കോഴിക്കോട് : കേരളത്തിലെ എംപിമാരോട് വഖഫ് നിയമഭേദഗതി ബില്ലിനെ പിന്തുണയ്‌ക്കാന്‍ സഭാ നേതൃത്വം ആവശ്യപ്പെട്ടത് ചിലര്‍ അപരാധമായി ചിത്രീകരിക്കാന്‍ ശ്രമിച്ചെന്ന് തലശേരി അതിരൂപത ആര്‍ച്ച് ബിഷപ് മാര്‍ ജോസഫ് പാംപ്ലാനി. കോഴിക്കോട് ക്രൈസ്തവ അവകാശ സംരക്ഷണ റാലിയില്‍ സംസാരിക്കുകയായിരുന്നു ആര്‍ച്ച് ബിഷപ്. സഭയ്‌ക്ക് കൃത്യമായ നിലപാട് സ്വീകരിക്കാന്‍ അവകാശമുണ്ടെന്ന് അദ്ദേഹം പറഞ്ഞു
വഖഫ് ബില്‍ സമുദായ വിഷയമല്ല. സാമൂഹിക നീതിയുടെ വിഷയമാണ് അതെന്നും ആര്‍ച്ച് ബിഷപ് പറഞ്ഞു.
പിണറായി വിജയന്‍ കാര്യപ്രാപ്തനായ മുഖ്യമന്ത്രിയാണെന്നും ഇഛാശക്തിയുണ്ടെന്നും ആര്‍ച്ച് ബിഷപ് മാര്‍ ജോസഫ് പാംപ്ലാനി പറഞ്ഞു. സമുദായം മുഖ്യമന്ത്രിയെ വിശ്വസിച്ച് ജെ ബി കോശി കമ്മിഷന് മുന്നില്‍ പരാതി നല്‍കി. മുഖ്യമന്ത്രി പിണറായി വിജയന്‍ വച്ച കമ്മിഷനായതിനാല്‍ ആണ് പരാതി നല്‍കിയത്. ആ റിപ്പോര്‍ട്ട് ആരും കണ്ടിട്ടില്ല. അത് ക്രൈസ്തവ സമുദായത്തോടുള്ള അവഹേളനമാണ്. ജെ ബി കോശി കമ്മിഷന്‍ റിപ്പോര്‍ട്ട് വെളിച്ചം കാണണം.ഇല്ലെങ്കില്‍ രാഷ്‌ട്രീയപരമായ നിലപാട് സമുദായം സ്വീകരിക്കുമെന്ന് ആര്‍ച്ച് ബിഷപ് മാര്‍ ജോസഫ് പാംപ്ലാനി മുന്നറിയിപ്പ് നല്‍കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: