Monday, July 14, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

അഹല്യാ ശങ്കര്‍: ആശയത്തില്‍ തെളിമ; പ്രവര്‍ത്തനത്തില്‍ കരുത്ത്

Janmabhumi Online by Janmabhumi Online
Mar 23, 2025, 09:45 am IST
in Kerala, BJP
പാലക്കാട് നടന്ന ബിജെപി സംസ്ഥാന അദ്ധ്യയന ശിബിരത്തില്‍ എല്‍.കെ. അദ്വാനി, ഒ. രാജഗോപാല്‍, കെ.ജി. മാരാര്‍ എന്നിവരോടൊപ്പം

പാലക്കാട് നടന്ന ബിജെപി സംസ്ഥാന അദ്ധ്യയന ശിബിരത്തില്‍ എല്‍.കെ. അദ്വാനി, ഒ. രാജഗോപാല്‍, കെ.ജി. മാരാര്‍ എന്നിവരോടൊപ്പം

FacebookTwitterWhatsAppTelegramLinkedinEmail

ടി.വി. ഉണ്ണികൃഷ്ണന്‍
ബിജെപി മേഖലാ ട്രഷറര്‍

മയ്യഴി പുഴയുടെ തീരത്ത് നിന്ന് കോഴിക്കോട്ടെ കടലോര ഗ്രാമത്തിലേക്ക് എത്തിയ അഹല്യാ ശങ്കര്‍ നിറഞ്ഞ സ്‌നേഹത്തിന്റെ മാതൃസാന്നിദ്യമായിരുന്നു. 1960കളിലാണ് അവര്‍ കോഴിക്കോട്ടെത്തിയത്. പണിക്കര്‍ റോഡിലെ വീട് കടലിന് ഏറെ അടുത്തായിരുന്നു. ക്ഷോഭിക്കുന്ന കടല്‍ത്തീരത്ത്, ശാന്തമായി, സ്‌നേഹം തിരതല്ലുന്ന കൊച്ചു കടലായി അവര്‍ മാറി. മനസില്‍ ആശയത്തിന്റെ തെളിമ. പ്രവര്‍ത്തനത്തില്‍ സുതാര്യതയുടെ വെണ്മ. നിലപാടില്‍ കടലിന്റെ കരുത്ത്. ഇതായിരുന്നു അഹല്യാ ശങ്കര്‍.

വീട്ടിലെത്തുന്നവരെ സ്‌നേഹപൂര്‍വം സ്വീകരിക്കുന്ന വീട്ടമ്മ. പ്രായാധിക്യവും ശാരീരിക അസ്വസ്ഥതകളും അലട്ടിയപ്പോഴും തന്റെ പ്രസ്ഥാനത്തിന്റെ വളര്‍ച്ചയെകുറിച്ച് അന്വേഷിച്ചിരുന്ന നേതാവ്. നേരിട്ടെത്താന്‍ കഴിഞ്ഞില്ലെങ്കിലും ഫോണ്‍വിളിയിലൂടെ അവര്‍ പ്രവര്‍ത്തകരുടെ അടുത്തെത്തി. ഓര്‍മ്മയും സൗഹൃദവും പുതുക്കി.

വിദ്യാഭ്യാസത്തിന് ശേഷം തന്റെ സഹോദരിയുടെ കോഴിക്കോട് കാമ്പുറത്തെ വീട്ടില്‍ താമസമാക്കിയ അഹല്യാ ശങ്കര്‍ പിന്നീട് നഴ്‌സിങ് അസിസ്റ്റന്റായി പരിശീലനം നേടി. കോഴിക്കോട്ടെ ഒരു സ്വകാര്യ നഴ്‌സിങ് ഹോമില്‍ നഴ്‌സിങ് അസിസ്റ്റന്റായി ജോലി ചെയ്തു. വക്കീല്‍ ഗുമസ്തനായിരുന്ന എന്‍.പി. ശങ്കരനെ വിവാഹം ചെയ്തതിലൂടെയാണ് മയ്യഴിക്കാരി കോഴിക്കോടിന്റെ മരുമകളായത്. പിന്നീട് ജോലി ഉപേക്ഷിച്ചു. കോണ്‍ഗ്രസ് കുടുംബത്തിലാണ് പിറന്നതെങ്കിലും പിന്നീട് ദേശീയ പ്രസ്ഥാനത്തിന്റെ അമരത്തെത്തി. വിദ്യാഭ്യാസ കാലത്ത് മാഹി എം.എം. സ്‌കൂളിലെ തെരഞ്ഞെടുപ്പില്‍ മത്സരിച്ചു ഡെപ്യൂട്ടി ലീഡറായി തെരഞ്ഞെടുക്കപ്പെട്ടതാണ് ആദ്യത്തെ മത്സരം.

1967ല്‍ കോഴിക്കോട് നടന്ന ജനസംഘത്തിന്റെ 14-ാമത് ദേശീയ സമ്മേളനത്തിന്റെ റാലിയിലാണ് ആദ്യമായി ജനസംഘം പതാകയുമേന്തി ഭര്‍ത്താവിനൊപ്പം പങ്കെടുത്തത്.

തോല്‍ക്കുമെന്നറിയാമായിരുന്നിട്ടും പാര്‍ട്ടിയുടെ നിര്‍ദേശമനുസരിച്ച് അവര്‍ തെരഞ്ഞെടുപ്പില്‍ മത്സരിച്ചു. സംഘടനാ വികാസത്തിനുള്ള അവസരങ്ങളായി അവര്‍ തെരഞ്ഞെടുപ്പുകളെ മാറ്റി. ബേപ്പൂരില്‍ മത്സരിക്കുമ്പോള്‍ തെരഞ്ഞെടുപ്പ് പ്രചരണാര്‍ത്ഥം അടല്‍ജി വന്നതും പ്രസംഗിച്ചതും അവരുടെ രാഷ്‌ട്രീയ ജീവിതത്തിലെ മറക്കാത്ത ഓര്‍മയായി മാറി.

1980ല്‍ മുംബെയില്‍ നടന്ന ബിജെപി രൂപീകരണ യോഗത്തില്‍ പങ്കെടുത്ത കേരളത്തിലെ വനിതാ നേതാക്കളിലൊരാളാണ് അഹല്യാ ശങ്കര്‍. മലബാറുകാര്‍ക്ക് അഹല്യാശങ്കര്‍ അഹല്യേടത്തിയാണെങ്കില്‍ തിരുവിതാംകൂര്‍കാര്‍ക്ക് അഹല്യേച്ചിയുമായി. നൂറുകണക്കിന് യുവതികളെ ബിജെപിയുടെ പ്രവര്‍ത്തനത്തിലേക്ക് ആകര്‍ഷിക്കാന്‍ ആ ധീര നേതൃത്വത്തിന് കഴിഞ്ഞു.

കാസര്‍കോട് നിന്ന് തിരുവനന്തപുരത്തേക്ക് മഹിളാ മോര്‍ച്ച സംസ്ഥാന അധ്യക്ഷയായ ഡോ. റേച്ചല്‍ മത്തായിക്കൊപ്പം നയിച്ച വിലക്കയറ്റ വിരുദ്ധ യാത്ര അഹല്യാ ശങ്കറിന്റെ പൊതുപ്രവര്‍ത്തന രംഗത്തെ ആദ്യത്തെ സംസ്ഥാന യാത്രയായിരുന്നു. സംസ്ഥാനമൊട്ടൊക്കും യാത്ര ചെയ്ത് പ്രവര്‍ത്തകരുമായി നേരിട്ടു ബന്ധം സ്ഥാപിച്ച വനിതാ നേതാവായിരുന്നു. സംഘര്‍ഷ മേഖലകളില്‍ നേതാവിന്റെ കരുത്തോടെയും അമ്മയുടെ സ്‌നേഹത്തോടെയും അവര്‍ പാഞ്ഞെത്തി. കണ്ണൂരിലും, കോഴിക്കോടിന്റെയും വിവിധ ഭാഗങ്ങളിലേയും വീടുകളില്‍ അവര്‍ കണ്ണീരൊപ്പാനെത്തി. മാറാടിന്റെ മണ്ണില്‍ കൂട്ടക്കൊല അരങ്ങേറിയപ്പോള്‍ അവര്‍ സാന്ത്വനമായും പ്രതിഷേധമായും നിലകൊണ്ടു.

വനിതകള്‍ പൊതുരംഗത്തേക്ക് കടന്നുവരാന്‍ മടിച്ചിരുന്ന കാലത്താണ് അഹല്യാ ശങ്കര്‍ ദേശീയതയുടെ കൊടിയുമേന്തി സമാജത്തിലേക്കിറങ്ങിയത്. ഒ. രാജഗോപാല്‍, കെ.ജി.മാരാര്‍, കെ. രാമന്‍പിള്ള, സി.കെ. പദ്മനാഭന്‍, പി.പി. മുകുന്ദന്‍ തുടങ്ങിയ നേതാക്കള്‍ക്കൊപ്പം പ്രവര്‍ത്തനത്തില്‍ പങ്കാളിയായി. കോഴിക്കോട് ജില്ലയില്‍ യു. ദത്താത്രയറാവു, കെ.സി. ശങ്കരന്‍, സി.എം. കൃഷ്ണനുണ്ണി, കെ. കൃഷ്ണന്‍ മാസ്റ്റര്‍, സി. പ്രഭാകരന്‍, അഡ്വ.പി. മോഹന്‍ദാസ്, എ.കെ. ശങ്കരമേനോന്‍ തുടങ്ങിയവര്‍ക്കൊപ്പം നിരവധി പ്രക്ഷോഭങ്ങള്‍ക്ക് നേതൃത്വം നല്‍കി.

പൊതുവേദിയില്‍ രാഷ്‌ട്രീയ നേതാവായ അവര്‍ വീട്ടിലെത്തുന്നവര്‍ക്ക് സ്‌നേഹമുള്ള വീട്ടമ്മയായിരുന്നു. പരാതിയും പരിഭവുമില്ലാതെ തന്റെ ആദര്‍ശത്തിന്റെ ഗരിമക്ക് വേണ്ടി അവസാന നിമിഷം വരെ അവര്‍ പ്രവര്‍ത്തിച്ചു. അവരുടെ രാഷ്‌ട്രീയ സ്ഥൈര്യവും സമരവീര്യവും പ്രതിബദ്ധതയും എക്കാലത്തും ആവേശവും പ്രചോദനവുമാണ്. പുതിയ തലമുറയ്‌ക്ക് അവരുടെ ജീവിതവും പ്രവര്‍ത്തനവും മഹത്തായ സന്ദേശമാണ് നല്കുന്നത്. രാഷ്‌ട്രീയരംഗത്തെ പുതുതലമുറയ്‌ക്ക് അവരില്‍ നിന്ന് ഏറെ പഠിക്കാനുണ്ട്.

Tags: kozhikodeAhalya ShankarSenior BJP leader
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മുഹമ്മദലിയുടെ വെളിപ്പെടുത്തല്‍: അന്വേഷണത്തിന് രണ്ട് ജില്ലകളിലെയും പോലീസ്

Kerala

നിപ: കോഴിക്കോട്, മലപ്പുറം, പാലക്കാട് ജില്ലകളിൽ ജാഗ്രതാ നിർദേശം, സമ്പര്‍ക്ക പട്ടിക തയ്യാറാക്കുന്നതിന് പോലീസിന്റെ കൂടി സഹായം തേടും

Kerala

സാമൂതിരി രാജാവ് കെ.സി. രാമചന്ദ്രന്‍ രാജ അന്തരിച്ചു

മാനാഞ്ചിറയില്‍ സംഘടിപ്പിച്ച യോഗാ പ്രദര്‍ശനത്തില്‍ ഉമ ജിഞ്ചു ഖണ്ഡഭേരുണ്ടാസനത്തില്‍
Kerala

പന്ത്രണ്ടുകാരിക്ക് ഗിന്നസ് റിക്കാര്‍ഡ് ഖണ്ഡഭേരുണ്ടാസനത്തില്‍ ഒരുമണിക്കൂര്‍

Kerala

കർണാടക സ്വദേശിനിയെ കോഴിക്കോട്ട് ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി, യുവതിയെ എത്തിച്ചത് കാറിൽ മൂന്ന് മലയാളികളെന്ന് മൊഴി

പുതിയ വാര്‍ത്തകള്‍

ബിഗ് ബോസിൽ പ്രണയപരാജയത്തെ തുടർന്ന് നടി ജീവനൊടുക്കാൻ ശ്രമിച്ചു, ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ

ബീഹാറിലെ വോട്ടര്‍പട്ടികയില്‍ നേപ്പാളികളും ബംഗ്ലാദേശികളുമെന്ന് ഇലക്ഷന്‍ കമ്മീഷന് റിപ്പോര്‍ട്ട്; ആരോപണം വ്യാജമെന്ന് തേജസ്വി യാദവ്

വരുണ്‍ മോഹനെ ഗൂഗിളില്‍ നിന്നും 20605 കോടി രൂപ നേടിയ ബിസിനസുകാരനാക്കിയതിന് പിന്നില്‍ വിദ്യാഭ്യാസം, ദീര്‍ഘവീക്ഷണം, ടെക്നോളജി കോമ്പോ

ഇന്ത്യയിലെ 87ാം ഗ്രാന്‍റ് മാസ്റ്ററായി തമിഴ്നാട്ടില്‍ നിന്നും മറ്റൊരു പ്രതിഭകൂടി-ഹരികൃഷ്ണന്‍

സാധാരണഭക്തര്‍ക്കൊപ്പം അലിഞ്ഞുചേര്‍ന്ന്  അദാനിയും ഭാര്യ പ്രീതി അദാനിയും മകന്‍ കരണ്‍ അദാനിയും സാധാരണഭക്തര്‍ക്കൊപ്പം അലിഞ്ഞുചേര്‍ന്ന് പങ്കെടുത്തപുരി ജഗന്നാഥക്ഷേത്രത്തിലെ ഉത്സവച്ചടങ്ങില്‍(വലത്ത്)

ജഗന്നാഥയാത്രയില്‍ രഥം അദാനിക്ക് വേണ്ടി നിര്‍ത്തിയെന്ന് രാഹുല്‍ ഗാന്ധി; ഭാര്യയ്‌ക്കൊപ്പം ഭക്തര്‍ക്കുള്ള പ്രസാദം പാകം ചെയ്ത അദാനിയെ അപമാനിച്ച് രാഹുല്‍

സർക്കാർ ഭൂമിയിൽ അനധികൃതമായി വീട് വച്ച് താമസിച്ചത് 1,400 ഓളം ബംഗാളി മുസ്ലീങ്ങൾ : വീടുകൾ പൊളിച്ചു നീക്കി അസം സർക്കാർ

ഹിന്ദുസ്ഥാന്‍ യൂണിലിവറിന്റെ തലപ്പത്തേക്ക് തേജസ്സാര്‍ന്ന മലയാളിയുവതി പ്രിയാനായര്‍; ഈ പദവി കയ്യാളുന്ന ആദ്യ വനിത

മുസ്ലീം രാജ്യങ്ങളിൽ നിന്ന് ലഭിച്ചത് 500 കോടി ; ലൗ ജിഹാദിനായി ആയിരത്തിലധികം മുസ്‌ലിം യുവാക്കൾക്കു ചങ്കൂർ ബാബ പണം നൽകി

ഗുരുപൂജ അനുവദിക്കില്ല ; സനാതന ധർമം നടപ്പാക്കാനുള്ള ആർ എസ് എസിന്റെ ശ്രമം ചെറുത്ത് തോൽപ്പിക്കുമെന്ന് എം വി ​ഗോവിന്ദൻ

46 ഗ്രാം എം.ഡി.എം.എയുമായി രണ്ട് യുവാക്കൾ പെരുമ്പാവൂരിൽ അറസ്റ്റിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies