Wednesday, June 25, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

ഗവര്‍ണറുടെ കരങ്ങള്‍ക്ക് ശക്തി പകരാം

Janmabhumi Online by Janmabhumi Online
Mar 12, 2025, 09:22 am IST
in Editorial
FacebookTwitterWhatsAppTelegramLinkedinEmail

കാമ്പസുകള്‍ ലഹരി വിമുക്തമാക്കാന്‍ കര്‍മ്മപദ്ധതി ആവിഷ്‌കരിച്ച് നടപ്പാക്കാന്‍ വൈസ് ചാന്‍സലര്‍മാരുടെ യോഗം വിളിച്ച് ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ നിര്‍ദ്ദേശിച്ചിരിക്കുന്നത് അത്യന്തം സ്വാഗതാര്‍ഹമാണ്. ‘ലഹരിയോട് സന്ധിയില്ല’ എന്ന പേരില്‍ സംഘടിപ്പിക്കുന്ന ബോധവല്‍ക്കരണത്തിന് ഗവര്‍ണര്‍ നേതൃത്വം നല്‍കുകയും, കേരള- ആരോഗ്യ സര്‍വകലാശാല വിസി ഡോ. മോഹനന്‍ കുന്നുമ്മല്‍ നടപടികള്‍ ഏകോപിപ്പിക്കുകയും ചെയ്യും. കാമ്പസിലെ ലഹരി ഉപയോഗത്തെ അതിശക്തമായി നേരിടണമെന്നും, നിരന്തരം പരിശോധനകള്‍ നടത്തണമെന്നും, ആവശ്യമെങ്കില്‍ ഇതിന് പോലീസിന്റെ സഹായം തേടണമെന്നും ഗവര്‍ണര്‍ നിര്‍ദ്ദേശിച്ചിട്ടുള്ളത് സാഹചര്യത്തിന്റെ ഗുരുതരാവസ്ഥ കണക്കിലെടുത്താണ്. മാസത്തിലൊരു ദിവസം ലഹരി വിമുക്ത ദിനമായി ആചരിക്കാനും, വിപുലമായ ബോധവല്‍ക്കരണ പരിപാടികള്‍ സംഘടിപ്പിക്കാനും, ഇതില്‍ ഗവര്‍ണര്‍ പങ്കെടുക്കാനും തീരുമാനിച്ചിട്ടുള്ളത് ശ്രദ്ധേയമാണ്. കാമ്പസുകളില്‍ ലഹരി ഉപയോഗം പരിശോധിക്കാന്‍ ഡ്രോണ്‍- നിര്‍മ്മിതബുദ്ധി സംവിധാനങ്ങള്‍ ഉപയോഗപ്പെടുത്താമെന്നും, ലഹരി വിരുദ്ധ ക്യാമ്പയിന് കേന്ദ്രത്തിന്റെയും സന്നദ്ധ സംഘടനകളുടെയും പണം ലഭ്യമാക്കാമെന്നും യോഗത്തില്‍ അറിയിപ്പുണ്ടായി.

യോഗത്തില്‍ സംസ്ഥാനത്തെ 12 വിസിമാരും, സംസ്കൃത സര്‍വകലാശാലയുടെയും എംജി സര്‍വ്വകലാശാലയുടെയും വിസിമാരെ പ്രതിനിധീകരിച്ച് രജിസ്ട്രാര്‍മാരും പങ്കെടുത്തത് നല്ല തുടക്കമാണ്. കാര്‍ഷിക സര്‍വകലാശാലയില്‍ ഹോസ്റ്റലില്‍ ഉള്‍പ്പെടെ ലഹരി ഉപയോഗം കണ്ടെത്താന്‍ രാത്രിയിലടക്കം വിസി, ഡീന്‍, വാര്‍ഡന്‍ എന്നിവരുടെ നേതൃത്വത്തില്‍ നിരന്തര പരിശോധനയുണ്ടെന്ന് വിസി ഡോ. ബി. അശോക് യോഗത്തെ അറിയിച്ചു. മറ്റ് സര്‍വകലാശാലകളിലും ഇത്തരം നടപടികള്‍ ആവശ്യമാണെന്ന് ഗവര്‍ണര്‍ നിര്‍ദ്ദേശിച്ചു. ഇത് നടപ്പായാല്‍ വലിയ മാറ്റങ്ങള്‍ ഉണ്ടാകും. നടപടികള്‍ ഏകോപിപ്പിക്കാന്‍ കാഴ്ചപ്പാടും കാര്യപ്രാപ്തിയുമുള്ള വിസി ഡോ. മോഹനന്‍ കുന്നുമ്മലിനെ നിയോഗിച്ചത് ഫലപ്രദമാകുമെന്ന് ഉറച്ചു വിശ്വസിക്കാം. മറ്റു വിസിമാര്‍ ഇതിനോട് പൂര്‍ണ്ണമായും സഹകരിക്കേണ്ടതുണ്ട്.

വിദ്യാര്‍ത്ഥികളില്‍ രണ്ട് ശതമാനം മാത്രമാണ് ലഹരി ഉപയോഗിക്കുന്നതെന്നും, ഇവരെ കണ്ടെത്തി ചികിത്സ നല്‍കി പുനരധിവസിപ്പിക്കണമെന്നും വിസിമാരുടെ യോഗത്തില്‍ നിര്‍ദ്ദേശം ഉയര്‍ന്നത് നല്ലതു തന്നെ. പക്ഷേ ലഹരി ഉപയോഗത്തെ സംബന്ധിക്കുന്ന ഈ കണക്ക് ശരിയാണോ എന്ന കാര്യത്തില്‍ സംശയമുണ്ട്. കാമ്പസുകള്‍ അരാജകത്വത്തിലേക്കും അക്രമങ്ങളിലേക്കും കൂപ്പുകുത്തിയിരിക്കുന്നതിന്റെ പ്രധാന കാരണം ലഹരി ഉപയോഗം തന്നെയാണ്. സര്‍ക്കാരിനെ പിന്തുണയ്‌ക്കുന്ന ക്യാമ്പസിലെ പ്രബല വിദ്യാര്‍ത്ഥി സംഘടന ഇതിന് അനുകൂലവുമാണ്. സ്വാതന്ത്ര്യത്തിന്റെയും വിപ്ലവത്തിന്റെയുമൊക്കെ പേരു പറഞ്ഞ് വിദ്യാര്‍ത്ഥികളെ ഒപ്പം കൂട്ടാന്‍ ഇതല്ലാതെ അവര്‍ക്ക് മറ്റ് മാര്‍ഗ്ഗമില്ല. ഈ അവസ്ഥയ്‌ക്കാണ് മാറ്റം വരേണ്ടത്. ലഹരി ഉപയോഗം കണ്ടെത്താന്‍ പരിശോധന നടക്കുമ്പോള്‍ ആദ്യം എതിര്‍ക്കുന്നത് ഇക്കൂട്ടരായിരിക്കും.

കേരളത്തില്‍ ഉപയോഗിക്കപ്പെടുന്ന ലഹരി വസ്തുക്കള്‍ ഇവിടെ ഉത്പാദിപ്പിക്കുന്നതല്ല. മറ്റിടങ്ങളില്‍ നിന്ന് പല മാര്‍ഗ്ഗങ്ങളിലൂടെ കടത്തിക്കൊണ്ടു വരുന്നതാണ്. ഇതിന് തടയിടാന്‍ പോലീസിനും എക്‌സൈസിനും കഴിയുന്നില്ല എന്നതാണ് പ്രശ്‌നം. സര്‍ക്കാരിനും ഇക്കാര്യത്തില്‍ താല്പര്യമില്ല. അതുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത്. ലഹരി കടത്തിന്റെ ഗുണഭോക്താക്കളില്‍ സര്‍ക്കാരുമായി ചേര്‍ന്നു നില്‍ക്കുന്നവരുണ്ട്. മത തീവ്രവാദ സംഘടനകളുടെ വരുമാന സ്രോതസ്സുകളില്‍ മയക്കുമരുന്ന് കടത്തും ഉള്‍പ്പെടും. പിടികൂടിയാല്‍ത്തന്നെ പുറത്തിറങ്ങാനുള്ള സ്വാധീനം ഇവര്‍ക്കുണ്ട്. സംസ്ഥാന ഭരണത്തെ നിയന്ത്രിക്കുന്ന രാഷ്‌ട്രീയ പാര്‍ട്ടിയുടെ നേതാവായിരുന്നയാളിന്റെ മകന്‍ മയക്കുമരുന്ന് കേസില്‍പ്പെട്ട് ജയിലിലായതും, ഇയാളുടെ കൂട്ടാളികളുടെ പേരുകള്‍ പുറത്തുവന്നതും പല സംശയങ്ങള്‍ക്കും വഴി വയ്‌ക്കുകയുണ്ടായി.

സമൂഹത്തെ ലഹരി മുക്തമാക്കാനുള്ള ഉത്തരവാദിത്വം സര്‍ക്കാരാണ് ഏറ്റെടുക്കേണ്ടത്. ഇക്കാര്യത്തിലുള്ള അനാസ്ഥയാണ് ഗവര്‍ണറെ പ്രശ്‌നത്തില്‍ ഇടപെടാന്‍ നിര്‍ബന്ധിതനാക്കിയത്. കാമ്പസുകള്‍ ലഹരിമുക്തമാവേണ്ടത് സമൂഹത്തിന്റെയും ആവശ്യമാണ്. ഇന്നത്തെ വിദ്യാര്‍ത്ഥികളാണ് നാളെ സമൂഹത്തെ നയിക്കേണ്ടത്. ഇക്കാര്യത്തില്‍ ഗവര്‍ണറുടെ ഭാഗത്തുനിന്ന് ക്രിയാത്മകമായ നടപടിയാണ് ഉണ്ടായിരിക്കുന്നത്. സമൂഹനന്മയ്‌ക്കു വേണ്ടി ഗവര്‍ണറുടെ കരങ്ങള്‍ക്ക് ശക്തി പകരാനുള്ള ബാധ്യത ഓരോരുത്തര്‍ക്കുമുണ്ട്.

Tags: Kerala Governor Rajendra Vishwanath Arlekarcampuses drug-free
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

ദുരിതബാധിതര്‍ക്കായി കൂട്ടിക്കലില്‍ സേവാഭാരതിയുടെ നേതൃത്വത്തില്‍ നിര്‍മ്മാണം പൂര്‍ത്തിയായ വീടുകള്‍
Kerala

സേവാഭാരതി ഒരുക്കുന്ന സ്‌നേഹ നികുഞ്ജത്തിലേക്ക് 23ന് എട്ട് കുടുംബങ്ങള്‍ ചേക്കേറുന്നു. ഗവര്‍ണര്‍ താക്കോലുകള്‍ കൈമാറും

മന്‍ കീ ബാത്ത് അധിഷ്ഠിത ക്വിസ് മത്സരത്തില്‍ വിജയികളായ വിദ്യാര്‍ത്ഥികള്‍ക്ക് നെടുമങ്ങാട് അമൃത കൈരളി 
വിദ്യാഭവനില്‍ സംഘടിപ്പിച്ച അനുമോദന സദസ് ഗവര്‍ണര്‍ രാജേന്ദ വിശ്വനാഥ് ആര്‍ലേക്കര്‍ ഉദ്ഘാടനം ചെയ്യുന്നു
Kerala

ഭാരതമാതാവ് തര്‍ക്കവിഷയമല്ല: ഗവര്‍ണര്‍

കേരള ക്ഷേത്രസംരക്ഷണ സമിതി 59-ാമത് സംസ്ഥാന സമ്മേളനം തിരുവനന്തപുരം പ്രീയദര്‍ശിനി ഹാളില്‍ ഗവര്‍ണര്‍ 
രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ ഉദ്ഘാടനം ചെയ്യുന്നു. കെ. എസ്. നാരായണന്‍, ജി. കെ. സുരേഷ്ബാബു, ഡോ. ടി. പി. സെന്‍കുമാര്‍, കുമ്മനം രാജശേഖരന്‍, മുല്ലപ്പള്ളി കൃഷ്ണന്‍ നമ്പൂതിരി, കുസുമം രാമചന്ദ്രന്‍ തുടങ്ങിയവര്‍ സമീപം.
Kerala

ക്ഷേത്രങ്ങള്‍ ഭരിക്കേണ്ടത് ഭക്തര്‍, ദേവസ്വം ബോര്‍ഡുകളല്ല: ഗവര്‍ണര്‍

Kerala

സംസ്‌കൃതം ഈ മണ്ണിന്റെ ഭാഷ: ഗവര്‍ണര്‍

Kerala

പി. ശ്രീകുമാര്‍ ഗവര്‍ണറുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി

പുതിയ വാര്‍ത്തകള്‍

മഴ ശക്തം: വയനാട്, തൃശൂര്‍, ഇടുക്കി ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് വ്യാഴാഴ്ച അവധി

വില്‍പ്പനയ്‌ക്കായി സൂക്ഷിച്ച എംഡിഎംഎയുമായി മൂന്നു യുവാക്കള്‍ കോട്ടയത്ത് അറസ്റ്റില്‍

പലചരക്കുകടയില്‍ നിന്ന് രണ്ടുലക്ഷത്തിന്‌റെ സാധനങ്ങള്‍ വെട്ടിച്ച ‘സിവില്‍ സപ്ലൈസ് ഉദ്യോഗസ്ഥന്‍’ പിടിയില്‍

സ്വാതന്ത്ര്യം ലഭിച്ച് ഇത്ര വര്‍ഷമായില്ലേ, ഇനിയെന്തിന് കാവിക്കൊടിയേന്തിയ ഭാരതാംബയെന്ന് മന്ത്രി ആര്‍ ബിന്ദു

ബോംബെ ഐഐടിയില്‍ കടന്നു കയറിയ ബിലാല്‍ അറസ്റ്റില്‍; സ്റ്റഡി പ്രോഗ്രാമിന് വന്നയാള്‍ നിയമവിരുദ്ധമായി ലക്ചറുകളിലേക്ക് നുഴഞ്ഞു കയറി

സംസ്ഥാനത്ത് മഴ ശക്തമാകുന്നു, വ്യാഴാഴ്ച ഇടുക്കി, മലപ്പുറം, വയനാട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

പി എം ശ്രീ പദ്ധതിയില്‍ ഒപ്പിടില്ലെന്ന് മന്ത്രി വി ശിവന്‍കുട്ടി, കോടതിയെ സമീപിക്കും

മുല്ലപ്പെരിയാറില്‍ ജല നിരപ്പുയരുന്നു, പെരിയാര്‍ തീരദേശവാസികള്‍ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ്

കേരളത്തില്‍ മുസ്ലിങ്ങളല്ലാത്തവര്‍ക്ക് ജീവിക്കാന്‍ കഴിയാത്ത സ്ഥിതിയെന്ന് പി സി ജോര്‍ജ്,രാജ്യത്തെ നശിപ്പിച്ചത് നെഹ്റു എന്ന മുസ്ലീം

കേരളത്തില്‍ വര്‍ഗീയത കൂടുന്നു, മുസ്‌ലിം അല്ലാത്തവര്‍ക്ക് ജീവിക്കാന്‍ പറ്റാത്ത സ്ഥിതി: പിസി ജോര്‍ജ്ജ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies