Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Cricket

ഐസിസി ചാമ്പ്യന്‍സ് ട്രോഫി: ഭാരതഗാഥ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 11, 2025, 07:56 am IST
in Cricket

പരിമിത ഓവര്‍ ക്രിക്കറ്റില്‍ ഭാരതത്തന്റെ പൊന്‍തൂവലായിരിക്കുകയാണ് ഐസിസി ചാമ്പ്യന്‍സ് ട്രോഫി കിരീടം. കിരീടവേട്ടയില്‍ ഒപ്പമുണ്ടായിരുന്ന ഓസ്‌ട്രേലിയയെ മറികടന്ന് മൂന്ന് കിരീടം സ്വന്തമാക്കി ഭാരതം മുന്നിലെത്തി. ഭാരത ക്രിക്കറ്റിന്റെ വികാസത്തിന് അടയാള വാക്യമായിരിക്കുകയാണ് ഞായറാഴ്‌ച്ച ദുബായില്‍ നടന്ന ഫൈനല്‍. കഴിഞ്ഞ രണ്ട് പതിറ്റാണ്ടോളമായി ഭാരതം നടത്തിയ പോരാട്ടത്തിന് അര്‍ഹമായ കിരീടനേട്ടം പലപ്പോഴും വഴിമാറി പോയിട്ടുണ്ട്. 2007(പ്രഥമ ട്വന്റി20), 2011 (ക്രിക്കറ്റ് ലോകകപ്പ്), 2013 (ഐസിസി ചാമ്പ്യന്‍സ് ട്രോഫി) വര്‍ഷങ്ങളില്‍ നേട്ടമുണ്ടാക്കി. പിന്നെയും ഭാരതത്തിന്റെ കുതിപ്പ് ഗംഭീരമായി തുടര്‍ന്നു. പക്ഷെ കിരീടനേട്ടത്തിനരികെ ഇടറിവീഴുന്ന കാഴ്ച പലവട്ടം കണ്ടു. പടിക്കല്‍ കലമുടയ്‌ക്കല്‍ പതിവ് പോലെയായി. അവിടെ നിന്നും ഇപ്പോഴിതാ തുടരെത്തുടരെ ഐസിസി കിരീടനേട്ടങ്ങള്‍ സ്വന്തമാക്കുന്ന ടീമായി വികാസം പ്രാപിച്ചു.
കിരീടനേട്ടം കളിമികവിന്റെ അടയാളപ്പെടുത്തലെന്ന് പറയാനാകില്ല. ആകുമായിരുന്നെങ്കില്‍ മാര്‍ട്ടിന്‍ ക്രോ, ഇയാന്‍ ബോതം, ഡെന്നിസ് ലില്ലി, ജോണ്ടി റോഡ്‌സ്, സൗരവ് ഗാംഗുലി, രാഹുല്‍ ദ്രാവിഡ്, ഷോണ്‍ പൊള്ളോക്ക് എന്നിവരൊക്കെ ക്രിക്കറ്റിലെ ചരിത്ര താരകങ്ങളായി ഇന്നും ആഘോഷിക്കേണ്ടവരാകില്ലായിരുന്നു. എങ്കിലും കിരീടനേട്ടം ഒരു പൂര്‍ണതയാണ്. ഇപ്പോള്‍ ഭാരതം കൈവരിച്ച ആ പൂര്‍ണതയുടെ ചില ഘടകങ്ങളിലേക്ക്.

സ്വയം വീണ്ടെടുപ്പായിരാഹുല്‍
ചാമ്പ്യന്‍സ് ട്രോഫിക്കുള്ള ടീം നിര്‍ണയിക്കുമ്പോള്‍ ഒഴിവാക്കാമായിരുന്ന ഒരാള്‍ എന്ന പരിഗണനയാണ് കെ.എല്‍. രാഹുലിന് ചാര്‍ത്തിക്കൊടുത്ത വിശേഷണം. ഋഷഭ് പന്തിന്റെ പരിക്ക് കാരണം വിക്കറ്റ് കീപ്പറുടെ റോളില്‍ മികവ് തെളിയിച്ചൊരാള്‍ കൂടിയേ തീരു എന്നായിരുന്നു സെലക്ടര്‍മാരുടെ അജണ്ട. സഞ്ജു വി. സാംസണ്‍ അല്ലെങ്കില്‍ രാഹുല്‍ ആയാലും മതി എന്ന സ്ഥിതി വരെയെത്തി ചര്‍ച്ചകള്‍. മലയാളി താരം, രാജസ്ഥാന്‍ റോയല്‍സിന് വേണ്ടി ആക്രമിച്ചു കളിക്കുന്ന മികച്ച ഐപിഎല്‍ ക്യാപ്റ്റന്‍ എന്ന നിലയിലെല്ലാം സഞ്ജു കാഴ്‌ച്ചക്കാരില്‍ വല്ലാതെ വൈകാരിക അടിത്തറ ഉണ്ടാക്കിയെടുത്തിട്ടുണ്ട്. പക്ഷെ യാഥാര്‍ത്ഥ്യത്തിലേക്ക് വരുമ്പോള്‍ ശ്രേയസ് അയ്യരെ പോലെ, ഹാര്‍ദിക് പാണ്ഡ്യയെ പോലെ നല്ലപോലെ സ്‌ട്രോക്ക് പ്ലേ കളിക്കാന്‍ സാധിക്കുന്ന താരം മാത്രമാണ് സഞ്ജു. പക്ഷെ ഏകദിനത്തിന് ആവശ്യം ബിലോ മിഡില്‍ ഓര്‍ഡറിലിറങ്ങി മാച്ച് വിന്നര്‍മാരാകാന്‍ പ്രാപ്തിയുള്ള ഫൈന്‍ ഫിനിഷര്‍മാരെയാണ്. അജയ് ജഡേജ, മൈക്കല്‍ ബേവന്‍, എം.എസ്. ധോണി എന്നിവരെ പോലെയുള്ള ബാറ്റര്‍മാരെ. ചാമ്പ്യന്‍സ് ട്രോഫിയില്‍ കളിച്ച ഒന്നൊഴികെയുള്ള എല്ലാ മത്സരത്തിലും ഭാരതത്തിന്റെ വിധി സ്‌കോര്‍ പിന്തുടരാനായിരുന്നു. അവിടെയെല്ലാം മികച്ചൊരു ഫൈന്‍ ഫിനിഷറായി രാഹുല്‍ നിറഞ്ഞുനില്‍ക്കുന്ന കാഴ്‌ച്ച കണ്ടു. സെമിയിലും ഫൈനലിലും ആ പ്രകടനം നിര്‍ണായകമായിമാറി. ഒഴിവാക്കാവുന്നയാള്‍ എന്ന സെലക്ടര്‍മാരുടെ ചിന്തയിലേക്കുള്ള വീണ്ടെടുപ്പായി രാഹുലിന്റെ ഈ അത്യുഗ്രന്‍ പ്രകടനം.

മുന്നില്‍ നിന്ന് നയിക്കുന്ന നായകന്‍
രോഹിത് ശര്‍മ നായകന്റെ റോള്‍ ഏറ്റവും ഗംഭീരമായി നിറവേറ്റുന്നത് ഓപ്പണറായി ഇറങ്ങുമ്പോഴാണ്. രോഹിത് നല്‍കുന്ന തുടക്കമാണ് പല മത്സരങ്ങളില്‍ ഭാരത ഇന്നിങ്‌സിന് വമ്പന്‍ സംഭാവനയായി മാറുന്നത്. ന്യൂസിലന്‍ഡിനെതിരായ ഫൈനലിലും രോഹിത്തിന്റെ അര്‍ദ്ധസെഞ്ച്വറി പ്രകടനം (83 പന്തില്‍ 76). ചാമ്പ്യന്‍ഷിപ്പില്‍ ഫൈനലിന് മുമ്പ് വരെയുള്ള മറ്റ് മത്സരങ്ങളിലും രോഹിത്തിന്റെ ഈ തുടക്കം ഭാരതത്തിന് വലിയ മുതല്‍ക്കൂട്ടായിട്ടുണ്ട്. ഇത് ഈ ഒരു ടൂര്‍ണമെന്റിലെ കാഴ്ചയല്ല. 2023ലെ കഴിഞ്ഞ ലോകകപ്പിലും ഭാരതം അജയ്യമായി മുന്നേറിയ സെമി വരെയുള്ള ഓരോ കളിയിലും രോഹിത്തിന്റെ തുടക്കത്തിന് വലിയ മൂല്യമുണ്ടായിരുന്നു. വന്‍ പരാജയമേറ്റുവാങ്ങിയ ഫൈനലില്‍ പോലും ഓസീസിന് മുന്നില്‍ മാന്യമായ ലക്ഷ്യം(241) വയ്‌ക്കാന്‍ ഭാരതത്തെ പ്രാപ്തരാക്കിയത് രോഹിത്തിന്റെ തുടക്കമായിരുന്നു (31 പന്തില്‍ 47).

ദുബായിലെ സ്പിന്‍ വിന്‍
വേഗം കുറഞ്ഞ ദുബായി ഇന്റര്‍നാഷണല്‍ സ്റ്റേഡിയത്തിലെ പിച്ച് സ്പിന്നര്‍മാര്‍ക്ക് അനുകൂലമായി മാറുമെന്ന് ചാമ്പ്യന്‍സ് ട്രോഫി തുടങ്ങും മുമ്പേ വിലയിരുത്തലുകളുണ്ടായിരുന്നു. അതിനനുസരിച്ച് അന്തിമ ഇലവനില്‍ മൂന്ന് സ്‌പെഷ്യലിസ്റ്റ് സ്പിന്നര്‍മാര്‍ എന്ന നിലയിലാണ് ഭാരതം മത്സരങ്ങള്‍ ആസൂത്രണം ചെയ്തത്. സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറയ്‌ക്ക് പരിക്ക് കാരണം കളിക്കാനാവില്ലെന്ന് വന്നതോടെയാണ് അവസാന നിമിഷം മാറ്റം വരുത്തി കരുതലോടെ പകരക്കാരനായി വരുണ്‍ ചക്രവര്‍ത്തിയെ കൂടി ഉള്‍പ്പെടുത്തിയത്. ഒടുവില്‍ അന്തിമ ഇലവനില്‍ നാല് സ്പിന്നര്‍മാര്‍ വരെ ആകാം എന്ന നിലയിലേക്കെത്തി. രവീന്ദ്ര ജഡേജയും അക്ഷര്‍ പട്ടേലും ഫൈനലടക്കം ആകെ മൂന്ന് കളികള്‍ കളിച്ച വരുണ്‍ ചക്രവര്‍ത്തിയും തങ്ങളുടെ റോള്‍ ഗംഭീരമായി നിര്‍വഹിച്ചപ്പോള്‍ കുല്‍ദീപ് മാത്രം മങ്ങിപ്പോയി. പക്ഷെ ഫൈനലില്‍ കുല്‍ദീപ് അതിന് പ്രായശ്ചിത്തം ചെയ്തത് വിലപ്പെട്ട രണ്ട് കിവീസ് വിക്കറ്റുകള്‍ (രചിന്‍ രവീന്ദ്ര, കെയ്ന്‍ വില്യംസണ്‍) വീഴ്‌ത്തിക്കൊണ്ടായിരുന്നു.

ഭാവി വാഗ്ദാനമായി വരുണ്‍
ഭാരതത്തിന്റെ ഐതിഹാസിക സ്പിന്‍ പാരമ്പര്യത്തിന് തിളക്കമേറ്റിയ താരകങ്ങളായാണ് അനില്‍ കുംബ്ലെ, ഹര്‍ഭജന്‍ സിങ്, ആര്‍. അശ്വിന്‍ തുടങ്ങിയവര്‍. ഇവരുടെ വഴിയിലേക്കാണ് വരുണ്‍ വരവറിയിച്ചിരിക്കുന്നത്. ചാമ്പ്യന്‍സ് ട്രോഫിയിലെ ആദ്യ മത്സരത്തില്‍ കരുത്തരായ ന്യൂസിലന്‍ഡിന്റെ അഞ്ച് വിക്കറ്റുകള്‍ വീഴ്‌ത്തിക്കൊണ്ട് അരങ്ങേറി. രണ്ടാം മത്സരത്തില്‍ പേരുകേട്ട ബാറ്റിങ് നിരയുള്ള ഓസീസിനെ വരുതിക്ക് നിര്‍ത്തുന്നതിലും നിര്‍ണായക പങ്ക് വഹിച്ചു. ഫൈനലിന്റെ തുടക്കത്തില്‍ ഭാരതം വലിയ ഭീഷണി നേരിട്ടപ്പോള്‍ മികച്ചൊരു ബ്രേക്ക് ത്രൂ നല്‍കി രക്ഷകനായി മാറി. മൂന്ന് മത്സരങ്ങളില്‍ നിന്ന് ഒമ്പത് വിക്കറ്റുമായാണ് വരുണ്‍ ദുബായില്‍ നിന്നും തിരികെയെത്തുന്നത്. ഇത് ഒട്ടും വിലകുറച്ചുകാണാനാകില്ല. ഈ 23 കാരന് ഭാരതത്തിന് വേണ്ടി ഇനിയും വിരലുകള്‍കൊണ്ട് വിസ്മയങ്ങള്‍ തീര്‍ക്കാനുണ്ട്.

Tags: Indian Cricket TeamICC Champions Trophy
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Cricket

സഞ്ജുവിനു വേണ്ടി പ്രാര്‍ത്ഥിച്ച പെണ്‍കുരുന്ന് എവിടെ?

Cricket

എല്ലാം ഉള്‍ക്കൊള്ളുന്ന ഭാരതീയം

Cricket

ടീം ഇന്ത്യ ചരിത്രം സൃഷ്ടിച്ചു… രാജ്യസഭയിൽ ഇന്ത്യൻ ക്രിക്കറ്റ് ടീമിന് അഭിനന്ദനങ്ങൾ 

Kerala

ശ്രീപത്മനാഭ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങൾ, കാര്യവട്ടത്തെ ട്വൻ്റി 20 മത്സരം നാളെ

Cricket

ബിസിസിഐ കരാറില്‍ ഇനി എ പ്ലസ് ഇല്ല

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ചോര്‍ന്നൊലിക്കുന്ന വീടുള്ള ഒരു എംഎല്‍എ…സിസി മുകുന്ദനെക്കുറിച്ചറിയാന്‍ ഇത് ധാരാളം; ദുഷിക്കുന്ന സിപിഐയ്‌ക്കെതിരെ സിസി സിസി മുകുന്ദന്‍ വീണ്ടും

സ്കൂൾ പ്രോഗ്രാമുകളിൽ വിജയുടെ സിനിമാഗാനം വേണ്ട ; വിലക്കി സ്റ്റാലിൻ സർക്കാർ

അശുഭദിനത്തിൽ പിറന്നാൾ; ദോഷപരിഹാരത്തിന് ചെയ്യേണ്ടവ

മോദിജിയെ കാണുമ്പോള്‍ രോമാഞ്ചമെന്ന് കാണികള്‍. എന്തിന് മോദി നോട്ട് നിരോധിച്ചു എന്നറിയാന്‍ ധുരന്ധര്‍ 2 കാണണം; തമിഴ്നാട്ടിലും തരംഗമായി ധുരന്ധര്‍ 2

ശിവക്ഷേത്രദർശനം എന്റെ വ്യക്തിപരമായ കാര്യം ; ആർക്കെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ കാര്യമാക്കുന്നില്ല ; ഇസ്ലാമിസ്റ്റുകൾക്ക് സാറാ അലിഖാൻ നൽകിയ മറുപടി

ഇസ്രായേൽ സൈന്യത്തിന് അസോൾട്ട് ഡ്രോണുകൾ നിർമ്മിക്കുന്ന XTEND- ഇന്ത്യയിലേയ്‌ക്ക് ; സൈന്യത്തിനായി സജ്ജമാക്കുന്നത് ഈ ആയുധങ്ങൾ

സണ്ണി എം കപിക്കാട് (ഇടത്ത്) അജയ് തറയില്‍ (വലത്ത്)

‘സണ്ണി കപിക്കാട് കള്ളനാണയം; മൂന്ന് പേരുകള്‍…ആദ്യം പൈലി, പിന്നെ എല്‍ഐസി ജോലികിട്ടാന്‍ ഹിന്ദുപേര്, ദളിതനായപ്പോള്‍ സണ്ണികപിക്കാടായി’

ആദിവാസി മേഖലയിൽ അനധികൃതമായി കുടിൽ കെട്ടിപ്പാർത്തു ; 500 ഓളം ബംഗ്ലാദേശികളെ കുടിയൊഴിപ്പിച്ച് ഹിമന്ത സർക്കാർ

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

ഹോർമുസ് കടലിടുക്കിൽ കപ്പലുകളുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കാനൊരുങ്ങി യൂറോപ്യൻ രാജ്യങ്ങളും ജപ്പാനും : ഇറാന്റെ നടപടിയെ അപലപിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.