Tuesday, May 26, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Entertainment

എംആർ രാധയാണ് എംജിആറിനെ വെടിവെച്ചത്! നടിമാരായ രാധികയും നിരോഷയുമൊക്കെ അന്ന് രക്ഷപ്പെട്ടത് തലനാരിഴയ്‌ക്ക്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 14, 2025, 08:53 pm IST
in Entertainment

തമിഴ് സിനിമാലോകം അടക്കി വാണ എംജിആര്‍ പിന്നീട് അവിടുത്തെ മുഖ്യമന്ത്രിയായി. ഇതിനിടയില്‍ അദ്ദേഹത്തിന് വെടിയേല്‍ക്കുന്ന സാഹചര്യവും ഉണ്ടായിട്ടുണ്ട്. രാഷ്‌ട്രീയക്കാരനും നടനുമായ എംആര്‍ രാധയാണ് അന്ന് എംജിആറിനെ വെടിവെച്ച് വീഴ്‌ത്തിയത്. തെന്നിന്ത്യയിലെ നടിമാരായ നിരോഷയുടെയും രാധിക ശരത് കുമാറിന്റെയുമൊക്കെ പിതാവായിരുന്നു എംആര്‍ രാധ

 

മൂന്ന് തവണ വിവാഹിതനായ രാധയ്‌ക്ക് പന്ത്രണ്ട് മക്കളാണുള്ളത്. ഇവരില്‍ ഭൂരിഭാഗം പേരും തെന്നിന്ത്യയിലെ അറിയപ്പെടുന്ന താരങ്ങളാണ്. അങ്ങനെ നിരോഷയുടെ കൂടെ സിനിമയില്‍ പ്രവര്‍ത്തിക്കുമ്പോള്‍ ഉണ്ടായ ചില അനുഭവങ്ങള്‍ പങ്കുവെക്കുകയാണ് സംവിധായകന്‍ ആലപ്പി അഷ്‌റഫ്.

 

അന്ന് സിനിമയുടെ ചിത്രീകരണത്തിന് നിരോഷയ്‌ക്കൊപ്പം അവരുടെ അമ്മയും വന്നിരുന്നു. അവരുമായി സംസാരിക്കുന്നതിനിടയില്‍ ഭര്‍ത്താവ് എംജിആറിനെ വെടിവെക്കാന്‍ ഉണ്ടായ സാഹചര്യമെന്താണെന്ന് തന്നോട് പറഞ്ഞിരുന്നു എന്നാണ് അഷ്‌റഫ് വ്യക്തമാക്കുന്നത്.

 

ഒരുകാലത്ത് എംജിആറും എംആര്‍ രാധയും അടുത്ത സുഹൃത്തുക്കള്‍ ആയിരുന്നു. പ്രായത്തെ മാനിച്ചുകൊണ്ട് എംജിആര്‍ രാധയെ അണ്ണേ എന്നാണ് വിളിച്ചിരുന്നത്. നേരെ തിരിച്ച് എംജി ആറിനെ രാമചന്ദ്രാ… എന്ന പേര് വിളിക്കാന്‍ സ്വാതന്ത്ര്യമുള്ള അപൂര്‍വ്വം നടന്മാരില്‍ ഒരാള്‍ രാധയായിരുന്നു. ഇരുവരും ഒരു സിനിമയില്‍ ഒന്നിച്ച് അഭിനയിക്കുന്ന സമയത്ത് ‘ ഇത് താന്‍ തൊഴിലാളിയുടെ നമ്പിക്കൈ നക്ഷത്രം’ എന്നൊരു ഡയലോഗ് പറയം. എന്നാല്‍ എംജിആര്‍ ഈ ഡയലോഗ് തിരുത്തി ‘ഇത് താന്‍ തൊഴിലാളിയുടെ ഉദയസൂര്യന്‍’ എന്നാക്കി.

 

അന്ന് എംജിആറിന്റെ പാര്‍ട്ടിയുടെ ചിഹ്നം ഉദയസൂര്യനാണ്. രാധ മറ്റൊരു പാര്‍ട്ടിയുടെ നേതാവും. സ്‌ക്രീപ്റ്റിലുള്ള ഡയലോഗ് മാറ്റാന്‍ പാടില്ലെന്ന് രാധ വാശിപ്പിടിച്ചു. അങ്ങനെ ആരും എംജിആറിനോട് സംസാരിക്കാന്‍ ധൈര്യപ്പെടാത്ത കാലമാണ്. എങ്കിലും രാധ അത് പറഞ്ഞു. ആ ഡയലോഗ് വേണമെന്ന് എംജിആറും വാശിപ്പിടിച്ചു. വിട്ട് കൊടുക്കാന്‍ രാധയും തയ്യാറല്ലായിരുന്നു. ഒടുവില്‍ നിര്‍ബന്ധമാണെങ്കില്‍ താനില്ലാത്ത സീനില്‍ അങ്ങനെ പറഞ്ഞോളാന്‍ രാധ സമ്മതിച്ചു. എംജിആറിന് അത് സമ്മതിക്കേണ്ടിയും വന്നു

 

ഇതോടെയാണ് രാധയും എംജിആറും തമ്മിലൊരു പ്രശ്‌നം ഉടലെടുക്കുന്നത്. പിന്നീട് എംജിആറിന്റെ പല സിനിമകളില്‍ നിന്നും രാധ ഒഴിവാക്കപ്പെട്ടു. ചില സിനിമയിലേക്ക് അഭിനയിക്കാന്‍ വിളിച്ചെങ്കിലും പ്രധാന്യമില്ലാത്ത റോളുകള്‍ കൊടുത്ത് സൈഡിലാക്കി. എംജിആര്‍ തന്നെ ബോധപൂര്‍വ്വം മാറ്റി നിര്‍ത്തുന്നതാണെന്ന് മനസിലായ രാധയ്‌ക്ക് അദ്ദേഹത്തോടുള്ള രോഷം അടക്കാനായില്ല. എംജിആര്‍ നായകനായ ‘പെട്രല്‍താന്‍ പിള്ളയ്യ’ എന്ന സിനിമയുടെ നിര്‍മാണത്തിന് ഒരു ലക്ഷം രൂപ രാധ മുടക്കിയിരുന്നു. അന്നത്തെ ഒരു ലക്ഷം ഇന്നത്തെ കോടികളുടെ മൂല്യമുണ്ടാവും. സ്വന്തം വീട് വരെ പണയപ്പെടുത്തിയാണ് രാധ ഈ പണം സംഘടിപ്പിക്കുന്നത്.

 

വിചാരിച്ചത് പോലെ ഈ പടത്തിന്റെ ഷൂട്ടിങ് മുന്നോട്ട് പോകുന്നില്ലെന്ന് കണ്ടതോടെ രാധ പരിഭ്രാന്തിയിലായി. എംജിആര്‍ മനഃപൂര്‍പ്പം ഉഴപ്പുന്നതായി പലരും സംശയം പ്രകടിപ്പിച്ചതോടെ രാധ അങ്ങനെ വിശ്വസിച്ചു. ഷൂട്ടിങ്ങ് വീണ്ടും നീണ്ട് പോകാന്‍ തുടങ്ങിയതോടെ രാധയുടെ പണം താന്‍ തിരികെ തരുമെന്ന് എംജിആര്‍ പറഞ്ഞു. എന്നാല്‍ ആ വാക്ക് പാലിക്കപ്പെട്ടില്ല.

 

ഈ കാര്യത്തില്‍ വ്യക്തത വരുത്തുന്നതിന് വേണ്ടി രാധയും നിര്‍മാതാവ് എന്‍കെ വാസുവും എംജിആറിന്റെ വീട്ടില്‍ നേരിട്ട് പോയി അദ്ദേഹത്തെ കണ്ടു. സംസാരിച്ച് കൊണ്ടിരിക്കവേ പ്രകോപിതനായ രാധ ചാടി എഴുന്നേറ്റ് നടന് നേരെ വെടിവെച്ചു. രണ്ട് വെടിയുണ്ട കഴുത്തില്‍ തറച്ച് കയറി. തൊട്ട് പിന്നാലെ രാധ സ്വയം വെടിവെച്ചു. രണ്ടാളെയും സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിച്ചു

 

വാര്‍ത്തയറിഞ്ഞ് എംജിആറിന്റെ ആളുകള്‍ രാധയുടെ വീട് വളഞ്ഞു. അന്ന് കുഞ്ഞുങ്ങളെയും എടുത്ത് അവിടെ നിന്ന് രക്ഷപ്പെട്ടത് എങ്ങനെയാണെന്ന് തങ്ങള്‍ക്ക് പോലും അറിയില്ല. അവിടുന്ന് പോയില്ലായിരുന്നെങ്കില്‍ അക്രമികള്‍ തങ്ങളെ ജീവനോടെ കത്തിക്കുമായിരുന്നു. രാധയെ കൈയ്യില്‍ കിട്ടത്തതിന്റെ ദേഷ്യത്തിന് തങ്ങളുടെ വീട് തകര്‍ത്തെന്നും നിരോഷയുടെ അമ്മയും രാധയുടെ ഭാര്യയുമായ അവര്‍ തന്നോട് പറഞ്ഞെന്ന് ആലപ്പി അഷ്‌റഫ് വ്യക്തമാക്കുന്നു.

Tags: MGRLatest newsTamil Movie industryMr radha
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പ്രണയം നിരസിക്കപ്പെട്ടാല്‍ ഇങ്ങിനെ ചെയ്യാമോ? കാമുകിയുടെ വീടിന് ബോംബെറിഞ്ഞ് കാമുകന്‍

India

ടിഎംസിയിൽ ആഭ്യന്തരകലാപം, പിളരുമോ ? മമതയുടെ ദീർഘകാല സഹായി കകോലി ഘോഷ് ദസ്തിദാർ പാർട്ടി സ്ഥാനം രാജിവച്ചു

India

ജയ്സാല്‍മീറില്‍ കണ്ടെത്തിയത് 500 പശുക്കളുടെ ജഡങ്ങള്‍…ഭീതിയില്‍ രാജസ്ഥാനിലെ ഈ നഗരം

Kerala

കേരളത്തില്‍ ഭരണം കിട്ടിയപ്പോള്‍ പകല്‍ ലീഗും രാത്രി പോപ്പുലര്‍ ഫ്രണ്ടും ആകാം:

Kerala

അട്ടപ്പാടി മധുക്കേസ്: ഒന്നാം പ്രതി ഹസ്സനെ വെറുതെ വിട്ടു, ഇതിനെതിരെ അപ്പീല്‍ പോകുമെന്ന് മധുവിന്റെ കുടുംബം

പുതിയ വാര്‍ത്തകള്‍

എന്താണ് ഭൃഗുസംഹിത? ജ്യോതിഷത്തില്‍ ഇതിന്റെ പ്രാധാന്യം എന്താണ്?

വേവിക്കാത്ത ഇറച്ചി വീട്ടിലെ അരുമയായ വളര്‍ത്തുനായ്‌ക്കള്‍ക്ക് നല്‍കാമോ? വെറ്ററിനറി ഡോക്ടര്‍ക്കിടയില്‍ വരെ തര്‍ക്കം

ബംഗാളിൽ രണ്ട് ജില്ലകളിൽ ബംഗ്ലാദേശി തടങ്കൽ കേന്ദ്രങ്ങൾ തുറന്നു ; തടവിൽ കഴിയുന്നത് 12 പേർ ; ബിഎസ് എഫിന് കൈമാറും

‘ എനിക്ക് തോന്നുന്നതെന്തും ഞാൻ ചെയ്യും  ‘ ; മോഹൻ ഭാഗവതുമായുള്ള കൂടിക്കാഴ്‌ച്ചയെ വിമർശിച്ചവർക്ക് അദ്നാൻ സാമിയുടെ മറുപടി

ഹിന്ദുമതത്തെക്കുറിച്ച് കൂടുതല്‍ മനസ്സിലാക്കാന്‍ ഭഗവദ്ഗീത വായിക്കുന്നുവെന്ന് നടി ഉര്‍ഫി ജാവേദ്

യുക്രെയ്നിൽ വൻ നാശം വിതച്ച റഷ്യയുടെ ഒറെഷ്നിക് ; സമാനമായ കരുത്തുള്ള ഇന്ത്യൻ മിസൈൽ ഇതാണ് ; ഏഷ്യ മുഴുവനും തകർക്കാൻ ശേഷി

പ്ലസ് വണിന് 9 ജില്ലകളില്‍ അധിക സീറ്റുകളും ബാച്ചുകളും അനുവദിച്ചു

പൈസയുണ്ടാക്കുക, ശാപ്പാടടിക്കുക, രാജ്യം ചുറ്റി സഞ്ചരിക്കുക,സിപിഎമ്മിനെ തകര്‍ക്കുന്നത് പാര്‍ട്ടിയുടെ മുകളിലിരിക്കുന്നവര്‍- ജി. സുധാകരന്‍

തലസ്ഥാനത്ത് രാത്രി വൈകി എസ്എഫ്ഐ- കെ എസ് യു സംഘര്‍ഷം, പൊലീസ് ലാത്തി വീശി,ജലപീരങ്കി-കണ്ണീര്‍വാതക പ്രയോഗം, വിജയാഹ്ലാദ പ്രകടനത്തിനിടെ തമ്മിലടി

രാഹുൽ ചേരാൻ ആഗ്രഹിച്ചു , പിന്നാലെ ദീപകിന്റെ ജിം പൂട്ടുന്നു ; കെട്ടിടം ഒഴിയാൻ നോട്ടീസ് ; ബജ്‌രംഗ്ദളുമായി ഏറ്റുമുട്ടിയ ദീപക് ഇരവാദവുമായി രംഗത്ത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.