Saturday, June 7, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

വഖഫ് നിയമഭേദഗതി ബില്‍ ഇന്ന് ലോക്സഭയില്‍; എട്ട് മണിക്കൂര്‍ ചര്‍ച്ച

പി. ഷിമിത്ത് by പി. ഷിമിത്ത്
Apr 2, 2025, 07:23 am IST
in India
FacebookTwitterWhatsAppTelegramLinkedinEmail

ന്യൂദല്‍ഹി: രാജ്യം കാത്തിരുന്ന, ഏറെ പ്രാധാന്യമുള്ള വഖഫ് നിയമ ഭേദഗതി ബില്‍ ഇന്ന് ലോക്സഭയില്‍. ഉച്ചയ്‌ക്ക് 12നു ബില്‍ സഭയില്‍ കേന്ദ്ര ന്യൂനപക്ഷ മന്ത്രി കിരണ്‍ റിജിജു അവതരിപ്പിക്കും. ആഭ്യന്തരമന്ത്രി അമിത് ഷാ പ്രസംഗിക്കും. ബില്ലിന്മേല്‍ എട്ട് മണിക്കൂര്‍ ചര്‍ച്ച നടക്കും. നിര്‍ബന്ധമായും സഭയില്‍ ഹാജരാകണമെന്നാവശ്യപ്പെട്ട് അംഗങ്ങള്‍ക്ക് ബിജെപിയും കോണ്‍ഗ്രസും വിപ്പ് നല്കിയിട്ടുണ്ട്.

ബില്ലിനെ ഒറ്റക്കെട്ടായി എതിര്‍ക്കാനാണ് പ്രതിപക്ഷ തീരുമാനമെന്ന് ഇന്നലെ വൈകിട്ട് ചേര്‍ന്ന ഇന്‍ഡി മുന്നണി യോഗ ശേഷം കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ അറിയിച്ചു.

മധുരയിലെ പാര്‍ട്ടി കോണ്‍ഗ്രസില്‍ പങ്കെടുക്കണമെന്നും അതിനാല്‍ ഏപ്രില്‍ ഒന്ന് മുതല്‍ നാല് വരെ സഭാ സമ്മേളനത്തില്‍ പങ്കെടുക്കാനാകില്ലെന്നും കാട്ടി സ്പീക്കര്‍ക്കു കത്തു നല്കി മുങ്ങിയ നാല് സിപിഎം അംഗങ്ങളും ഇത് വിവാദമായതോടെ ദല്‍ഹിക്കു മടങ്ങി. ഒളിച്ചോടിയത് പാര്‍ട്ടിക്കു നാണക്കേടായെന്ന് തിരിച്ചറിഞ്ഞാണ്, സഭാ സമ്മേളനത്തിലേക്ക് മടങ്ങാന്‍ നേതൃത്വം നിര്‍ദേശിച്ചത്.

കേരളത്തിലെ മുനമ്പം ഉള്‍പ്പെടെ വഖഫ് അധിനിവേശ ഭീഷണി നേരിടുന്ന രാജ്യത്തെ നൂറ് കണക്കിന് കുടുംബങ്ങള്‍ക്ക് ആശ്വാസമേകുന്നതാണ് ബില്‍. പ്രമുഖ മുസ്ലിം പണ്ഡിതര്‍ക്ക് പുറമേ വിവിധ ക്രിസ്ത്യന്‍ സംഘടനകളും, പ്രത്യേകിച്ച് സിബിസിഐയും കേരളത്തിലെ മെത്രാന്‍ കൗണ്‍സിലും, ബില്ലിനെ സ്വാഗതം ചെയ്തിട്ടുണ്ട്. നേരത്തേ അവതരിപ്പിച്ച ബി
ല്‍ സംയുക്ത പാര്‍ലമെന്റ് സമിതിക്കു വിട്ടിരുന്നു. സമിതി നിര്‍ദേശിച്ച ഭേദഗതികളോടെയാണ് ബില്‍ വീണ്ടും സഭയില്‍ വരുന്നത്. ഭൂരിപക്ഷമുളളതിനാല്‍ ബില്‍ പാസാകുമെന്നുറപ്പാണ്. കോണ്‍ഗ്രസും സിപി എമ്മും അടക്കമുള്ള പ്രതിപക്ഷ കക്ഷികള്‍ ബില്ലിനെ എതിര്‍ക്കുന്നു. ബില്ലിനെ അനുകൂലിച്ചു വോട്ട് ചെയ്യണമെന്നു കേരള കത്തോലിക്ക സഭാനേതൃത്വം എംപിമാരോട് അഭ്യര്‍ത്ഥിച്ചിട്ടുണ്ട്.

