Saturday, May 10, 2025
Janmabhumi~
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi~
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

പട്ടിണി കിടക്കുമ്പോൾ തിരിഞ്ഞു നോക്കില്ല ; വേറെ മതത്തിൽ നിന്ന്  വിവാഹം കഴിച്ചാൽ  കുരു പൊട്ടുന്ന, ചില ജന്മങ്ങൾ : വൈറലായി  ഫേസ്ബുക്ക് പോസ്റ്റ്

Janmabhumi Online by Janmabhumi Online
Feb 26, 2025, 04:15 pm IST
in Kerala
FacebookTwitterWhatsAppTelegramLinkedinEmail

കൊച്ചി : മണാലി യാത്രയിലൂടെ വൈറലായ നഫീസുമ്മയ്‌ക്ക് പിന്തുണയുമായി വിദേശ മലയാളിയായ നസീര്‍ ഹുസൈന്‍ കിഴക്കേടത്ത്. മനുഷ്യനെ മനസിലാക്കാതെ മതത്തിനു വേണ്ടി മാത്രം ജീവിക്കുന്ന പണ്ഡിതരെ നിശിതമായി വിമർശിക്കുന്നതാണ് അദ്ദേഹത്തിന്റെ ഫേസ്ബുക്ക് പോസ്റ്റ് .

‘ ബാപ്പ രണ്ടാമത് കല്യാണം കഴിച്ചപ്പോൾ അത് മതത്തിന് എതിരാണെന്ന് കരുതി ഉമ്മ എന്നെയും കൂട്ടി കച്ചേരിപ്പടി ജമാഅത്തിൽ ചോദിയ്‌ക്കാൻ ഒക്കെ പോയിട്ടുണ്ട്. പക്ഷെ ഒന്നിൽ കൂടുതൽ വിവാഹം കഴിക്കുന്നത് മതം അനുവദിച്ച ഒന്നാണെന്ന മറുപടിയോ എന്തോ ആണ് അന്ന് ഉമ്മാക്ക് കിട്ടിയതെന്ന് തോന്നുന്നു, ഓർമയില്ല. ഖുർആൻ പഠിപ്പിക്കാൻ മദ്രസയിൽ വന്ന ഉസ്താദ് ഒരു കുട്ടിയ അടിച്ച് ഒരു പരുവമാക്കിയ ഒരു സംഭവത്തോടെ ഞങ്ങളുടെ മദ്രസ പഠനവും മുടങ്ങിയിരുന്നു. പള്ളിയുമായി ബന്ധപ്പെട്ട് മുടങ്ങാത്ത ഒന്നേ ഒന്ന് പള്ളിയിലേക്കുള്ള മാസപിരിവ് മാത്രമായിരുന്നു. മതം ഒരിക്കലും ഞങ്ങളുടെ ജീവിതത്തിൽ ഈയൊരു പ്രധാന ഘടകമായിരുന്നില്ല. ‘ എന്നും അദ്ദേഹം തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു.

വർഷങ്ങൾക്ക് ശേഷം ഞാൻ ഗോമതിയെ വിവാഹം കഴിച്ച് വീട്ടിൽ നിൽക്കുന്ന സമയത്ത് , അയല്പക്കത്തെ ഒരു മുസ്ലിം ദമ്പതികൾ ഞങ്ങളെ കാണാൻ വന്നു. എനിക്ക് ഒരു മുൻപരിചയവും ഇല്ലാത്ത അവർ, ഒരു പക്ഷെ ഒരു മുസ്ലിം യുവാവ് , വേറൊരു സംസ്ഥാനത്തെ ഹിന്ദു പെൺകുട്ടിയെ വിവാഹം കഴിച്ചതിന്റെ കൗതുകത്തിന്റെ പുറത്ത് ഞങ്ങളെ കാണാൻ വന്നതെന്നാണ് ഞാൻ കരുതിയത്. പക്ഷെ ഗോമതിയെ ഇസ്ലാമിലേക്ക് മാറ്റുന്നത് എപ്പോഴാണ്‌ എന്നറിയുക ആയിരുന്നു അവരുടെ സന്ദർശനോദ്ദേശ്യം.

അതിനുള്ള മാർഗ നിർദേശങ്ങൾ നൽകാനും മറ്റുമായിട്ടായിരുന്നു അവരുടെ വരവ്. മതം ഒരു സ്വകാര്യ കാര്യമായത് കൊണ്ടും, ഇങ്ങിനെയുള്ള സന്ദർഭങ്ങളിൽ പെൺകുട്ടികൾ മതം മാറാൻ നിർബന്ധിക്കപ്പെടും എന്നുള്ളത് കൊണ്ടും ഒരു തരത്തിലും ഗോമതി മതം മാറുന്ന കാര്യം ഞങ്ങൾ ആലോചിച്ച് കൂടി ഉണ്ടായിരുന്നില്ല (അല്ലെങ്കിലും പ്രണയത്തിലും വിവാഹത്തിലും മതം മാറണം എന്നാരെങ്കിലും പറഞ്ഞാൽ, ആ പരിപാടി അവിടെ നിർത്തിയേക്കണം). ഇനി അവളുടെ ഇഷ്ടപ്രകാരം അവൾ ഇസ്ലാമിലേക്ക് മാറിയാൽ, ഞാൻ തിരിച്ച് ഹിന്ദു മതത്തിലേക്ക് മാറുമെന്ന്, ഉമ്മയോട് നേരത്തെ തന്നെ പറഞ്ഞിരുന്ന കാര്യമാണ്.

പൊന്നാനിയിൽ പോയി പഠിച്ച് ഇസ്ലാമിലേക്ക് ഷഹദ് കലിമ ചൊല്ലി വരുന്നതിനെ കുറിച്ചൊക്കെ അവർ പറയാൻ തുടങ്ങിയപ്പോൾ എനിക്ക് ഒരു കാര്യം ചോദിക്കാതിരിക്കാൻ കഴിഞ്ഞില്ല.
“പണ്ട്, എന്റെ ബാപ്പ വേറെ വിവാഹം കഴിഞ്ഞു പോയ സമയത്ത്, ഞങ്ങൾ പട്ടിണിയാണോ അല്ലയോ, സുരക്ഷിതമായി ജീവിക്കുന്നുണ്ടോ ഇല്ലയോ എന്ന് തിരിഞ്ഞു നോക്കാതെ ആളുകൾ, ഇപ്പോൾ ഞാൻ വേറെ മതത്തിൽ നിന്ന് വിവാഹം കഴിച്ചു എന്ന് കേട്ടപ്പോൾ, പെൺകുട്ടിയെ ഇസ്ലാമിലേക്ക് മാറ്റുന്നതിനെ കുറിച്ച് ചർച്ച ചെയ്യാൻ എന്ത് അവകാശമാണുള്ളത്? ”

ചില വിശ്വാസികളും, പുരോഹിതന്മാരുമൊക്കെ അങ്ങിനെയാണ്. നമ്മൾ പട്ടിണി കിടക്കുമ്പോൾ തിരിഞ്ഞു നോക്കില്ല. നമ്മൾ വേറെ മതത്തിൽ നിന്ന് ഒരു പെണ്ണിനെ വിവാഹം കഴിക്കുകയോ, കുട്ടികൾ വളർന്നു വലുതായി അവർ നമ്മളെ കാശ്മീരിൽ കൊണ്ടുപോവുകയോ ഒക്കെ ചെയ്യുമ്പോൾ മാത്രം കുരു പൊട്ടുന്ന, ചില ജന്മങ്ങളുണ്ട്. 25 വർഷങ്ങൾക്ക് മുൻപ് ഭർത്താവ് നഷ്ടപെട്ട ഒരു സ്ത്രീ കഷ്ടപ്പെട്ട് കൂലിവേല ചെയ്തു മക്കളെ വളർത്തിയപ്പോളൊന്നും തിരിഞ്ഞു നോക്കാതിരുന്ന ആളുകൾക്ക് , ഇപ്പോൾ അവർ മണാലിയിൽ പോയി മഞ്ഞ് വാരി സന്തോഷിക്കുന്ന വീഡിയോ കണ്ടപ്പോൾ ചൊറിച്ചിൽ വരുന്നു.

ഇരുപത്തിയഞ്ച് വർഷമായി ഭർത്താവ് മരണപ്പെട്ട വലിയുമ്മാക്ക് ഏതെങ്കിലും മൂലയ്‌ക്കിരുന്ന് ദിക്റും സ്വലാത്തും ചൊല്ലിയാൽ പോരെ” എന്നാണ് ഉസ്താദിന്റെ ചോദ്യം. അതും ലോകത്തിലെ എല്ലാ സൃഷ്ടികളും അള്ളാഹു പടച്ചതാണെന്നു വിശ്വസിക്കുന്നവരാണ് ഇവർ എന്നുള്ളതാണ്, ഇതിന്റെ ഏറ്റവും വലിയ തമാശ. ഈ ഉസ്താദിന്റെ ഭാര്യ മരിച്ചുപോയാലും ഇല്ലെങ്കിലും ഉസ്താദിനു വേറെ കെട്ടാം , പക്ഷെ പെണ്ണുങ്ങൾ കഷ്ടപ്പെട്ട് കുട്ടികളെ വളർത്തണം, കഷ്ടപ്പെട്ട് മരിക്കണം, ജീവിതത്തിൽ ഒരിക്കലും സന്തോഷിക്കരുത്.

മറ്റുളളവരുടെ സങ്കടം കണ്ട് സന്തോഷം വരുന്ന ഒരു മാനസിക രോഗമുണ്ട്, Schadenfreude എന്നാണ് അതിന്റെ പേര്. ഉസ്താദിന് ചികിത്സ വേണ്ടത് അതിനാണ്. മരിച്ചുകഴിഞ്ഞുള്ള സ്വർഗ്ഗവും നരകവുമല്ല, മനുഷ്യർ ജീവിച്ചിരിക്കുമ്പോഴുള്ള സ്വർഗ്ഗവും നരകവും ആകട്ടെ മൊല്ലാക്കമാരുടെ ഫോക്കസ് പോയിന്റ്. പട്ടിണി കിടക്കുന്നവരെ അന്വേഷിച്ചു കണ്ടെത്തി അവരെ ആശ്വസിപ്പിക്കട്ടെ. അപ്പോൾ, കുറേനാൾ കഴിഞ്ഞു അവർ സന്തോഷികുമ്പോൾ നിങ്ങൾക്കും കൂടെ ചേർന്ന് സന്തോഷിക്കാം. – അദ്ദേഹം പറയുന്നു.

Tags: nazeer husianviralPostFB
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സ്വർണ്ണം പൂശിയ ഐസ്ക്രീം ; വില വെറും 1200 രൂപ മാത്രം

India

വാ , നമുക്ക് സംസാരിക്കാം : മനുഷ്യനെ പോലെ സംസാരിക്കുന്ന കാക്ക : വീഡിയോ വൈറലാകുന്നു

Kerala

തന്ത്രിമാരുടെ സമീപനം ബുദ്ധിമുട്ടാകും, കഴകക്കാരന്‍തസ്തിക വേണ്ട, വിവാദങ്ങളില്‍ നിന്ന് ഒഴിഞ്ഞ് ബാലു

Kerala

“ഞമ്മൾടെ” കൂടെ നിന്നാൽ മതേതരം അല്ലെങ്കിൽ വർഗ്ഗീയം ; അതിനു ജോർജിനെ കിട്ടില്ല ; വൈറലായി പിസിയുടെ ഫേസ്ബുക്ക് പോസ്റ്റ്

India

ഒരു കൈയ്യിൽ ലാത്തി , നെഞ്ചോട് ചേർത്ത് കൈക്കുഞ്ഞ് : കടമ മറക്കാതെ ഡൽഹി റെയിൽ വേ സ്റ്റേഷനിൽ ആർ പി എഫ് ഉദ്യോഗസ്ഥ ; സല്യൂട്ട് നൽകി സോഷ്യൽ മീഡിയ

പുതിയ വാര്‍ത്തകള്‍

സിന്ധു നദീതട കരാര്‍ മരവിപ്പിച്ചതടക്കം പാകിസ്ഥാനെതിരായ നീക്കങ്ങള്‍ തുടരുമെന്ന് കേന്ദ്രം

ഇന്ത്യൻ സൈന്യത്തിന്റെ ‘ഓപ്പറേഷൻ സിന്ദൂർ ‘ പ്രചോദനമായി ; ഇസ്ലാം ഉപേക്ഷിച്ച് ഹിന്ദുമതം സ്വീകരിച്ച് മുസ്ലീം പെൺകുട്ടി ; പേര് സിന്ദൂർ എന്നാക്കി മാറ്റി

ഇന്ത്യയുടെ ഡ്രോണ്‍ നിര്‍മ്മാണക്കമ്പനികളുടെ ഓഹരി വിലയില്‍ കുതിച്ചുകയറ്റം

56 ഇഞ്ചുള്ള നെഞ്ചളവ് തന്നെയാണ് അയാളുടേതെന്ന് തെളിഞ്ഞു…

വെടിനിര്‍ത്തല്‍ ഇന്ത്യയുടെ വിജയം

വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ച് ഇന്ത്യയും പാകിസ്ഥാനും;സൈന്യത്തിലെ ഉന്നതോദ്യോഗസ്ഥര്‍ തമ്മില്‍ മെയ് 12ന് ചര്‍ച്ച

വെടിനിര്‍ത്തലിന് ഇരുരാജ്യവും സമ്മതിച്ചെന്ന ട്രംപിന്‍റെ പ്രഖ്യാപനം പുറത്തുവന്നതുമുതല്‍ ഭാരതമാതാവിന് മുന്‍പില്‍ മുട്ടുകുത്തി, കൈകൂപ്പി വെടനിര്‍ത്തല്‍ വേണം എന്ന് കരഞ്ഞുനിലവിളിക്കുന്ന പാകിസ്ഥാന്‍നേതാവിന്‍റെ സമൂഹമാധ്യമങ്ങളില്‍ വൈറലായി പ്രചരിക്കുന്ന കാര്‍ട്ടൂണ്‍

ഇന്ത്യയുടെ അടിയേറ്റ് കരഞ്ഞ് നിലവിളിച്ച് പാകിസ്ഥാന്‍; പാകിസ്ഥാനും ഇന്ത്യയും വെടിനിര്‍ത്തല്‍ സമ്മതിച്ചെന്ന് പ്രഖ്യാപിച്ച് ട്രംപ്

തകർന്ന് വീണ പാകിസ്ഥാൻ മിസൈലിന്റെ ഭാഗം ആക്രിക്കടയിൽ വിൽക്കാൻ കൊണ്ടു പോകുന്ന യുവാക്കൾ : വൈറലായി വീഡിയോ

മുസ്ലിം രാജ്യങ്ങളില്‍ നിന്നും പാകിസ്ഥാന് അടി; പാകിസ്ഥാന്റെ സൂപ്പര്‍ ലീഗ് ക്രിക്കറ്റ് ഈ മണ്ണില്‍ വേണ്ടെന്ന് യുഎഇ; ടൂര്‍ണ്ണമെന്‍റ് നീട്ടിവെച്ചു

‘പാകിസ്ഥാൻ അനുകൂല’ പ്രസ്താവനകൾ ; അസമിൽ പിടിയിലായത് 50 ഓളം തീവ്ര ഇസ്ലാമിസ്റ്റുകൾ : ദേശവിരുദ്ധ നീക്കങ്ങൾ നടത്തുന്നവരെ വെറുതെ വിടില്ലെന്ന് ഹിമന്ത ശർമ്മ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies