ബ്രസൽസ് : യൂറോപ്യൻ രാജ്യമായ നെതർലാൻഡിൽ കത്തി ആക്രമണത്തിൽ അഞ്ച് പേർക്ക് ഗുരുതരമായി പരിക്കേറ്റു. ആംസ്റ്റർഡാമിലെ തിരക്കേറിയ മാർക്കറ്റിൽ വച്ചാണ് ആക്രമണം നടന്നത്. അക്രമി ആളുകളെ ആക്രമിക്കുന്നത് തുടർന്നപ്പോൾ ഒരാൾ അയാളെ നേരിടുകയും നിലത്ത് കെട്ടിയിടുകയും പോലീസ് എത്തുന്നതുവരെ പിടിച്ചുവെക്കുകയും ചെയ്തു.
ഫോക്സ് ന്യൂസ് റിപ്പോർട്ട് അനുസരിച്ച് വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് തിരക്കേറിയ ടൗണിലെ ഡാം സ്ക്വയറിലാണ് പെട്ടെന്ന് കത്തി ആക്രമണം ആരംഭിച്ചത്. കുറച്ചു സമയത്തിനുശേഷം ഒരു വഴിയാത്രക്കാരൻ അക്രമിയെ കീഴടക്കി.
ഈ ആക്രമണത്തിൽ രണ്ട് അമേരിക്കൻ പൗരന്മാർക്കും ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ഇതിൽ ഒരാൾ 69 വയസ്സുള്ള പുരുഷനും മറ്റൊരാൾ 67 വയസ്സുള്ള സ്ത്രീയുമാണ്. 73 വയസ്സുള്ള ഒരു ബെൽജിയൻ സ്ത്രീ, 26 വയസ്സുള്ള ഒരു പോളിഷ് പുരുഷൻ, ആംസ്റ്റർഡാമിൽ നിന്നുള്ള 19 വയസ്സുള്ള ഒരു സ്ത്രീ എന്നിവർക്കാണ് ആക്രമണത്തിൽ പരിക്കേറ്റത്. ഇവരെയെല്ലാം ആശുപത്രികളിൽ പ്രവേശിപ്പിച്ചു.
അതേ സമയം സംഭവത്തിൽ പരിക്കേറ്റവർക്ക് അനുശോചനം അറിയിച്ച ആംസ്റ്റർഡാം മേയർ ഫെംകെ ഹാൽസെമ പരിക്കേറ്റവർ വേഗത്തിൽ സുഖം പ്രാപിക്കട്ടെയെന്ന് ആശംസിച്ചു. പോലീസ് ഈ വിഷയത്തിൽ വേഗത്തിൽ അന്വേഷണം നടത്തുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. അക്രമിയുടെ പേര് ഇതുവരെ പുറത്ത് വിട്ടിട്ടില്ല.
അതേസമയം അമേരിക്കൻ പൗരന്മാർക്ക് പരിക്കേൽക്കുന്ന സംഭവത്തെക്കുറിച്ച് യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റ് വക്താവും പ്രസ്താവനയിറക്കി. വിദേശത്തുള്ള നമ്മുടെ പൗരന്മാരുടെ സുരക്ഷയേക്കാൾ വലുതായി മറ്റൊരു മുൻഗണനയും ഇല്ലെന്ന് അദ്ദേഹം പറഞ്ഞു.
രഹസ്യസ്വഭാവം കാത്തുസൂക്ഷിക്കുന്നതിനാലും മറ്റ് കാരണങ്ങളാലും ഈ വിഷയത്തിൽ കൂടുതൽ അഭിപ്രായങ്ങൾ പറയുന്നില്ലെന്നും പക്ഷേ ആംസ്റ്റർഡാംമിലെ കുത്തേറ്റ സംഭവം ഞങ്ങൾ സൂക്ഷ്മമായി നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: