Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Marukara Gulf

ഇനി ദുബായ് നിരത്തുകളിൽ എഐ റഡാറുകൾ : എമിറേറ്റിലെ റോഡുകളിൽ ട്രാഫിക് അപകടങ്ങൾ കുറയ്‌ക്കുക മുഖ്യലക്ഷ്യം : കൂടുതൽ അറിയിപ്പുകളുമായി പോലീസ്

ഇത്തരം എഐ റഡാറുകൾ രേഖപ്പെടുത്തുന്ന ട്രാഫിക് നിയമലംഘനങ്ങൾ, അത്തരം നിയമലംഘനങ്ങൾക്ക് ചുമത്തുന്ന പിഴതുകകൾ, ബ്ലാക്ക് പോയിന്റുകൾ, വാഹനം പിടിച്ചെടുക്കപ്പെടുന്ന കാലാവധി തുടങ്ങിയ വിവരങ്ങൾ ദുബായ് പോലീസ് പങ്ക് വെച്ചിട്ടുണ്ട്

വൈശാഖ് നെടുമല by വൈശാഖ് നെടുമല
Mar 7, 2025, 08:48 am IST
in Gulf, Marukara

ദുബായ് : ദുബായ് എമിറേറ്റിലെ റോഡുകളിൽ നിർമ്മിത ബുദ്ധിയുടെ (എഐ) സഹായത്തോടെ പ്രവർത്തിക്കുന്ന റഡാറുകൾ കണ്ടെത്തി രേഖപ്പെടുത്തുന്ന ട്രാഫിക് നിയമലംഘനങ്ങൾ സംബന്ധിച്ച് ദുബായ് പോലീസ് അറിയിപ്പ് നൽകി. മാർച്ച് 5-നാണ് ദുബായ് പോലീസ് ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്. ഇത്തരം എഐ റഡാറുകൾ രേഖപ്പെടുത്തുന്ന ട്രാഫിക് നിയമലംഘനങ്ങൾ, അത്തരം നിയമലംഘനങ്ങൾക്ക് ചുമത്തുന്ന പിഴതുകകൾ, ബ്ലാക്ക് പോയിന്റുകൾ, വാഹനം പിടിച്ചെടുക്കപ്പെടുന്ന കാലാവധി തുടങ്ങിയ വിവരങ്ങൾ ദുബായ് പോലീസ് പങ്ക് വെച്ചിട്ടുണ്ട്.

ദുബായ് പോലീസ് ആസ്ഥാനത്തെ റിസർച്ച് ആൻഡ് ഡവലപ്മെന്റ് സെന്ററിൽ വെച്ച് നടന്ന ഒരു പത്രസമ്മേളനത്തിലായിരുന്നു ഈ വിവരങ്ങൾ പങ്ക് വെച്ചത്. എമിറേറ്റിലെ റോഡുകളിൽ ട്രാഫിക് അപകടങ്ങൾ കുറയ്‌ക്കുന്നതിനും റോഡ് സുരക്ഷ ഉറപ്പാക്കുന്നതിനുമായാണ് ഈ നടപടി. ദുബായിൽ എഐ റഡാറുകൾ ഉപയോഗിച്ച് രേഖപ്പെടുത്തുന്ന താഴെ പറയുന്ന ട്രാഫിക് നിയമലംഘനങ്ങളുടെ വിവരങ്ങളാണ് പോലീസ് പങ്ക് വെച്ചിരിക്കുന്നത്.

വേഗപരിധി സംബന്ധിച്ച നിയമലംഘനങ്ങൾ

പരമാവധി അനുവദനീയമായ വേഗത്തിൽ നിന്ന് മണിക്കൂറിൽ എൺപത് കിലോമീറ്ററിൽ പരം വേഗത്തിൽ വാഹനമോടിക്കുന്നവർക്ക് 3000 ദിർഹം പിഴ, 23 ബ്ലാക്ക് പോയിന്റുകൾ എന്നിവ ശിക്ഷയായി ചുമത്തുന്നതും, വാഹനം 60 ദിവസത്തേക്ക് പിടിച്ചെടുക്കപ്പെടുന്നതുമാണ്.

പരമാവധി അനുവദനീയമായ വേഗത്തിൽ നിന്ന് മണിക്കൂറിൽ അറുപത് കിലോമീറ്ററിൽ പരം വേഗത്തിൽ വാഹനമോടിക്കുന്നവർക്ക് 2000 ദിർഹം പിഴ, 12 ബ്ലാക്ക് പോയിന്റുകൾ എന്നിവ ശിക്ഷയായി ചുമത്തുന്നതും, വാഹനം 20 ദിവസത്തേക്ക് പിടിച്ചെടുക്കപ്പെടുന്നതുമാണ്.

പരമാവധി അനുവദനീയമായ വേഗത്തിൽ നിന്ന് മണിക്കൂറിൽ അമ്പത് കിലോമീറ്ററിൽ പരം വേഗത്തിൽ വാഹനമോടിക്കുന്നവർക്ക് 1000 ദിർഹം, നാല്പത് കിലോമീറ്ററിൽ പരം വേഗത്തിൽ വാഹനമോടിക്കുന്നവർക്ക് 700 ദിർഹം, മുപ്പത് കിലോമീറ്ററിൽ പരം വേഗത്തിൽ വാഹനമോടിക്കുന്നവർക്ക് 600 ദിർഹം, ഇരുപത് കിലോമീറ്ററിൽ പരം വേഗത്തിൽ വാഹനമോടിക്കുന്നവർക്ക് 300 ദിർഹം എന്നീ രീതിയിൽ പിഴ ചുമത്തുന്നതാണ്.

ട്രാഫിക് സിഗ്നലുകളിൽ റെഡ് ലൈറ്റ് മറികടക്കുന്നതും, ലെയിൻ ട്രാഫിക് ലംഘിക്കുന്നതും

ട്രാഫിക് സിഗ്നലുകളിൽ റെഡ് ലൈറ്റ് മറികടക്കുന്നവർക്ക് 1000 ദിർഹം പിഴ, 12 ബ്ലാക്ക് പോയിന്റുകൾ എന്നിവ ശിക്ഷയായി ചുമത്തുന്നതും, വാഹനം 30 ദിവസത്തേക്ക് പിടിച്ചെടുക്കപ്പെടുന്നതുമാണ്.

നിശ്ചിത ലെയിനുകളിൽ വാഹനമോടിക്കാതെ ലെയിൻ ട്രാഫിക് ലംഘിക്കുന്നവർക്ക് 400 ദിർഹം പിഴ ചുമത്തുന്നതാണ്.

ലെയിൻ ട്രാഫിക് ലംഘിക്കുന്ന വലിയ വാഹനങ്ങൾക്ക് 1500 ദിർഹം പിഴ, 12 ബ്ലാക്ക് പോയിന്റുകൾ എന്നിവ ശിക്ഷയായി ലഭിക്കുന്നതാണ്.

ട്രാഫിക്കിനെതിരായി വാഹനമോടിക്കുക

റോഡിൽ ട്രാഫിക്കിനെതിരായി, തെറ്റായ ദിശയിൽ വാഹനമോടിക്കുന്നവർക്ക് 600 ദിർഹം പിഴ, 4 ബ്ലാക്ക് പോയിന്റുകൾ എന്നിവ ശിക്ഷയായി ചുമത്തുന്നതും, വാഹനം 7 ദിവസത്തേക്ക് പിടിച്ചെടുക്കപ്പെടുന്നതുമാണ്.

സീറ്റ് ബെൽറ്റ് ധരിക്കുന്നതിലെ വീഴ്ചകൾ, അശ്രദ്ധമായ ഡ്രൈവിംഗ് ശീലങ്ങൾ

സീറ്റ് ബെൽറ്റ് ധരിക്കുന്നതിൽ വീഴ്ച വരുത്തുന്നവർക്ക് 400 ദിർഹം പിഴ, 4 ബ്ലാക്ക് പോയിന്റുകൾ എന്നിവ ശിക്ഷയായി ചുമത്തുന്നതാണ്.

ഡ്രൈവ് ചെയ്യുന്നതിനിടയിൽ ഫോൺ ഉപയോഗിക്കുന്നവർക്ക് 800 ദിർഹം പിഴ, 4 ബ്ലാക്ക് പോയിന്റുകൾ എന്നിവ ശിക്ഷയായി ലഭിക്കുന്നതാണ്.

നിയമപരമല്ലാത്ത രീതിയിൽ വാഹനങ്ങളുടെ ചില്ലുകളിൽ ടിന്റ് പതിപ്പിക്കുന്നവർക്ക് 1500 ദിർഹം പിഴ ചുമത്തുന്നതാണ്.

ശബ്ദ മലിനീകരണം, കാൽനടയാത്രികരുടെ സുരക്ഷ

മുന്നിലുള്ള വാഹനത്തിൽ നിന്ന് സുരക്ഷിതമായ അകലം പാലിക്കുന്നതിൽ വീഴ്ച വരുത്തുന്നവർക്ക് 400 ദിർഹം പിഴ, 4 ബ്ലാക്ക് പോയിന്റുകൾ എന്നിവ ശിക്ഷയായി ചുമത്തുന്നതാണ്.

അമിതമായ രീതിയിൽ ശബ്ദമുണ്ടാക്കുന്ന വാഹനങ്ങൾക്ക് 2000 ദിർഹം പിഴ, 12 ബ്ലാക്ക് പോയിന്റുകൾ എന്നിവ ചുമത്തുന്നതാണ്.

കാൽനടയാത്രികർക്ക് മുൻഗണനയുള്ള ഇടങ്ങളിൽ ഇത് പാലിക്കുന്നതിൽ വീഴ്ച വരുത്തുന്നവർക്ക് 500 ദിർഹം പിഴ, 6 ബ്ലാക്ക് പോയിന്റുകൾ എന്നിവ ശിക്ഷയായി ചുമത്തുന്നതാണ്.

മറ്റു നിയമലംഘനങ്ങൾ

അനുവദനീയമല്ലാത്ത ഇടങ്ങളിൽ വാഹനങ്ങൾ യു-ടേൺ എടുക്കുന്നവർക്ക് 500 ദിർഹം പിഴ, 4 ബ്ലാക്ക് പോയിന്റുകൾ എന്നിവ ശിക്ഷയായി ചുമത്തുന്നതാണ്.

കാലാവധി അവസാനിച്ച ലൈസൻസുമായി വാഹനമോടിക്കുന്നവർക്ക് 500 ദിർഹം പിഴ, 4 ബ്ലാക്ക് പോയിന്റുകൾ എന്നിവ ശിക്ഷയായി ചുമത്തുന്നതാണ്.

മതിയായ കാരണമില്ലാതെ റോഡിന് നടുവിൽ വാഹനം നിർത്തുന്നവർക്ക് 1000 ദിർഹം പിഴ, 6 ബ്ലാക്ക് പോയിന്റുകൾ എന്നിവ ശിക്ഷയായി ചുമത്തുന്നതാണ്.

പ്രവേശനാനുമതിയില്ലാത്ത ഇടങ്ങളിലേക്ക് പ്രവേശിക്കുന്ന വലിയ വാഹനങ്ങൾക്ക് 1000 ദിർഹം പിഴ, 4 ബ്ലാക്ക് പോയിന്റ് എന്നിവ ചുമത്തുന്നതാണ്.

മറ്റു വാഹനങ്ങൾക്ക് തടസമുണ്ടാക്കുന്ന രീതിയിൽ വാഹനങ്ങൾ നിർത്തുന്നവർക്ക് 500 ദിർഹം പിഴ ചുമത്തുന്നതാണ്.

ജനറൽ ഡിപ്പാർട്മെന്റ് ഓഫ് ട്രാഫിക് ആക്ടിങ് ഡെപ്യൂട്ടി ഡയറക്ടർ ബ്രിഗേഡിയർ ഇസ്സാം ഇബ്രാഹിം അൽ അവാർ, ട്രാഫിക് ടെക്‌നോളജീസ് വിഭാഗം ഡയറക്ടർ ബ്രിഗേഡിയർ എഞ്ചിനീയർ മുഹമ്മദ് അലി കരാം, മറ്റു ഉന്നത പോലീസ് ഉദ്യോഗസ്ഥർ തുടങ്ങിയവർ ഈ പത്രസമ്മേളനത്തിൽ പങ്കെടുത്തു.

 

Tags: UAEDubaiPravasiSharjahGulf
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Gulf

അങ്ങാടിയിൽ തോറ്റതിന് അമ്മയോട്! ഷാർജയിലെ ഖോർഫക്കാൻ തുറമുഖം ലക്ഷ്യമിട്ട് ഇറാന്റെ മിസൈൽ ആക്രമണം

World

പാകിസ്ഥാന്‍ സാമ്പത്തിക ഞെരുക്കത്തിലേക്ക്, കടം നല്‍കിയ 200 കോടി ഡോളര്‍ തിരിച്ചുനല്‍കാന്‍ ആവശ്യപ്പെട്ട് യുഎഇ

Gulf

ദുബായിലെ ആരാധനാലയങ്ങളിൽ കർശന നിയന്ത്രണങ്ങൾ: ദുഃഖവെള്ളിയിലും ക്രൈസ്തവ ആരാധനാലയങ്ങൾ തുറന്നില്ല

Gulf

ഇറാൻ അക്രമണങ്ങളെ പ്രതിരോധിച്ച് ഗൾഫ് രാജ്യങ്ങൾ , യു എ ഇ യിൽ വ്യോമ പ്രതിരോധ സംവിധാനം ശക്തം ; ശത്രു ഡ്രോണുകളെ വെടിവച്ചിട്ട് കുവൈറ്റ്

World

ദുബായ് ലക്ഷ്യമാക്കി ഇറാന്റെ പ്രഹരം ; നിരവധി പേർക്ക് പരിക്കെന്ന് റിപ്പോർട്ട്

പുതിയ വാര്‍ത്തകള്‍

2006ല്‍ തന്നെ കേസ് തള്ളുമായിരുന്നുവെന്ന് ചീഫ് ജസ്റ്റിസ്;യുവതീ പ്രവേശം ആവശ്യപ്പെട്ടത് ഭക്തരല്ലെന്ന് ജസ്റ്റിസ് നാഗരത്‌ന; ഹര്‍ജി എന്തിനു പരിഗണിച്ചു?

വിഷ്ണു

ക്ഷേത്രത്തില്‍ പൂജാരി ജീവനൊടുക്കിയ സംഭവം; അന്വേഷണം ആവശ്യപ്പെട്ട് ഭാര്യഡിജിപിക്ക് പരാതി

സംസ്ഥാനത്ത് വോട്ടെടുപ്പ് ആരംഭിച്ചു: ഒപ്പം അസമിലും പുതുച്ചേരിയിലും വോട്ടെടുപ്പ് തുടങ്ങി; ബിജെപിയും ഇന്ത്യാ സഖ്യവും തമ്മിൽ നേർക്കുനേർ പോരാട്ടം

വോട്ടെടുപ്പ് രാവിലെ 7 മുതല്‍ വൈകിട്ട് 6 വരെ

വിജയമുറപ്പാക്കിയ ബിജെപി നേതാക്കളെ കുടുക്കാന്‍ നീക്കം; പാലക്കാട്ട് ശോഭയ്‌ക്കും നേമത്ത് രാജീവ് ചന്ദ്രശേഖറിനും എതിരെ കോണ്‍ഗ്രസ്, സിപിഎം കള്ളക്കളി

കേരളം എങ്ങോട്ട്? ഇന്ന് വിധിയെഴുത്ത്; മത്സരം വിസനവും തീവ്രവാദവും തമ്മില്‍

അപ്രതീക്ഷിതമായ സ്രോതസ്സുകളിൽ നിന്നുള്ള ധനലാഭം, ആത്മബലവും കർമ്മസിദ്ധിയും; 2026 ഏപ്രിൽ 09-ലെ രാശിഫലം

പൂജാമുറിയില്‍ വിഗ്രഹങ്ങള്‍ വയ്‌ക്കുമ്പോള്‍ കർശനമായും ഒഴിവാക്കേണ്ടവ : അറിയേണ്ട കാര്യങ്ങള്‍ ഇവയൊക്കെ

വാനരന്മാരുടെ വാസംകൊണ്ടും പടയണി സമ്പ്രദായംകൊണ്ടും പ്രസിദ്ധമായ ഇലഞ്ഞിമേൽ വള്ളിക്കാവ് ദേവീക്ഷേത്രം 

മോദി തൃശൂരില്‍ സുരേഷ് ഗോപിയെ പരിചയപ്പെടുത്തിയ ശൈലിയില്‍ തിരുവല്ലയില്‍ അനൂപ് ആന്‍റണിയെ പരിചയപ്പെടുത്തിയത് ചില കണക്കുകൂട്ടലുകളോടെ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.