്പടി കൈപ്പറ്റിയവരില്‍ പിണറായി വിജയനും ഉണ്ടെന്ന് പിടിച്ചെടുത്ത രേഖയില്‍ നിന്ന് തെളിയുന്നുണ്ട്. യഥാര്‍ത്ഥത്തില്‍ അച്ഛന് കൊടുക്കുന്ന പണത്തിന്റെ ഒരു വിഹിതം മകള്‍ക്ക് നീക്കിവെച്ചു എന്നുവേണം മനസ്സിലാക്കാന്‍. ഇതുകൊണ്ടാണ് ഐടി കമ്പനിയുടെ മറവില്‍, നല്‍കാത്ത സേവനത്തിന് പണം കൈമാറിയത്.

ബിജെപി നേതാവായ പി.സി. ജോര്‍ജിന്റെ മകനും ബിജെപിയുടെ യുവ നേതാവുമായ ഷോണ്‍ ജോര്‍ജാണ് മുഖ്യമന്ത്രിയുടെ മകള്‍ക്കെതിരായ പരാതിക്കാരന്‍. നിരവധി ഭീഷണികളും സമ്മര്‍ദ്ദങ്ങളും നേരിട്ടിട്ടും പരാതിയില്‍ ഉറച്ചുനിന്ന് പൊരുതിയ ഷോണ്‍ അഭിനന്ദനം അര്‍ഹിക്കുന്നു. ഒരു തരത്തിലുമുള്ള അന്തര്‍ധാര സൃഷ്ടിക്കാനും ഈ നേതാവ് നിന്നു കൊടുത്തില്ല. ഈ പോരാട്ടത്തിന്റെ വിജയമാണ് മുഖ്യമന്ത്രിയുടെ മകള്‍ മുഖ്യപ്രതിയായ കേസിന്റെ കുറ്റപത്രം. മധുരയില്‍ സിപിഎമ്മിന്റെ പാര്‍ട്ടി കോണ്‍ഗ്രസ് നടക്കുന്നതിനിടെയാണ് മാസപ്പടി കേസില്‍ മുഖ്യമന്ത്രിയുടെ മകള്‍ വിചാരണ ചെയ്യപ്പെടാന്‍ പോകുന്ന വിവരം പുറത്തുവന്നത്. പതിവിന് വിപരീതമായി പ്രതികരിക്കാന്‍ മുഖ്യമന്ത്രി തയ്യാറായില്ല. എന്തെങ്കിലും പറഞ്ഞു പോയാല്‍ കൂടുതല്‍ കുടുങ്ങുമെന്നതുകൊണ്ടാവാം നിശബ്ദത പാലിച്ചത്.

വീണ മുഖ്യപ്രതിയായത് സാങ്കേതികം മാത്രമാണെന്നും, കേസിന്റെ വിശദാംശങ്ങള്‍ പുറത്തുവരട്ടെ എന്നുമൊക്കെയാണ് എം.വി. ഗോവിന്ദനെപ്പോലുള്ള സിപിഎം നേതാക്കള്‍ ഇപ്പോഴും പറയുന്നത്. ഇത് ഒരുതരം കുപ്രചാരണമാണ്. ഈ ഘട്ടത്തില്‍ പുറത്തു വരേണ്ട കാര്യങ്ങളൊക്കെ പുറത്തുവന്നു കഴിഞ്ഞു. അതിന്റെ അടിസ്ഥാനത്തിലാണ് വീണ മുഖ്യപ്രതിയായത്. കേസിന്റെ നടപടി വെറും സാങ്കേതികമാണെന്ന് വാദിക്കുന്നത് മുഖം രക്ഷിക്കുന്നതിനു വേണ്ടിയാണ്. പത്തുവര്‍ഷത്തോളം തടവും പിഴയും ലഭിക്കാവുന്ന കുറ്റമാണ്. അങ്ങനെയൊരു കേസില്‍ പ്രതിയായാല്‍ അത് സാങ്കേതികമാണ് എന്നുപറഞ്ഞ് രക്ഷപ്പെടാനാവില്ല. നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടെ. കുറ്റം ചെയ്തവര്‍ ശിക്ഷിക്കപ്പെടുക തന്നെ വേണം. മകളെ രക്ഷിക്കാന്‍ ഏതറ്റം വരെയും മുഖ്യമന്ത്രി എന്ന നിലയ്‌ക്ക് പിണറായി വിജയന്‍ പോയെന്നിരിക്കും. പക്ഷേ വിജയിക്കാന്‍ പോകുന്നില്ല. മാത്രമല്ല ഈ കേസില്‍ പിണറായി വിജയനും കുടുങ്ങാനുള്ള സാധ്യത വളരെ കൂടുതലാണ്. ചിത്രം വ്യക്തമായിരിക്കെ രാഷ്‌ട്രീയ ധാര്‍മികത അല്പമെങ്കിലും അവശേഷിക്കുന്നുണ്ടെങ്കില്‍ മുഖ്യമന്ത്രിസ്ഥാനത്തുനിന്ന് രാജിവയ്‌ക്കാനുള്ള മാന്യത പിണറായി വിജയന്‍ കാണിക്കണം.

Tags: Veena VijayanChief MinisterExalogic Slutionsmain accused
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അക്കൗണ്ടുകളിലേക്ക് പണമെത്തിയത് എങ്ങനെ; വീണ വിജയന്റെ ലോക്കർ ഇഡി പരിശോധിക്കുന്നു

Kerala

അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടര്‍ അനീഷ്യ ആത്മഹത്യ ചെയ്ത കേസിലെ പ്രതിക്ക് സ്വന്തം നാട്ടിലേക്ക് സ്ഥലംമാറ്റം, മുഖ്യമന്ത്രിയുടെ ഉറപ്പ് വെറുതെയോ?

ചോദ്യം ചെയ്യലിന് ഇ ഡി ഓഫീസില്‍ എത്തിയ വീണാ വിജയന്‍
Kerala

ഇ ഡിക്ക് മുന്‍പില്‍ പതറി വീണ; ചോദ്യങ്ങള്‍ക്ക് വ്യക്തമായ മറുപടിയില്ല വീണ്ടും വിളിപ്പിക്കും; എസ്എഫ്‌ഐഒ രേഖകള്‍ ഇന്ന് ലഭിക്കും

Kerala

മാസപ്പടി മാഫിയയുടെ കോട്ട തകരുന്നു; നിയമം അതിന്റെ വഴിക്ക്: കുമ്മനം രാജശേഖരൻ

Kerala

മാസപ്പടി കേസ് വീണയിൽ മാത്രം ഒതുങ്ങുന്നതല്ല; പിണറായി വിജയൻ ശിക്ഷിക്കപ്പെടുന്നതുവരെ ഒരടി പിന്നോട്ടില്ല: ഷോൺ ജോർജ്

പുതിയ വാര്‍ത്തകള്‍

യോഗദിനാചരണത്തിന് ഗവര്‍ണര്‍ യോഗം വിളിച്ചത് ഇന്ത്യന്‍ ഫെഡറലിസത്തിന് മേലുള്ള കടന്നുകയറ്റമെന്ന് എസ് ഡിപിഐ നേതാവ്

ജോണ്‍ ബ്രിട്ടാസും സംഘവും എന്തേ ഇഡി പിടികൂടിയ മലയാളി വൈദികരെ രക്ഷിക്കാന്‍ ഛത്തീസ് ഗഢില്‍ പോകുന്നില്ല?

നയൻതാരയുടെ ഉയിരിനും, ഉലകിനുമൊപ്പം കളിച്ച് ചിരിച്ച് മമ്മൂട്ടി

ഇന്ത്യ 12 ആണവ പോര്‍മുനകള്‍ വിന്യസിച്ചുകഴിഞ്ഞുവെന്ന് എങ്ങിനെ സ്വീഡനിലെ സിപ്രി അറിഞ്ഞു? ആ രഹസ്യം ചോര്‍ത്തിയത് അജിത് ഡോവല്‍?

ജനസംഖ്യാ വർദ്ധനവ് കൊണ്ടല്ല, വികസനം ഉദ്ദേശിച്ചാണ് മലപ്പുറം ജില്ലയെ വിഭജിക്കുന്നതെങ്കിൽ കേന്ദ്രഭരണപ്രദേശമാക്കണം ; വിശ്വഹിന്ദുപരിഷത്ത്

ചൈനയിലെ ഷെൻസി പ്രവിശ്യയിലെ ദാതോങ്ങിനടുത്തുള്ള യുങ്‌യാങ് ഗുഹകളിൽ കണ്ട മയിലിന്മേൽ കാലുകൾ വച്ചുകൊണ്ട് ഇരിക്കുന്ന കാർത്തികേയന്‍റെ ചിത്രം (ഇടത്ത്) ചൈനയില്‍ മുരുക ഭഗവാനെ ബോധിസത്വനായി ചിത്രീകരിച്ചിരിക്കുന്നു, മുരുകവാഹനമായ മയിലിനെ കാണാം (വലത്ത്)

ചൈനയില്‍ മുരുകഭക്തര്‍ കൂടുന്നു…വെളിപ്പെടുത്തിയത് ദല്‍ഹി സന്ദര്‍ശിച്ച യാന്‍എന്ന ചൈനീസ് മുരുകഭക്ത

ഫിഫ ലോകകപ്പ് 2026 : ഒമാൻ സെൻട്രൽ ബാങ്ക് വെള്ളി സ്മാരക നാണയം പുറത്തിറക്കുന്നു

പാക് തീവ്രവാദി മുഷ്താഖ് അഹമ്മദ് ഭട്ട് (ഇടത്ത്) ഇന്ത്യയുടെ കള്ളനോട്ട് (വലത്ത്)

ഐഎസ്ഐ പ്രസില്‍ ഇന്ത്യന്‍ നോട്ടുകള്‍ അടിച്ചു, ഈ കള്ളനോട്ടുകള്‍ കശ്മീരിലേക്ക് കൊണ്ടുപായത് ഞാനാണ്:. പാക് തീവ്രവാദി മുഷ്താഖ് അഹമ്മദ് ഭട്ട്

‘അനുമതി കിട്ടിയില്ലെങ്കില്‍ കണക്കായി പോയി!’ കരയോഗം വാട്ട്‌സ് ആപ്പ് ഗ്രൂപ്പുകളില്‍ സുകുമാരന്‍നായര്‍ക്കെതിരെ പ്രതികരണ പ്രവാഹം

ഇസ്ലാമിനുള്ളിലെ തീവ്രവാദം ഭയപ്പെടുത്തി ; ഹിന്ദു വിശ്വാസങ്ങളെ ഇഷ്ടപ്പെട്ടതിന്റെ പേരിൽ നിരന്തരം ഭീഷണി ; മുഹമ്മദ് ഷഹ്സാദ് ഒടുവിൽ ഹിന്ദുമതത്തിലേയ്‌ക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.