Wednesday, July 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Varadyam

തലമുറകള്‍ക്ക് ഊര്‍ജം പകര്‍ന്ന ഉണ്ണ്യേട്ടന്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 16, 2025, 08:07 am IST
in Varadyam

ടി. സതീശന്‍
(കൊച്ചി ജില്ല മുന്‍ ജില്ല സഹകാര്യവഹ്)
9388609488

സിവില്‍ സ്റ്റേഷന്‍ ഇരിക്കുന്ന അയ്യന്തോളിന് സമീപം തൃശ്ശൂര്‍ ടൗണിലെ, തൃക്കുമാരന്‍കുടം ക്ഷേത്തിന് സമീപമായിരുന്നു എന്റെ ബാല്യകാലത്ത് ഞങ്ങള്‍ താസിച്ചിരുന്നത്. കാലം 1961. എനിക്ക് പ്രായം കഷ്ട്ടിച്ചു ആറ് കഴിഞ്ഞതേയുള്ളൂ. ആ കാലത്ത് നാട്ടിലെ ചെറുപ്പക്കാര്‍ വൈകുന്നേരം ക്ഷേത്ര പരിസരത്ത് ഒത്തുകൂടാന്‍ പോകുന്നത് കാണാമായിരുന്നു. ”ആര്‍എസ്എസ് കളിയ്‌ക്കാന്‍” പോകുന്നു എന്നാണ് എല്ലാവരും പറഞ്ഞിരുന്നത്. ഇതെന്തു കളി എന്നു എനിക്ക് മാത്രമല്ല, അമ്മക്കും സഹോദരീ-സഹോദരന്മാര്‍ക്കും പിടികിട്ടിയില്ല. അച്ഛന് ജോലി അകലെ. വീട്ടില്‍ വരാന്‍ സാധിക്കുന്നത് മാസത്തില്‍ ഒരിക്കല്‍. അതുകൊണ്ട് അച്ഛനോട് ചോദിക്കാന്‍ നിവൃത്തിയില്ല.

താടിയും മുടിയും വളര്‍ത്തിയ ഒരു ആര്‍എസ്എസുകാരനാണ് കളിപ്പിക്കാന്‍ വരുന്നത് എന്ന് ഒരിക്കല്‍ കേട്ടു. ചേച്ചി ക്ഷേത്രത്തില്‍ പോയപ്പോള്‍ ”ആര്‍എസ്എസ് കളിക്കാര”നെ കണ്ടു. അദ്ദേഹം ‘ആര്‍എസ്എസ് കളിപ്പിക്കുക”യായിരുന്നു. അപ്പോഴാണ് അറിയുന്നത് അദ്ദേഹം ചേച്ചി പഠിക്കുന്ന കേരള വര്‍മ്മ കോളജിലെ വിദ്യാര്‍ത്ഥിയായ മാധവന്‍ ഉണ്ണി ആണെന്ന്. പിന്നീട് അച്ഛന്റെ അന്വേഷണത്തില്‍ നിന്നു മനസ്സിലായി ഈ ”ആര്‍എസ്സ്എസ്സ്‌കാരന്‍” തൃശ്ശൂരിലെ ഏറ്റവും പ്രഗത്ഭനായ അഭിഭാഷകന്‍ കെ.കെ. ഉണ്ണിയുടെ മകനാണെന്ന്. ദീക്ഷ വളര്‍ത്തിയ ആര്‍എസ്എസുകാരന്‍ വേറെ എവിടെയോ പോയി എന്നു ആയിടക്ക് കേട്ടു.

ആ കാലത്ത് മുഖ്യശിക്ഷകന്‍ എന്ന പദമൊന്നും ഞങ്ങള്‍ക്ക് അറിയില്ലല്ലോ. പകരം വന്നത് ഏ.എസ്. ഷണ്‍മുഖന്‍ എന്ന ”ആര്‍എസ്എസ്‌കാരന്‍”. അദ്ദേഹം എന്റെ വീട്ടില്‍ വന്നു. അമ്മയോട് സംസാരിച്ച് ജ്യേഷ്ഠനെ ”ആര്‍എസ്എസ്സില്‍ ചേര്‍ക്കാന്‍” കൊണ്ട് പോയി. അപ്പോഴാണ് അറിയുന്നതു ദീക്ഷക്കാരന്‍ പ്രചാരകായി പോയി എന്ന്. പ്രചാരക് എന്നാല്‍ എന്ത് എന്നൊക്കെ എട്ടാം ക്ലാസുകാരനും പുതിയ ആര്‍എസ്എസ് കാരനുമായ എന്റെ ജ്യേഷ്ഠനും അറിയും പോലെ പറഞ്ഞു തന്നു. സംഭവം 1962ല്‍.

രണ്ടു വര്‍ഷങ്ങള്‍ക്ക് ശേഷം ഉണ്ണ്യേട്ടന്‍ ഒരിക്കല്‍ ഞങ്ങളുടെ വീട്ടില്‍ വരികയും ചെയ്തു. അദ്ദേഹം പ്രചാരക് ആയി പോയത് കോട്ടയം നഗരത്തിലേക്ക് ആണെന്ന് പിന്നീട് മനസ്സിലായി. അതിനുശേഷം അദ്ദേഹം കോട്ടയം ജില്ലാ പ്രചാരകനായും പ്രവര്‍ത്തിച്ചു. ആ കാലത്ത് വൈക്കം ഗോപകുമാറിനെ പോലുള്ളവരെ വളര്‍ത്തിയെടുക്കുന്നതില്‍ ഉണ്ണ്യേട്ടന്‍ നല്ല പങ്ക് വഹിച്ചു, പിന്നീട് അദ്ദേഹം കോഴിക്കോടു ജില്ലയിലും പ്രവര്‍ത്തിച്ചു.

ആ കാലത്ത് ഉണ്ണ്യേട്ടന്റെ ഇളയ സഹോദരനും പ്രൊഫഷണല്‍ കോളജ് വിദ്യാര്‍ഥിയുമായിരുന്ന ധീരന്‍ സംന്യാസം സ്വീകരിച്ചു വീട് വിട്ടിറങ്ങിയതും ഈ അവസരത്തില്‍ ഓര്‍ക്കുന്നു.

സംസ്ഥാനത്ത് പല പ്രദേശങ്ങളിലും പ്രചാരക് ആയി പ്രവര്‍ത്തിച്ച അദ്ദേഹം ഒരു നല്ല ഗായകനായിരുന്ന ഉണ്ണ്യേട്ടന്‍ പല ബൈഠക്കുകളിലും സംഘഗീതങ്ങള്‍ മധുരമായി പാടുമായിരുന്നു.

പൂജനീയ ഗുരുജിയുടെ തൃശ്ശൂര്‍ സന്ദര്‍ശന കാലത്ത് അദ്ദേഹം സ്ഥിരമായി താമസിച്ചിരുന്ന വീടുകളില്‍ ഒന്നായിരുന്നു കെ.കെ ഉണ്ണി വക്കീലിന്റേത്. നേരെ എതിര്‍വശത്തുള്ള പുത്തേഴത്തു രാമന്‍ മേനോന്റെ വീടായിരുന്നു മറ്റൊന്ന്. മേനോന്‍ തൃശ്ശൂര്‍ ജില്ല സംഘചാലക് ആയിരുന്നു.

1973 ല്‍ ഉണ്ണിയേട്ടനെ എറണാകുളം നഗരത്തിലേക്ക് നിയോഗിച്ചു. അന്ന് ടി.ഡി. റോഡില്‍ വാടകക്കെട്ടിടത്തില്‍ പ്രാന്തകാര്യാലയം പ്രവര്‍ത്തിച്ചിരുന്ന കാലമായിരുന്നു. പ്രത്യേകിച്ചു ചുമതലകള്‍ ഒന്നും പ്രഖ്യാപിച്ചില്ല. ഏത് ശാഖയിലും പോകാം, ആരെയും സമ്പര്‍ക്കം ചെയ്യാം. അന്ന് അദ്ദേഹത്തോടൊപ്പം നിരവധി വീടുകളില്‍ പോകാന്‍ അവസരം ലഭിച്ചു, സമ്പര്‍ക്കത്തിന്റെ മര്‍മ്മം മനസ്സിലാക്കാന്‍ സുവര്‍ണ്ണ അവസരങ്ങള്‍ ആയിരുന്നു അതെല്ലാം. 1970 മുതല്‍ ഞാന്‍ എറണാകുളത്തെ സംഘപ്രവര്‍ത്തനത്തിന്റെ ഭാഗമാണ്.

1974 ല്‍ സംഘ വര്‍ഷത്തിന്റെ തുടക്കത്തില്‍ (അടിയന്തരാവസ്ഥ പ്രഖ്യാപനത്തിനു ഒരു വര്‍ഷം മുന്‍പ്) അദ്ദേഹം 12 വര്‍ഷത്തെ പ്രചാരക ജീവിതത്തില്‍ നിന്നു പിരിഞ്ഞു. തുടര്‍ന്നു മധ്യപ്രദേശില്‍ നിയമപഠനത്തിന് ചേര്‍ന്നു. അവിടെയും സംഘ പ്രവര്‍ത്തത്തില്‍ സജീവ പങ്കാളിയായിരുന്നു. അതുകൊണ്ടു തന്നെ അടിയന്തിരവസ്ഥ കാലത്ത് അദ്ദേഹം അറസ്റ്റു ചെയ്യപ്പെട്ടു. പഠനത്തിന് ശേഷം തൃശ്ശൂരില്‍ അഭിഭാഷകനായി പ്രവര്‍ത്തിച്ചു.

അഭിഭാഷകവൃത്തിയോടൊപ്പം സംഘപ്രവര്‍ത്തനത്തിലും സജീവമായി. തൃശ്ശൂര്‍ ജില്ല കാര്യവാഹായും തൃശ്ശൂര്‍ ഉള്‍പ്പെട്ട എറണാകുളം വിഭാഗ് കാര്യവഹായും പ്രവര്‍ത്തിച്ചു. 1996 ഡിസംബര്‍ 2നു നടന്ന തൃശ്ശൂര്‍ ജില്ലയുടെ ”സംപൂര്‍ണ്ണ സമാഗമ”ത്തില്‍ സര്‍സംഘചാലക് സ്വര്‍ഗീയ പ്രൊഫ. രാജേന്ദ്ര സിങ് (രജ്ജു ഭൈയ്യ) പങ്കെടുത്ത മഹനീയ പരിപാടിയില്‍ (ജില്ലയില്‍ സംഘ പ്രവര്‍ത്തനം ആരംഭിച്ചതിന്റെ അറുപതാം വാര്‍ഷികം) വ്യക്തിഗീതം ആലപിച്ചതു നല്ലൊരു ഗായികയായ ഉണ്ണ്യേട്ടന്റെ സഹധര്‍മ്മിണി നര്‍മ്മദചേച്ചിയായിരുന്നു. അവര്‍ പ്രസിദ്ധ സംഗീതജ്ഞന്‍ മണ്ണൂര്‍ രാജകുമാരന്‍ ഉണ്ണിയുടെ സഹോദരിയാണ്.

സംഘത്തിലെ നിരവധി തലമുറകള്‍ക്കു അനുഭവത്തിന്റെ ഊഷ്മാവും ഊര്‍ജവും പകര്‍ന്നു കൊണ്ട് പ്രചോദനം നല്‍കിയ ഉണ്ണ്യേട്ടന് ആദരാഞ്ജലികള്‍.

 

Tags: ThrissurRSSK Madhavanunni
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അയോദ്ധ്യ : അപകീര്‍ത്തികരമായ സംഭവങ്ങള്‍ ആവര്‍ത്തിക്കില്ലെന്ന് ഉറപ്പാക്കണം,പ്രാന്ത പ്രചാരക് ബൈഠക്ക് സമാപിച്ചു

Kerala

ശാഖാ കാര്യവാഹിനു നേരെ ആക്രമണം; പ്രതികളുമായി തെളിവെടുപ്പ് നടത്തി, ആറ്റില്‍ നിന്ന് ആയുധങ്ങള്‍ കണ്ടെത്താനായില്ല

Kerala

ആഭ്യന്തരമന്ത്രിക്കെതിരെ ഫെയ്‌സ്ബുക്കിൽ പ്രതികരണം; ആർഎസ്എസ് പ്രവർത്തകനെതിരെ കേസെടുത്ത് പോലീസ്

കര്‍ണ്ണാടകയിലെ മന്ത്രി പ്രിയങ്ക് ഖാര്‍ഗെ (ഇടത്ത്)
India

ലംഘിക്കുന്നവരല്ല , നിയമം പാലിക്കുന്നവരാണ് ആർ എസ് എസ് : റൂട്ട് മാർച്ചുകൾക്ക് മുൻകൂട്ടി അനുമതി വാങ്ങണമെന്ന പ്രിയങ്ക് ഖാർഗെയുടെ പ്രസ്താവനയ്‌ക്ക് മറുപടി

India

പ്രവര്‍ത്തനസ്വരൂപം മാറാം, അടിസ്ഥാനം മാറില്ല: സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്

പുതിയ വാര്‍ത്തകള്‍

സ്പെയിനിന് വേണ്ടി ആദ്യ ഗോള്‍ നേടിയ മികെല്‍ ഒയാഴ്സബാലിന്‍റെവിജയാഹ്ളാദം.

എംബാപ്പെയെ നിഷ്പ്രഭനാക്കി യമാലും കൂട്ടരും…സ്പെയിന്‍ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് ഫ്രാന്‍സിനെ തോല്‍പിച്ചു

അമേരിക്ക ഇറാനില്‍ നടത്തിയ മിസൈല്‍ ആക്രമണം(ഇടത്ത്) അമേരിക്കയ്ക്കെതിരെ പ്രതിഷേധിച്ച് 180 ഇറാന്‍ എംപിമാര്‍ (വലത്ത്)

ഗൾഫില്‍ ഭീതി; കുവൈത്തിനെ ഇറാന്‍ ആക്രമിച്ചു, അമേരിക്കയെ വെറുതെ വിടരുതെന്ന ആവശ്യവുമായി ഇറാനിലെ 180 എംപിമാര്‍ –

ആദ്യമലയാളി ബഹിരാകാശത്തേക്ക് യാത്ര തിരിച്ചു;മലയാളിയായ അനില്‍ മേനോനെയും വഹിച്ച് സോയൂസ് എംഎസ് 29 പേടകം കുതിച്ചു

പോപ്പുലര്‍ ഫ്രണ്ട് ഭീകരന് കൊച്ചിയില്‍ മൂന്ന് വര്‍ഷം സുരക്ഷിത സ്വര്‍ഗ്ഗം ഒരുക്കിയവരെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് യുവമോര്‍ച്ച പ്രകടനം

ചാവേർ ആക്രമണം ലക്ഷ്യം ; ആരും കണ്ടിട്ടില്ലാത്ത ഇറാന്റെ ആയുധം ‘കാമികാസെ ഡോൾഫിൻ’

മഹാരാഷ്ട്ര മുഖ്യമന്ത്രി ഫഡ്നാവിസ് (ഇടത്ത്) എന്‍സിപി അജിത് പവാര്‍ പക്ഷം നേതാവ് പ്രഫുല്‍ പട്ടേല്‍ (നടുവില്‍) ജയന്ത് പാട്ടീല്‍ (വലത്ത്)

എന്‍സിപി നേതാക്കള്‍ ബിജെപിയിലേക്ക്? പ്രഫുല്‍ പട്ടേലും ജയന്ത് പാട്ടിലും ഫഡ്നാവിസുമായി കൂടിക്കാഴ്ച നടത്തി

മോഷണശ്രമത്തിനിടയിൽ വീട്ടമ്മയോട് അതിക്രമം : പ്രതി പിടിയിൽ

15കാരനെ ലഹരിമരുന്ന് വില്‍പ്പനക്കാരനാക്കാന്‍ ഭാര്യ സത്യഭാമയുമായി ബന്ധപ്പെടുത്തി വീഡിയോ ഷൂട്ട് ചെയ്ത് ഭര്‍ത്താവ് സാദിഖ്; ഒടുവില്‍ സത്യഭാമ കുടുങ്ങി

സൗദി അറേബ്യ: വിസ കാലാവധി അവസാനിച്ച ശേഷം രാജ്യത്ത് തുടരുന്നവർക്ക് മുന്നറിയിപ്പ്

ഭാരം 8.5 കിലോ കുറഞ്ഞു , പേശികൾക്ക് അതിശക്തമായ വേദന ; പാറ്റപാർട്ടിയ്‌ക്ക് വേണ്ടി സമരം നടത്തുന്ന വാങ്ചുക്കിന്റെ നില പരിതാപകരം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.