Monday, June 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

എന്തിനാണിത്ര ധൂര്‍ത്ത്? സമ്മേളനത്തിന് ഒഴുക്കിയ കോടികള്‍ എത്ര? പ്രതിനിധികളില്‍ നിന്ന് വിമര്‍ശനം

എം.എസ്. ജയചന്ദ്രന്‍ by എം.എസ്. ജയചന്ദ്രന്‍
Mar 9, 2025, 09:16 am IST
in Kerala

കൊല്ലം: സംസ്ഥാന സമ്മേളന നടത്തിപ്പിന് എത്ര കോടി ചെലവിട്ട് കാണും? ഇന്നലെ പ്രതിനിധി സമ്മേളനത്തില്‍ കോഴിക്കോട് ജില്ലാ സെക്രട്ടറിയേറ്റംഗം കെ.ടി. കുഞ്ഞിക്കണ്ണന്റെ ചോദ്യം നേതൃത്വത്തോടായിരുന്നു. സമ്മേളനത്തിന്റെ ആലോചന തുടങ്ങിയ ഘട്ടം മുതല്‍ക്കേ കൊല്ലത്ത് ആരംഭിച്ച സംഘടിത പണപ്പിരിവും ധൂര്‍ത്തും സംസ്ഥാന സമ്മേളനത്തിന്റെ പൊതുചര്‍ച്ചയില്‍ ഉയര്‍ന്നതോടെ മറുപടി പറയേണ്ട അവസ്ഥയിലായി നേതൃത്വം.

ഇന്ന് രാവിലെ പ്രവര്‍ത്തന റിപ്പോര്‍ട്ടിന് സെക്രട്ടറി എം.വി. ഗോവിന്ദന്‍ നല്‍കുന്ന മറുപടിയില്‍ ഇത് സംബന്ധിച്ച് വ്യക്തത ഉണ്ടാകും. സമ്മേളനത്തിനായി കൊല്ലം ജില്ലയില്‍ നിന്ന് മാത്രം 50 കോടിയിലേറെസമാഹരിച്ചു. കൊല്ലം ജില്ലയില്‍ മാത്രം 68,000 ത്തിലേറെ അംഗങ്ങള്‍ ഉണ്ടെന്നാണ് സിപിഎം പറയുന്നത്. ഇവരുടെ വീടുകളില്‍ മാസങ്ങള്‍ക്ക് മുമ്പ് തന്നെ ഹുണ്ടികകള്‍ എത്തിച്ചിരുന്നു. ഒരാള്‍ കുറഞ്ഞത് 1000 രൂപ നിക്ഷേപിക്കണമെന്നായിരുന്നു നിര്‍ദേശം. പകുതിയിലേറെ പേരും 1000 രൂപയില്‍ കൂടുതല്‍ നിക്ഷേപിച്ചു. ഇത്തരത്തില്‍ ഉള്ള വരുമാനം മാത്രം 10 കോടിയിലേറെ. സമ്മേളന നടത്തിപ്പിന് കൊല്ലം ജില്ലാ കമ്മിറ്റിയും സംഘാടക സമിതിയും വന്‍ പിരിവ് നടത്തി. കൊല്ലം നഗരത്തിലെയും പരിസരങ്ങളിലെയും പഞ്ചനക്ഷത്ര ഹോട്ടലുകളും റിസോര്‍ട്ടുകളുമെല്ലാം സമ്മേളനത്തിനായി പാര്‍ട്ടി ഏറ്റെടുത്തു. ഭൂരിപക്ഷം ഹോട്ടല്‍, റിസോര്‍ട്ട്, ലോഡ്ജ് ഉടമകളും സൗജന്യമായി സിപിഎമ്മിന് വിട്ട് നല്‍കിയിരിക്കുകയാണ് മുറികള്‍.

ഭരണസ്വാധീനമാണ് കാരണം. താഴെത്തട്ടിലും സജീവമായി പിരിവ് നടക്കുകയാണ്. പൊതുസമ്മേളന റാലിയില്‍ ആളെ പങ്കെടുപ്പിക്കാന്‍ വാഹനം വാടകയ്‌ക്ക് എടുക്കാന്‍, ജില്ലാ കമ്മിറ്റിക്ക് ക്വാട്ട കൊടുക്കാന്‍ തുടങ്ങിയ പല പേരുകളില്‍ ലോക്കല്‍-ബ്രാഞ്ച് തലങ്ങളില്‍ വന്‍ പിരിവാണ്. ഒരു ബ്രാഞ്ച് കമ്മിറ്റി കുറഞ്ഞത് ഒരു ലക്ഷം സമാഹരിക്കണം. അതിര് വിട്ടതും ജനങ്ങളെ വെറുപ്പിക്കുന്നതുമായ ഈ പിരിവ് ദോഷം ചെയ്യുമെന്ന് വിമര്‍ശനം ഉയര്‍ന്നിരുന്നു. സമ്മേളനത്തിനുള്ളില്‍ നിന്ന് തന്നെ വിമര്‍ശനം വന്നതോടെ മറുപടി പറയാന്‍ പാര്‍ട്ടി നേതൃത്വം നിര്‍ബന്ധിതമായി. പുതിയ സംസ്ഥാന കമ്മറ്റിയെ ഇന്ന് തെരഞ്ഞെടുക്കും. 75 വയസ് പിന്നിട്ടെങ്കിലും പിണറായിയുടെ അടുപ്പക്കാരായ ഇ.പി. ജയരാജന്‍, ടി.പി. രാമകൃഷ്ണന്‍ എന്നിവരെ സംസ്ഥാന കമ്മിറ്റിയില്‍ നിന്ന് ഒഴിവാക്കില്ല. മുഹമ്മദ് റിയാസിന്റെ ഇഷ്ടക്കാരനായ ഡിവൈഎഫ്‌ഐ സംസ്ഥാന പ്രസിഡന്റ് വി. വസീഫിനെ സംസ്ഥാന കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തും. പുതിയ ജില്ലാ സെക്രട്ടറിമാരെയും സംസ്ഥാന കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തും. എല്ലാ ജില്ലകളില്‍ നിന്നും പൂര്‍ണമായി പിണറായിയോട് ചേര്‍ന്നു നില്‍ക്കുന്നവരെയാണ് പരിഗണിക്കുന്നത്. അല്ലാതുള്ളവരെ പ്രായപരിധി, അനാരോഗ്യം എന്നിവ പറഞ്ഞ് ഒഴിവാക്കും.

സംസ്ഥാന സെക്രട്ടറിയേറ്റ് സമ്മേളനത്തില്‍ തന്നെ രൂപീകരിക്കുമോ എന്നതില്‍ ഇപ്പോഴും ധാരണ ആയിട്ടില്ല. മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി. ശശിയെ സെക്രട്ടറിയേറ്റില്‍ ഉള്‍പ്പെടുത്തിയേക്കും. എറണാകുളം ജില്ലാ സെക്രട്ടറി സി. എന്‍. മോഹനന്‍, പത്തനംതിട്ട മുന്‍ ജില്ലാ സെക്രട്ടറി സി. കെ. ഉദയഭാനു, തിരുവനന്തപുരം മുന്‍ ജില്ലാ സെക്രട്ടറി എം. വിജയകുമാര്‍, മന്ത്രി എം. ബി. രാജേഷ് എന്നിവരും സെക്രട്ടറിയേറ്റില്‍ ഇടംപിടിക്കും. മുഖ്യമന്ത്രിയുടെ താല്പര്യം പരിഗണിച്ചാണ് സെക്രട്ടറിയേറ്റ് അംഗങ്ങളെ തീരുമാനിക്കുന്നത്.

 

 

Tags: keralaCPM State ConferenceCriticism from delegates
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സംസ്ഥാനത്ത് ഇടിമിന്നലോടു കൂടിയ പെരുമഴ; 4 ജില്ലകളിൽ ഓറഞ്ച് അലർട്ട്

Main Article

കേരളം ഭീകരാലയം: നിഗൂഢത നിറയുന്ന പെരുമ്പാവൂര്‍

Kerala

അതിഥിത്തൊഴിലാളികൾ എന്ന വ്യാജേന കേരളം മുഴുവൻ ബംഗ്ലാദേശികൾ! എറണാകുളത്ത് ഒരു മാസത്തിനുള്ളിൽ അറസ്റ്റിലായത് വ്യാജരേഖകളോടെ 16 ബംഗ്ലാദേശികൾ

Kerala

കെഎസ്ആര്‍ടിസി സൗജന്യയാത്ര നഷ്ടമുണ്ടാക്കിയെന്ന്; ജൂലൈ മുതല്‍ സ്വകാര്യ ബസുകള്‍ സര്‍വീസ് നിര്‍ത്തിവെക്കുന്നു

Kerala

അനധികൃത കുടിയേറ്റം; കേരളത്തിലേക്ക് വരുകയായിരുന്ന 40 ബംഗ്ലദേശ് പൗരന്മാർ മൈസൂരുവിൽ പിടിയിൽ

പുതിയ വാര്‍ത്തകള്‍

ഉത്തരം മൂല്യനിർണ്ണയം ചെയ്യാത്ത സംഭവം: പിഴവ് ആഭ്യന്തര വിജിലൻസ് അന്വേഷിക്കുമെന്ന് പിഎസ്‌സി , റാങ്ക് പട്ടിക പരിഷ്‌കരിക്കും

യുവതിയുടെ മൊഴിപുറത്ത്; ഉറക്കം വരാതിരിക്കാന്‍ എംഡിഎംഎ, അനസ്തീസിയ ടെക്നീഷ്യന്‍ നൽകിയ മൊഴി ഞെട്ടിക്കുന്നത്

ഏഴാം വയസ്സിൽ ഭാരം 113 കിലോ! ഹൃദയാഘാതത്തിൽ കുട്ടി മരിച്ച സംഭവത്തിൽ മാതാപിതാക്കൾക്കെതിരെ കൊലക്കുറ്റം ചുമത്തി

ഗ്യാസ് സിലിണ്ടർ മാറ്റിയപ്പോൾ അടുപ്പിൽ കെടാതെ കിടന്ന കനൽ കത്തിപ്പടർന്നു, യുവാവ് മരിച്ചു, മാതാവ് ഗുരുതരാവസ്ഥയിൽ

സിപിഎംകാർക്കായി പി.എസ്.സി.യിലെ ഉത്തരങ്ങൾ നോക്കാതെ മൂല്യനിര്‍ണ്ണയം, കേരള അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണലിനെ സമീപിക്കാൻ ഉദ്യോഗാർത്ഥികൾ

ഇന്ത്യയിൽ നിന്നുള്ള ബസുമതി അരി മതിയെന്ന് അഫ്ഗാൻ ; കയറ്റുമതി കരാർ ഉടൻ ; പാകിസ്ഥാനിൽ നിന്നുള്ള ഇറക്കുമതി കുറയ്‌ക്കും, നഷ്ടമാകുന്നത് കോടികൾ

കേന്ദ്ര സർവീസിൽ 450 ഒഴിവുകൾ; ഇന്ത്യൻ നേവിയിലും അവസരം, അപേക്ഷിക്കേണ്ടത് ഇങ്ങനെ

നടന്നത് മരണം വരെ സംഭവിക്കാവുന്ന കൃത്യം; ഉദ്യോഗസ്ഥർക്ക് നേരെ നടന്ന ആക്രമണം സിപിഎം ഗൂഢാലോചന: ഇ.ഡി കോടതിയിൽ

കേരളത്തിൽ ജലജന്യ രോഗങ്ങളാൽ പൊലിഞ്ഞത് 2500 ജീവനുകൾ; മെഡിക്കൽ കോളേജുകളിലെ ദയനീയാവസ്ഥയ്‌ക്ക് ഇന്നും മാറ്റമില്ല: വി.മുരളീധരൻ

മുസ്ലിം താരങ്ങൾക്ക് സ്പെഷ്യൽ ട്രോഫി;മെസി,ക്രിസ്റ്റ്യാനോ റൊണാൾഡോ എന്നിവർക്ക് മദ്യക്കമ്പനിയുടെ പേര് പതിപ്പിച്ച ട്രോഫി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.