Monday, April 6, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Football

ഐ ലീഗില്‍ നാളെ കിരീടധാരണം; കപ്പടിക്കാന്‍ ഗോകുലവും, കളി കാണാൻ പ്രവേശനം സൗജന്യം

സ്‌പോര്‍ട്‌സ് ലേഖകന്‍ by സ്‌പോര്‍ട്‌സ് ലേഖകന്‍
Apr 5, 2025, 12:56 pm IST
in Football, Sports

കോഴിക്കോട്: ഐ ലീഗ് ഫുട്ബോളില്‍ നാളെ കിരീടധാരണം. നാല് ടീമുകളാണ് നാളെ ഐ ലീഗ് കിരീടം ലക്ഷ്യമിട്ട് സീസണിലെ അവസാന പോരാട്ടത്തിനിറങ്ങുന്നത്. ഗോകുലം കേരള എഫ്സി, ചര്‍ച്ചില്‍ ബ്രദേഴ്സ്, റിയല്‍ കശ്മീര്‍, ഇന്റര്‍ കാശി ടീമുകളാണ് കിരീടം ലക്ഷ്യമിട്ട് നാളെ മൈതാനത്തിറങ്ങുന്നത്. ഞായറാഴ്ച വൈകിട്ട് നാലിനാണ് മത്സരങ്ങള്‍.

പോയിന്റ് പട്ടികയില്‍ രണ്ടാമതുള്ള കേരളത്തിന്റെ സ്വന്തം ക്ലബ് ഗോകുലം കേരള എഫ്സി കോഴിക്കോട് കോര്‍പ്പറേഷന്‍ സ്റ്റേഡിയത്തില്‍ ഡെംപോ സ്പോര്‍ട്സ് ക്ലബിനെ നേരിടുമ്പോള്‍ നിലവില്‍ പോയിന്റ് പട്ടികയില്‍ ഒന്നാമതുള്ള ചര്‍ച്ചില്‍ ബ്രദേഴ്സിന് മൂന്നാമതുള്ള റിയല്‍ കശ്മീരാണ് എതിരാളികള്‍. ശ്രീനറിലെ ടിആര്‍സി സ്റ്റേഡിയത്തിലാണ് ഈ പോരാട്ടം. പോയിന്റ് നിലയില്‍ നാലാമതുള്ള ഇന്റര്‍ കാശിക്ക് കൊല്‍ക്കത്ത കല്യാണി സ്റ്റേഡിയത്തില്‍ നടക്കുന്ന പോരാട്ടത്തില്‍ രാജസ്ഥാന്‍ എഫ്സിയാണ് എതിരാളികള്‍. ലീഗിലെ 21 മത്സരങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ 11 ജയവും 6 സമനിലയും നാല് തോല്‍വിയുമടക്കം 39 പോയിന്റുമായാണ് ചര്‍ച്ചില്‍ ബ്രദേഴ്സ് ഒന്നാം സ്ഥാനത്ത് നില്‍ക്കുന്നത്. രണ്ടാമതുള്ള ഗോകുലത്തിന് 11 ജയവും നാല് സമനിലയും ആറ് തോല്‍വിയുമടക്കം 37 പോയിന്റും റയല്‍ കശ്മീരിനും ഇന്റര്‍ കാശിക്കും 10 വിജയവും ആറ് വീതം സമനിലയും അഞ്ച് തോല്‍വിയുമടക്കം 36 പോയിന്റുമാണുള്ളത്.

നിലവിലെ സാഹചര്യത്തില്‍ അവസാന മത്സരത്തില്‍ സമനില മാത്രം മതി ചര്‍ച്ചിലിന്
കിരീടം നേടാനും അതുവഴി അടുത്ത സീസണില്‍ ഐഎസ്എല്‍ കളിക്കാനും. അതേസമയം ഗോകുലം ഡെംപോയെ തോല്‍പിക്കുകയും ചര്‍ച്ചില്‍ ബ്രദേഴ്സ് റിയല്‍ കശ്മീരിനോടു തോല്‍ക്കുകയും ചെയ്താല്‍ ഐ ലീഗ് കിരീടം ഗോകുലത്തിനു സ്വന്തമാകും.

സീസണിലെ ആദ്യ മത്സരത്തില്‍ ശ്രീനിധി ഡക്കാണിനെ തോല്‍പ്പിച്ച് തുടങ്ങിയ ഗോകുലത്തിന് പിന്നീട് ആ മികവ് നിലനിര്‍ത്താനായില്ല. തുടര്‍ച്ചയായ സമനിലകളും തോല്‍വികളും അവര്‍ക്ക് തിരിച്ചടിയായി. ഒടുവില്‍ തുടര്‍ച്ചയായ മോശം പ്രകടനത്തെ തുടര്‍ന്ന്് ലീഗില്‍ എട്ട് മത്സരം ബാക്കിയുള്ളപ്പോള്‍ സ്പാനിഷ് കോച്ച് അന്റോണിയോ റുവേദയെ പുറത്താക്കിയ ഗോകുലം ടീമിന്റെ സഹപരിശീലകനായിരുന്ന എറണാകുളം സ്വദേശി ടി.എ. രഞ്ജിത്തിനെ പകരം ചുമതയേല്‍പിച്ചത് ആകസ്‌കമികമായിരുന്നു. പിന്നീടങ്ങോട്ട് മികച്ച പ്രകടനമാണ് ടീം കാഴ്ചവെച്ചത്. ടീമിന്റെ ഈ ഒത്തൊരുമയും ഓള്‍ റൗണ്ട് മികവിലുമാണ് കോച്ചിന്റെ പ്രതീക്ഷകളത്രയും.

ഗോകുലത്തിന്റെ കിരീടധാരണത്തിനൊപ്പം ചര്‍ച്ചില്‍ ബ്രദേഴ്സിന്റെ തോല്‍വിയും മനസ്സില്‍ കണ്ടാണ് ടീം നാളെ കലാശപ്പോരിനിറങ്ങുന്നത്. ആരാധക പിന്തുണയില്‍ സ്വന്തം മൈതാനത്ത് ഡെംപോ എഫ്സിക്കെതിരെ മികച്ച പോരാട്ടം നടത്തുമെന്ന് ഗോകുലം കേരള എഫ്സി ഹെഡ് കോച്ച് ടി.എ. രഞ്ജിത്ത് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. വിജയം മാത്രമാണ് ടീം ലക്ഷ്യമിടുന്നത്. ടീം നായകന്‍ സെര്‍ജിയോ ലാമാസും സ്ട്രൈക്കര്‍ തബിസോ ബ്രൗണും ഇഗ്നാസിയോ അബെലെഡോയും മികച്ച ഫോമിലാണെന്നത് ഗോകുലത്തിന് മികച്ച പ്രതീക്ഷ നല്‍കുന്നതാണന്നും അദ്ദേഹം പറഞ്ഞു.

കളികാണാന്‍ പ്രവേശനം സൗജന്യമാണ്. വാര്‍ത്താസമ്മേളനത്തില്‍ ടെക്നിക്കല്‍ ഡയറക്ടര്‍ സി.എം. രഞ്ജിത്ത്, സിഇഒ അശോക്, ഗോകുലം കേരള എഫ്സി ക്യാപ്റ്റന്‍ സെര്‍ജിയോ ലാമാസ്, ഗോള്‍കീപ്പര്‍ ഷിബിന്‍ രാജ് പങ്കെടുത്തു.

Tags: kozhikodeGokulam KeralaI League Football
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കോഴിക്കോട് ട്രെയിനിനു നേരെ കല്ലേറ്; വിദ്യാര്‍ഥിനിക്ക് ഗുരുതര പരുക്ക്

Kerala

വിദ്യാര്‍ഥികളെ ഇറക്കി വന്ന സ്‌കൂള്‍ വാനില്‍ നിര്‍ത്തിയിട്ട ഉടന്‍ തീ; ഒഴിവായത് വൻ ദുരന്തം

Kerala

ബെംഗളൂരുവിലേക്കുള്ള ബസ്സ് അപകടത്തിൽ നാലുപേർ കൊല്ലപ്പെട്ടു

Kerala

കോഴിക്കോട് മൂന്നര വയസുകാരി ഷിഗെല്ല ബാധിച്ച് മരിച്ചു; അങ്കണവാടിയിലെ മൂന്ന് കുട്ടികൾക്കും രോഗലക്ഷണങ്ങൾ

Kerala

നഴ്‌സുമാരുടെ സമരം: വിദ്യാർത്ഥികൾ ഹോസ്റ്റൽ ഒഴിയണമെന്ന ഉത്തരവ് ബിജെപി ഇടപെട്ട് പിൻവലിപ്പിച്ചു

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

പാകിസ്ഥാന്‍ സാമ്പത്തിക ഞെരുക്കത്തിലേക്ക്, കടം നല്‍കിയ 200 കോടി ഡോളര്‍ തിരിച്ചുനല്‍കാന്‍ ആവശ്യപ്പെട്ട് യുഎഇ

വ്യാജരേഖകള്‍ കാണിച്ച് ഹിമന്ത ബിശ്വശര്‍മ്മയുടെ ഭാര്യയ്‌ക്ക് മൂന്ന് പാസ്പോര്‍ട്ടുകളുണ്ടെന്ന് ആരോപണം, പവന്‍ഖേരയെ ജയിലിലാക്കുമെന്ന് ഹിമന്ത

ടി.എന്‍. പ്രതാപന്റെ കിറ്റാരോപണത്തെക്കുറിച്ച് സുരേഷ് ഗോപിയോട് ചോദിച്ചപ്പോള്‍ മാധ്യമങ്ങള്‍ക്ക് കിട്ടേണ്ടത് കിട്ടി

പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരായ പോസ്റ്റുകള്‍ പിന്‍വലിച്ച് രാഘവ് ഛദ്ദ; ഈ ആം ആദ്മി എംപി ബിജെപിയിലേക്ക്?

‘നാവികസേന കടൽമാർഗം പാകിസ്ഥാനെ ആക്രമിക്കാൻ നിമിഷങ്ങള്‍ ബാക്കി…അപ്പോഴേക്കും പാകിസ്ഥാന്‍ കാലില്‍ വീണു, ഓപ്പറേഷന്‍ സിന്ദൂര്‍ നിര്‍ത്തി

ഗുരുവായൂരപ്പന് നിവേദിക്കാന്‍ കദളിക്കുലയുമായി ഗുരുവായൂര്‍ ബിജെപി സ്ഥാനാര്‍ത്ഥി ബി. ഗോപാലകൃഷ്ണന്‍ (വലത്ത്)

ബിജെപിയുടെ ഗോപാലകൃഷ്ണന്‍ പറഞ്ഞാല്‍ മാത്രം വര്‍ഗ്ഗീയത, വനിതാ ലീഗ് നേതാവ് പച്ചയ്‌ക്ക് വര്‍ഗ്ഗീയത പറഞ്ഞാല്‍ അത് മതേതരമോ?

പരാജയം മണത്ത് ടിഎന്‍ പ്രതാപന്‍ (വലത്ത്) വാടാനപ്പള്ളിയില്‍ ടി.എന്‍ പ്രതാപനെതിരെ മുദ്രാവാക്യം മുഴക്കുന്ന ബിജെപി പ്രവര്‍ത്തകര്‍ (ഇടത്ത്)

ടി.എന്‍.പ്രതാപന്‍ വിയര്‍ക്കുന്നു;മണലൂരിലെയും വാടാനപ്പള്ളിയിലെയും കിറ്റാരോപണം പൊളിഞ്ഞു; സത്യം പുറത്തുകൊണ്ടുവന്ന് സിസിടിവി

പാകിസ്താന്റെ മധ്യസ്ഥത ഇവിടെ വേണ്ടെന്ന് ഇറാൻ; ഇന്ത്യയ്‌ക്ക് വലിയ പങ്കുവഹിക്കാനാകുമെന്നും ഇറാൻ പ്രതിനിധി അബ്ദുൾ മജിദ് ഹക്കീം ഇലാഹി

വാസ്തു ദോഷം അകറ്റാൻ എളുപ്പവഴികൾ!

പുറമെ പഴുത്താലും അകത്ത് വിഷം! രാസവസ്തുക്കൾ ചേർത്ത മാമ്പഴം തിരിച്ചറിയാൻ ഇതാ വഴികൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.