World

മൂന്നാം ക്ലാസുകാരിയെ മദ്രസയ്‌ക്കുള്ളിൽ വെച്ച് ബലാത്സംഗം ചെയ്ത് മദ്രസ വിദ്യാർത്ഥി അബുബക്കർ : പ്രതി നാട്ടിൽ പെൺകുട്ടികൾക്ക് സ്ഥിരം ശല്യമുണ്ടാക്കുന്നയാൾ

അബുബക്കർ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീപ്പിൾസ് ക്വാമി മദ്രസയുടെ പരിസരത്തേക്ക് ബലമായി കൊണ്ടുപോയി ബലാത്സംഗം ചെയ്യുകയായിരുന്നു. പെൺകുട്ടി നിലവിളിച്ചപ്പോൾ പ്രതി കുറ്റകൃത്യം നടന്ന സ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെട്ടു

Published by

ധാക്ക : രാവിലെ സ്കൂളിലേക്ക് പോകുകയായിരുന്ന പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ അബുബക്കർ എന്ന മദ്രസ വിദ്യാർത്ഥി ബലാത്സംഗം ചെയ്തു. ബംഗ്ലാദേശിലെ നടോർ ജില്ലയിലെ സിൻഗ്ര ഉപാസിലയിലെ ബിജോയ്നഗർ ഗ്രാമത്തിലാണ് സംഭവം.

ഇര മൂന്നാം ക്ലാസ് വിദ്യാർത്ഥിയാണെന്ന് തിരിച്ചറിഞ്ഞു. അബുബക്കർ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീപ്പിൾസ് ക്വാമി മദ്രസയുടെ പരിസരത്തേക്ക് ബലമായി കൊണ്ടുപോയി ബലാത്സംഗം ചെയ്യുകയായിരുന്നു. പെൺകുട്ടി നിലവിളിച്ചപ്പോൾ പ്രതി കുറ്റകൃത്യം നടന്ന സ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെട്ടു. പിന്നീട് നാട്ടുകാർ പെൺകുട്ടിയെ രക്ഷപ്പെടുത്തി അടുത്തുള്ള ഒരു ആരോഗ്യ കേന്ദ്രത്തിലേക്ക് കൊണ്ടുപോയി.

മദ്രസയിലെ വിദ്യാർത്ഥിനിയായ ഒരു പെൺകുട്ടിയുമായി അബുബക്കർ മുമ്പ് ഒളിച്ചോടിയിട്ടുണ്ട്. നാട്ടുകാർ പറയുന്നതനുസരിച്ച് തെരുവിൽ പെൺകുട്ടികളെ ശല്യപ്പെടുത്തിയ ചരിത്രമാണ് പ്രതിക്കുള്ളത്.

പെൺകുട്ടിയുടെ പരാതിയിൽ ബുധനാഴ്ച രാത്രിയാണ് പോലീസ് അബൂബക്കറിനെ (22) അറസ്റ്റ് ചെയ്തത്. സിങ്ര പോലീസ് സ്റ്റേഷൻ ഒസി അസ്മൗൾ ഹഖ് ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by