Monday, July 7, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

കുംഭമേളയുടെ സത്യം തുറന്നുപറഞ്ഞ് അഡ്വ. എം.ആര്‍. അഭിലാഷ്;..കുംഭമേളയെ അധിക്ഷേപിച്ച സിന്ധു സൂര്യകുമാറിന് മറുപടിയായി മാറി ഈ കുറിപ്പ്

:പ്രയാഗ് രാജിലെ മഹാകുംഭമേളയില്‍ പങ്കെടുത്ത അഡ്വ. എം.ആര്‍. അഭിലാഷ് വൈകി സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ച കുറിപ്പ് വൈറലാവുന്നു. സ്ഥിരം ചര്‍ച്ചകള്‍ക്ക് ഏഷ്യാനെറ്റില്‍ ക്ഷണിതാവായി എത്തുന്ന അഭിലാഷ് കുംഭമേളയെക്കുറിച്ച് എഴുതിയ ഈ അനുഭവക്കുറിപ്പ് മഹാകുംഭമേളയെ അടച്ചാക്ഷേപിച്ച ഏഷ്യാനെറ്റ് ചാനല്‍ എക്സിക്യൂട്ടീവ് എഡിറ്ററായ സിന്ധുസൂര്യകുമാറിനുള്ള മറുപടിയായി മാറിയത് കാലത്തിന്റെ കാവ്യനീതി.

Janmabhumi Online by Janmabhumi Online
Mar 25, 2025, 12:25 am IST
in Kerala
പ്രയാഗ് രാജിലെ മഹാകുംഭമേളയ്ക്ക് എത്തിയ അഡ്വ. എം. ആര്‍. അഭിലാഷ് ത്രിവേണിസംഗമത്തില്‍ മുങ്ങിക്കുളിക്കാന്‍ തയ്യാറെടുക്കുന്നു (ഇടത്ത്) അഡ്വ. എം. ആര്‍. അഭിലാഷ് (നടുവില്‍)  സിന്ധു സൂര്യകുമാര്‍ (വലത്ത്)

പ്രയാഗ് രാജിലെ മഹാകുംഭമേളയ്ക്ക് എത്തിയ അഡ്വ. എം. ആര്‍. അഭിലാഷ് ത്രിവേണിസംഗമത്തില്‍ മുങ്ങിക്കുളിക്കാന്‍ തയ്യാറെടുക്കുന്നു (ഇടത്ത്) അഡ്വ. എം. ആര്‍. അഭിലാഷ് (നടുവില്‍) സിന്ധു സൂര്യകുമാര്‍ (വലത്ത്)

FacebookTwitterWhatsAppTelegramLinkedinEmail

തിരുവനന്തപുരം :പ്രയാഗ് രാജിലെ മഹാകുംഭമേളയില്‍ പങ്കെടുത്ത അഡ്വ. എം.ആര്‍. അഭിലാഷ് വൈകി സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ച കുറിപ്പ് വൈറലാവുന്നു. സ്ഥിരം ചര്‍ച്ചകള്‍ക്ക് ഏഷ്യാനെറ്റില്‍ ക്ഷണിതാവായി എത്തുന്ന അഭിലാഷ് കുംഭമേളയെക്കുറിച്ച് എഴുതിയ ഈ അനുഭവക്കുറിപ്പ് മഹാകുംഭമേളയെ അടച്ചാക്ഷേപിച്ച ഏഷ്യാനെറ്റ് ചാനല്‍ എക്സിക്യൂട്ടീവ് എഡിറ്ററായ സിന്ധുസൂര്യകുമാറിനുള്ള മറുപടിയായി മാറിയത് കാലത്തിന്റെ കാവ്യനീതി.
നമ്മുടെ ചുറ്റുപാടു നിന്നുള്ള പത്ത് പേരെങ്കിലും മഹാകുംഭമേളയില്‍ പോയി മുങ്ങിക്കുളിച്ചു എന്ന് സിന്ധുസൂര്യകുമാര്‍ മലയാളികളെ വിമര്‍ശിച്ചപ്പോള്‍ യാതൊരു മറയുമില്ലാതെ, താന്‍ ഒമ്പത് തവണയെങ്കിലും ഗംഗയും യമുനയും സരസ്വതിയും സംഗമിക്കുന്ന ത്രിവേണി സംഗമത്തില്‍ മുങ്ങി എന്നാണ് അഡ്വ. എം.ആര്‍. അഭിലാഷ് കുറിച്ചത്.

