തിരുവനന്തപുരം: സെക്രട്ടേറിയറ്റിന് മുന്നിൽ സമരം ചെയ്യുന്ന ആശമാരുടെ ഓണറേറിയത്തിനുള്ള മാനദണ്ഡങ്ങളിൽ പിൻവലിച്ച് സർക്കാർ ഉത്തരവിറക്കി. ഓണറേറിയം തുക ലഭിക്കാനുള്ള 10 മാനദണ്ഡങ്ങളാണ് സർക്കാർ ഒഴിവാക്കിയത്. ഇതിനു പുറമേ ഇൻസന്‍റീവ് മാനദണ്ഡങ്ങളിലും ഇളവു വരുത്തിയിട്ടുണ്ട്.
ആശ വർക്കർമാരുടെ പ്രശ്നങ്ങൾ പഠിക്കാൻ നിയോഗിച്ച സമിതയുടെ റിപ്പോർട്ട് പരിഗണിച്ചാണ് സർക്കാർ നടപടി. സമരം വിജയിച്ചതായി സമര സമിതി അറിയിച്ചു. സെക്രട്ടേറിയറ്റിനു മുന്നിൽ ആശമാരുടെ സമരം 36 ദിവസം പിന്നിട്ടിരുന്നു. സമരം ഒരുമാസം പിന്നിട്ട സാഹചര്യത്തിൽ തിങ്കളാഴ്ച സെക്രട്ടേറിയറ്റിലേക്ക് ഉപരോധവും സംഘടിപ്പിച്ചിരുന്നു. പിന്നാലെയാണ് സർക്കാർ ഉത്തരവ് പുറത്തു വന്നത്. ഇതോടെ സമര വേദിയിൽ ആശമാർ ആഹ്ലാദ പ്രകടനം നടത്തി.
നിലവില്‍ പ്രതിമാസം 7000 രൂപയാണ് ആശമാര്‍ക്ക് ഓണറേറിയമായി ലഭിക്കുന്നത്. 10 മാനദണ്ഡങ്ങളില്‍ അഞ്ചെണ്ണം പൂര്‍ത്തീകരിച്ചാലാണ് ഓണറേറിയമായ 7000 രൂപ ലഭിക്കുക. എന്നാല്‍ ഇനി മുതല്‍ ഓണറേറിയം ലഭിക്കാന്‍ മാനദണ്ഡങ്ങളുണ്ടാവില്ല. ഒപ്പം ഭവന സന്ദര്‍ശനത്തിനും മറ്റു പ്രവര്‍ത്തനങ്ങള്‍ക്കുമായി പ്രതിമാസം നല്‍കിവരുന്ന ഫിക്‌സഡ് ഇന്‍സെന്റീവായ 3000 അനുവദിക്കുന്നതിനുള്ള മാനദണ്ഡങ്ങളിലും സര്‍ക്കാര്‍ ഭേദഗതി വരുത്തി ഉത്തരവിറക്കിയിട്ടുണ്ട്.
ആശമാര്‍ സമരം ശക്തമാക്കിയതോടെയാണ് മാനദണ്ഡങ്ങള്‍ പിന്‍വലിച്ച് ഉത്തരവിറക്കിയത്. 12-ാം തീയതിയാണ് ഉത്തരവിറക്കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: