India

ത്രിപുരയിൽ ഇരുപതോളം ബംഗ്ലാദേശി കള്ളക്കടത്ത് നുഴഞ്ഞ് കയറ്റക്കാരെ തിരിച്ചോടിച്ച് ബിഎസ്എഫ് ; ഒരാളെ വെടിവച്ച് കൊലപ്പെടുത്തി

ബി‌എസ്‌എഫ് വൃത്തങ്ങൾ പറയുന്നതനുസരിച്ച് അവർ ഇന്ത്യയിലേക്ക് കള്ളക്കടത്ത് പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരുന്നു. രാത്രി 7.30 ഓടെ അതിർത്തിയിൽ അവരെ കണ്ടു. കൂടുതൽ മുന്നോട്ട് പോകരുതെന്ന് ഡ്യൂട്ടിയിലുണ്ടായിരുന്ന ബി‌എസ്‌എഫ് ഉദ്യോഗസ്ഥർ അവരെ മുന്നറിയിപ്പ് നൽകുകയും തിരികെ പോകാൻ ആവശ്യപ്പെടുകയും ചെയ്തു

Published by

അഗർത്തല : വെള്ളിയാഴ്ച വൈകുന്നേരം ത്രിപുരയിൽ ഉണ്ടായ ഏറ്റുമുട്ടലിൽ ബി‌എസ്‌എഫിന്റെ വെടിയേറ്റ് ബംഗ്ലാദേശി നുഴഞ്ഞുകയറ്റക്കാരൻ കൊല്ലപ്പെട്ടു. ബ്രഹ്മൻബാരിയ ജില്ലയിലെ പുടിയ ജില്ലയിൽ താമസിക്കുന്ന 32 വയസ്സുള്ള മുഹമ്മദ് അൽ-അമീൻ ആണ് മരിച്ചതെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. ത്രിപുരയിലെ സെപാഹിജാലയിലെ ഇന്ത്യ-ബംഗ്ലാദേശ് അതിർത്തിയിൽ ഉണ്ടായ അക്രമാസക്തമായ ഏറ്റുമുട്ടലിൽ ഒരു ബി‌എസ്‌എഫ് ജവാനും ഗുരുതരമായി പരിക്കേറ്റു.

ത്രിപുരയിലെ സിപാഹിജാല ജില്ലയിൽ ഏകദേശം 20 മുതൽ 25 വരെ ആളുകളുടെ ഒരു സംഘം അതിർത്തി കടന്നതായി ബി‌എസ്‌എഫ് കണ്ടപ്പോഴാണ് സംഘർഷം നടന്നത്. ബി‌എസ്‌എഫ് വൃത്തങ്ങൾ പറയുന്നതനുസരിച്ച് അവർ ഇന്ത്യയിലേക്ക് കള്ളക്കടത്ത് പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരുന്നു. രാത്രി 7.30 ഓടെ അതിർത്തിയിൽ അവരെ കണ്ടു. കൂടുതൽ മുന്നോട്ട് പോകരുതെന്ന് ഡ്യൂട്ടിയിലുണ്ടായിരുന്ന ബി‌എസ്‌എഫ് ഉദ്യോഗസ്ഥർ അവരെ മുന്നറിയിപ്പ് നൽകുകയും തിരികെ പോകാൻ ആവശ്യപ്പെടുകയും ചെയ്തു.

എന്നാൽ ബംഗ്ലാദേശി കള്ളക്കടത്തുകാർ ബി‌എസ്‌എഫ് സംഘത്തെ കല്ലെറിഞ്ഞ് ആക്രമിച്ചു. ഈ ആക്രമണത്തിൽ ഒരു ബി‌എസ്‌എഫ് ഉദ്യോഗസ്ഥന് ഗുരുതരമായി പരിക്കേറ്റു. കുറച്ചു സമയത്തിനുശേഷം, നുഴഞ്ഞുകയറ്റക്കാർ ബി‌എസ്‌എഫ് സംഘത്തെ ആക്രമിച്ചു. ഇത്തവണ അവർ ഒരു ബി‌എസ്‌എഫ് ഉദ്യോഗസ്ഥനിൽ നിന്ന് ഒരു ആയുധം തട്ടിയെടുക്കാൻ പോലും ശ്രമിച്ചു.

തുടർന്ന് ഒരു ബി‌എസ്‌എഫ് ഉദ്യോഗസ്ഥൻ റബ്ബർ ബുള്ളറ്റ് ഉപയോഗിച്ച് വെടിവച്ചു. അതിൽ അൽ-അലിമിന് പരിക്കേറ്റു. മറ്റുള്ളവർ ഓടി രക്ഷപ്പെട്ടു. അതിർത്തിക്കുള്ളിൽ കിടന്നിരുന്ന പരിക്കേറ്റ ആളെ ബി‌എസ്‌എഫ് ഉദ്യോഗസ്ഥർ രക്ഷപ്പെടുത്തി ബിഷാൽഗഡ് സബ് ഡിവിഷണൽ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും ആശുപത്രിയിൽ ചികിത്സയ്‌ക്കിടെ അമീൻ മരിച്ചു. ഇയാളുടെ മൃതദേഹം നിലവിൽ പ്രദേശത്തെ ബി‌എസ്‌എഫ് ക്യാമ്പിൽ സൂക്ഷിച്ചിരിക്കുകയാണെന്നും ഉടൻ ബംഗ്ലാദേശ് അധികാരികൾക്ക് കൈമാറുമെന്നും സേന അറിയിച്ചു.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by