അഡ്വ. എം. ആര്‍. അഭിലാഷിന്റെ കുറിപ്പ് :
തിരക്ക് കാരണം കുറിക്കുവാൻ വൈകിയെങ്കിലും ഇത് എഴുതാതെ പോയാൽ അത് അനുഭവത്തോടുള്ള അനീതിയാകും എന്നതിനാൽ കുറിക്കുന്നു.കുംഭമേളയുടെ പൊടിയടങ്ങിയെങ്കിലും അനുഭവം പങ്കു വെക്കാതെ വയ്യ. പറഞ്ഞറിയിക്കാൻ കഴിയാത്ത സാമൂഹികവും ആത്മീയവുമായ അനുഭൂതിയായിരുന്നു പ്രയാഗ് രാജിലെ കുംഭമേള. ഇന്ത്യയെന്തെന്നു ഇത്ര മനോഹരമായി മനസിലാക്കിത്തന്ന ഒരു സാമൂഹികപാഠം ഉണ്ടായിട്ടില്ല. ലക്ഷക്കണക്കിന് അതിസാധാരണക്കാരായ ജനങ്ങൾ കൂടും കുടുക്കയുമായി ത്രിവേണിയുടെ മാറണയുവാൻ വെമ്പിയൊഴുകുന്ന കാഴ്ച. തെരുവോരങ്ങളിൽ അന്തിയുറങ്ങി ത്രിവേണീ നദീതടം ലക്ഷ്യമാക്കി ജനസഹസ്രങ്ങൾ ഒഴുകിനീങ്ങുന്നത് കണ്ടപ്പോൾ ഈ മണ്ണിന്റെയും അവിടുത്തെ ജലകണികകളുടെയും പവിത്രത മനസിലാക്കാൻ കഴിഞ്ഞു.

വലിപ്പച്ചെറുപ്പങ്ങളില്ലാതെ ജാതിമതകുല ബോധ്യങ്ങളില്ലാതെ ഓരോരുത്തരും തങ്ങളുടെ ഭൗതികത നദീതീരത്ത് ഇറക്കിവെച്ചു ജനസാഗരത്തിൽ ഒരാളായി അലിഞ്ഞിറങ്ങി തർപ്പണം നടത്തി മുങ്ങിയുയരുന്ന നിമിഷങ്ങൾ സാമാജിക സമത്വത്തിന്റെ ഏറ്റവും ഉദാത്തമായ അനുഭവമായിരുന്നു. ആഡംബരവാഹനങ്ങളിൽ നിന്ന് ഇറങ്ങിയാത്ര ചെയ്തിട്ടുണ്ടാവില്ല എന്ന് കണ്ടു മനസിലാക്കാൻ കഴിയുന്നവരും ഗംഗയുടെ മാറിലേക്ക് ഒരു വർഗബോധ്യവും ജാള്യതയും കൂടാതെ ആടയാഭരണങ്ങളും വസ്ത്രഭൂഷാദികളും അഴിച്ചുവെച്ചു സ്നാനം എന്നാ പവിത്രാനുഭവത്തിലേക്കു പിച്ചവെച്ചിറങ്ങുന്നത്‌ കണ്ടപ്പോൾ മനസ് തുടിച്ചു. കാരണം ഇന്ത്യൻ ഭരണഘടനയുടെ മുഖവുരയിൽ കാണുന്ന സമത്വവും “ഫ്രറ്റേർണിറ്റി ” എന്ന സാഹോദര്യവും ലളിതമായി ക്രോഡീകരിച്ച മറ്റൊരു ആത്മീയ കാഴ്ചയുണ്ടായിട്ടില്ല. കാരണം ജാതിമതവർഗവർണ്ണചിന്തകൾക്ക് അതീതമായ ഒരു മഹാജനസഞ്ചയം കണ്മുൻപിൽ വിടരുകയായിരുന്നു.

ജലം മലിനമാണെന്നും മുങ്ങരുതെന്നും എന്റെ ആത്മാർത്ഥ സുഹൃത്ത് താക്കീതു തന്നിരുന്നുവെങ്കിലും ശക്തമായ ഒഴുക്കുള്ള മലിനമല്ലാത്ത ശുദ്ധജലത്തിന്റെ കാന്തിക ശക്തിയാൽ ഒൻപത് തവണ മുങ്ങി. ജലത്തിന്റെ ഒഴുക്ക് കാണുവാനായി വിഡിയോയും ഇടുന്നു. കണ്ണുകളിൽ ഉൾപ്പെടെ ജലം കയറിയെങ്കിലും, ഒരു അലെർജിക് റീയാക്ഷൻ പോലും ഉണ്ടായില്ല എന്നത് സത്യം.

ലക്ഷക്കണക്കിന് ജനങ്ങൾ ഒഴുകിയിറങ്ങി ത്രിവേണിയിലേക്ക് വരുന്ന കാഴ്‌ച്ച മാസ്മരികമായിരുന്നു. സമുദ്രത്തിലെ തിരകളെ അനുസ്മരിപ്പിക്കുന്ന താളനിബദ്ധതയോടെ ത്രിവേണിയിലേക്കു സാഗരം പെയ്തിറങ്ങുന്നത് കണ്ടപ്പോൾ മനസ് ഒന്ന് ആശങ്കപ്പെട്ടു. തിക്കിലും തിരക്കിലും പെട്ട് ദിനം ദിനം മഹാദുരന്തങ്ങൾ സംഭവിച്ചേക്കാമായിരുന്ന സംഗമത്തിന്റെ നടത്തിപ്പ് സർക്കാരിന്റെ നടപടികളുടെ മികവാണ് എന്ന് പറയാതെ വയ്യ.

കുംഭമേളയിലെ സർവത്യാഗികളായ സന്യാസിമാരെ കാണുമ്പോൾ അവരുടെ ത്യാഗം ദർശിക്കാതെ നഗ്നതയിൽ മാത്രം കണ്ണുടക്കുന്ന പലരും നമ്മളുടെ ഇടയിലുണ്ട് . കൈലാസത്തിലെ കൊടുംതണുപ്പിൽ മഹാദേവൻ വേഷഭൂഷാദികളില്ലാതെ കഴിയുമ്പോൾ മറിച്ചു എങ്ങനെ ഒരു നാഗസന്യാസിക്ക് ജീവിക്കാൻ കഴിയുമെന്ന കളങ്കമില്ലാതെ ചോദ്യമുയർത്തുന്ന ഉത്തരം ചോദ്യത്തിന്റെ തൃഷ്ണതയെ ശമിപ്പിച്ചു. കുംഭമേള എന്നത് മുഖ്യധാരാ സമൂഹത്തിൽ നിന്നും വിട്ടു നിൽക്കുന്ന ഇവരുടെ സംഗമം ആയി മനസിലാക്കിയാൽ പിന്നെ ചോദ്യം ഉണ്ടാവില്ല. സ്നാനത്തിന്റെ പ്രഥമ അവകാശവും അവർക്കു തന്നെ.

ഏതൊരു ജനസഞ്ചയത്തിലും കുറെ കള്ളനാണയങ്ങൾ ഉണ്ടാകാം. പക്ഷെ അത്തരക്കാരല്ലല്ലോ ആത്മീയ അനുഭവത്തെ നിർവചിക്കുന്നത്. ഒരേയൊരു വിഷമം ഒരു പകലിൽ അധികം അവിടെ ചിലവഴിക്കാൻ കഴിഞ്ഞില്ലല്ലോ എന്നതാണ്. യോഗ എന്നത് വെറും ഒരു ജീവിതശൈലി മാത്രമല്ലാത്ത എനിക്ക് ഈ യാത്ര അനിവാര്യമായിരുന്നു എന്ന് തോന്നി. ഇനിയും കുംഭമേളകൾ വരും എന്ന പ്രതീക്ഷയോടെ ആത്മീയ സാഫല്യത്തിന്റെ മധുനുകർന്നു മടങ്ങി.

 

Tags: Prayagraj#Yogiadityanath#AsianetNews#Mahakumbhmela#trivenisangam#Sindhusooryakumar#AdvMRAbhilash
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

പിടിയിലായ പ്രതികൾ
India

” കേരളത്തിലെത്തി ഇസ്ലാം സ്വീകരിക്കൂ, നിങ്ങൾക്ക് ആഡംബര ജീവിതം ലഭിക്കും”, ജിഹാദി ശൃംഖല ദളിത് പെൺകുട്ടിയോട് ആവശ്യപ്പെട്ടത് ഇത്ര മാത്രം ; മൊഴി നൽകി ഇര

India

ഇന്ത്യൻ സൈന്യത്തിന് ബാങ്കോക്കിൽ നിന്ന് സല്യൂട്ട് : 12000 അടി ഉയരത്തിൽ നിന്ന് ഓപ്പറേഷൻ സിന്ദൂറിന്റെ പതാക ഉയർത്താൻ സ്‌കൈ ഡ്രൈവർ അനാമിക ശർമ്മ

ബെംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തില്‍ നടന്ന തിക്കും തിരക്കും (വലത്ത്)
India

കുംഭമേളയില്‍ 60 പേര്‍ മരിച്ചുവെന്ന സിദ്ധരാമയ്യയുടെ നുണ; ബെംഗളൂരു സ്റ്റേഡിയത്തിലെ മരണത്തെ ന്യായീകരിക്കാന്‍ കുംഭമേളയെ കൂട്ടുപിടിച്ച് സിദ്ധരാമയ്യ

India

യോഗി പറഞ്ഞത് എത്ര ശരി, കേരളമാണ് തീവ്രവാദികളുടെ ഒളികേന്ദ്രം….കേരളത്തില്‍ നിന്നും മണിപ്പൂര്‍ കലാപതീവ്രവാദിയെ എന്‍ഐഎ പൊക്കി

India

ഫണ്ടില്ലാത്തതിന്റെ പേരിൽ ചികിത്സ നിഷേധിക്കപ്പെടില്ല, ഇത് യോഗിയുടെ ഉറപ്പ് : ജനഹൃദയം കവർന്ന് യോഗിയുടെ ജനതാ ദർശൻ

പുതിയ വാര്‍ത്തകള്‍

ഗുരുവായൂർ ക്ഷേത്രത്തിലേക്കുള്ള സംഭാവനകൾ ഡിജിറ്റലായി നൽകാവുന്ന പുതിയ സൗകര്യത്തിന്റെ ഉടമ്പടിപത്രം ഫെഡറൽ ബാങ്ക് ഗവർമെന്റ് ബിസിനസ് സൗത്ത് ഹെഡ് കവിത കെ നായർ ഗുരുവായൂർ ദേവസ്വം മുൻ അഡ്മിനിസ്ട്രേറ്ററായ കെ പി വിനയന് കൈമാറുന്നു. ദേവസ്വം ചീഫ് ഫിനാൻസ് ആൻഡ് അക്കൗണ്ട് ഓഫീസർ സജിത്ത് കെ പി, എസ്റ്റാബ്ലിഷ്‌മെന്റ് സ്റ്റാഫ് അപർണ, ഫെഡറൽ ബാങ്ക് ഗവർമെന്റ് ബിസിനസ് കേരളാ ഹെഡ് അനീസ് അഹമ്മദ്, ബാങ്കിന്റെ ഗുരുവായൂർ ശാഖാ മാനേജർ അഭിലാഷ് എം ജെ, ദീപക് ഡെന്നി എന്നിവർ സമീപം

ലോകത്തെവിടെ നിന്നും ഗുരുവായൂർ ക്ഷേത്രത്തിൽ ഡിജിറ്റലായി സംഭാവന നൽകാം; പുതിയ സൗകര്യം ഒരുക്കി ഫെഡറൽ ബാങ്ക്

ശതാബ്ദി വർഷത്തിൽ മഹാ ജനസമ്പർക്ക പരിപാടിക്ക് ആർഎസ്എസ് ആസൂത്രണം

കേരളത്തിലുള്ളത് രാജ്യവിരുദ്ധർക്ക് സംരക്ഷണം നൽകുന്ന സർക്കാർ; ജ്യോതി മൽഹോത്രയെ ക്ഷണിച്ചതിന് മുഹമ്മദ് റിയാസ് വിശദീകരിക്കണം: പ്രകാശ് ജാവദേക്കർ

ബിജെപിയുടെ നേതൃത്വത്തിൽ നാടാകെ പ്രതിഷേധം; കോർപ്പറേറ്റുകൾക്ക് വേണ്ടി സർക്കാർ വിടുപണി ചെയ്യുന്നു: കെ. സുരേന്ദ്രൻ

ക്ഷേത്രങ്ങളെ സർക്കാർ നിയന്ത്രണത്തിൽനിന്ന് മോചിപ്പിക്കാൻ ദൽഹിയിൽ മഹാപഞ്ചായത്ത് ചേരുന്നു

കേരളത്തിൽ നാളെ സ്വകാര്യ ബസ് സമരം; ട്രാൻസ്പോർട്ട് കമ്മീഷണറുമായി നടത്തിയ ചർച്ച പരാജയം, 22 മുതൽ അനിശ്ചിതകാല പണിമുടക്ക്

ഇതിലും ഭേദം മരിക്കുന്നതാണ്’; ധ്യാനിന്റെ അഹങ്കാരം തീര്‍ത്ത ശ്രീനിവാസന്റെ മറുപടി

പൈതൃക സമ്പത്തായ കഥകളിക്കോപ്പുകൾ

ഈ കിരീടത്തിന് നൂറ്റാണ്ടുപഴക്കം, കഥകളിയിലെ ആ വിപ്ലവത്തിനുമുണ്ട് അത്രത്തോളം, കലാകേരളത്തിന്റെ സ്വത്ത്…

ഫീനിക്സ് കണ്ട ശേഷം സൂര്യ സേതുപതിയെയും അനൽ അരശിനെയും നേരിട്ട് അഭിനന്ദിച്ച് ദളപതി വിജയ്

ശ്രീ ഗോകുലം മൂവീസ് – എസ് ജെ സൂര്യ ചിത്രം ‘കില്ലർ’; സംഗീതം എ ആർ റഹ്മാൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies