Saturday, June 21, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

വേണം ലഹരി മാഫിയകളില്‍ നിന്ന് മോചനം

കോട്ടയത്ത് ചേര്‍ന്ന വിശ്വഹിന്ദു പരിഷത്ത് വാര്‍ഷിക പ്രതിനിധി യോഗത്തില്‍ അവതരിപ്പിച്ച പ്രമേയത്തിന്റെ പൂര്‍ണ രൂപം

Janmabhumi Online by Janmabhumi Online
Mar 10, 2025, 10:28 am IST
in Article
FacebookTwitterWhatsAppTelegramLinkedinEmail

ശ്രീശങ്കരാചാര്യ സ്വാമികള്‍, ശ്രീനാരായണ ഗുരുദേവന്‍, ചട്ടമ്പി സ്വാമികള്‍, മഹാത്മാ അയ്യന്‍കാളി തുടങ്ങിയ ധാര്‍മ്മികാചാര്യന്മാര്‍ക്ക് ജന്മം നല്‍കിയ കേരളം ഇന്ന് അധാര്‍മ്മിക പ്രവര്‍ത്തനങ്ങളുടെ കേന്ദ്രമായി മാറിക്കൊണ്ടിരിക്കുന്നു. മദ്യത്തിനും മയക്കുമരുന്നിനും അടിമകളായി എന്തു വിനാശ കൃത്യങ്ങളും ചെയ്യാന്‍ തയ്യാറായി നില്‍ക്കുന്ന കൗമാര യൗവനങ്ങള്‍ കാട്ടിക്കൂട്ടുന്ന അക്രമ അനാശാസ്യ പ്രവര്‍ത്തനങ്ങള്‍ വിവരണാതീതമാണ്. രാസലഹരിയുടെ മാസ്മരികതയില്‍ സഹോദരങ്ങളേയും മാതാപിതാക്കളെയും ഗുരുക്കന്മാരേയും തിരിച്ചറിയാനാവാത്ത വിധം നമ്മുടെ പുതു തലമുറ മാറി. ആരെയും കൊല്ലാന്‍ മടിക്കാത്ത, എന്ത് അക്രമ പ്രവര്‍ത്തനങ്ങളും ചെയ്യുന്ന ഒരു തലമുറയെ ഇവിടെ സൃഷ്ടിക്കുന്നതിന്റെ ലക്ഷ്യവും, അതിന്റെ പിന്നില്‍ പ്രവര്‍ത്തിക്കുന്ന ശക്തികളേയും പൊതുസമൂഹം മനസ്സിലാക്കി പ്രതികരിക്കേണ്ട കാലം അതിക്രമിച്ചു. തല്ലാനും കൊല്ലാനും ഭീഷണിപ്പെടുത്താനും മടിയില്ലാത്ത ഒരു തലമുറയെ ഒരുക്കിയെടുക്കുന്നതിനു പിന്നില്‍ കേരളത്തിലെ ഭരണാധികാരികള്‍ക്ക് നിര്‍ണായക പങ്കാണുള്ളത്.

ക്രിയാത്മക പ്രവര്‍ത്തനങ്ങളില്‍ കൂടി ഖജനാവിന് ആവശ്യമായ സാമ്പത്തികസമാഹരണം നടത്താന്‍ കഴിവില്ലാത്ത സര്‍ക്കാരുകള്‍ കൊണ്ടുവന്നിട്ടുള്ള അശാസ്ത്രീയ നയങ്ങളും നടപടികളും കേരളത്തില്‍ മദ്യ-മയക്കുമരുന്നിന്റെ വ്യാപക വില്‍പ്പനയ്‌ക്ക് കളമൊരുക്കി. മയക്കുമരുന്നിന് ഇരയാകുന്നതില്‍ മഹാഭൂരിപക്ഷവും സാധാരണ വീടുകളിലെ കുട്ടികളാണ്. കഴിഞ്ഞ ഒരു വര്‍ഷക്കാലത്തിനുള്ളില്‍ സംസ്ഥാനത്ത് എക്‌സൈസ് മാത്രം റജിസ്റ്റര്‍ ചെയ്തത് 30310 കേസുകളും അറസ്റ്റ് ചെയ്തത് 27042 പേരേയുമാണ്. വിദ്യാര്‍ത്ഥികളുടെ ഇടയിലെ പല വിധത്തിലുള്ള മയക്കുമരുന്ന് ഉപയോഗം നിമിത്തം കലാലയങ്ങളില്‍ റാഗിങ്ങിന് ഇരയാകുന്ന കുട്ടികളുടെ എണ്ണം കുത്തനെ കൂടിയതായിട്ടാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. കുടുംബങ്ങളിലെ ശൈഥില്യവും ഇന്റര്‍നെറ്റ് ദുരുപയോഗവും ജീവിത മൂല്യങ്ങളെക്കുറിച്ചും ആത്മീയതയെക്കുറിച്ചുമുള്ള അജ്ഞത, സാമൂഹിക പ്രതിബന്ധതയില്ലായ്മ എന്നിവ ലഹരി ഉപയോഗത്തിന് വളം വയ്‌ക്കുന്ന ഘടകങ്ങളാണ്. മാത്രമല്ല, മയക്കുമരുന്നു വിപണിയിലൂടെ വളരെ വേഗത്തില്‍ പണം സമ്പാദിക്കാമെന്ന വ്യാമോഹവും സ്തീ പുരുഷ ഭേദമന്യേ നിരവധി പേരെ ഇതില്‍ കണ്ണികളാക്കുന്നു. ഒരുകാലത്ത് വിദേശ രാഷ്‌ട്രങ്ങളിലെ ഇത്തരം അനാശാസ്യ പ്രവണതകളെ പരിഹസിച്ചിരുന്ന നമ്മള്‍ ഇന്ന് നമ്മുടെ ഇടയില്‍ സംഭവിക്കുന്ന മൂല്യച്യുതികളെ പറ്റി ചിന്തിക്കുകയും ഇതിന് അടിയന്തരമായി പരിഹാരം കണ്ടെത്താനുള്ള ശ്രമങ്ങള്‍ നടത്തുകയും വേണം. ഭരണസംവിധാനവും നിയമപാലകരും അദ്ധ്യാപകരും രക്ഷിതാക്കളും സന്നദ്ധപ്രവര്‍ത്തകരും ഇക്കാര്യത്തില്‍ മുന്നിട്ടിറങ്ങിയാലെ സമൂഹത്തില്‍ വ്യാപകമായിക്കൊണ്ടിരിക്കുന്ന ഇത്തരം അധാര്‍മ്മിക പ്രവര്‍ത്തനങ്ങളെ നിയന്ത്രിക്കാനാകൂ. നിലവിലുള്ള നിയമങ്ങളില്‍ ഉടനടി ഭേദഗതി വരുത്തി മയക്കുമരുന്ന് ഉപയോഗത്തിനും വിതരണത്തിനും വധശിക്ഷ വരെയുള്ള പരമാവധി ശിക്ഷകള്‍ ഉറപ്പുവരുത്താന്‍ നിയമസംവിധാനത്തെ പര്യാപ്തമാക്കണം.

കള്ളപ്പണം, മയക്കുമരുന്ന് കച്ചവടം തുടങ്ങിയ ദേശവിരുദ്ധ പ്രവര്‍ത്തനങ്ങളുടെ കേന്ദ്രമായി കേരളം മാറിയതിനു പിന്നില്‍ മതതീവ്രവാദ ശക്തികള്‍ക്കും നിര്‍ണായക പങ്കുണ്ട്. വിദേശത്തുനിന്ന് വ്യാപകമായ രീതിയില്‍ കടത്തിക്കൊണ്ടുവരുന്ന മയക്കുമരുന്നും കള്ളപ്പണവും രാജ്യത്തെയും ജനതയേയും തകര്‍ക്കുകയെന്ന ലക്ഷ്യത്തോടെ രാജ്യദ്രോഹ പ്രവര്‍ത്തനങ്ങള്‍ക്കായി വിനിയോഗിക്കുകയാണെന്ന് രഹസ്യാന്വേഷണ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളതാകുന്നു. എന്നാല്‍ ഈ കാര്യങ്ങളെപ്പറ്റി അന്വേഷണം നടത്താനോ യഥാര്‍ത്ഥ കുറ്റവാളികളെ കണ്ടെത്താനോ സംസ്ഥാന സര്‍ക്കാര്‍ വോട്ടു ബാങ്കിനെ ഭയന്ന് തയ്യാറാകുന്നില്ല. മയക്കുമരുന്ന് ഉപയോഗത്തിനോടൊപ്പം തന്നെ സമൂഹത്തില്‍ അരാജകത്വം വളര്‍ത്തുന്നതില്‍ നിര്‍ണായക സ്വാധീനം ചെലുത്തുന്ന ഘടകങ്ങളാണ് സിനിമകളും വെബ് സീരീസുകളും. അക്രമ പ്രവര്‍ത്തനങ്ങള്‍ അതിന്റെ ഏറ്റവും ഭീകരമായ രീതിയില്‍ ചിത്രീകരിക്കുന്ന ഇത്തരം സിനിമകളും വെബ് സീരീസുകളും കര്‍ശന സെന്‍സറിങ്ങിന് വിധേയമാക്കാന്‍ സര്‍ക്കാരുകള്‍ തയ്യാറാകണം. കേരളം അതി വേഗം ഒരു അരാജക സമൂഹമായി മാറിക്കൊണ്ടിരിക്കുന്നു. ഇതിനെ പ്രതിരോധിക്കാനും ഇത്തരം നീക്കങ്ങള്‍ക്കെതിരെ ശക്തമായി പ്രതിഷേധിക്കാനും പൊതുസമൂഹവും ധാര്‍മ്മിക ആചാര്യന്മാരും ആധ്യാത്മിക നേതാക്കന്മാരും മതസംഘടനകളും അടിയന്തരമായി ശ്രദ്ധിക്കേണ്ടതുണ്ട്. ശക്തമായ നിയമ നടപടികളില്‍ കൂടി യഥാര്‍ത്ഥ പ്രതികളെയും കുറ്റവാളികളെയും കണ്ടെത്തുകയും ശിക്ഷിക്കുകയും മയക്കുമരുന്ന് ഉറവിടങ്ങളില്‍ നിന്നു തന്നെ പിടിച്ചെടുത്ത് അത് നശിപ്പിക്കാനുള്ള ശ്രമങ്ങള്‍ നടത്തേണ്ടതും ആവശ്യമാണ്. ഈ വിഷയത്തില്‍ സംസ്ഥാന കേന്ദ്ര സര്‍ക്കാരുകള്‍ അടിയന്തരമായി ഇടപെട്ട് കേരളത്തെ ഇത്തരത്തിലുള്ള അക്രമ അരാജകത്വ മാഫിയകളില്‍ നിന്ന് മോചിപ്പിക്കണം.

 

Tags: Drug MafiaViswa Hindu Parishaddrug abuse
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

നെയ്യാറ്റിന്‍കര അമരവിള ചെക്ക്‌പോസ്റ്റില്‍ എംഡിഎംഎയുമായെത്തിയ പെണ്‍കുട്ടികളെ എക്‌സൈസ് പിടികൂടിയപ്പോള്‍
Kerala

ലഹരിയുമായി പെണ്‍കുട്ടികള്‍; സ്‌കൂളും കോളജും തുറന്നതോടെ പുതുതന്ത്രവുമായി ലഹരിമാഫിയ, ട്രയല്‍ റണ്‍ തുടങ്ങിയതായി സൂചന

Kerala

‘സഫേമ’ പ്രകാരം ലഹരി മാഫിയാ സംഘത്തലവന്‍ അറബി അസീസിന്‌റെയും ഭാര്യയുടേയും സ്വത്തുക്കള്‍ കണ്ടുകെട്ടി

സേവാഭാരതിയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച ലഹരി വിരുദ്ധ ജനകീയസഭ ആരോഗ്യസര്‍വകലാശാല വിസി ഡോ.മോഹനന്‍ കുന്നുമ്മല്‍ ഉദ്ഘാടനം ചെയ്യുന്നു
Kerala

ലഹരിവ്യാപനം ശത്രുരാജ്യങ്ങളുടെ സോഫ്റ്റ് വാര്‍: ഡോ. മോഹനന്‍ കുന്നുമ്മല്‍

പുന്നയ്ക്കാമുഗള്‍ വാര്‍ഡില്‍ നടന്ന ജന്മഭൂമി ജനസദസ്  നഗരസഭാ  കൗണ്‍സില്‍ പാര്‍ട്ടി ലീഡര്‍ എം. ആര്‍. ഗോപന്‍ ഉദ്ഘാടനം നിര്‍വഹിക്കുന്നു
Thiruvananthapuram

ലഹരി മാഫിയയുടെ ശല്യത്തിന് പരിഹാരം കാണണം: പുന്നയ്‌ക്കാമുകളിലെ ജനസദസ്

ചെമ്പഴന്തി വാര്‍ഡ് ജനസദസ് മുന്‍ കേന്ദ്രമന്ത്രി വി. മുരളിധരന്‍ ഉദ്ഘാടനം ചെയ്യുന്നു
Thiruvananthapuram

ലഹരിമാഫിയയെ അടിച്ചമര്‍ത്തിയില്ലെങ്കില്‍ വികസനമുരടിപ്പുണ്ടാവും: വി.മുരളീധരന്‍

പുതിയ വാര്‍ത്തകള്‍

തിരുവനന്തപുരത്ത് യുവതിയെ സഹോദരന്‍ മര്‍ദ്ദിച്ച് കൊന്നു

ഇറാനില്‍ നിന്ന് 310 ഇന്ത്യക്കാരുമായി മൂന്നാമത്തെ വിമാനവും ന്യൂദല്‍ഹിയില്‍, ഇതുവരെ ഒഴിപ്പിച്ചത് 827 പേരെ

കര്‍ണ്ണാടക ഹൈക്കോടതി (ഇടത്ത്) മംഗളൂരു എസ് പി (വലത്ത്)

കര്‍ണ്ണാടകയില്‍ രാത്രികാലങ്ങളില്‍ ആര്‍എസ് എസ് പ്രവര്‍ത്തകരെ റെയ്ഡിന്റെ പേരില്‍ പൊലീസ് വേട്ടയാടുന്നു; എസ് പിയോട് വിശദീകരണം തേടി ഹൈക്കോടതി

ജൂണ്‍ മാസത്തെ ക്ഷേമ പെന്‍ഷന്‍ വിതരണം ആരംഭിച്ചു

കോഴിക്കോട് നിന്നും കാണാതായ 13കാരനായി തെരച്ചില്‍ ഊര്‍ജിതം

തിരുവനന്തപുരത്ത് വിദ്യാര്‍ഥിനികള്‍ താമസിക്കുന്ന വീട്ടില്‍ ഫ്രിഡ്ജ് പൊട്ടിത്തെറിച്ച് അടുക്കളയ്‌ക്ക് തീപിടിച്ചു

വീണ്ടും ശേഖർ കമ്മുല മാസ്റ്റർപീസ്; ഗംഭീര പ്രേക്ഷക – നിരൂപക പ്രതികരണവുമായി ധനുഷ് ചിത്രം “കുബേര”

ഇറാന്‍റെ ആണവശാസ്ത്രജ്ഞന്‍ മൊഹ്സന്‍ ഫക്രിസാദെ (വലത്ത് മുകളില്‍) അദ്ദേഹത്തിന്‍റെ കാറിന്‍റെ ചില്ലില്‍ വെടിയുണ്ടയേറ്റ പാടുകള്‍ (ഇടത്ത്)

ഇറാന്റെ വിദഗ്ധനായ ആണവ ശാസ്ത്രജ്ഞന്‍ ഫക്രിസാദയെ വധിച്ച മൊസ്സാദിന്റെ പിഴയ്‌ക്കാത്ത നീക്കം

ഇസ്രായേൽ 40 ഇറാനിയൻ ഡ്രോണുകൾ വെടിവച്ചിട്ടു ; വീഡിയോ പുറത്തുവിട്ട് വ്യോമസേന

മുസ്ലീം സ്ത്രീകൾക്ക് യോഗ ആവശ്യമില്ല : നിസ്ക്കാരം മാത്രം മതിയെന്ന് മുസ്ലീം ഉലമ ; നിർദേശം തള്ളി യോഗ ചെയ്യാൻ എത്തിയത് നൂറ് കണക്കിന് മുസ്ലീം സ്ത്രീകൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies