തിരുവനന്തപുരം: വര്‍ഗ്ഗീയ കലാപങ്ങളടക്കം നിരവധി വിവാദ വിഷയങ്ങള്‍ ഏകപക്ഷീയമായി ചിത്രീകരിച്ചെന്ന പരാതികള്‍ ഉയര്‍ന്നതിനെ തുടര്‍ന്ന് പൃഥ്വിരാജ് സംവിധാനം ചെയ്ത എംപുരാന്‍ സിനിമയില്‍ മാറ്റങ്ങള്‍ വരുത്താന്‍ അപേക്ഷ നല്‍കി നിര്‍മ്മാതാക്കള്‍. ഇതിനായി റീജിയണല്‍ സെന്‍സര്‍ബോര്‍ഡിനെ ഗോകുലം മൂവീസ് സമീപിച്ചു. സെന്‍സര്‍ ബോര്‍ഡ് യോഗം ചേര്‍ന്ന് പരാതികള്‍ ഉയര്‍ന്ന ഭാഗങ്ങള്‍ നീക്കം ചെയ്തു തുടങ്ങി. പതിനേഴ് ഭാഗങ്ങളില്‍ ഭേദഗതികള്‍ വരുത്തും. ചില വിവാദ സംഭാഷണങ്ങള്‍ നിശബ്ദമാക്കിമാറ്റും.
ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട് ഗോദ്രയില്‍ ട്രെയിന്‍ ആക്രമിച്ച് രാമഭക്തരെ കൂട്ടക്കൊല ചെയ്ത സംഭവം മറച്ചുപിടിച്ച് സിനിമ ചിത്രീകരിച്ച് പ്രദര്‍ശനം നടത്തിയതിനെതിരെ വലിയ പരാതികളും വിമര്‍ശനങ്ങളുമാണ് ഉയര്‍ന്നത്. ബലാല്‍സംഗ സീനും കേന്ദ്രആഭ്യന്തരമന്ത്രിയെ പരാമര്‍ശിക്കുന്ന വിവാദ സീനും മാറ്റും. സിനിമയിലെ വില്ലന് ബജ്രംഗി എന്ന പേരിട്ടതടക്കം മാറ്റാനാണ് നിര്‍മ്മാതാക്കള്‍ സ്വയം തീരുമാനിച്ചിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: