Wednesday, May 28, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

ചരിത്രം കുറിച്ച നിയമനിര്‍മാണം

വഖഫ് നിയമഭേദഗതി പാസായതില്‍ ഏറ്റവും കൂടുതല്‍ സന്തോഷിക്കുന്നത് മുനമ്പത്ത് സ്വത്ത് അന്യാ ധീനപ്പെടുന്ന 600 ലേറെ കുടുംബങ്ങളാണ്. വക്കഫ് ബോര്‍ഡിന്റെ കയ്യേറ്റത്തിനെതിരെ ഈ കുടുംബങ്ങള്‍ക്ക് ഇനി കോടതിയെ സമീപിക്കാം. ഭേദഗതി ബില്ല് നിയമമാകുന്നതോടെ വെട്ടിലാകുന്നത് കേരളത്തിലെ എല്‍ഡിഎഫ്, യുഡിഎഫ് മുന്നണികളാണ്.

Janmabhumi Online by Janmabhumi Online
Apr 5, 2025, 10:59 am IST
in Editorial, Vicharam
FacebookTwitterWhatsAppTelegramLinkedinEmail

തെറ്റിദ്ധാരണ പരത്തുന്ന വാര്‍ത്തകള്‍ക്കും ഒരു വിഭാഗം മത-രാഷ്‌ട്രീയ നേതാക്കള്‍ കുത്തിപ്പൊക്കിയ വിവാദങ്ങള്‍ക്കുമൊടുവില്‍, നരേന്ദ്രമോദി സര്‍ക്കാര്‍ കൊണ്ടുവന്ന വക്കഫ് ഭേദഗതി ബില്‍ പാര്‍ലമെന്റിന്റെ ഇരു സഭകളും വ്യക്തമായ ഭൂരിപക്ഷത്തോടെ പാസാക്കിയിരിക്കുന്നു. രാഷ്‌ട്രപതി ഒപ്പുവയ്‌ക്കുന്നതോടെ ഈ ബില്ല് നിയമമായി മാറുകയാണ്. രാജ്യസഭയില്‍ ഭരണപക്ഷം പ്രതീക്ഷിച്ചതിലുമേറെ വോട്ടുകള്‍ ബില്ലിന് അനുകൂലമായി ലഭിച്ചു എന്നത് പ്രത്യേകം ശ്രദ്ധേയമാണ്. ഭരണകക്ഷിയായ എന്‍ഡിഎയില്‍ ഇത് സംബന്ധിച്ച് വിള്ളലു ണ്ടാകുമെന്നും, ബില്ല് പരാജയപ്പെടുമെന്നുമുള്ള പ്രചാരണം ചില പ്രതിപക്ഷ കക്ഷികള്‍ നടത്തിയിരുന്നു. എന്നാല്‍ ലോക്‌സഭയില്‍ ചര്‍ച്ച നടക്കുന്നതിനു മുന്‍പേ പ്രതിപക്ഷം പ്രതീക്ഷയര്‍പ്പിച്ച ടിഡിപിയും ജെഡിയുവും ബില്ലിന് പിന്തുണ പ്രഖ്യാപിച്ച് രംഗത്തുവന്നത് കോണ്‍ഗ്രസിനെയും സിപിഎമ്മിനെയും മറ്റും മോഹഭംഗത്തിലാഴ്‌ത്തി. എന്‍ഡിഎ സഖ്യത്തിന്റെ ഭാഗമല്ലാത്ത കക്ഷികള്‍ പോലും ബില്ലിന് അനുകൂലമായി വോട്ട് ചെയ്തു എന്നത് നരേന്ദ്രമോദി സര്‍ക്കാരിന്റെ ഉദ്ദേശ ശുദ്ധിക്കുള്ള അംഗീകാരമാണ്.

വഖഫ് ഭേദഗതി ബില്‍ പാസാക്കാന്‍ കഴിഞ്ഞത് ചരിത്രപരമായ നിമിഷമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞത് ശ്രദ്ധേയമാണ്. ഈ നിയമം സാമൂഹ്യ സാമ്പത്തിക നീതിയും സുതാര്യതയും സമഗ്രമായ വളര്‍ച്ചയും ഉറപ്പുവരുത്തുമെന്നും, കാലങ്ങളായി അവഗണിക്കപ്പെട്ട് ശബ്ദവും അവസരവും നഷ്ടപ്പെട്ടവരെ സഹായിക്കുമെന്നുമുള്ള പ്രധാനമന്ത്രിയുടെ വാക്കുകള്‍ രാജ്യത്തെ ജനത തുറന്ന മനസ്സോടെ ഉള്‍ക്കൊള്ളും.

കഴിഞ്ഞവര്‍ഷം പാര്‍ലമെന്റില്‍ അവതരിപ്പിച്ച ബില്ലിനെതിരെ അടിസ്ഥാനരഹിതമായ ആരോപണങ്ങളാണ് കോണ്‍ഗ്രസും സിപിഎമ്മും ചില മുസ്ലിം സംഘടനകളും ഉന്നയിച്ചത്. എന്നാല്‍ ഇത് തീര്‍ത്തും വസ്തുതാ വിരുദ്ധമായിരുന്നു. പ്രതിപക്ഷത്തിന്റെ ആവശ്യപ്രകാരം ബില്ല് സംയുക്ത പാര്‍ലമെന്ററി സമിതിക്ക് വിടുകയുണ്ടായി. ഒരു ലക്ഷത്തോളം നിവേദനങ്ങളാണ് വ്യക്തികളില്‍ നിന്നും സംഘടനകളില്‍ നിന്നും ജെപിസി സ്വീകരിച്ചത്. ദാറുല്‍ ഉലൂം ദേവ്ബന്ദ് ഉള്‍പ്പെടെ നിരവധി പ്രമുഖ മുസ്ലിം സംഘടനകളുമായും, സംസ്ഥാന വക്കഫ് ബോര്‍ഡുളുമായും സാമൂഹ്യ സംഘടനകളുമായും നിയമ വിരുദ്ധരുമായും ജെപിസി ആശയവിനിമയം നടത്തി. ഇതിന്റെ അടിസ്ഥാനത്തിലാണ് സമഗ്രമായ ബില്ലിന് രൂപം നല്‍കിയത്. എന്നിട്ടും ബില്ല് പാര്‍ലമെന്റില്‍ അവതരിപ്പിച്ചപ്പോള്‍ അത് അടിച്ചേല്‍പ്പിക്കുകയാണെന്നും മറ്റുമുള്ള രാഷ്‌ട്രീയ പ്രേതിതമായ ആക്ഷേപങ്ങളാണ് പ്രതിപക്ഷം ഉന്നയിച്ചത്.

ഇതിന് ബില്ല് അവതരിപ്പിച്ച ന്യൂനപക്ഷ കാര്യ മന്ത്രി കിരണ്‍ റിജിജുവും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും കേരളത്തില്‍ നിന്നുള്ള എംപിയും സഹമന്ത്രിയു മായ സുരേഷ് ഗോപിയും ചുട്ട മറുപടികളാണ് നല്‍കിയത്. പാര്‍ലമെന്റിനു പുറത്ത് ബില്ലിനെ എതിര്‍ത്തിരുന്ന കോണ്‍ഗ്രസ് എംപിമാരായ പ്രിയങ്ക പാര്‍ലമെന്റില്‍ എത്താതിരുന്നതും, രാഹുല്‍ ചര്‍ച്ചകളില്‍ പങ്കെടുക്കാതിരുന്നതും കോണ്‍ഗ്രസിനെ നാണംകെടുത്തി. യാതൊരു ആത്മാര്‍ത്ഥതയുമില്ലാതെയാണ് ഈ നേതാക്കള്‍ ഭേദഗതി നിയമത്തിനെതിരെ പ്രചാരണം നടത്തിയതെന്ന് ഇതോടെ വ്യക്തമായി.

വഖഫ് ബോര്‍ഡില്‍ ഇസ്ലാമല്ലാത്തവരെ ഉള്‍പ്പെടുത്തിയത് മതത്തിലേക്കുള്ള കടന്നുകയറ്റമാണെന്ന ദുരാരോപണത്തിന് ആഭ്യന്തരമന്ത്രി അമിത് ഷാ നല്‍കിയ മറുപടി പ്രതിപക്ഷത്തിന്റെ വായടപ്പിക്കുകയുണ്ടായി. വക്കഫ് ബോര്‍ഡിലെ മുസ്ലിങ്ങളല്ലാത്ത അംഗങ്ങള്‍ മതപരമായ പ്രശ്‌നങ്ങളില്‍ ഒരിക്കലും ഇടപെടില്ലെന്നും ഭരണപരമായ പ്രശ്‌നങ്ങളാണ് അവര്‍ പരിഗണിക്കുകയെന്നും അമിത് ഷാ വ്യക്തമാക്കുകയുണ്ടായി. ഇക്കാര്യം മറച്ചുപിടിച്ച് മുസ്ലിം വോട്ട് ബാങ്കിനെ പ്രീണിപ്പിക്കാന്‍ പ്രതിപക്ഷം നടത്തിയ ശ്രമത്തെയാണ് അമിത് ഷാ തുറന്നുകാട്ടിയത്.

വഖഫ് നിയമഭേദഗതി പാസായതില്‍ ഏറ്റവും കൂടുതല്‍ സന്തോഷിക്കുന്നത് മുനമ്പത്ത് സ്വത്ത് അന്യാധീനപ്പെടുന്ന 600 ലേറെ കുടുംബങ്ങളാണ്. വക്കഫ് ബോര്‍ഡിന്റെ കയ്യേറ്റത്തിനെതിരെ ഈ കുടുംബങ്ങള്‍ക്ക് ഇനി കോടതിയെ സമീപിക്കാം. ഭേദഗതി ബില്ല് നിയമമാകുന്നതോടെ വെട്ടിലാകുന്നത് കേരളത്തിലെ എല്‍ഡിഎഫ്, യുഡിഎഫ് മുന്നണികളാണ്. മുസ്ലിം വോട്ടുബാങ്കിനെ പ്രീണിപ്പിച്ച് ന്യൂനപക്ഷ വിഭാഗമായ ക്രൈസ്തവരെയും, അസംഘടിതരായ ഹിന്ദുക്കളെയും കബളിപ്പിക്കാനുള്ള ശ്രമമാണ് കോണ്‍ഗ്രസും സിപിഎമ്മും നടത്തിപ്പോന്നത്. ഇക്കൂട്ടരുടെ ന്യൂനപക്ഷ പ്രേമം ഏകപക്ഷീയമാ ണെന്നും, സംഘടിത മുസ്ലിം വിഭാഗങ്ങളെ മാത്രമാണ് ഇവര്‍ ന്യൂനപക്ഷമായി കാണുന്നതെന്നും വെളിപ്പെട്ടിരിക്കുന്നു. ഇക്കൂട്ടരുടെ കപട രാഷ്‌ട്രീയം ഇനി അധികകാലം കേരളത്തില്‍ വിലപ്പോകില്ലെന്ന് ഉറപ്പാണ്.

Tags: bjpNDAmuslimParliament#Waqfbill
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

‘ തിലകം ധരിച്ച്  മുസ്ലീം പ്രദേശത്തേക്ക് വരരുത്, ഞാൻ നിന്നെ വെടിവയ്‌ക്കും’ : ഹിന്ദു ജാഗരൺ മഞ്ച് നേതാവിനെ മർദ്ദിച്ച് അസിം ഖുറേഷി

Kerala

നിലമ്പൂർ ഉപതിരഞ്ഞെടുപ്പ് കേരളത്തിലെ ജനതയ്‌ക്ക് മേൽ അടിച്ചേൽപ്പിച്ചത് , വോട്ടർമാർ ആഗ്രഹിച്ചതല്ല ഉപതിരഞ്ഞെടുപ്പ് : രാജീവ്‌ ചന്ദ്രശേഖർ

India

തിരിച്ചടി നൽകാനാകുമെന്ന് ലോകത്തിനു മുന്നിൽ ഇന്ത്യ തെളിയിച്ചു ; കേന്ദ്രസർക്കാരിന്റെ നീക്കങ്ങളെ പ്രശംസിച്ച് ശശി തരൂർ

India

എൻഡിഎ മുഖ്യമന്ത്രിമാരും ഉപമുഖ്യമന്ത്രിമാരും ദൽഹിയിലെത്തി, പ്രധാനമന്ത്രി മോദിയുമായി കൂടിക്കാഴ്ച തുടരുന്നു

Kerala

പിണറായി സര്‍ക്കാരിന്റെ സര്‍വനാശ ഭരണം; ഒരു വര്‍ഷം നീളുന്ന പ്രക്ഷോഭവുമായി എന്‍ഡിഎ

പുതിയ വാര്‍ത്തകള്‍

ഓപ്പറേഷന്‍ സിന്ദൂര്‍ ആക്രമണം കണ്ട് പാകിസ്ഥാന്‍ പട്ടാളക്കാര്‍ പേടിച്ചോടുന്ന വീഡിയോ പുറത്തുവിട്ട് അതിര്‍ത്തി രക്ഷാസേന

ഓടിക്കൊണ്ടിരുന്ന സ്വകാര്യ ബസിനു മുകളില്‍ മരം വീണ് നിരവധി യാത്രക്കാര്‍ക്ക് പരിക്ക്

വയനാട്, കോഴിക്കോട്, ഇടുക്കി ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ബുധനാഴ്ച അവധി

ജമാ അത്ത് ഇസ്ലാമി ഹിന്ദ് ൻ്റെ വിദ്യാർത്ഥി വിഭാഗമായ ഫ്രറ്റേണിറ്റി എന്ന സംഘടനയ്ക്ക് വേണ്ടി വേടന്‍റെ സപ്പോര്‍ട്ട് (വലത്ത്) വേടന്‍ ബോഡി ഗാര്‍ഡുകളുടെ നടുവില്‍ (ഇടത്ത്)

വേടന്‍ 2.0 എന്ന കലാകാരന്‍ മരിയ്‌ക്കുമ്പോള്‍….

കൊട്ടിയൂര്‍ പാല്‍ച്ചുരം – ബോയ്‌സ് ടൗണ്‍ റോഡില്‍ ഗതാഗതം നിരോധിച്ചു

വെഞ്ഞാറമൂട് കൂട്ടക്കൊലപാതകം: പ്രതി അഫാനെതിരെ രണ്ടാമത്തെ കുറ്റപത്രം സമര്‍പ്പിച്ചു

ഓപ്പറേഷന്‍ സിന്ദൂര്‍ പരാജയമാണെന്ന് ഉദ്ധവ് ശിവസേന നേതാവ് സഞ്ജയ് റാവത്ത്; കുറച്ചെങ്കിലും ഉളുപ്പുണ്ടോ എന്ന് സോഷ്യല്‍ മീഡിയ

നെല്ലിയാമ്പതിയില്‍ പരിക്കേറ്റ നിലയില്‍ കണ്ടെത്തിയ പുലി ചത്തു

ഡോ. സിസ തോമസിന്റെ പെന്‍ഷന്‍ ആനുകൂല്യം തടഞ്ഞ നടപടി അംഗീകരിക്കാനാവില്ലെന്ന് ഹൈക്കോടതി

യുദ്ധത്തിലെ ഇന്ത്യയുടെ നഷ്ടക്കണക്കുകള്‍ ചോദിക്കുന്ന പ്രതിപക്ഷ നേതാവ്;രാജ്യതന്ത്രത്തിന്റെ അടിത്തറപോലും അറിയാതെ രാഹുല്‍ ഗാന്ധി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies