Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

വഖഫ് നിയമഭേദഗതി ബില്‍ ഇന്ന് ലോക്സഭയില്‍; എട്ട് മണിക്കൂര്‍ ചര്‍ച്ച

പി.ഷിമിത്ത് by പി.ഷിമിത്ത്
Apr 2, 2025, 07:23 am IST
in India

ന്യൂദല്‍ഹി: രാജ്യം കാത്തിരുന്ന, ഏറെ പ്രാധാന്യമുള്ള വഖഫ് നിയമ ഭേദഗതി ബില്‍ ഇന്ന് ലോക്സഭയില്‍. ഉച്ചയ്‌ക്ക് 12നു ബില്‍ സഭയില്‍ കേന്ദ്ര ന്യൂനപക്ഷ മന്ത്രി കിരണ്‍ റിജിജു അവതരിപ്പിക്കും. ആഭ്യന്തരമന്ത്രി അമിത് ഷാ പ്രസംഗിക്കും. ബില്ലിന്മേല്‍ എട്ട് മണിക്കൂര്‍ ചര്‍ച്ച നടക്കും. നിര്‍ബന്ധമായും സഭയില്‍ ഹാജരാകണമെന്നാവശ്യപ്പെട്ട് അംഗങ്ങള്‍ക്ക് ബിജെപിയും കോണ്‍ഗ്രസും വിപ്പ് നല്കിയിട്ടുണ്ട്.

ബില്ലിനെ ഒറ്റക്കെട്ടായി എതിര്‍ക്കാനാണ് പ്രതിപക്ഷ തീരുമാനമെന്ന് ഇന്നലെ വൈകിട്ട് ചേര്‍ന്ന ഇന്‍ഡി മുന്നണി യോഗ ശേഷം കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ അറിയിച്ചു.

മധുരയിലെ പാര്‍ട്ടി കോണ്‍ഗ്രസില്‍ പങ്കെടുക്കണമെന്നും അതിനാല്‍ ഏപ്രില്‍ ഒന്ന് മുതല്‍ നാല് വരെ സഭാ സമ്മേളനത്തില്‍ പങ്കെടുക്കാനാകില്ലെന്നും കാട്ടി സ്പീക്കര്‍ക്കു കത്തു നല്കി മുങ്ങിയ നാല് സിപിഎം അംഗങ്ങളും ഇത് വിവാദമായതോടെ ദല്‍ഹിക്കു മടങ്ങി. ഒളിച്ചോടിയത് പാര്‍ട്ടിക്കു നാണക്കേടായെന്ന് തിരിച്ചറിഞ്ഞാണ്, സഭാ സമ്മേളനത്തിലേക്ക് മടങ്ങാന്‍ നേതൃത്വം നിര്‍ദേശിച്ചത്.

കേരളത്തിലെ മുനമ്പം ഉള്‍പ്പെടെ വഖഫ് അധിനിവേശ ഭീഷണി നേരിടുന്ന രാജ്യത്തെ നൂറ് കണക്കിന് കുടുംബങ്ങള്‍ക്ക് ആശ്വാസമേകുന്നതാണ് ബില്‍. പ്രമുഖ മുസ്ലിം പണ്ഡിതര്‍ക്ക് പുറമേ വിവിധ ക്രിസ്ത്യന്‍ സംഘടനകളും, പ്രത്യേകിച്ച് സിബിസിഐയും കേരളത്തിലെ മെത്രാന്‍ കൗണ്‍സിലും, ബില്ലിനെ സ്വാഗതം ചെയ്തിട്ടുണ്ട്. നേരത്തേ അവതരിപ്പിച്ച ബി
ല്‍ സംയുക്ത പാര്‍ലമെന്റ് സമിതിക്കു വിട്ടിരുന്നു. സമിതി നിര്‍ദേശിച്ച ഭേദഗതികളോടെയാണ് ബില്‍ വീണ്ടും സഭയില്‍ വരുന്നത്. ഭൂരിപക്ഷമുളളതിനാല്‍ ബില്‍ പാസാകുമെന്നുറപ്പാണ്. കോണ്‍ഗ്രസും സിപി എമ്മും അടക്കമുള്ള പ്രതിപക്ഷ കക്ഷികള്‍ ബില്ലിനെ എതിര്‍ക്കുന്നു. ബില്ലിനെ അനുകൂലിച്ചു വോട്ട് ചെയ്യണമെന്നു കേരള കത്തോലിക്ക സഭാനേതൃത്വം എംപിമാരോട് അഭ്യര്‍ത്ഥിച്ചിട്ടുണ്ട്.

ബില്ലിനെക്കുറിച്ചുള്ള ചര്‍ച്ചയില്‍ നിന്നു വിട്ടുനില്‍ക്കാനുള്ള നീക്കമാണ് പ്രതിപക്ഷത്തിന്റേതെന്നു പാര്‍ലമെന്ററികാര്യ-ന്യൂനപക്ഷകാര്യമന്ത്രി കിരണ്‍ റിജിജു ആരോപിച്ചു. എല്ലാ പാര്‍ട്ടികള്‍ക്കും അവരുടെ അഭിപ്രായം രേഖപ്പെടുത്താന്‍ വിശദമായ ചര്‍ച്ചയ്‌ക്കായി കേന്ദ്ര സര്‍ക്കാര്‍ തയാറാണ്, അതിനായി കാത്തിരിക്കുന്നു. ചിലര്‍ കുഴപ്പങ്ങള്‍ സൃഷ്ടിക്കാന്‍ മനഃപൂര്‍വം ശ്രമിക്കുന്നു. ബില്ലിനെതിരായ എതിര്‍പ്പുകള്‍ കേള്‍ക്കാന്‍ രാഷ്‌ട്രം ആഗ്രഹിക്കുന്നു, അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ലോക്സഭാ സ്പീക്കര്‍ ഓംബിര്‍ളയുടെ നേതൃത്വത്തില്‍ ഇന്നലെ ചേര്‍ന്ന പാര്‍ലമെന്റ് കാര്യോപദേശക സമിതി യോഗത്തിലാണ് എത്ര മണിക്കൂര്‍ ചര്‍ച്ച വേണമെന്നതില്‍ തീരുമാനമായത്. 12 മണിക്കൂര്‍ ചര്‍ച്ച വേണമെന്നായിരുന്നു പ്രതിപക്ഷ ആവശ്യം. എന്നാല്‍ എട്ടു മണിക്കൂര്‍ ചര്‍ച്ചയെന്ന സമവായത്തിലെത്തുകയായിരുന്നു. സ്പീക്കര്‍ തീരുമാനം അറിയിച്ചതോടെ പ്രതിപക്ഷം യോഗത്തില്‍ നിന്ന് ഇറങ്ങിപ്പോയി. ഇന്നലെ രാത്രി ചേര്‍ന്ന ഇന്‍ഡി മുന്നണിയോഗം ബില്ലിനെ ഒറക്കെട്ടായി എതിര്‍ക്കാന്‍ തീരുമാനിച്ചിട്ടുണ്ട്.

പ്രധാന ഭേദഗതികള്‍
1. വഖഫ് സ്വത്തില്‍ അവകാശമുന്നയിക്കാന്‍ രേഖ നിര്‍ബന്ധം. കാലങ്ങളായി കൈവശമുണ്ടായിരുന്നുവെന്നതുകൊണ്ട് വഖഫ് ഭൂമിയാവില്ല.
2. സ്ത്രീകളും മുസഌങ്ങള്‍ അല്ലാത്തവരെയും ബോര്‍ഡിലുള്‍പ്പെടുത്തും ചീഫ് എക്‌സിക്യൂട്ടീവ് പദവിയിലും അമുസഌങ്ങള്‍ക്ക് നിയമനം
3. ട്രൈബ്യൂണല്‍ വിധിയില്‍ പരാതിയുള്ളവര്‍ക്ക് ഹൈക്കോടതിയെ സമീപിക്കാം.
4. അഞ്ചു വര്‍ഷം ഇസഌം വിശ്വാസം പിന്തുടര്‍ന്നവര്‍ക്കേ വഫഖ് നല്‍കാന്‍ സാധിക്കൂ
5. മുസഌങ്ങൡലെ ബോറയടക്കമുള്ള ന്യൂനപക്ഷങ്ങള്‍ക്ക് പ്രത്യേക ബോര്‍ഡ്‌

Tags: Kiren rijijuLok SabhaWaqf Amendment Bill
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

വനിതാ സംവരണത്തിന് പുതിയ നിര്‍ദേശവുമായി കേന്ദ്രം; ലോക്സഭാ സീറ്റുകള്‍ 816 ആകും

India

വെറുതെ തെളിവില്ലാതെ നുണകൾ മെനയുന്നു ; സഭയെ തെറ്റിദ്ധരിപ്പിച്ച രാഹുലിനെതിരെ അവകാശ ലംഘന നോട്ടീസ് കൊണ്ടുവരുമെന്ന് കേന്ദ്രം

India

രാഷ്‌ട്രപതിയുടെ പ്രസംഗം തടഞ്ഞത് രാജ്യത്തിന് തന്നെ നാണക്കേട് , കോൺഗ്രസിന്റെ തരംതാണ നിലപാടിന് ജനങ്ങൾ മറുപടി നൽകും : വിമർശിച്ച് കിരൺ റിജിജു

India

125 ദിവസത്തെ തൊഴിൽ ഉറപ്പ് ; വിബി – ജി റാം ജി ബിൽ പാസാക്കി ലോക് സഭ, ബിൽ സ്റ്റാൻഡിങ് കമ്മിറ്റിക്ക് വിടണമെന്ന ആവശ്യം തള്ളി

India

‘പ്രതിപക്ഷത്തിന്റെ നുണപ്രചരണം തുറന്നുകാട്ടി’; അമിത് ഷായെ അഭിനന്ദിച്ച് പ്രധാനമന്ത്രി, പ്രസംഗത്തിന്റെ വീഡിയോയും പങ്കുവെച്ചു

പുതിയ വാര്‍ത്തകള്‍

ഇറാൻ വീണ്ടും ഹോർമുസ് കടലിടുക്ക് അടച്ചു:ലോകം ഇതുവരെ കണ്ടിട്ടില്ലാത്ത ആക്രമണം ആരംഭിക്കുമെന്ന് ട്രംപ്

സംസ്ഥാനത്ത് കുതിപ്പ് തുടർന്ന് സ്വർണ്ണവില: ഇന്നത്തെ വില അറിയാം

അയുത ചണ്ഡികാ മഹായാഗത്തോടനുബന്ധിച്ച്
നടക്കുന്ന ചണ്ഡികാഹോമത്തില്‍ ഖസാക്കിസ്ഥാന്‍ സ്വദേശിയായ നാസര്‍ പങ്കുചേര്‍ന്നപ്പോള്‍

ദേവീമന്ത്രത്തിലലിഞ്ഞ് ഖസാക്കിസ്ഥാന്‍ സ്വദേശി നാസര്‍

മാധവ്ജിയുടെ ജന്മശതാബ്ദി ആഘോഷത്തോടനുബന്ധിച്ച് പൂനെയില്‍ നടന്ന പരിപാടി ആചാര്യ ഗുരു വിലാസ് വൈശമ്പായന്‍ ഉദ്ഘാടനം ചെയ്യുന്നു

ഇന്ന് വീടുകളില്‍ കെടാവിളക്ക് കത്തിക്കണം: ഗുരുവിലാസ് വൈശമ്പായന്‍

വെടിനിര്‍ത്തല്‍ പ്രതീക്ഷ തകര്‍ത്ത് ലെബനനില്‍ ജനവാസ മേഖലകളിൽ ഇസ്രായേൽ നടത്തുന്നത് സമാനതകളില്ലാത്ത ആക്രമണം, 254 പേർ കൊല്ലപ്പെട്ടു

ബിജെപി ദേശീയ നിര്‍വാഹകസമിതി അംഗം പ്രേമാനന്ദ റെഡ്ഡി ചെല്ലപ്പന്റെ കുടുംബാംഗങ്ങളെ സന്ദര്‍ശിച്ചപ്പോള്‍

സിപിഐ നേതാക്കളെ അറസ്റ്റ് ചെയ്യണം; ബാധ്യത എഴുതിത്തള്ളണം: ബിജെപി

ക്ഷേത്രത്തില്‍ പൂജാരി ജീവനൊടുക്കിയ സംഭവം: പോലീസിന്റെ ഒളിച്ചുകളി; കടകംപള്ളിയെ രക്ഷിക്കാന്‍ നീക്കം

കടകംപള്ളി എന്ന് മുതലാണ് വിശ്വാസിയായത്: വി. മുരളീധരന്‍

കേരളത്തിന്റെ ഭാവി നിർണയിക്കുന്ന അതിപ്രധാനമായ നിയമസഭാ തെരഞ്ഞെടുപ്പാണ് ഇത്തവണത്തേതെന്ന് മുഖ്യമന്ത്രി

എഫ്സിആര്‍എ; സിബിസിഐ സംഘം റിജിജുവുമായി കൂടിക്കാഴ്ച നടത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.