ബില്ലിനെക്കുറിച്ചുള്ള ചര്‍ച്ചയില്‍ നിന്നു വിട്ടുനില്‍ക്കാനുള്ള നീക്കമാണ് പ്രതിപക്ഷത്തിന്റേതെന്നു പാര്‍ലമെന്ററികാര്യ-ന്യൂനപക്ഷകാര്യമന്ത്രി കിരണ്‍ റിജിജു ആരോപിച്ചു. എല്ലാ പാര്‍ട്ടികള്‍ക്കും അവരുടെ അഭിപ്രായം രേഖപ്പെടുത്താന്‍ വിശദമായ ചര്‍ച്ചയ്‌ക്കായി കേന്ദ്ര സര്‍ക്കാര്‍ തയാറാണ്, അതിനായി കാത്തിരിക്കുന്നു. ചിലര്‍ കുഴപ്പങ്ങള്‍ സൃഷ്ടിക്കാന്‍ മനഃപൂര്‍വം ശ്രമിക്കുന്നു. ബില്ലിനെതിരായ എതിര്‍പ്പുകള്‍ കേള്‍ക്കാന്‍ രാഷ്‌ട്രം ആഗ്രഹിക്കുന്നു, അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ലോക്സഭാ സ്പീക്കര്‍ ഓംബിര്‍ളയുടെ നേതൃത്വത്തില്‍ ഇന്നലെ ചേര്‍ന്ന പാര്‍ലമെന്റ് കാര്യോപദേശക സമിതി യോഗത്തിലാണ് എത്ര മണിക്കൂര്‍ ചര്‍ച്ച വേണമെന്നതില്‍ തീരുമാനമായത്. 12 മണിക്കൂര്‍ ചര്‍ച്ച വേണമെന്നായിരുന്നു പ്രതിപക്ഷ ആവശ്യം. എന്നാല്‍ എട്ടു മണിക്കൂര്‍ ചര്‍ച്ചയെന്ന സമവായത്തിലെത്തുകയായിരുന്നു. സ്പീക്കര്‍ തീരുമാനം അറിയിച്ചതോടെ പ്രതിപക്ഷം യോഗത്തില്‍ നിന്ന് ഇറങ്ങിപ്പോയി. ഇന്നലെ രാത്രി ചേര്‍ന്ന ഇന്‍ഡി മുന്നണിയോഗം ബില്ലിനെ ഒറക്കെട്ടായി എതിര്‍ക്കാന്‍ തീരുമാനിച്ചിട്ടുണ്ട്.

പ്രധാന ഭേദഗതികള്‍
1. വഖഫ് സ്വത്തില്‍ അവകാശമുന്നയിക്കാന്‍ രേഖ നിര്‍ബന്ധം. കാലങ്ങളായി കൈവശമുണ്ടായിരുന്നുവെന്നതുകൊണ്ട് വഖഫ് ഭൂമിയാവില്ല.
2. സ്ത്രീകളും മുസഌങ്ങള്‍ അല്ലാത്തവരെയും ബോര്‍ഡിലുള്‍പ്പെടുത്തും ചീഫ് എക്‌സിക്യൂട്ടീവ് പദവിയിലും അമുസഌങ്ങള്‍ക്ക് നിയമനം
3. ട്രൈബ്യൂണല്‍ വിധിയില്‍ പരാതിയുള്ളവര്‍ക്ക് ഹൈക്കോടതിയെ സമീപിക്കാം.
4. അഞ്ചു വര്‍ഷം ഇസഌം വിശ്വാസം പിന്തുടര്‍ന്നവര്‍ക്കേ വഫഖ് നല്‍കാന്‍ സാധിക്കൂ
5. മുസഌങ്ങൡലെ ബോറയടക്കമുള്ള ന്യൂനപക്ഷങ്ങള്‍ക്ക് പ്രത്യേക ബോര്‍ഡ്‌

Tags: Kiren rijijuLok SabhaWaqf Amendment Bill
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വഖഫ്: മുനമ്പം നിവാസികള്‍ക്ക് കക്ഷിചേരാന്‍ ട്രൈബ്യൂണല്‍ അനുമതി; തുടര്‍വാദം ഇന്ന് ആരംഭിക്കും; വഖഫ് സംരക്ഷണ സമിതിക്കുള്ള തിരിച്ചടിയെന്ന് മുനമ്പം സമരസമിതി

Kerala

ജോസ് കെ മാണി അഭിനയം അവസാനിപ്പിക്കണം; വഖഫിലെ വഞ്ചനയ്‌ക്ക് മാപ്പ് പറയണം: എൻ. ഹരി

India

മണിപ്പൂരിലെ രാഷ്‌ട്രപതി ഭരണത്തിന് ലോക്സഭയുടെ അംഗീകാരം

ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍, എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ സന്ദര്‍ശിച്ചപ്പോള്‍, തുഷാര്‍ വെള്ളാപ്പള്ളി, പി. കെ. കൃഷ്ണദാസ് എന്നിവര്‍ സമീപം
Kerala

വഖഫ് ബില്‍ പാസാക്കിയത് നന്നായെന്ന് വെള്ളാപ്പള്ളി നടേശന്‍

Kerala

പടക്കംപൊട്ടിച്ചും കേന്ദ്രസർക്കാരിനും ബിജെപിക്കും നന്ദി അറിയിച്ചും മുനമ്പത്തെ ജനങ്ങൾ, കേരളത്തിലെ 19 എംപിമാർക്കെതിരെ പ്രകടനം

പുതിയ വാര്‍ത്തകള്‍

ഭൂകമ്പത്തിൽ നടുങ്ങി ചിലി : അനുഭവപ്പെട്ടത് 6.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം : ആളപായമില്ല , വീട് വിട്ടോടി ജനങ്ങൾ

ഒരു കുടുംബത്തിലെ നാലുപേർ വെന്തുമരിച്ചതിൽ ദുരൂഹത: അയൽവാസിയുടെ മൊബൈലും ലാപ്ടോപ്പും ശാസ്ത്രീയ പരിശോധനയ്‌ക്കയക്കും

‘വായ്പയെടുത്തത് 6000 കോടി മാത്രം, 14,000 കോടി രൂപ കണ്ടുകെട്ടി, പിടികിട്ടാപ്പുള്ളിയെന്ന് വിളിച്ചോളൂ പക്ഷേ കള്ളനെന്ന് വിളിക്കരുത്’- വിജയ് മല്യ

ശ്രീരാമക്ഷേത്ര പ്രസാദത്തിന്‌റെ പേരിലുള്ള ഓണ്‍ലൈന്‍ തട്ടിപ്പ്: യുപി പൊലീസ് ഭക്തര്‍ക്ക് വീണ്ടെടുത്തുകൊടുത്തത് 2.15 കോടി രൂപ

വാഹനാപകടത്തിൽ പരിക്കേറ്റ നടൻ ഷൈൻ ടോം ചാക്കോയേയും അമ്മയെയും തൃശൂരിലെ ആശുപത്രിയിലെത്തിച്ചു: പിതാവിന്റെ സംസ്കാരം പിന്നീട്

തലയ്‌ക്ക് 45 ലക്ഷം വിലയിട്ട ഉന്നത മാവോയിസ്റ്റ് നേതാവിനെ വധിച്ച് സുരക്ഷാ സേന: കണ്ടെത്തിയത് എകെ 47 , സ്ഫോടകവസ്തുക്കൾ ഉൾപ്പെടെ ആയുധ ശേഖരം

തിരുവനന്തപുരം നഗരത്തിലെ സ്‌കൂട്ടർ ഷോറൂമിൽ വന്‍ തീപിടുത്തം

കേരളത്തിൽ വിശ്വാസികൾ ഇന്ന് ബക്രീദ് ആഘോഷിക്കുന്നു

കായലിനും കടലിനും മധ്യേ സ്ഥിതിചെയ്യുന്ന ദേവീക്ഷേത്രം: മണികെട്ടല്‍ പ്രമുഖ വഴിപാട്

ഗുകേഷ് വീണു, മാഗ്സന് കാള്‍സന്‍ നോര്‍വ്വെ ചെസ് ചാമ്പ്യന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies