ഗുവാഹത്തി: ലഹരിക്കടത്തുകാരോട് ഒരു ദയയും ദാക്ഷണ്യവും കാണിക്കില്ലെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. . ലഹരിക്കെതിരെയുള്ള വേട്ട തുടരുകയാണ്. മയക്കുമരുന്ന് കടത്ത് തടയുന്നതിനും ദേശീയ സുരക്ഷ നിലനിർത്തുന്നതിനും സർക്കാർ പ്രതിജ്ഞാബദ്ധമാണെന്നും അമിത് ഷാ പറഞ്ഞു.അസമിൽ നടന്ന പൊതുപരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
മയക്കുമരുന്ന് രഹിത ഭാരതം കെട്ടിപ്പടുക്കാനുള്ള പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ലക്ഷ്യത്തിന്റെ ഭാഗമായി അസമിൽ 88 കോടിയുടെ ലഹരിമരുന്ന് കഴിഞ്ഞ ദിവസം പിടിച്ചെടുത്തു. ഇംഫാൽ, ഗുവാഹത്തി മേഖലകളിൽ മയക്കുമരുന്ന് കടത്ത് നടത്തുന്ന അന്താരാഷ്ട്ര ലഹരിമരുന്ന് ശൃംഖലയിലെ നാല് പേരെ എൻസിബി അറസ്റ്റ് ചെയ്തു. താഴെത്തട്ടിൽ നിന്നാണ് അന്വേഷണം ആരംഭിക്കുന്നത്. താഴെത്തട്ടിൽ നിന്ന് മുകളിലേക്ക് അന്വേഷണം നടത്തും . മയക്കുമരുന്ന് വ്യാപാരം നടത്തുന്നവരോട് ഒരു ദയയും ഉണ്ടാകില്ലെന്നും അമിത് ഷാ പറഞ്ഞു.
അസമിലെ ഇംഫാൽ, ഗുവാഹത്തി മേഖലകളിൽ നിന്ന് 88 കോടി രൂപയുടെ മയക്കുമരുന്ന് പിടികൂടിയ നർക്കോട്ടിക് കൺട്രോൾ ബ്യൂറോയിലെ ഉദ്യോഗസ്ഥർക്ക് അമിത് ഷാ അഭിനന്ദനങ്ങളും അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: