Saturday, June 6, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കുംഭമേളയുടെ സത്യം തുറന്നുപറഞ്ഞ് അഡ്വ. എം.ആര്‍. അഭിലാഷ്;..കുംഭമേളയെ അധിക്ഷേപിച്ച സിന്ധു സൂര്യകുമാറിന് മറുപടിയായി മാറി ഈ കുറിപ്പ്

:പ്രയാഗ് രാജിലെ മഹാകുംഭമേളയില്‍ പങ്കെടുത്ത അഡ്വ. എം.ആര്‍. അഭിലാഷ് വൈകി സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ച കുറിപ്പ് വൈറലാവുന്നു. സ്ഥിരം ചര്‍ച്ചകള്‍ക്ക് ഏഷ്യാനെറ്റില്‍ ക്ഷണിതാവായി എത്തുന്ന അഭിലാഷ് കുംഭമേളയെക്കുറിച്ച് എഴുതിയ ഈ അനുഭവക്കുറിപ്പ് മഹാകുംഭമേളയെ അടച്ചാക്ഷേപിച്ച ഏഷ്യാനെറ്റ് ചാനല്‍ എക്സിക്യൂട്ടീവ് എഡിറ്ററായ സിന്ധുസൂര്യകുമാറിനുള്ള മറുപടിയായി മാറിയത് കാലത്തിന്റെ കാവ്യനീതി.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 25, 2025, 12:25 am IST
in Kerala
പ്രയാഗ് രാജിലെ മഹാകുംഭമേളയ്ക്ക് എത്തിയ അഡ്വ. എം. ആര്‍. അഭിലാഷ് ത്രിവേണിസംഗമത്തില്‍ മുങ്ങിക്കുളിക്കാന്‍ തയ്യാറെടുക്കുന്നു (ഇടത്ത്) അഡ്വ. എം. ആര്‍. അഭിലാഷ് (നടുവില്‍) സിന്ധു സൂര്യകുമാര്‍ (വലത്ത്)

പ്രയാഗ് രാജിലെ മഹാകുംഭമേളയ്ക്ക് എത്തിയ അഡ്വ. എം. ആര്‍. അഭിലാഷ് ത്രിവേണിസംഗമത്തില്‍ മുങ്ങിക്കുളിക്കാന്‍ തയ്യാറെടുക്കുന്നു (ഇടത്ത്) അഡ്വ. എം. ആര്‍. അഭിലാഷ് (നടുവില്‍) സിന്ധു സൂര്യകുമാര്‍ (വലത്ത്)

തിരുവനന്തപുരം :പ്രയാഗ് രാജിലെ മഹാകുംഭമേളയില്‍ പങ്കെടുത്ത അഡ്വ. എം.ആര്‍. അഭിലാഷ് വൈകി സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ച കുറിപ്പ് വൈറലാവുന്നു. സ്ഥിരം ചര്‍ച്ചകള്‍ക്ക് ഏഷ്യാനെറ്റില്‍ ക്ഷണിതാവായി എത്തുന്ന അഭിലാഷ് കുംഭമേളയെക്കുറിച്ച് എഴുതിയ ഈ അനുഭവക്കുറിപ്പ് മഹാകുംഭമേളയെ അടച്ചാക്ഷേപിച്ച ഏഷ്യാനെറ്റ് ചാനല്‍ എക്സിക്യൂട്ടീവ് എഡിറ്ററായ സിന്ധുസൂര്യകുമാറിനുള്ള മറുപടിയായി മാറിയത് കാലത്തിന്റെ കാവ്യനീതി.
നമ്മുടെ ചുറ്റുപാടു നിന്നുള്ള പത്ത് പേരെങ്കിലും മഹാകുംഭമേളയില്‍ പോയി മുങ്ങിക്കുളിച്ചു എന്ന് സിന്ധുസൂര്യകുമാര്‍ മലയാളികളെ വിമര്‍ശിച്ചപ്പോള്‍ യാതൊരു മറയുമില്ലാതെ, താന്‍ ഒമ്പത് തവണയെങ്കിലും ഗംഗയും യമുനയും സരസ്വതിയും സംഗമിക്കുന്ന ത്രിവേണി സംഗമത്തില്‍ മുങ്ങി എന്നാണ് അഡ്വ. എം.ആര്‍. അഭിലാഷ് കുറിച്ചത്.

അഡ്വ. എം. ആര്‍. അഭിലാഷിന്റെ കുറിപ്പ് :
തിരക്ക് കാരണം കുറിക്കുവാൻ വൈകിയെങ്കിലും ഇത് എഴുതാതെ പോയാൽ അത് അനുഭവത്തോടുള്ള അനീതിയാകും എന്നതിനാൽ കുറിക്കുന്നു.കുംഭമേളയുടെ പൊടിയടങ്ങിയെങ്കിലും അനുഭവം പങ്കു വെക്കാതെ വയ്യ. പറഞ്ഞറിയിക്കാൻ കഴിയാത്ത സാമൂഹികവും ആത്മീയവുമായ അനുഭൂതിയായിരുന്നു പ്രയാഗ് രാജിലെ കുംഭമേള. ഇന്ത്യയെന്തെന്നു ഇത്ര മനോഹരമായി മനസിലാക്കിത്തന്ന ഒരു സാമൂഹികപാഠം ഉണ്ടായിട്ടില്ല. ലക്ഷക്കണക്കിന് അതിസാധാരണക്കാരായ ജനങ്ങൾ കൂടും കുടുക്കയുമായി ത്രിവേണിയുടെ മാറണയുവാൻ വെമ്പിയൊഴുകുന്ന കാഴ്ച. തെരുവോരങ്ങളിൽ അന്തിയുറങ്ങി ത്രിവേണീ നദീതടം ലക്ഷ്യമാക്കി ജനസഹസ്രങ്ങൾ ഒഴുകിനീങ്ങുന്നത് കണ്ടപ്പോൾ ഈ മണ്ണിന്റെയും അവിടുത്തെ ജലകണികകളുടെയും പവിത്രത മനസിലാക്കാൻ കഴിഞ്ഞു.

വലിപ്പച്ചെറുപ്പങ്ങളില്ലാതെ ജാതിമതകുല ബോധ്യങ്ങളില്ലാതെ ഓരോരുത്തരും തങ്ങളുടെ ഭൗതികത നദീതീരത്ത് ഇറക്കിവെച്ചു ജനസാഗരത്തിൽ ഒരാളായി അലിഞ്ഞിറങ്ങി തർപ്പണം നടത്തി മുങ്ങിയുയരുന്ന നിമിഷങ്ങൾ സാമാജിക സമത്വത്തിന്റെ ഏറ്റവും ഉദാത്തമായ അനുഭവമായിരുന്നു. ആഡംബരവാഹനങ്ങളിൽ നിന്ന് ഇറങ്ങിയാത്ര ചെയ്തിട്ടുണ്ടാവില്ല എന്ന് കണ്ടു മനസിലാക്കാൻ കഴിയുന്നവരും ഗംഗയുടെ മാറിലേക്ക് ഒരു വർഗബോധ്യവും ജാള്യതയും കൂടാതെ ആടയാഭരണങ്ങളും വസ്ത്രഭൂഷാദികളും അഴിച്ചുവെച്ചു സ്നാനം എന്നാ പവിത്രാനുഭവത്തിലേക്കു പിച്ചവെച്ചിറങ്ങുന്നത്‌ കണ്ടപ്പോൾ മനസ് തുടിച്ചു. കാരണം ഇന്ത്യൻ ഭരണഘടനയുടെ മുഖവുരയിൽ കാണുന്ന സമത്വവും “ഫ്രറ്റേർണിറ്റി ” എന്ന സാഹോദര്യവും ലളിതമായി ക്രോഡീകരിച്ച മറ്റൊരു ആത്മീയ കാഴ്ചയുണ്ടായിട്ടില്ല. കാരണം ജാതിമതവർഗവർണ്ണചിന്തകൾക്ക് അതീതമായ ഒരു മഹാജനസഞ്ചയം കണ്മുൻപിൽ വിടരുകയായിരുന്നു.

ജലം മലിനമാണെന്നും മുങ്ങരുതെന്നും എന്റെ ആത്മാർത്ഥ സുഹൃത്ത് താക്കീതു തന്നിരുന്നുവെങ്കിലും ശക്തമായ ഒഴുക്കുള്ള മലിനമല്ലാത്ത ശുദ്ധജലത്തിന്റെ കാന്തിക ശക്തിയാൽ ഒൻപത് തവണ മുങ്ങി. ജലത്തിന്റെ ഒഴുക്ക് കാണുവാനായി വിഡിയോയും ഇടുന്നു. കണ്ണുകളിൽ ഉൾപ്പെടെ ജലം കയറിയെങ്കിലും, ഒരു അലെർജിക് റീയാക്ഷൻ പോലും ഉണ്ടായില്ല എന്നത് സത്യം.

ലക്ഷക്കണക്കിന് ജനങ്ങൾ ഒഴുകിയിറങ്ങി ത്രിവേണിയിലേക്ക് വരുന്ന കാഴ്‌ച്ച മാസ്മരികമായിരുന്നു. സമുദ്രത്തിലെ തിരകളെ അനുസ്മരിപ്പിക്കുന്ന താളനിബദ്ധതയോടെ ത്രിവേണിയിലേക്കു സാഗരം പെയ്തിറങ്ങുന്നത് കണ്ടപ്പോൾ മനസ് ഒന്ന് ആശങ്കപ്പെട്ടു. തിക്കിലും തിരക്കിലും പെട്ട് ദിനം ദിനം മഹാദുരന്തങ്ങൾ സംഭവിച്ചേക്കാമായിരുന്ന സംഗമത്തിന്റെ നടത്തിപ്പ് സർക്കാരിന്റെ നടപടികളുടെ മികവാണ് എന്ന് പറയാതെ വയ്യ.

കുംഭമേളയിലെ സർവത്യാഗികളായ സന്യാസിമാരെ കാണുമ്പോൾ അവരുടെ ത്യാഗം ദർശിക്കാതെ നഗ്നതയിൽ മാത്രം കണ്ണുടക്കുന്ന പലരും നമ്മളുടെ ഇടയിലുണ്ട് . കൈലാസത്തിലെ കൊടുംതണുപ്പിൽ മഹാദേവൻ വേഷഭൂഷാദികളില്ലാതെ കഴിയുമ്പോൾ മറിച്ചു എങ്ങനെ ഒരു നാഗസന്യാസിക്ക് ജീവിക്കാൻ കഴിയുമെന്ന കളങ്കമില്ലാതെ ചോദ്യമുയർത്തുന്ന ഉത്തരം ചോദ്യത്തിന്റെ തൃഷ്ണതയെ ശമിപ്പിച്ചു. കുംഭമേള എന്നത് മുഖ്യധാരാ സമൂഹത്തിൽ നിന്നും വിട്ടു നിൽക്കുന്ന ഇവരുടെ സംഗമം ആയി മനസിലാക്കിയാൽ പിന്നെ ചോദ്യം ഉണ്ടാവില്ല. സ്നാനത്തിന്റെ പ്രഥമ അവകാശവും അവർക്കു തന്നെ.

ഏതൊരു ജനസഞ്ചയത്തിലും കുറെ കള്ളനാണയങ്ങൾ ഉണ്ടാകാം. പക്ഷെ അത്തരക്കാരല്ലല്ലോ ആത്മീയ അനുഭവത്തെ നിർവചിക്കുന്നത്. ഒരേയൊരു വിഷമം ഒരു പകലിൽ അധികം അവിടെ ചിലവഴിക്കാൻ കഴിഞ്ഞില്ലല്ലോ എന്നതാണ്. യോഗ എന്നത് വെറും ഒരു ജീവിതശൈലി മാത്രമല്ലാത്ത എനിക്ക് ഈ യാത്ര അനിവാര്യമായിരുന്നു എന്ന് തോന്നി. ഇനിയും കുംഭമേളകൾ വരും എന്ന പ്രതീക്ഷയോടെ ആത്മീയ സാഫല്യത്തിന്റെ മധുനുകർന്നു മടങ്ങി.

 

Tags: PrayagrajYogiadityanathAsianetNewsMahakumbhmelatrivenisangamSindhusooryakumarAdvMRAbhilash
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

പ്രതിരോധസാമഗ്രികളുടെ വ്യവസായ തലസ്ഥാനമായി ഉത്തർപ്രദേശ് മാറുന്നു: യോഗി

India

മീററ്റിൽ നിന്ന് പ്രയാഗ്‌രാജിലേക്ക് ഇനി 6 മണിക്കൂർ മാത്രം: 594 കിലോമീറ്റർ നീളമുള്ള ഗംഗാ എക്സ്പ്രസ് വേ ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി

News

വനിതാബിൽ: ജനരോഷം പ്രകനത്തിൽ പങ്കെടുത്ത് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥും

News

ഇത് ദ്രൗപദിയുടെ വസ്ത്രാക്ഷേപംപോലെ; യോഗി ആദിത്യനാഥ് വനിതാബിൽ വിഷയത്തിൽ

Screenshot
Kerala

രാമനും രാമായണവും ധർമ്മബോധം ഉണർത്തുന്നു: അമ്മ

പുതിയ വാര്‍ത്തകള്‍

പി എം ശ്രീയെ കുറ്റപ്പെടുത്തിയവര്‍ പദ്ധതിയുമായി മുന്നോട്ട് പോകുന്നു, ബന്ധുനിയമനത്തിലും അവസരവാദം: എം വി ഗോവിന്ദന്‍

സി എം ആര്‍ എല്‍-എക്‌സാലോജിക് മാസപ്പടി കേസ്: സുപ്രീംകോടതിയില്‍ തടസ ഹര്‍ജി

രാഹുല്‍ ഗാന്ധിയും സോണിയാഗാന്ധിയും ഉടമസ്ഥരായ യംഗ് ഇന്ത്യ പ്രവൈറ്റ് ലിമിറ്റഡ് എന്ന കമ്പനിയുടെ ഭാഗമായ യംഗ് ഇന്ത്യാ ഫൗണ്ടേഷന്‍ 2024ല്‍ സൗരവ് ദാസിന് പുരസ്കാരം നല്‍കി (ഇടത്ത്) 53 പേരുടെ മരണത്തില്‍ കലാശിച്ച ദല്‍ഹി കലാപത്തിന്‍റെ ആസൂത്രകന്‍ ഉമര്‍ ഖാലിദിനൊപ്പം സൗരവ് ദാസ് (നടുവില്‍) നോര്‍വ്വെയിലെ ആവിഷ്കാരസ്വാതന്ത്ര്യത്തിന് വാദിക്കുന്ന വേള്‍ഡ് എക്സ്പ്രഷന്‍ ഫോറം വേദിയില്‍ സൗരവ് ദാസ് (വലത്ത്)

കോക്രോച്ച് പാര്‍ട്ടി വക്താവ് സൗരവ് ദാസ് ബിജെപി വിരുദ്ധന്‍, രാഹുല്‍ ഗാന്ധിയുടെ യംഗ് ഇന്ത്യ പുരസ്കരിച്ച യുവാവ്, ഉമര്‍ഖാലിദിന്റെ ചങ്ങാതി

വിസ ദുരുപയോഗം , ജെൻസി കലാപത്തിന് ആളെ കൂട്ടുന്ന പാറ്റാ തലവൻ അഭിജിത് ദീപ്കെയെ യുഎസ് നാടുകടത്തിയോ ?

കുറ്റ്യാടി പുഴയില്‍ ഒഴുക്കില്‍പെട്ട് യുവതിയും മകനും മരിച്ചു

അഴിമതി ആരോപണം: വയനാട് കുടുംബശ്രീയില്‍ നടപടി,സിപിഎം ബ്രാഞ്ച് സെക്രട്ടറിയെയും ഡിവൈഎഫ്‌ഐ നേതാവിനെയും പുറത്താക്കി

കലൂരില്‍ വെളുപ്പിന് പെണ്‍കുട്ടികളെ ആക്രമിച്ച കേസില്‍ മുഖ്യപ്രതി അക്ബര്‍ പിടിയില്‍

ആയയെ ജാതി അധിക്ഷേപം നടത്തി സ്‌കൂളിലെ ജാലിയില്‍ നിന്ന് പറഞ്ഞുവിട്ടെന്ന് പരാതി

പ്രായമുള്ള ഒരാള്‍ പോസ്റ്റര്‍ മടക്കി വിശറിയാക്കി കോക്രോച്ച് ജനതാ പാര്‍ട്ടി വക്താവ് സൗരവ് ദാസിന് വീശിക്കൊടുക്കുന്നു (ഇടത്ത്) ദല്‍ഹിയിലെ ചൂടില്‍ നിന്നും രക്ഷപ്പെടാന്‍ സൗരവ് ദാസ് ഇടയ്ക്കിടെ കോള്‍ഡ് കോഫി കുടിക്കുന്നു (വലത്ത്)

കോക്രോച്ച് ജനതാ പാര്‍ട്ടി മുഖ്യവക്താവ് സൗരവ് ദാസിന് സമരപ്പന്തലില്‍ ചൂട് സഹിക്കാന്‍ പറ്റുന്നില്ല, വീശിത്തണുപ്പിച്ച് സഹപ്രവര്‍ത്തകന്‍

ഇവരാണ് മോദിയെ രാജിവയ്‌പ്പിക്കാൻ ഇറങ്ങിയ പാറ്റകൾ : ബസ് കൂലി പോലുമില്ലാതെ പ്രവർത്തിക്കുന്ന എബിവിപിക്കാരുടെ മുന്നിലാണോ ഈ അമുൽ ബേബി സമരം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.