Sunday, March 22, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

77 പൊതുമേഖലാ സ്ഥാപനങ്ങള്‍ നഷ്ടത്തില്‍; 18 എണ്ണം പ്രവര്‍ത്തനരഹിതം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 26, 2025, 10:57 am IST
in Kerala

തിരുവനന്തപുരം: പൊതുമേഖലാ സ്ഥാപനങ്ങള്‍ ലാഭത്തിലാണെന്ന പിണറായി സര്‍ക്കാരിന്റെ അവകാശവാദം പൊളിഞ്ഞു. സംസ്ഥാനത്തെ 77 പൊതുമേഖല സ്ഥാപനങ്ങള്‍ 18,026.49 കോടി നഷ്ടത്തിലെന്ന് സിഎജി റിപ്പോര്‍ട്ട്. 44 എണ്ണത്തില്‍ മൂലധനത്തേക്കാള്‍ ഇരട്ടി നഷ്ടം. നഷ്ടത്തിന് കാരണം സര്‍ക്കാരിന്റെ ബിസിനസ് മോഡല്‍. 18 എണ്ണം അടച്ചുപൂട്ടലിന്റെ വക്കിലാണന്നും സിഎജി കണ്ടെത്തി.

149 പൊതുമേഖലാ സ്ഥാപനങ്ങള്‍ ഉള്ളതില്‍ പ്രവര്‍ത്തനമുള്ള 131 എണ്ണത്തിലാണ് സിഎജി ഓഡിറ്റ് നടത്തിയത്. അതില്‍ 77 എണ്ണവും നഷ്ടത്തിലാണ്. ഇവയില്‍ 44 എണ്ണത്തിന്റെ മൂലധനം 5954.33 കോടിയാണ്. എന്നാല്‍ ഇവയുടെ നഷ്ടം മൂലധനത്തേക്കാള്‍ ഇരട്ടിയോളമാണ്. 11227.04 കോടിയാണ് 44 സ്ഥാപനങ്ങളുടെ നഷ്ടം. ഒമ്പത് സ്ഥാപനങ്ങളുടെ കടം അവയുടെ ആസ്തിയേക്കാള്‍ നാലിരട്ടിയാണ്. 1499.98 കോടി ആസ്തിയുള്ള ഒമ്പത് സ്ഥാപനങ്ങള്‍ 4310.63 കോടിയാണ് കടമെടുത്തിരിക്കുന്നത്. ആസ്തികള്‍ വിറ്റഴിച്ചാല്‍ പോലും കടം തീര്‍ക്കാനാകില്ല. 35 സ്ഥാപനങ്ങള്‍ക്ക് പലിശ നല്കാനുള്ള വരുമാനം പോലും കണ്ടെത്താനായില്ല. നാല് കമ്പനികള്‍ക്ക് ലാഭമോ നഷ്ടമോ ഇല്ല. ലാഭമുള്ള 58 കമ്പനികളില്‍ കെഎസ്ഇബിയും കെഎസ്എഫ്ഇയുമാണ് ഏറ്റവും മുമ്പില്‍.

105 കമ്പനികളില്‍ ഫിനാന്‍സ് അക്കൗണ്ടുകള്‍ തമ്മിലുള്ള കണക്കും സ്ഥാപന രേഖകള്‍ തമ്മിലുള്ള കണക്കും തമ്മില്‍ വലിയ അന്തരമുണ്ട്. ഇത് വര്‍ഷങ്ങളായി തുടരുകയാണ്. 16 കമ്പനികള്‍ മാത്രമാണ് 2022-23ലെ കണക്കുകള്‍ സമര്‍പ്പിച്ചത്. 115 കമ്പനികള്‍ കണക്കുകള്‍ നല്‍കിയിട്ടില്ല. ഏഴുവര്‍ഷമായി കെഎസ്ആര്‍ടിസി കണക്കുകള്‍ സമര്‍പ്പിച്ചിട്ടില്ല. 2015-16ല്‍ ആണ് കെഎസ്ആര്‍ടിസി അവസാനം കണക്കുകള്‍ നല്കിയത്. അന്നുതന്നെ കെഎസ്ആര്‍ടിസിയുടെ നഷ്ടം ആയിരം കോടി കടന്നിരുന്നു. 2022-23 വര്‍ഷത്തില്‍ കൃത്യസമയത്ത് കണക്കുകള്‍ നല്കിയത് 16 പൊതുമേഖല സ്ഥാപനങ്ങള്‍ മാത്രമാണ്. കണക്കുകള്‍ നല്കാത്ത സ്ഥാപനങ്ങള്‍ക്കെതിരെ പിഴയും തടവും ശിക്ഷ ലഭിക്കുന്ന കമ്പനി നിയമം നടപ്പില്‍ വരുത്തണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്. 2020 മുതല്‍ 2023 മാര്‍ച്ച് വരെയുള്ള സിഎജി റിപ്പോര്‍ട്ടിലാണ് പൊതുമേഖലാ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം സിഎജി വിലയിരുത്തിയത്.

നഷ്ടത്തിന് കാരണം സര്‍ക്കാരിന്റെ ബിസിനസ് മോഡല്‍

77 സ്ഥാപനങ്ങള്‍ സാമ്പത്തിക നഷ്ടത്തിലേക്ക് പോകാനുള്ള പ്രധാന കാരണം സര്‍ക്കാരിന്റെ ബിസിനസ് മോഡലുകളാണെന്ന് സിഎജി നിരീക്ഷിച്ചിട്ടുണ്ട്. ബിസിനസ് മോഡല്‍ മികച്ചതാക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ അവരുടെ ഓഹരി വില്‍ക്കുകയോ അടച്ചുപൂട്ടുകയോ ചെയ്യുന്നത് പരിഗണിക്കണം. 1986 മുതല്‍ അടച്ചുപൂട്ടല്‍ ഭീഷണിയിലുള്ള 18 കമ്പനികളും എത്രയും വേഗത്തില്‍ പൂട്ടണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്.

കെഎംഎംഎല്ലില്‍ ക്രമക്കേട്

കെഎംഎംഎല്ലില്‍ അസംസ്‌കൃത വസ്തുക്കള്‍ ടെന്‍ഡര്‍ വിളിക്കാതെ വാങ്ങിയതില്‍ 23.7 കോടിയുടെ നഷ്ടമുണ്ടായി. അസംസ്‌കൃത വസ്തുക്കള്‍ വാങ്ങുന്നതില്‍ മാനദണ്ഡങ്ങള്‍ പാലിച്ചില്ല. യോഗ്യതയില്ലാത്തവര്‍ക്ക് കരാര്‍ നല്കുന്നുവെന്നും സിഎജി കണ്ടെത്തി. അസംസ്‌കൃത വസ്തുക്കള്‍ വാങ്ങുന്നത് ഉള്‍പ്പെടെയുള്ള എല്ലാ കാര്യങ്ങളിലും പൊതു ടെന്‍ഡര്‍ വിളിക്കണമെന്നും സിഎജി ശിപാര്‍ശ ചെയ്തിട്ടുണ്ട്.

 

Tags: Pinarayi GovernmentCAG REPORTpublic sector enterprises
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

യുവതീ പ്രവേശത്തില്‍ ഉത്തരമില്ലാതെ, ഉരുണ്ടുകളിച്ച് പിണറായി

Kerala

പിണറായി സര്‍ക്കാരിന്റെ അഞ്ച് നിയമന ശിപാര്‍ശകള്‍ ഗവര്‍ണര്‍ അംഗീകരിച്ചില്ല

Editorial

ഇടതു നുണക്കോട്ടകള്‍ തകരുമ്പോള്‍

Kerala

കേന്ദ്രപദ്ധതിക്ക് അള്ളുവയ്‌ക്കാന്‍ ശ്രമിച്ച പിണറായി സര്‍ക്കാരിന് ഹൈക്കോടതിയില്‍ തിരിച്ചടി

Kerala

അധികാരമൊഴിയുംമുന്‍പ് ആയിരം കോടി രൂപ കൂടി കടമെടുക്കാന്‍ പിണറായി സര്‍ക്കാര്‍

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

രമേഷ് പിഷാരടി നാടിന് വേണ്ടി എന്തെങ്കിലും ചെയ്തിട്ടുണ്ടോ?- ചോദ്യവുമായി അഖില്‍ മാരാര്‍; ഉപ്പുസത്യാഗ്രഹത്തില്‍ പങ്കെടുത്തെന്ന് പരിഹാസം

രാജീവ് ഗാന്ധിയെ വധിച്ച ശിവരശനെ പിടികൂടിയ ദൗത്യം നയിച്ച മേജർ രവി; ഇയാള്‍ ജയിക്കേണ്ടത് നാടിന്റെ ആവശ്യമെന്ന കൊച്ചി ബ്ലോഗറുടെ കുറിപ്പ് വൈറല്‍

സ്ത്രീകളെയും, പിന്നാക്ക വിഭാഗക്കാരെയും മതം മാറ്റിയാൽ 20 വർഷം വരെ തടവ് ; മതസ്വാതന്ത്ര്യ ബില്ലുമായി ഛത്തീസ്ഗഡ്

തിരുവനന്തപുരത്ത് മെഴുകുതിരിയില്‍ നിന്ന് തീ പടര്‍ന്ന് വീട് കത്തിനശിച്ചു

എങ്ങിനെ ഇറാന്‍ 4000 കിലോമീറ്റർ അകലെയുള്ള ഡീഗോ ഗാർഷ്യയിലേക്ക് മിസൈല്‍ അയച്ചു? മിസൈലുകളെ തകര്‍ത്തെങ്കിലും യുഎസിന് നെഞ്ചിടിപ്പ്

യുവതിയെ കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവം: ലിവിംഗ് ടുഗദര്‍ പങ്കാളി അറസ്റ്റില്‍

Judge and gavel in courtroom

അനധികൃത സ്വത്ത് സമ്പാദനം: ശ്രീചിത്ര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് മുന്‍ ഡെപ്യൂട്ടി ഡയറക്ടര്‍ക്ക് കഠിന തടവും പിഴയും

ഇന്ത്യയുടെ ഇപ്പോഴത്തെ സുരക്ഷാ ഉപദേഷ്ടാവായ അജിത് ഡോവല്‍ (ഇടത്ത്) അജിത് ഡോവലായി ധുരന്ധര്‍ സിനിമയില്‍ വേഷം കെട്ടിയ തമിഴ് നടന്‍ മാധവന്‍ (വലത്ത്)

അജിത് ഡോവലായി ധുരന്ധറില്‍ കസറി നടന്‍ മാധവന്‍…പാകിസ്ഥാനില്‍ ജീവന്‍പണയം വെച്ച് ഏഴ് വര്‍ഷം ചാരനായി നടന്ന ഡോവലിന്റെ കഥ…

വാണിജ്യ എല്‍പിജി വിഹിതം 50 ശതമാനമായി വര്‍ദ്ധിപ്പിച്ച് കേന്ദ്രം

പെണ്‍കുട്ടികളുടെ ചിത്രം മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ച യുവാവ് അറസ്റ്റില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.